Widgets Magazine
25
Jul / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മൂന്ന് സഹോദരിമാർ വിവാഹം കഴിച്ചത് ഒരേ യുവാവിനെ..ഇൻഫ്ലുവൻസർമാരായ ഇവർ പോസ്റ്റ് ചെയ്‌തിരുന്ന വീഡിയോകളെല്ലാം പകർത്തിയിരുന്നത് യുവാവ്..


എം.ആർ. അജിത് കുമാറിനെതിരേ ഒടുവിൽ നടപടി വന്നു..എഡിജിപിയുടെ സസ്‌പെന്‍ഷനില്‍ വേട്ടയാടലുകള്‍ അക്കമിട്ട് നിരത്തി രാഹുല്‍ മാങ്കൂട്ടത്തില്‍..


പ്രക്ഷോഭത്തിന് പിന്തുണയുമായി സാംസ്കാരിക, കായിക, സിനിമാ രംഗത്തെ പ്രമുഖർ.. മെഗാസ്റ്റാർ മമ്മൂട്ടിയും നടി മഞ്ജു വാര്യരും നടി ആലിയ ഭട്ടും പ്രതിഷേധത്തിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചു..


പ്രശാന്തിനെ അറസ്റ്റ് ചെയ്തത് എങ്ങനെ..? കരുനീക്കങ്ങൾ കഴിഞ്ഞ ഏതാനും ദിവസങ്ങളായി ദേവസ്വംമന്ത്രി തുടങ്ങിയിരുന്നു..ഏതായാലും കേരളം കാത്തിരിക്കുന്നത് കുറ്റപത്രത്തിനെയാണ്..


ദാരുണ തോല്‍വികള്‍ക്കു പിന്നില്‍.. പിണറായി വിജയന്റെയും ഗോവിന്ദന്റെയും അഹന്തയും ധാര്‍ഷ്ട്യവുമാണ്..രണ്ടു നേതാക്കളെയും സഖാക്കള്‍ക്കു പോലും വെറുപ്പാണെന്നും പാർട്ടിയുടെ കുറ്റസമ്മതം..

ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ഇടത്തെ 'ഗേറ്റ് വേ ഓഫ് ഐസിസ്' എന്നാണ് പൊതുവേ വിളിക്കപ്പെടുന്നത്. ഈ മേഖലയിലൂടെ ആയിരക്കണക്കിന് വിദേശികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോകാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു

07 FEBRUARY 2023 02:10 PM IST
മലയാളി വാര്‍ത്ത

More Stories...

ഗൾഫിലെ സിഐഎ കേന്ദ്രങ്ങളിൽ അടുത്തിടെ നടന്ന ഇറാനിയൻ ഡ്രോൺ ആക്രമണം..റഷ്യയ്ക്ക് പങ്കുണ്ടോ..? അമേരിക്ക അന്വേഷണം തുടങ്ങി..മോസ്‌കോ പ്രത്യേകമായി സഹായം നല്‍കിയിരുന്നോ..?

ചൈനീസ് സ്വകാര്യ ബഹിരാകാശകമ്പനിയായ ഒറിയെൻസ്‌പെയ്‌സിന്റെ 'ഗ്രാവിറ്റി-'1 ദൗത്യം വിജയകരം

ഇറാന് കടുത്ത മുന്നറിപ്പുമായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അഖില യു കെ വടംവലി മത്സരത്തിൽ ചാമ്പ്യൻ പട്ടം കരസ്ഥമാക്കി ടൺബ്രിഡ്‌ജ് വെൽസ് ടസ്‌കേഴ്‌സ് കെന്റ് ടീം; മത്സരം സംഘടിപ്പിച്ചത് ഒരുമ ബ്ലാക്ക്ബേൺ മലയാളി കൂട്ടായ്മ

ദമ്പതികള്‍ക്ക് നാലാമത് ജനിച്ചത് നാല് പെണ്‍കുട്ടികള്‍; ഏഴു കുഞ്ഞുങ്ങളുമായി യാത്രചെയ്യുന്നതിന് കുടുംബം നേരിടുന്ന വലിയ പ്രശ്‌നം

