Widgets Magazine
27
Jul / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രതിസന്ധികള്‍ പലത്... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; നദിയില്‍ അടിയൊഴുക്ക് അതിശക്തം, ഫ്‌ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം; ഗംഗാവലി നദിയില്‍ ഇറങ്ങാന്‍ അനുകൂല സാഹചര്യം ഇല്ല


പാരീസില്‍ ഒളിംപിക്‌സിന് വര്‍ണാഭമായ തുടക്കം....സെയ്ന്‍ നദിക്കരയില്‍ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിലെ മാര്‍ച്ച് പാസ്റ്റില്‍ ആദ്യമെത്തിയത് ഗ്രീക്ക് ടീം ,സെന്‍ നദിയിലൂടെ 80 ബോട്ടുകളിലായി കായിക താരങ്ങളുടെ മാര്‍ച്ച് പാസ്റ്റ് നടന്നു, ബാഡ്മിന്റണ്‍ താരം പി വി സിന്ധുവും അചന്ത ശരത്കമലുമാണ് ഇന്ത്യക്ക് വേണ്ടി മാര്‍ച്ച് പാസ്റ്റില്‍ പതാകയേന്തിയത്


തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് തസ്തികയിൽ അപേക്ഷിക്കാം. പോസ്റ്റ് മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ തസ്തികകളിലാണ് നിയമനം


ലക്ഷ്മണ ഷിരൂരിൽ കട നടത്തുന്നത് 35 വർഷമായി; മണ്ണിടിച്ചിലുണ്ടായതിന്റെ തലേന്ന് സ്ഥലം ഒഴിയണമെന്ന് നോട്ടീസ് ലഭിച്ചു:- അപകട ദിവസം റെഡ് അലർട്ടിനെ തുടർന്ന് സ്കൂൾ അവധി ആയതിനാൽ മക്കളും ഭാര്യയും കടയിൽ:- നിമിഷനേരം കൊണ്ട് എല്ലാം തരിപ്പണമായി..


ഗംഗാവലിപ്പുഴയിൽ അടിയൊഴുക്ക് ശക്തമായതിനാൽ തിരച്ചിൽ നീണ്ടേക്കുമെന്ന് ആശങ്കയുണ്ട്.. സാഹചര്യം അനുകൂലമായാൽ പുഴയിലിറങ്ങി തിരച്ചിൽ നടത്തുമെന്നു സൈന്യം അറിയിച്ചു...

ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ഇടത്തെ 'ഗേറ്റ് വേ ഓഫ് ഐസിസ്' എന്നാണ് പൊതുവേ വിളിക്കപ്പെടുന്നത്. ഈ മേഖലയിലൂടെ ആയിരക്കണക്കിന് വിദേശികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോകാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

07 FEBRUARY 2023 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

ജൂതപ്പട ലെബനൻ കത്തിക്കും ..ഖത്തറിന്റെ നേതൃത്വത്തിൽ യുദ്ധമവസാനിപ്പിക്കാനാണ് ഹിസ്ബുല്ലയുടെ ശ്രമം

ഇറാനെതിരെ അതിശക്തമായ ഭാഷയിൽ ആഞ്ഞടിച്ച് നെതന്യാഹു...നിങ്ങള്‍ ഇറാന്‍റെ കെണിയിൽ വീണ വിഡ്ഢികളായി മാറിയിരിക്കുന്നു...ആ രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും എന്തെന്ന് അറിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി...

പശ്ചിമേഷ്യയില്‍ അമേരിക്കക്കും ഇസ്രായേലിനും കണ്ണിലെ കരടാണ് ഇറാന്‍...ഇപ്പോഴിതാ മുന്‍ പ്രസിഡന്റ് അഹമ്മദ് നജാദ് തലനാരിഴയ്ക്ക് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുകയാണ്...ഇറാന്‍ പ്രസിഡന്റുമാരില്‍ ശ്രദ്ധിക്കപ്പെട്ട വ്യക്തിയാണ് മഹ്മൂദ് അഹമ്മദി നജാദ്.

റഷ്യന്‍ ബൈക്ക് റൈഡര്‍ വാഹനാപകടത്തില്‍ മരിച്ചു

ഇന്ന് മിക്കവരും ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിൽ നിന്നാണ് സാധനങ്ങൾ ഓർഡർ ചെയ്യുന്നത്...ആമസോണിൽ എയർഫ്രയർ ഓർഡർ ചെയ്ത സ്ത്രീയ്ക്ക് കൂറ്റൻ പല്ലിയെ കിട്ടി...

