Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..


അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

തെക്കൻ ഗാസയിലെ റഫയിൽ വൻ സ്ഫോടനം.. ഓടിക്കൊണ്ടിരുന്ന വാഹനത്തിലാണ് സ്ഫോടനം നടന്നതെന്നും ഐഡിഎഫ്..എട്ടു സൈനികരുടെ മരണത്തിൽ ഇസ്രായേൽ നടുങ്ങിയിരിക്കുകയാണ്..

16 JUNE 2024 02:44 PM IST
മലയാളി വാര്‍ത്ത

More Stories...

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..

'കാമികാസെ ഡോൾഫിനുകൾ' എന്ന അവകാശവാദം: സമുദ്ര സസ്തനികൾ ഇറാന്റെ രഹസ്യ ആയുധമാണോ? ആശങ്കകൾ പുതിയ തലത്തിലേക്ക്..

ഇറാനിൽ താണ്ഡവം 13 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു..! തിരിച്ചടി IRGC താങ്ങില്ല ! ഇറാനെ വിറപ്പിച്ച് ജയശങ്കര്‍ ഇറങ്ങും..!

തെക്കൻ ഗാസയിലെ റഫയിൽ വൻ സ്ഫോടനം. എട്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു. ഡെപ്യൂട്ടി കമാൻഡറായ 23-കാരൻ ക്യാപ്റ്റൻ വാസിം മഹ്മൂദ് ഉൾപ്പടെയുള്ളവരാണ് മരിച്ചത്. മറ്റ് ഏഴ് പേരുടെ പേരുവിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.പ്രാദേശിക സമയം പുലർ‌ച്ചെ അഞ്ച് മണിയോടെയായിരുന്നു സ്ഫോടനം. ഹമാസിനെ പ്രതിരോധിക്കാനായി രാപ്പകൽ ഓപ്പറേഷൻ നടത്തിയിരുന്ന സംഘത്തിൽ ഉൾപ്പെട്ടിരുന്നവരാണ് വീര‍മൃത്യു വരിച്ചത്. അതീവ സുരക്ഷ ഉറപ്പാക്കുന്ന കോംപാക്ട് എൻ‍‍ജിനീയറിം​ഗ് വെഹിക്കിളിൽ (സിഇവി) യാത്ര ചെയ്യുന്നതിനിടെയാണ് റഫയിലെ സുൽത്താൻ പരിസരത്ത് സ്ഫോടനമുണ്ടായതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു

 

.ഈ സമയം വെടിവെപ്പ് നടന്നിട്ടില്ലെന്നും ഓടിക്കൊണ്ടിരുന്ന വാഹനത്തിലാണ് സ്ഫോടനം നടന്നതെന്നും ഐഡിഎഫ് വ്യക്തമാക്കി. ബോംബ് ഘടിപ്പിച്ചതാണോ അതോ സ്ഫോടക വസ്തു എറിഞ്ഞാണോേ അപകടമുണ്ടായതെന്ന് അറിയാനായി കൂടുതൽ അന്വേഷണങ്ങൾ‌ ആവശ്യമാണെന്ന് ഐഡിഎഫ് അറിയിച്ചു.ഹമാസിന്റെ ക്രൂരതയിൽ ഒക്ടോബർ ഏഴ് മുതൽ ഇതുവരെ 307 സുരക്ഷാ ഉദ്യോ​ഗസ്ഥരാണ് വീരമൃത്യു വരിച്ചത്. ബന്ദികളെ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോ​ഗസ്ഥനും സിവിൽ മന്ത്രാലയത്തിന്റെ കോൺ​ഗ്രാക്ടർ ഉൾപ്പെടെയുള്ളവരുടെ ജീവനാണ് മാസങ്ങൾക്കിടയിൽ പൊലിഞ്ഞത്.ഒറ്റ ആക്രമണത്തിൽ എട്ടു സൈനികരുടെ മരണത്തിൽ ഇസ്രായേൽ നടുങ്ങിയിരിക്കുകയാണ്. ജനുവരിക്ക് ശേഷം ഇസ്രായേൽ പ്രതിരോധ സേന നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

