Widgets Magazine
17
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സോളാർ ഗൂഢാലോചന കേസ്.. ഗണേഷിനും ഗൂഢാലോചനയിൽ പങ്കെടുത്ത സി പി എം നേതാക്കൾക്കുമെതിരെ കൈംബ്രാഞ്ച് അന്വേഷണം നടത്താൻ സർക്കാർ..സതീശൻ സോളാർ കേസിൽ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം..


'രക്ഷാപ്രവര്‍ത്തന' കേസ് ഒടുവിൽ ക്ലൈമാക്സിലേക്കോ..എ.ഡി.ജി.പി. എം.ആര്‍. അജിത് കുമാറിനെതിരെ ഉടന്‍ ശക്തമായ വകുപ്പുതല നടപടി വന്നേക്കും..നീക്കങ്ങൾ തുടങ്ങി..


സംസ്ഥാനത്ത് ഇന്ന് വിവിധ ഇടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്


പ്രതികാരദാഹിയായി ട്രംപ്... ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര അവസ്ഥയിലേക്ക്, ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു


സങ്കടക്കാഴ്ചയായി... കുമ്പഴയിൽ വാഹനാപകടത്തിൽ സ്‌കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

തെക്കൻ ഗാസയിലെ റഫയിൽ വൻ സ്ഫോടനം.. ഓടിക്കൊണ്ടിരുന്ന വാഹനത്തിലാണ് സ്ഫോടനം നടന്നതെന്നും ഐഡിഎഫ്..എട്ടു സൈനികരുടെ മരണത്തിൽ ഇസ്രായേൽ നടുങ്ങിയിരിക്കുകയാണ്..

16 JUNE 2024 02:44 PM IST
മലയാളി വാര്‍ത്ത

More Stories...

അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ കനത്ത പ്രളയക്കെടുതി...

പ്രതികാരദാഹിയായി ട്രംപ്... ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള സൈനികപോരാട്ടം അതീവ ഗുരുതര അവസ്ഥയിലേക്ക്, ആറാം രാത്രിയും ഇറാന്റെ ഉറക്കം കെടുത്തി യുഎസ് വ്യോമാക്രമണം; രണ്ട് പേർ‌ കൊല്ലപ്പെട്ടു, പാലങ്ങൾ തകർന്നു

ജന്മദിനത്തില്‍ കടലില്‍ ജെറ്റ് സ്‌കി അപകടത്തില്‍ പെണ്‍കുട്ടിക്ക് ദാരുണാന്ത്യം

ഇറാന്റെ ഹിറ്റ് ലിസ്റ്റ് തയ്യാർ; ഇരട്ടി ശക്തിയോടെ അമേരിക്കയ്ക്കു നേരേ യുദ്ധം കടുപ്പിച്ച് ഇറാൻ; അമേരിക്കയ്ക്ക് കീഴടങ്ങാന്‍ തയ്യാറല്ലെന്ന് പ്രഖ്യാപനം

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി

തെക്കൻ ഗാസയിലെ റഫയിൽ വൻ സ്ഫോടനം. എട്ട് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) സ്ഥിരീകരിച്ചു. ഡെപ്യൂട്ടി കമാൻഡറായ 23-കാരൻ ക്യാപ്റ്റൻ വാസിം മഹ്മൂദ് ഉൾപ്പടെയുള്ളവരാണ് മരിച്ചത്. മറ്റ് ഏഴ് പേരുടെ പേരുവിവരങ്ങൾ പുറത്തുവരേണ്ടതുണ്ട്.പ്രാദേശിക സമയം പുലർ‌ച്ചെ അഞ്ച് മണിയോടെയായിരുന്നു സ്ഫോടനം. ഹമാസിനെ പ്രതിരോധിക്കാനായി രാപ്പകൽ ഓപ്പറേഷൻ നടത്തിയിരുന്ന സംഘത്തിൽ ഉൾപ്പെട്ടിരുന്നവരാണ് വീര‍മൃത്യു വരിച്ചത്. അതീവ സുരക്ഷ ഉറപ്പാക്കുന്ന കോംപാക്ട് എൻ‍‍ജിനീയറിം​ഗ് വെഹിക്കിളിൽ (സിഇവി) യാത്ര ചെയ്യുന്നതിനിടെയാണ് റഫയിലെ സുൽത്താൻ പരിസരത്ത് സ്ഫോടനമുണ്ടായതെന്ന് ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്യുന്നു