തുര്‍ക്കി, സിറിയ രാജ്യങ്ങളിലുണ്ടായ ഭൂകമ്പം ലോകത്തെ ആകെ നടുക്കിയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ അയ്യായിരത്തിലേറെ പേര്‍ മരിച്ചതായുള്ള വിവിരങ്ങളാണ് പുറത്തു വരുന്നത്. അതിനേക്കാളേറെ ലോകത്തെ ദുഖത്തിലാഴ്ത്തുന്നത് വീടും സകനതും നഷ്ടപ്പെട്ട ആയിരക്കണക്കിനാളുകളുടെ ദൈന്യതയാണ്. ഭൂകമ്പത്തില്‍ വലിയ നാശം ഉണ്ടായിരിക്കുന്നത് ഐ എസ് ഭീകരരുടെ താവളങ്ങളിലാണെന്നത് ലോകത്തിന് ചെറിയ ആശ്വാസം നല്കുന്നുണ്ട്. തുര്‍ക്കിയില്‍ നിന്നും സിറിയയിലേയ്ക്കുള്ള ഇസ്ലാമിക് ഭീകരരുടെ നുഴഞ്ഞു കയറ്റ വഴികളും താവളങ്ങളും ഭൂകമ്പത്തില്‍ പൂര്‍ണ്ണമായും നശിച്ചു. ആയുധമില്ലാതെ പ്രകൃതി തന്നെ നേരിട്ട് ശിക്ഷ നടപ്പാക്കിയെന്ന് ആശ്വസിക്കുന്നു.

സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗാസിയാന്‍ടെപ്പിലെ കഹ്മനാര്‍ മാര്‍ഷില്‍ സംഭവിച്ച ഭൂചലനം വന്‍ നാശനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹതായ് പ്രവിശ്യയിലെ കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ വിദേശികള്‍ സിറിയയിലേക്ക് പലായനം ചെയ്യുന്നത് ഈ പ്രദേശങ്ങളില്‍ നിന്നുമാണ്. ഈ പ്രദേശത്തെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗേറ്റേ് വേ അഥവാ പ്രവേശന കവാടം എന്നാണ് അറിയപ്പെടുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ തുര്‍ക്കിയുടെ തെക്ക് ഭാഗത്ത് സിറിയന്‍ അതിര്‍ത്തിക്കടുത്തുണ്ടായ ശക്തമായ ഭൂചലനത്തില്‍ തുര്‍ക്കിയിലും സിറിയയിലും ആയിരക്കണക്കിന് ജനങ്ങളാണ് മരണപ്പെട്ടത്. വലിയ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ മാത്രം ആയിരത്തിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ഇടത്തെ  'ഗേറ്റ് വേ ഓഫ് ഐസിസ്' എന്നാണ് പൊതുവേ വിളിക്കപ്പെടുന്നത്. ഈ മേഖലയിലൂടെ ആയിരക്കണക്കിന് വിദേശികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോകാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള ഗാസിയാന്‍ടെപ്പിലെ കഹ്മനാര്‍ മാര്‍ഷിലാണ്  ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്തെ കെട്ടിടങ്ങള്‍ തകര്‍ന്നു തരിപ്പണമായി. ഹതായ് പ്രവിശ്യയിലെ കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശങ്ങളിലാണ് ഐ എസ് എസ് ഭീകരര്‍ ഒളിവുജീവിതം നയിക്കുന്നത്. തുടര്‍ന്ന് അവസരം വരുമ്പോള്‍ അതിര്‍ത്തി കടന്ന് സിറിയയിലേക്ക് പലായനം ചെയ്യുകയാണ് അവരുടെ പതിവ്.