തുര്‍ക്കി, സിറിയ രാജ്യങ്ങളിലുണ്ടായ ഭൂകമ്പം ലോകത്തെ ആകെ നടുക്കിയിരിക്കുകയാണ്. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ അയ്യായിരത്തിലേറെ പേര്‍ മരിച്ചതായുള്ള വിവിരങ്ങളാണ് പുറത്തു വരുന്നത്. അതിനേക്കാളേറെ ലോകത്തെ ദുഖത്തിലാഴ്ത്തുന്നത് വീടും സകനതും നഷ്ടപ്പെട്ട ആയിരക്കണക്കിനാളുകളുടെ ദൈന്യതയാണ്. ഭൂകമ്പത്തില്‍ വലിയ നാശം ഉണ്ടായിരിക്കുന്നത് ഐ എസ് ഭീകരരുടെ താവളങ്ങളിലാണെന്നത് ലോകത്തിന് ചെറിയ ആശ്വാസം നല്കുന്നുണ്ട്. തുര്‍ക്കിയില്‍ നിന്നും സിറിയയിലേയ്ക്കുള്ള ഇസ്ലാമിക് ഭീകരരുടെ നുഴഞ്ഞു കയറ്റ വഴികളും താവളങ്ങളും ഭൂകമ്പത്തില്‍ പൂര്‍ണ്ണമായും നശിച്ചു. ആയുധമില്ലാതെ പ്രകൃതി തന്നെ നേരിട്ട് ശിക്ഷ നടപ്പാക്കിയെന്ന് ആശ്വസിക്കുന്നു.

സിറിയന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള ഗാസിയാന്‍ടെപ്പിലെ കഹ്മനാര്‍ മാര്‍ഷില്‍ സംഭവിച്ച ഭൂചലനം വന്‍ നാശനഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹതായ് പ്രവിശ്യയിലെ കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ വിദേശികള്‍ സിറിയയിലേക്ക് പലായനം ചെയ്യുന്നത് ഈ പ്രദേശങ്ങളില്‍ നിന്നുമാണ്. ഈ പ്രദേശത്തെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ഗേറ്റേ് വേ അഥവാ പ്രവേശന കവാടം എന്നാണ് അറിയപ്പെടുന്നത്.

തിങ്കളാഴ്ച പുലര്‍ച്ചെ തുര്‍ക്കിയുടെ തെക്ക് ഭാഗത്ത് സിറിയന്‍ അതിര്‍ത്തിക്കടുത്തുണ്ടായ ശക്തമായ ഭൂചലനത്തില്‍ തുര്‍ക്കിയിലും സിറിയയിലും ആയിരക്കണക്കിന് ജനങ്ങളാണ് മരണപ്പെട്ടത്. വലിയ കെട്ടിടങ്ങള്‍ തകര്‍ന്നു വീഴുന്ന നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ മാത്രം ആയിരത്തിലധികം ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഭൂകമ്പത്തില്‍ തുര്‍ക്കിയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ ഇടത്തെ  'ഗേറ്റ് വേ ഓഫ് ഐസിസ്' എന്നാണ് പൊതുവേ വിളിക്കപ്പെടുന്നത്. ഈ മേഖലയിലൂടെ ആയിരക്കണക്കിന് വിദേശികള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോകാറുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

സിറിയന്‍ അതിര്‍ത്തിക്കടുത്തുള്ള ഗാസിയാന്‍ടെപ്പിലെ കഹ്മനാര്‍ മാര്‍ഷിലാണ്  ആദ്യ ഭൂചലനം അനുഭവപ്പെട്ടത്. 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്തെ കെട്ടിടങ്ങള്‍ തകര്‍ന്നു തരിപ്പണമായി. ഹതായ് പ്രവിശ്യയിലെ കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചുവെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. സിറിയയുമായി അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശങ്ങളിലാണ് ഐ എസ് എസ് ഭീകരര്‍ ഒളിവുജീവിതം നയിക്കുന്നത്. തുടര്‍ന്ന് അവസരം വരുമ്പോള്‍ അതിര്‍ത്തി കടന്ന് സിറിയയിലേക്ക് പലായനം ചെയ്യുകയാണ് അവരുടെ പതിവ്.

