Widgets Magazine
05
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


എം ശിവപ്രസാദിന് ചുട്ടമറുപടി നൽകി രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ..ശിവപ്രസാദ് അനിയാ, ശ്രീജിത് പണിക്കർ ചേട്ടൻ പൊലീസിനെ തടഞ്ഞ് സമരത്തിനു പോയിട്ടില്ല...


'എൽ നിനോ' പ്രതിഭാസം കൺമുന്നിൽ വൻതോതിൽ ശക്തി പ്രാപിക്കുന്നു..വരുംമാസങ്ങളിൽ ഭൂമിയെ കടുത്ത വരൾച്ചയിലേക്കും പ്രകൃതിദുരന്തങ്ങളിലേക്കും തള്ളിവിടും..


സ്‌കൂൾ കായിക മേള ഒക്ടോബർ 24 മുതൽ 29 വരെ കോഴിക്കോട് നടക്കും.... ചടങ്ങിൽ പതിനായിരത്തിലേറെ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും


തലസ്ഥാനത്ത് എസ്.എഫ്.ഐ. നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിന് പിന്നാലെ..സംസ്ഥാനത്തെ വീണ്ടുമൊരു പ്രക്ഷോഭച്ചൂളയിലേക്ക് തള്ളിവിടുന്നു..ഒരുതരത്തിലും അത് അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി..


പിണറായിക്ക് ഉഗ്രശാസനം.. പാർട്ടിയല്ല പിണറായിക്ക് ഉഗ്രശാസനം നൽകിയത്.... സിപി എമ്മിനും ബി ജെ പിക്കും കാന്തപുരം പ്രിയങ്കരനാകുമ്പോൾ കോൺഗ്രസിന്റെ സാധ്യതകളാണ് അടയുന്നത്..

ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ഇടത്തെ 'ഗേറ്റ് വേ ഓഫ് ഐസിസ്' എന്നാണ് പൊതുവേ വിളിക്കപ്പെടുന്നത്. ഈ മേഖലയിലൂടെ ആയിരക്കണക്കിന് വിദേശികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോകാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

07 FEBRUARY 2023 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി

ട്രംപിനെ പരസ്യമായി വെല്ലുവിളിച്ച് ഇറാനിയൻ എംബസി.. ‘ഹബീബി, (അങ്കിൾ സാം) ഇറാനിലേക്ക് വരൂ’ എന്ന പരിഹാസക്കുറിപ്പ്.. 35 സെക്കന്റ് ദൈർഘ്യമുള്ള വിഡിയോയും ഇതിനൊപ്പമുണ്ട്..

റഷ്യ- യുക്രെയിൻ യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യയുടെ സഹായം വാഗ്ദാനം ചെയ്ത് വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ

വൈദ്യുതി കടത്തിവിടുന്ന പോളിമറുകളുടെ കണ്ടെത്തലിനും വികസനത്തിനും 2000ത്തിലെ രസതന്ത്ര നൊബേൽ പുരസ്‌കാരം നേടിയ ജാപ്പനീസ് ശാസ്ത്രജ്ഞൻ ഹിഡെകി ഷിരകാവ അന്തരിച്ചു....

തുര്‍ക്കി, സിറിയ രാജ്യങ്ങളിലുണ്ടായ ഭൂകമ്പം ലോകത്തെ ആകെ നടുക്കിയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ അയ്യായിരത്തിലേറെ പേര്‍ മരിച്ചതായുള്ള വിവിരങ്ങളാണ് പുറത്തു വരുന്നത്. അതിനേക്കാളേറെ ലോകത്തെ ദുഖത്തിലാഴ്ത്തുന്നത് വീടും സകനതും നഷ്ടപ്പെട്ട ആയിരക്കണക്കിനാളുകളുടെ ദൈന്യതയാണ്. ഭൂകമ്പത്തില്‍ വലിയ നാശം ഉണ്ടായിരിക്കുന്നത് ഐ എസ് ഭീകരരുടെ താവളങ്ങളിലാണെന്നത് ലോകത്തിന് ചെറിയ ആശ്വാസം നല്കുന്നുണ്ട്. തുര്‍ക്കിയില്‍ നിന്നും സിറിയയിലേയ്ക്കുള്ള ഇസ്ലാമിക് ഭീകരരുടെ നുഴഞ്ഞു കയറ്റ വഴികളും താവളങ്ങളും ഭൂകമ്പത്തില്‍ പൂര്‍ണ്ണമായും നശിച്ചു. ആയുധമില്ലാതെ പ്രകൃതി തന്നെ നേരിട്ട് ശിക്ഷ നടപ്പാക്കിയെന്ന് ആശ്വസിക്കുന്നു.

സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗാസിയാന്‍ടെപ്പിലെ കഹ്മനാര്‍ മാര്‍ഷില്‍ സംഭവിച്ച ഭൂചലനം വന്‍ നാശനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹതായ് പ്രവിശ്യയിലെ കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ വിദേശികള്‍ സിറിയയിലേക്ക് പലായനം ചെയ്യുന്നത് ഈ പ്രദേശങ്ങളില്‍ നിന്നുമാണ്. ഈ പ്രദേശത്തെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗേറ്റേ് വേ അഥവാ പ്രവേശന കവാടം എന്നാണ് അറിയപ്പെടുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ തുര്‍ക്കിയുടെ തെക്ക് ഭാഗത്ത് സിറിയന്‍ അതിര്‍ത്തിക്കടുത്തുണ്ടായ ശക്തമായ ഭൂചലനത്തില്‍ തുര്‍ക്കിയിലും സിറിയയിലും ആയിരക്കണക്കിന് ജനങ്ങളാണ് മരണപ്പെട്ടത്. വലിയ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ മാത്രം ആയിരത്തിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ഇടത്തെ  'ഗേറ്റ് വേ ഓഫ് ഐസിസ്' എന്നാണ് പൊതുവേ വിളിക്കപ്പെടുന്നത്. ഈ മേഖലയിലൂടെ ആയിരക്കണക്കിന് വിദേശികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോകാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള ഗാസിയാന്‍ടെപ്പിലെ കഹ്മനാര്‍ മാര്‍ഷിലാണ്  ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്തെ കെട്ടിടങ്ങള്‍ തകര്‍ന്നു തരിപ്പണമായി. ഹതായ് പ്രവിശ്യയിലെ കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശങ്ങളിലാണ് ഐ എസ് എസ് ഭീകരര്‍ ഒളിവുജീവിതം നയിക്കുന്നത്. തുടര്‍ന്ന് അവസരം വരുമ്പോള്‍ അതിര്‍ത്തി കടന്ന് സിറിയയിലേക്ക് പലായനം ചെയ്യുകയാണ് അവരുടെ പതിവ്.

സിറിയയുമായുള്ള തുര്‍ക്കിയുടെ അതിര്‍ത്തി 500 മൈല്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയുടെ ഭൂരിഭാഗവും മലനിരകളാണെന്ന പ്രത്യേകതയുമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ വിദേശികള്‍ എത്തുന്നത് ഇതുവഴിയാണ്. അതുകൊണ്ടാണ് ഐസിസ്  ഗേറ്റ്വേ എന്ന ഈ അതിര്‍ത്തി അറിയപ്പെടുന്നത്. സിറിയയുമായുള്ള തുര്‍ക്കിയുടെ ഈ അതിര്‍ത്തി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്നത് കള്ളക്കടത്തുകാരായിരുന്നു. പീന്നീട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഈ വഴികള്‍ പിടിച്ചെടുക്കുകയായിരുന്നു. 2014 ആയപ്പോഴേക്കും ഈ അതിര്‍ത്തിയിലെ പ്രധാന വഴികളെല്ലാം ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ വഴിയിലൂടെ പല രാജ്യങ്ങളില്‍ നിന്നുമുള്ള മുസ്ലീങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2015ല്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ തുര്‍ക്കി വഴി സിറിയയിലേക്ക് പോകുന്നതിനിടെ ഇന്ത്യയില്‍ നിന്നുള്ള നിരവധി മുസ്ലീങ്ങളെ അധികൃതര്‍ പിടികൂടിയിരുന്നു. ടൂറിസ്റ്റ് വിസയില്‍ തുര്‍ക്കിയിലേക്ക് വരാന്‍ നിര്‍ദ്ദേശം ലഭിച്ചതായും കുറച്ച് ദിവസം അവിടെ തങ്ങിയ ശേഷം സിറിയയിലേക്ക് രക്ഷപ്പെടുകയായിരുന്നു പദ്ധതിയെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന് അനുകൂലമായ നിലപാടുകളാണ് തുര്‍ക്കി കൈക്കൊണ്ടിരുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. സിറിയയിലെ കുര്‍ദിഷ് പോരാളികളെ തങ്ങളുടെ ഏറ്റവും വലിയ ശത്രുവായാണ് തുര്‍ക്കി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്കെതിരെ നിരവധി ആക്രമണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടിയാണ് അതിര്‍ത്തിയില്‍ തുര്‍ക്കി അയഞ്ഞ നിലപാട് എടുക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. ഈ നിലപാട് മുന്‍നിര്‍ത്തിയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കുര്‍ദിഷ് പോരാളികള്‍ക്കെതിരെ പോരാട്ടം നടത്തിയത്.