സിറിയയുമായുള്ള തുര്‍ക്കിയുടെ അതിര്‍ത്തി 500 മൈല്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയുടെ ഭൂരിഭാഗവും മലനിരകളാണെന്ന പ്രത്യേകതയുമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ വിദേശികള്‍ എത്തുന്നത് ഇതുവഴിയാണ്. അതുകൊണ്ടാണ് ഐസിസ്  ഗേറ്റ്വേ എന്ന ഈ അതിര്‍ത്തി അറിയപ്പെടുന്നത്. സിറിയയുമായുള്ള തുര്‍ക്കിയുടെ ഈ അതിര്‍ത്തി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്നത് കള്ളക്കടത്തുകാരായിരുന്നു. പീന്നീട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഈ വഴികള്‍ പിടിച്ചെടുക്കുകയായിരുന്നു. 2014 ആയപ്പോഴേക്കും ഈ അതിര്‍ത്തിയിലെ പ്രധാന വഴികളെല്ലാം ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ വഴിയിലൂടെ പല രാജ്യങ്ങളില്‍ നിന്നുമുള്ള മുസ്ലീങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2015ല്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ തുര്‍ക്കി വഴി സിറിയയിലേക്ക് പോകുന്നതിനിടെ ഇന്ത്യയില്‍ നിന്നുള്ള നിരവധി മുസ്ലീങ്ങളെ അധികൃതര്‍ പിടികൂടിയിരുന്നു. ടൂറിസ്റ്റ് വിസയില്‍ തുര്‍ക്കിയിലേക്ക് വരാന്‍ നിര്‍ദ്ദേശം ലഭിച്ചതായും കുറച്ച് ദിവസം അവിടെ തങ്ങിയ ശേഷം സിറിയയിലേക്ക് രക്ഷപ്പെടുകയായിരുന്നു പദ്ധതിയെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന് അനുകൂലമായ നിലപാടുകളാണ് തുര്‍ക്കി കൈക്കൊണ്ടിരുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. സിറിയയിലെ കുര്‍ദിഷ് പോരാളികളെ തങ്ങളുടെ ഏറ്റവും വലിയ ശത്രുവായാണ് തുര്‍ക്കി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്കെതിരെ നിരവധി ആക്രമണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടിയാണ് അതിര്‍ത്തിയില്‍ തുര്‍ക്കി അയഞ്ഞ നിലപാട് എടുക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. ഈ നിലപാട് മുന്‍നിര്‍ത്തിയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കുര്‍ദിഷ് പോരാളികള്‍ക്കെതിരെ പോരാട്ടം നടത്തിയത്.

ഒരുഘട്ടത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ഭീകര സംഘടന എന്ന് വിളിക്കുന്നത് തുര്‍ക്കി ഒഴിവാക്കിയിരുന്നു. മുന്‍ തുര്‍ക്കി പ്രസിഡന്റ് അഹ്മത് ദാവൂതോഗ്ലു ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളെ തീവ്രവാദികളായി മുദ്രകുത്താന്‍ വിസമ്മതിക്കുകയായിരുന്നു.  ഇസ്ലാമിക് സ്റ്റേറ്റിനെ നിരാശരായ പിഞ്ചുകുട്ടികളുടെ ഒരു കൂട്ടമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

എന്നാല്‍ 2016-ല്‍ ഇസ്ലാമിക് സ്റ്റേറ്റും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളാകാന്‍ തുടങ്ങി, അതിനുശേഷം തുര്‍ക്കി ഇസ്ലാമിക് സ്റ്റേറ്റിനെ അടിച്ചമര്‍ത്താന്‍ ആരംഭിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന് മുന്‍തൂക്കമുള്ള തുര്‍ക്കിയിലെ ഈ നഗരങ്ങളില്‍ നിന്ന് ഭീകര സംഘടനയുമായി ബന്ധപ്പെട്ട ആളുകള്‍ ഇപ്പോഴും അറസ്റ്റിലായികൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഭൂകമ്പത്തില്‍ ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും നശിക്കുകയും ചെയ്തുകഴിഞ്ഞു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രക്ഷയായത് ഡ്രൈവറുടെ മനസാന്നിധ്യം.... അങ്കമാലിയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍സി ബസില്‍ തീപിടിച്ചു....  (13 minutes ago)

കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം... മിഷന്‍ 2025ന്റെ പേരില്‍ കോണ്‍ഗ്രസില്‍ ഭിന്നത; വയനാട് ലീഡേഴ്സ് മീറ്റ് തീരുമാനം റിപ്പോര്‍ട്ട് ചെയ്യേണ്ടിയിരുന്ന വിഡി സതീശന്‍ വിട്ടുനിന്നു; ഹൈക്കമാന്‍ഡ് ഇടപെടാതെ ചുമതല ഏറ്റ  (32 minutes ago)

കണ്ണൂർ, കാസർഗോഡ് തീരങ്ങൾക്ക് പ്രത്യേക ജാഗ്രത; പുതുക്കിയ ഉയർന്ന തിരമാല ജാഗ്രത നിർദേശം; ഉയർന്ന തിരമാലകൾക്കും കടൽ കൂടുതൽ പ്രക്ഷുബ്ദ്ധമാകാനും സാധ്യത  (40 minutes ago)