സിറിയയുമായുള്ള തുര്‍ക്കിയുടെ അതിര്‍ത്തി 500 മൈല്‍ നീളത്തില്‍ വ്യാപിച്ചു കിടക്കുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തിയുടെ ഭൂരിഭാഗവും മലനിരകളാണെന്ന പ്രത്യേകതയുമുണ്ട്. ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ വിദേശികള്‍ എത്തുന്നത് ഇതുവഴിയാണ്. അതുകൊണ്ടാണ് ഐസിസ്  ഗേറ്റ്വേ എന്ന ഈ അതിര്‍ത്തി അറിയപ്പെടുന്നത്. സിറിയയുമായുള്ള തുര്‍ക്കിയുടെ ഈ അതിര്‍ത്തി വര്‍ഷങ്ങള്‍ക്ക് മുമ്പ് ഉപയോഗിച്ചിരുന്നത് കള്ളക്കടത്തുകാരായിരുന്നു. പീന്നീട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ഈ വഴികള്‍ പിടിച്ചെടുക്കുകയായിരുന്നു. 2014 ആയപ്പോഴേക്കും ഈ അതിര്‍ത്തിയിലെ പ്രധാന വഴികളെല്ലാം ഇസ്ലാമിക് സ്റ്റേറ്റ് പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍.

ഈ വഴിയിലൂടെ പല രാജ്യങ്ങളില്‍ നിന്നുമുള്ള മുസ്ലീങ്ങള്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ സിറിയയിലേക്ക് പോയിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. 2015ല്‍ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ തുര്‍ക്കി വഴി സിറിയയിലേക്ക് പോകുന്നതിനിടെ ഇന്ത്യയില്‍ നിന്നുള്ള നിരവധി മുസ്ലീങ്ങളെ അധികൃതര്‍ പിടികൂടിയിരുന്നു. ടൂറിസ്റ്റ് വിസയില്‍ തുര്‍ക്കിയിലേക്ക് വരാന്‍ നിര്‍ദ്ദേശം ലഭിച്ചതായും കുറച്ച് ദിവസം അവിടെ തങ്ങിയ ശേഷം സിറിയയിലേക്ക് രക്ഷപ്പെടുകയായിരുന്നു പദ്ധതിയെന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.

ഇസ്ലാമിക് സ്റ്റേറ്റിന് അനുകൂലമായ നിലപാടുകളാണ് തുര്‍ക്കി കൈക്കൊണ്ടിരുന്നതെന്ന ആരോപണം ഉയരുന്നുണ്ട്. സിറിയയിലെ കുര്‍ദിഷ് പോരാളികളെ തങ്ങളുടെ ഏറ്റവും വലിയ ശത്രുവായാണ് തുര്‍ക്കി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്കെതിരെ നിരവധി ആക്രമണങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിന് വേണ്ടിയാണ് അതിര്‍ത്തിയില്‍ തുര്‍ക്കി അയഞ്ഞ നിലപാട് എടുക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്. ഈ നിലപാട് മുന്‍നിര്‍ത്തിയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ കുര്‍ദിഷ് പോരാളികള്‍ക്കെതിരെ പോരാട്ടം നടത്തിയത്.

ഒരുഘട്ടത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിനെ ഭീകര സംഘടന എന്ന് വിളിക്കുന്നത് തുര്‍ക്കി ഒഴിവാക്കിയിരുന്നു. മുന്‍ തുര്‍ക്കി പ്രസിഡന്റ് അഹ്മത് ദാവൂതോഗ്ലു ഇസ്ലാമിക് സ്റ്റേറ്റ് പോരാളികളെ തീവ്രവാദികളായി മുദ്രകുത്താന്‍ വിസമ്മതിക്കുകയായിരുന്നു.  ഇസ്ലാമിക് സ്റ്റേറ്റിനെ നിരാശരായ പിഞ്ചുകുട്ടികളുടെ ഒരു കൂട്ടമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്.