ഒരുഘട്ടത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ഭീകര സംഘടന എന്ന് വിളിക്കുന്നത് തുര്‍ക്കി ഒഴിവാക്കിയിരുന്നു. മുന്‍ തുര്‍ക്കി പ്രസിഡന്റ് അഹ്മത് ദാവൂതോഗ്ലു ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളെ തീവ്രവാദികളായി മുദ്രകുത്താന്‍ വിസമ്മതിക്കുകയായിരുന്നു.  ഇസ്ലാമിക് സ്റ്റേറ്റിനെ നിരാശരായ പിഞ്ചുകുട്ടികളുടെ ഒരു കൂട്ടമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

എന്നാല്‍ 2016-ല്‍ ഇസ്ലാമിക് സ്റ്റേറ്റും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളാകാന്‍ തുടങ്ങി, അതിനുശേഷം തുര്‍ക്കി ഇസ്ലാമിക് സ്റ്റേറ്റിനെ അടിച്ചമര്‍ത്താന്‍ ആരംഭിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന് മുന്‍തൂക്കമുള്ള തുര്‍ക്കിയിലെ ഈ നഗരങ്ങളില്‍ നിന്ന് ഭീകര സംഘടനയുമായി ബന്ധപ്പെട്ട ആളുകള്‍ ഇപ്പോഴും അറസ്റ്റിലായികൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഭൂകമ്പത്തില്‍ ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും നശിക്കുകയും ചെയ്തുകഴിഞ്ഞു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൈക്കൂലി കേസില്‍ ഒളിവില്‍ പോയ റിട്ട. ഡപ്യൂട്ടി കലക്ടര്‍ അറസ്റ്റില്‍  (5 hours ago)

മീന്‍വല്ലം വെള്ളച്ചാട്ടത്തില്‍ വിദ്യാര്‍ത്ഥിയെ ഒഴുക്കില്‍പ്പെട്ട് കാണാതായി  (5 hours ago)

മക്കളെയും കുടുംബത്തെയും കാണാന്‍ ജര്‍മനിയില്‍ എത്തിയ പിതാവ് അന്തരിച്ചു  (7 hours ago)

മെസ്സിക്ക് ശേഷം പത്താം നമ്പര്‍ കുപ്പായം അണിയുന്ന താരം?  (8 hours ago)

എയര്‍ ഇന്ത്യ ഫുക്കറ്റ്ഡല്‍ഹി വിമാനം താഴേക്ക് പതിച്ച സംഭവത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്  (8 hours ago)

യുകെയില്‍ മലയാളി യുവാവിന് കുത്തേറ്റ സംഭവം: അറസ്റ്റിലായവരുടെ എണ്ണം മൂന്നായി  (9 hours ago)

തെക്കൻ തിരുവനന്തപുരത്തെ യാത്രക്ലേശം പരിഹരിക്കാൻ ഗുണകരമാകും :തിരുവനന്തപുരം മെട്രോ പദ്ധതി നീട്ടണമെന്ന ആവശ്യവുമായി രാജിവ് ചന്ദ്രശേഖർ എം എൽ എ  (9 hours ago)

പോളണ്ടില്‍ ലെവല്‍ ക്രോസിങില്‍ ട്രക്കിലേക്ക് ട്രെയിന്‍ ഇടിച്ചുകയറി ഗതാഗതം തടസ്സപ്പെട്ടു  (9 hours ago)

ഇന്ത്യ അന്നേ മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് ബെല്‍ജിയം പ്രധാനമന്ത്രി  (9 hours ago)

കത്തുന്ന ചിതയില്‍നിന്ന് മൃതദേഹഭാഗം ഭക്ഷിച്ച അഘോരി സ്ത്രീ അറസ്റ്റില്‍  (10 hours ago)

തനിക്ക് നേരെയുണ്ടായ ആക്രമണത്തെക്കുറിച്ച് വെളിപ്പെടുത്തി ദേവന്‍  (12 hours ago)

അടുത്ത വീട്ടിലെ പയ്യന്‍ ഇമേജുള്ള കുസൃതിക്കാരെയാണ് മലയാളികള്‍ക്ക് ഏറെയിഷ്ടം  (12 hours ago)

SREEJITH PANICKAR അനിയാ പറ്റുന്ന പണിക്ക് പോ  (13 hours ago)

ELNINO വരുന്നത് ചുട്ടുപൊള്ളും കാലം;  (13 hours ago)

ആത്മീയ ചര്‍ച്ചകളെ ബോധപൂര്‍വം വിവാദമാക്കുകയാണ്; വിവാദ പരാമര്‍ശങ്ങളില്‍ പ്രതികരിച്ച് കാന്തപുരം  (14 hours ago)

Malayali Vartha Recommends