Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


“വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശന്റെ ഫ്ളക്സുകൾ... വെള്ളിടിയേറ്റ് പിണറായി...


ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി: വരും ദിവസങ്ങളായിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...


വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്... വ്യാഴം/ വെള്ളിയോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷ സ്ഥിതിതിയിൽ മാറ്റങ്ങൾ പ്രതീക്ഷിക്കുന്നുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍..


സര്‍ക്കാരിനെതിരായ പ്രധാന ടാഗ്ലൈനായി 'കടക്ക് പുറത്ത്'..രണ്ടും കല്പിച്ച് ഇറങ്ങുകയാണ് കോൺഗ്രസ്.. യുഡിഎഫിന് 90 മുതല്‍ 100 സീറ്റുകള്‍ വരെ ലഭിക്കുമെന്ന ശുഭസൂചന നല്‍കുന്ന സര്‍വേ റിപ്പോര്‍ട്ടും..


കേരളത്തിന് 2 വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും ഒരു അമൃത് ഭാരത് ട്രെയിനും പരിഗണനയിൽ... റെയിൽ യാത്ര ചരിത്രത്തിലെ ഒരു സുപ്രധാന നാഴികക്കല്ലായി മാറുകയാണ്..

ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ഇടത്തെ 'ഗേറ്റ് വേ ഓഫ് ഐസിസ്' എന്നാണ് പൊതുവേ വിളിക്കപ്പെടുന്നത്. ഈ മേഖലയിലൂടെ ആയിരക്കണക്കിന് വിദേശികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോകാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

07 FEBRUARY 2023 02:10 PM IST
മലയാളി വാര്‍ത്ത

തുര്‍ക്കി, സിറിയ രാജ്യങ്ങളിലുണ്ടായ ഭൂകമ്പം ലോകത്തെ ആകെ നടുക്കിയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ അയ്യായിരത്തിലേറെ പേര്‍ മരിച്ചതായുള്ള വിവിരങ്ങളാണ് പുറത്തു വരുന്നത്. അതിനേക്കാളേറെ ലോകത്തെ ദുഖത്തിലാഴ്ത്തുന്നത് വീടും സകനതും നഷ്ടപ്പെട്ട ആയിരക്കണക്കിനാളുകളുടെ ദൈന്യതയാണ്. ഭൂകമ്പത്തില്‍ വലിയ നാശം ഉണ്ടായിരിക്കുന്നത് ഐ എസ് ഭീകരരുടെ താവളങ്ങളിലാണെന്നത് ലോകത്തിന് ചെറിയ ആശ്വാസം നല്കുന്നുണ്ട്. തുര്‍ക്കിയില്‍ നിന്നും സിറിയയിലേയ്ക്കുള്ള ഇസ്ലാമിക് ഭീകരരുടെ നുഴഞ്ഞു കയറ്റ വഴികളും താവളങ്ങളും ഭൂകമ്പത്തില്‍ പൂര്‍ണ്ണമായും നശിച്ചു. ആയുധമില്ലാതെ പ്രകൃതി തന്നെ നേരിട്ട് ശിക്ഷ നടപ്പാക്കിയെന്ന് ആശ്വസിക്കുന്നു.

സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗാസിയാന്‍ടെപ്പിലെ കഹ്മനാര്‍ മാര്‍ഷില്‍ സംഭവിച്ച ഭൂചലനം വന്‍ നാശനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹതായ് പ്രവിശ്യയിലെ കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ വിദേശികള്‍ സിറിയയിലേക്ക് പലായനം ചെയ്യുന്നത് ഈ പ്രദേശങ്ങളില്‍ നിന്നുമാണ്. ഈ പ്രദേശത്തെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗേറ്റേ് വേ അഥവാ പ്രവേശന കവാടം എന്നാണ് അറിയപ്പെടുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ തുര്‍ക്കിയുടെ തെക്ക് ഭാഗത്ത് സിറിയന്‍ അതിര്‍ത്തിക്കടുത്തുണ്ടായ ശക്തമായ ഭൂചലനത്തില്‍ തുര്‍ക്കിയിലും സിറിയയിലും ആയിരക്കണക്കിന് ജനങ്ങളാണ് മരണപ്പെട്ടത്. വലിയ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ മാത്രം ആയിരത്തിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ഇടത്തെ  'ഗേറ്റ് വേ ഓഫ് ഐസിസ്' എന്നാണ് പൊതുവേ വിളിക്കപ്പെടുന്നത്. ഈ മേഖലയിലൂടെ ആയിരക്കണക്കിന് വിദേശികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോകാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള ഗാസിയാന്‍ടെപ്പിലെ കഹ്മനാര്‍ മാര്‍ഷിലാണ്  ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്തെ കെട്ടിടങ്ങള്‍ തകര്‍ന്നു തരിപ്പണമായി. ഹതായ് പ്രവിശ്യയിലെ കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശങ്ങളിലാണ് ഐ എസ് എസ് ഭീകരര്‍ ഒളിവുജീവിതം നയിക്കുന്നത്. തുടര്‍ന്ന് അവസരം വരുമ്പോള്‍ അതിര്‍ത്തി കടന്ന് സിറിയയിലേക്ക് പലായനം ചെയ്യുകയാണ് അവരുടെ പതിവ്.

സിറിയയുമായുള്ള തുര്‍ക്കിയുടെ അതിര്‍ത്തി 500 മൈല്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയുടെ ഭൂരിഭാഗവും മലനിരകളാണെന്ന പ്രത്യേകതയുമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ വിദേശികള്‍ എത്തുന്നത് ഇതുവഴിയാണ്. അതുകൊണ്ടാണ് ഐസിസ്  ഗേറ്റ്വേ എന്ന ഈ അതിര്‍ത്തി അറിയപ്പെടുന്നത്. സിറിയയുമായുള്ള തുര്‍ക്കിയുടെ ഈ അതിര്‍ത്തി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്നത് കള്ളക്കടത്തുകാരായിരുന്നു. പീന്നീട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഈ വഴികള്‍ പിടിച്ചെടുക്കുകയായിരുന്നു. 2014 ആയപ്പോഴേക്കും ഈ അതിര്‍ത്തിയിലെ പ്രധാന വഴികളെല്ലാം ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ വഴിയിലൂടെ പല രാജ്യങ്ങളില്‍ നിന്നുമുള്ള മുസ്ലീങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2015ല്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ തുര്‍ക്കി വഴി സിറിയയിലേക്ക് പോകുന്നതിനിടെ ഇന്ത്യയില്‍ നിന്നുള്ള നിരവധി മുസ്ലീങ്ങളെ അധികൃതര്‍ പിടികൂടിയിരുന്നു. ടൂറിസ്റ്റ് വിസയില്‍ തുര്‍ക്കിയിലേക്ക് വരാന്‍ നിര്‍ദ്ദേശം ലഭിച്ചതായും കുറച്ച് ദിവസം അവിടെ തങ്ങിയ ശേഷം സിറിയയിലേക്ക് രക്ഷപ്പെടുകയായിരുന്നു പദ്ധതിയെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന് അനുകൂലമായ നിലപാടുകളാണ് തുര്‍ക്കി കൈക്കൊണ്ടിരുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. സിറിയയിലെ കുര്‍ദിഷ് പോരാളികളെ തങ്ങളുടെ ഏറ്റവും വലിയ ശത്രുവായാണ് തുര്‍ക്കി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്കെതിരെ നിരവധി ആക്രമണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടിയാണ് അതിര്‍ത്തിയില്‍ തുര്‍ക്കി അയഞ്ഞ നിലപാട് എടുക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. ഈ നിലപാട് മുന്‍നിര്‍ത്തിയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കുര്‍ദിഷ് പോരാളികള്‍ക്കെതിരെ പോരാട്ടം നടത്തിയത്.