ചെങ്ങന്നൂരില്‍ സ്വര്‍ണാഭരണങ്ങളില്‍ തട്ടിപ്പ് നടത്തിയ സംഭവത്തില്‍ ബാങ്കിലെ അപ്രൈസര്‍  പിടിയില്‍....  (40 minutes ago)

നടുറോഡിൽ മേയറും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിൽ തർക്കമുണ്ടായ സംഭവത്തിൽ നിർണായക നീക്കവുമായി രംഗത്ത് വന്നിരിക്കുകയാണ് കെഎസ്ആര്‍ടിസി ഡ്രൈവർ യദു; ഒന്നുകിൽ തിരിച്ചെടുക്കണം, അല്ലെങ്കിൽ പിരിച്ചുവിട്ടതായി അറി  (46 minutes ago)

ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കേരളതീരത്ത് വന്‍ ചുഴലിക്കാറ്റിനും പെരുമഴയ്ക്കും പ്രളയത്തിനും സാധ്യത; അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലില്‍ കടുത്ത ന്യൂനമര്‍ദവും പെരുമഴയും പ്രളയവുമാകുമെന്ന് മുന്നറിയിപ്പ്  (49 minutes ago)

ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ആദ്യ മത്സരത്തിന് ഇന്നിറങ്ങും.... എതിരാളികള്‍ ന്യൂസിലന്‍ഡ്  (1 hour ago)

ഐ എസ് ആര്‍ ഓ ചാരക്കേസ് ഉദ്യോഗസ്ഥരുടെ ഗൂഢാലോചന... സമന്‍സ് കൈപ്പറ്റിയ 5 പ്രതികള്‍ കോടതിയില്‍ ഹാജരാകാന്‍ കൂടുതല്‍ സമയം തേടി, സെപ്റ്റംബര്‍ 27 ന് ഹാജരായി ജാമ്യമെടുക്കാന്‍ കോടതി ഉത്തരവിട്ടു  (1 hour ago)

വെല്ലുവിളിച്ച് സുരേന്ദ്രന്‍... കേന്ദ്രസഹായം ഉറപ്പാക്കാന്‍ ഇനി ജാഗ്രതയോടെ നീങ്ങും, നടപടികളില്‍ വീഴ്ച പാടില്ലെന്ന് മുഖ്യമന്ത്രി; കേരളത്തിന് മൂന്നാം വന്ദേഭാരത്, കൊച്ചി - ബംഗളൂരു സര്‍വീസ് ജൂലായ് 31 മുതല്‍  (1 hour ago)

പ്രതിസന്ധികള്‍ പലത്... ഷിരൂരില്‍ മണ്ണിടിച്ചിലില്‍ പെട്ട മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനായുള്ള തെരച്ചില്‍ അനിശ്ചിതത്വത്തില്‍; നദിയില്‍ അടിയൊഴുക്ക് അതിശക്തം, ഫ്‌ലോട്ടിങ് പ്രതലം ഒരുക്കുന്നതിലും തടസം; ഗംഗാവല  (1 hour ago)

നിപ രോഗ ബാധ ആശങ്കയകലുന്നു.... രണ്ട് പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവായി  (1 hour ago)

ഒന്നുകില്‍ തിരിച്ചെടുക്കണം, അല്ലെങ്കില്‍ പിരിച്ചുവിട്ടതായി അറിയിക്കണം... തിരുവനന്തപുരം മേയറുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു ഹൈക്കോടതിയെ സമീപിച്ചു....  (2 hours ago)

ആരോഗ്യ മന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്ന് പോലീസ് കുറ്റപത്രം... ഡോക്ടര്‍ നിയമന കൈക്കൂലി കേസില്‍ ഇടനിലക്കാരായ 4 പ്രതികളെ ഉള്‍പ്പെടുത്തി കുറ്റപത്രം  (2 hours ago)

സര്‍വീസ് ആഴ്ചയില്‍ മൂന്നു ദിവസം മാത്രം.... എറണാകുളം ബംഗളൂരു വന്ദേ ഭാരത് എക്‌സ്പ്രസ് സ്‌പെഷല്‍ സര്‍വീസ് ആരംഭിക്കുന്നു...  (2 hours ago)

കൊച്ചിയില്‍ സിനിമ ചിത്രീകരണത്തിനിടെയുണ്ടായ കാറപകടത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്...  (3 hours ago)

Malayali Vartha Recommends