എന്നാല്‍ 2016-ല്‍ ഇസ്ലാമിക് സ്റ്റേറ്റും തുര്‍ക്കിയും തമ്മിലുള്ള ബന്ധം വഷളാകാന്‍ തുടങ്ങി, അതിനുശേഷം തുര്‍ക്കി ഇസ്ലാമിക് സ്റ്റേറ്റിനെ അടിച്ചമര്‍ത്താന്‍ ആരംഭിച്ചു. ഇസ്ലാമിക് സ്റ്റേറ്റിന് മുന്‍തൂക്കമുള്ള തുര്‍ക്കിയിലെ ഈ നഗരങ്ങളില്‍ നിന്ന് ഭീകര സംഘടനയുമായി ബന്ധപ്പെട്ട ആളുകള്‍ ഇപ്പോഴും അറസ്റ്റിലായികൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഭൂകമ്പത്തില്‍ ഈ പ്രദേശത്തിന്റെ ഭൂരിഭാഗവും നശിക്കുകയും ചെയ്തുകഴിഞ്ഞു.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

16 ദിവസം പ്രായമായ നവജാത ശിശുവിനെ ഉപേക്ഷിച്ച് അമ്മ കടന്നു  (40 minutes ago)

ഓട്ടോറിക്ഷയില്‍ നിന്ന് റോഡിലേക്ക് തെറിച്ചുവീണ 7 വയസ്സുകാരന്‍ ലോറി കയറി മരിച്ചു  (48 minutes ago)

കോഴിക്കോട് പനി ബാധിച്ച് ആറു വയസ്സുകാരി മരിച്ചു  (57 minutes ago)

18 നിലകളുള്ള ഫ്‌ലാറ്റ് സമുച്ചയത്തില്‍ അപാകത ; പൊളിച്ച് പണിയാന്‍ ഉടമ അനുമതി തേടി  (1 hour ago)

രാജ്യത്ത് വീണ്ടും ചോദ്യപ്പേപ്പര്‍ ചോര്‍ന്നു; രണ്ട് എന്‍ജിനീയറിങ് പരീക്ഷകള്‍ മാറ്റിവച്ചു  (1 hour ago)

നരേന്ദ്ര മോദിയുടെ ഇന്‍സ്റ്റഗ്രാമില്‍ പത്ത് ലക്ഷം ഫോളോവേഴ്‌സ് കൂടി  (1 hour ago)

എന്നെ ശരിക്കും അദ്ഭുതപ്പെടുത്തിയത് അവരുടെ വാക്കുകളാണ് സഞ്ജു സാംസണ്‍ പറയുന്നു  (3 hours ago)

സിജെപി സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഷൈന്‍ ടോം ചാക്കോ  (3 hours ago)

സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് മൂന്ന് ദിവസത്തെ ഇടക്കാല ജാമ്യം  (6 hours ago)

വിശ്വനാഥ് ആന്‍ഡ് സണ്‍സിലെ വെഡ്ഡിംഗ് സോംഗ് പ്രമോ വീഡിയോ പുറത്ത്  (6 hours ago)

'ഏഴ് കടല്‍ ഏഴ് മലൈ' തീയേറ്ററുകളിലേക്ക്  (7 hours ago)

പിഎസ് സി റദ്ദാക്കിയ പരീക്ഷയുടെ പുതിയ തീയതി പ്രഖ്യാപിച്ചു  (7 hours ago)

യൂബര്‍ ആപ്പ് പൂര്‍ണമായി ബഹിഷ്‌കരിക്കാന്‍ ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവേഴ്‌സ്  (7 hours ago)

നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് രാജ്യത്ത് ആദ്യമായി പ്രമേയം പാസാക്കിയത് യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കേരള നിയമസഭ; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജിവെക്കണം എന്നത് ന്  (9 hours ago)

വ്യാജ വാർത്തകൾക്കെതിരെ പരാതി; പികെ ശ്രീമതിയുടെ പരാതിയിൽ ഇടപെട്ട് മുഖ്യമന്ത്രി വിഡി സതീശൻ  (9 hours ago)

Malayali Vartha Recommends