ഒരുഘട്ടത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ഭീകര സംഘടന എന്ന് വിളിക്കുന്നത് തുര്‍ക്കി ഒഴിവാക്കിയിരുന്നു. മുന്‍ തുര്‍ക്കി പ്രസിഡന്റ് അഹ്മത് ദാവൂതോഗ്ലു ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളെ തീവ്രവാദികളായി മുദ്രകുത്താന്‍ വിസമ്മതിക്കുകയായിരുന്നു.  ഇസ്ലാമിക് സ്റ്റേറ്റിനെ നിരാശരായ പിഞ്ചുകുട്ടികളുടെ ഒരു കൂട്ടമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

എന്നാല്‍ 2016-ല്‍ ഇസ്ലാമിക് സ്റ്റേറ്റും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളാകാന്‍ തുടങ്ങി, അതിനുശേഷം തുര്‍ക്കി ഇസ്ലാമിക് സ്റ്റേറ്റിനെ അടിച്ചമര്‍ത്താന്‍ ആരംഭിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന് മുന്‍തൂക്കമുള്ള തുര്‍ക്കിയിലെ ഈ നഗരങ്ങളില്‍ നിന്ന് ഭീകര സംഘടനയുമായി ബന്ധപ്പെട്ട ആളുകള്‍ ഇപ്പോഴും അറസ്റ്റിലായികൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഭൂകമ്പത്തില്‍ ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും നശിക്കുകയും ചെയ്തുകഴിഞ്ഞു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുവതിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

മോഹന്‍ലാല്‍ കെഎസ്ആര്‍ടിസിയുടെ ഗുഡ്‌വില്‍ അംബാസഡറാകുമെന്ന് ഗതാഗത മന്ത്രി  (7 hours ago)

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫെബ്രുവരിയില്‍  (7 hours ago)

പ്രവാസലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി അവര്‍ നാലുപേരും യാത്രയായി  (7 hours ago)

പാലക്കാട് വയോധികയെ വീട്ടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി  (7 hours ago)

ജനുവരി 11ന് അമിത് ഷാ തിരുവനന്തപുരത്ത് എത്തും  (7 hours ago)

എകെജി സെന്റർ ഒഴിപ്പിക്കണമെന്ന് ഹൈക്കോടതിയിൽ ഹർജി; ഭൂമി കയ്യേറി നിർമിച്ചതെന്ന് ആരോപണം  (8 hours ago)

ബാറില്‍ ഗ്ലാസുകള്‍ എറിഞ്ഞുപൊട്ടിച്ചത് ചോദ്യം ചെയ്തയാളെ ബിയര്‍ കുപ്പികൊണ്ട് ആക്രമിച്ച സംഘം പിടിയില്‍  (8 hours ago)

66 കിലോ ചന്ദനത്തടികളുമായി അഞ്ച് പേര്‍ പിടിയില്‍  (8 hours ago)

കേരളത്തിലെ ഈ ജില്ലകളിൽ അവധിക്ക് സാധ്യത; തമിഴ്നാട്ടിൽ തുടർച്ചയായി അവധി  (8 hours ago)

കേരളത്തിൽ വീണ്ടും യെല്ലോ അലർട്ട്, പുതിയ ന്യൂനമർദ്ദം 24 മണിക്കൂറിൽ തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കും; ശനിയാഴ്ച 2 ജില്ലകളിൽ മഴ സാധ്യത  (8 hours ago)

പത്തനാപുരത്തുകാര്‍ക്ക് ഞാനില്ലാതെ പറ്റില്ല, അവരില്ലാതെ എനിക്കും പറ്റില്ലെന്ന് മന്ത്രി കെബി ഗണേഷ് കുമാര്‍  (8 hours ago)

ഇടവേളക്ക് ശേഷം കേരളത്തിൽ വീണ്ടും മഴ മുന്നറിയിപ്പ്. പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതും 24 മണിക്കൂറിനുള്ളിൽ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിൽ ഇത് തീവ്ര ന്യൂനമർദ്ദമായി ശക്തിപ്രാപിക്കാൻ സാധ്യതയുള്ളതുമ  (8 hours ago)

അമ്മയെയും സഹോദരങ്ങളെയും കൊലപ്പെടുത്തി യുവാവ് പൊലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി  (8 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പത്മകുമാറിനെതിരെ എസ്ഐടി. ദേവസ്വം മിനുട്സിൽ തിരുത്തൽ വരുത്തിയത് മനപൂർവ്വമാണെന്നാണ് എസ്ഐടി കണ്ടെത്തൽ  (8 hours ago)

Malayali Vartha Recommends