ബന്ദികളുടെ മോചനത്തിനും വെടിനിർത്തലിനുമായി ബിന്യമിൻ നെതന്യാഹുവിനെതിരെ ഇസ്രായേലിൽ ആയിരങ്ങൾ തെരുവിൽ പ്രതിഷേധം തുടരവെയാണ് സൈനികരുടെ മരണ വാർത്ത വന്നത്. സൈനിക ടാങ്കറുകൾ തകർത്താണ് ഹമാസിന്‍റെ അൽഖസ്സാം ബ്രിഗേഡ് ഇസ്രായേൽ സൈനികരെ വധിച്ചത്.ഗാസയിലെ ഓരോ പ്രദേശങ്ങളിലും ഇസ്രായേല്‍ സൈന്യം ബോംബുകള്‍ വര്‍ഷിക്കുകയാണ്. ഇതുവരെ 37000ത്തിലധികം പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മൂന്ന് വീടുകള്‍ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തില്‍ 28 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. ഇതിനിടെയാണ് സൈന്യത്തിന് വന്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.ഹമാസിന്റെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ് ആണ് ഇസ്രായേലിനെതിരെ ആക്രമണം നടത്തുന്നത്. റഫയില്‍ നിന്നു വരികയായിരുന്ന ഇസ്രായേല്‍ സൈനിക വാഹനമാണ് ആക്രമിക്കപ്പെട്ടത്. ആദ്യം റോക്കറ്റ് പതിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ പ്രദേശത്ത് ഒളിഞ്ഞിരിക്കുന്ന ഹമാസ് അംഗങ്ങള്‍ വെടിയുതിര്‍ത്തു. സൈനിക വാഹനത്തിലും ഇതിന് പിന്നാലെ വന്ന സഹായികളുടെ വാഹനത്തിലുമുണ്ടായിരുന്ന എല്ലാവരെയും വധിച്ചു എന്നാണ് ഹമാസ് പറയുന്നത്.ഇത്രയും ശക്തമായ ആക്രമണം നടത്താന്‍ ഹമാസിന് എങ്ങനെ സാധിച്ചു എന്ന് ഇസ്രായേല്‍ സൈന്യം അന്വേഷിക്കുന്നുണ്ട്.മേഖലയില്‍ നിന്ന് നേരത്തെ എല്ലാ ഹമാസ് അംഗങ്ങളെയും തുരത്തിയെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടിരുന്നു. മാത്രമല്ല, റഫയിലെ മിക്ക പ്രദേശങ്ങളിലും ഇസ്രായേല്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തിയതാണ്. പിന്നെ എങ്ങനെ തിരിച്ചടി ലഭിച്ചു എന്നാണ് അന്വേഷിക്കുന്നത്.നരനായാട്ട് തുടരുന്ന ഇസ്രായേൽ സൈന്യം, ഗസ്സ സിറ്റിയിൽ വീടുകൾക്കുനേരെ നടത്തിയ ആക്രമണത്തിൽ 28 ഫലസ്തീനികളാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

 

ഈ ആക്രമണത്തിൽ ര​ണ്ട് ബ​ന്ദി​ക​ളും കൊ​ല്ല​പ്പെ​ട്ടിട്ടുണ്ട്.ജനുവരിയിൽ ഹമാസിന്റെ ആർപിജി തീപിടുത്തത്തിൽ 21 സൈനികർ കൊല്ലപ്പെട്ടു. രണ്ട് കെട്ടിടങ്ങൾ തകർന്നു.റഫയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ടെൽ അൽ-സുൽത്താൻ പ്രദേശത്ത് ഒരു കവചിത പേഴ്‌സണൽ കാരിയറിനുനേരെ പതിയിരുന്ന് ആക്രമണം നടത്തിയതായി ഹമാസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഇസ്രായേൽ സൈന്യം ആഴ്ചകളായി റാഫ മേഖലയിൽ മുന്നേറുകയാണ്, ഇന്ന് അവരുടെ ആക്രമണത്തിൽ കുറഞ്ഞത് 19 ഫലസ്തീനികൾ കൊല്ലപ്പെട്ടു.ഹമാസ് നിർമ്മിച്ച വിപുലമായ തുരങ്ക ശൃംഖലയിൽ ഭൂമിക്ക് മുകളിലുള്ളതും ഒളിപ്പിച്ചതുമായ വലിയ അളവിലുള്ള ആയുധങ്ങൾ റഫയിലെ തങ്ങളുടെ സൈന്യം പിടിച്ചെടുത്തതായും ഇസ്രായേൽ സൈന്യം വ്യക്തമാക്കി.വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സൈനികൻ്റെ മരണം. ആക്രമണം വെടിനിർത്തലിനായുള്ള ആഹ്വാനങ്ങൾക്ക് ആക്കം കൂട്ടുകയും സൈന്യത്തിൽ നിന്നുള്ള തീവ്ര ഓർത്തഡോക്സ്ഇളവുകൾക്കെതിരെ ഇസ്രായേലി പൊതുജന രോഷം വർദ്ധിപ്പിക്കുകയും ചെയ്യും.2023 ഒക്‌ടോബർ 7-ന് ഹമാസ് ഇസ്രായേലിലേക്ക് ഇരച്ചുകയറി 1,200-ഓളം ആളുകളെ കൊല്ലുകയും,

 

കൂടുതലും സാധാരണക്കാരെയും, ഏകദേശം 250-ഓളം പേരെ ബന്ദികളാക്കുകയും ചെയ്തതിന് ശേഷം ഇസ്രായേൽ ഒരു സൈനിക ആക്രമണം ആരംഭിച്ചു. ഇസ്രായേൽ തടവിലാക്കിയ ഫലസ്തീനുകൾക്ക് പകരമായി കഴിഞ്ഞ വർഷം ഹ്രസ്വമായ വെടിനിർത്തൽ സമയത്ത് 100 ബന്ദികളെ പലസ്തീൻ സംഘം മോചിപ്പിച്ചു.ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിലും കര ആക്രമണങ്ങളിലും 37,000 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ഗാസയിലെ 2.3 ദശലക്ഷം ജനസംഖ്യയുടെ 80 ശതമാനവും അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യപ്പെട്ടു.ഗാസയിൽ വെടിനിർത്തലിന് ലോക നേതാക്കൾ സമ്മർദ്ദം ചെലുത്തി. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്നും ഇസ്രായേൽ പൂർണമായി പിൻവാങ്ങണമെന്നും ഹമാസ് ആഗ്രഹിക്കുമ്പോൾ, ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിനുമുമ്പ് യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിസമ്മതിച്ചു.

ഏറ്റവും പുതിയ സംഭവവികാസത്തിൽ, യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ ഇരു പാർട്ടികളും തമ്മിലുള്ള ചർച്ചയിലാണ്. അതെ സമയം സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ.വെടി നിർത്തലിനും മാനുഷിക സഹായങ്ങൾക്ക് വേണ്ടിയും ഇന്ത്യ ഇടപെടണമെന്നാണ് അദ്ദേ​ഹത്തിന്റെ ആവശ്യം. മൂന്നാമതും പ്രധാനമന്ത്രിയയതിന് പിന്നാലെ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കൊണ്ട് അയച്ച കത്തിലാണ് സഹായം അഭ്യർത്ഥിക്കുന്നത്.ഗാസയിലെ സംഘർഷം അവസാനിപ്പിക്കുന്നതിൽ ഇന്ത്യക്ക് ബൃ​ഹത്തായ പങ്ക് വഹിക്കാൻ സാധിക്കുമെന്ന് മുസ്തഫ കത്തിൽ കുറിക്കുന്നു. ആ​ഗോള നേതാവെന്ന നിലയിലും മനുഷ്യാവകാശങ്ങളെയും സമാധാനത്തെയും വിലമതിക്കുന്ന രാഷ്‌ട്രമെന്ന നിലയിലും ​ഗാസയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കാര്യമായ പങ്ക് വഹിക്കാൻ ഭാരതത്തിന് സാധിക്കും.

 

​​ഗാസയിലെ ജനങ്ങളെ സഹായിക്കണമെന്നും ഉടനടി വെടിനിർത്തലിന് നയതന്ത്രപരമായി ഇടപെടണമെന്നും പലസ്തീൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.ഗാസയ്‌ക്ക് മാനുഷിക സഹായം വർദ്ധിപ്പിക്കാനും, പലസ്തീൻ പൗരന്മാരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ അന്താരാഷ്‌ട്ര സമൂഹവുമായി സഹകരിക്കാനും, ദൃഢനിശ്ചയം ചെയ്യാനും ഇന്ത്യ എല്ലാ നയതന്ത്ര മാർഗങ്ങളും ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു. പലസ്തീൻ ജനതയെ തുടർച്ചയായി പിന്തുണയ്‌ക്കുന്നതിനും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നതായും മുസ്തഫ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇ20 പെട്രോൾ മൂലം എൻജിൻ തകരാറിലായെന്ന കേസിൽ ഉപഭോക്താവിന് അനുകൂലമായ ചരിത്രവിധി പുറപ്പെടുവിച്ച് കോടതി...  (19 minutes ago)

ബഹ്റൈനിൽ എത്തിയിട്ട് വെറും ആറുമാസം മാത്രം... പ്രവാസി യുവാവ് ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി  (27 minutes ago)

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (50 minutes ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (1 hour ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (1 hour ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (1 hour ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (1 hour ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (1 hour ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (1 hour ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (1 hour ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം  (1 hour ago)

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...  (2 hours ago)

രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടി; രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു; പാലൂട്ടുന്നതിനിടെ സംഭവിച്ചത്...!  (2 hours ago)

കർണാടകയിൽ ഡോക്ടറെ വീട്ടിൽവെച്ച് കുത്തിക്കൊലപ്പെടുത്തി.... മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തി... നേത്രരോഗ വിദഗ്ധയായ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്  (2 hours ago)

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു​പേർക്ക് ദാരുണാന്ത്യം...അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായി അധികൃതർ  (3 hours ago)

Malayali Vartha Recommends