 

.ഈ സമയം വെടിവെപ്പ് നടന്നിട്ടില്ലെന്നും ഓടിക്കൊണ്ടിരുന്ന വാഹനത്തിലാണ് സ്ഫോടനം നടന്നതെന്നും ഐഡിഎഫ് വ്യക്തമാക്കി. ബോംബ് ഘടിപ്പിച്ചതാണോ അതോ സ്ഫോടക വസ്തു എറിഞ്ഞാണോേ അപകടമുണ്ടായതെന്ന് അറിയാനായി കൂടുതൽ അന്വേഷണങ്ങൾ‌ ആവശ്യമാണെന്ന് ഐഡിഎഫ് അറിയിച്ചു.ഹമാസിന്റെ ക്രൂരതയിൽ ഒക്ടോബർ ഏഴ് മുതൽ ഇതുവരെ 307 സുരക്ഷാ ഉദ്യോ​ഗസ്ഥരാണ് വീരമൃത്യു വരിച്ചത്. ബന്ദികളെ രക്ഷിക്കുന്നതിനിടെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോ​ഗസ്ഥനും സിവിൽ മന്ത്രാലയത്തിന്റെ കോൺ​ഗ്രാക്ടർ ഉൾപ്പെടെയുള്ളവരുടെ ജീവനാണ് മാസങ്ങൾക്കിടയിൽ പൊലിഞ്ഞത്.ഒറ്റ ആക്രമണത്തിൽ എട്ടു സൈനികരുടെ മരണത്തിൽ ഇസ്രായേൽ നടുങ്ങിയിരിക്കുകയാണ്. ജനുവരിക്ക് ശേഷം ഇസ്രായേൽ പ്രതിരോധ സേന നേരിട്ട ഏറ്റവും വലിയ തിരിച്ചടിയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

ബന്ദികളുടെ മോചനത്തിനും വെടിനിർത്തലിനുമായി ബിന്യമിൻ നെതന്യാഹുവിനെതിരെ ഇസ്രായേലിൽ ആയിരങ്ങൾ തെരുവിൽ പ്രതിഷേധം തുടരവെയാണ് സൈനികരുടെ മരണ വാർത്ത വന്നത്. സൈനിക ടാങ്കറുകൾ തകർത്താണ് ഹമാസിന്‍റെ അൽഖസ്സാം ബ്രിഗേഡ് ഇസ്രായേൽ സൈനികരെ വധിച്ചത്.ഗാസയിലെ ഓരോ പ്രദേശങ്ങളിലും ഇസ്രായേല്‍ സൈന്യം ബോംബുകള്‍ വര്‍ഷിക്കുകയാണ്. ഇതുവരെ 37000ത്തിലധികം പേരാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം മൂന്ന് വീടുകള്‍ ലക്ഷ്യമിട്ടുണ്ടായ ആക്രമണത്തില്‍ 28 പലസ്തീന്‍കാരാണ് കൊല്ലപ്പെട്ടത്. ഇതിനിടെയാണ് സൈന്യത്തിന് വന്‍ തിരിച്ചടി നേരിട്ടിരിക്കുന്നത്.ഹമാസിന്റെ സായുധ വിഭാഗമായ അല്‍ഖസ്സാം ബ്രിഗേഡ് ആണ് ഇസ്രായേലിനെതിരെ ആക്രമണം നടത്തുന്നത്. റഫയില്‍ നിന്നു വരികയായിരുന്ന ഇസ്രായേല്‍ സൈനിക വാഹനമാണ് ആക്രമിക്കപ്പെട്ടത്. ആദ്യം റോക്കറ്റ് പതിക്കുകയായിരുന്നു.

തൊട്ടുപിന്നാലെ പ്രദേശത്ത് ഒളിഞ്ഞിരിക്കുന്ന ഹമാസ് അംഗങ്ങള്‍ വെടിയുതിര്‍ത്തു. സൈനിക വാഹനത്തിലും ഇതിന് പിന്നാലെ വന്ന സഹായികളുടെ വാഹനത്തിലുമുണ്ടായിരുന്ന എല്ലാവരെയും വധിച്ചു എന്നാണ് ഹമാസ് പറയുന്നത്.ഇത്രയും ശക്തമായ ആക്രമണം നടത്താന്‍ ഹമാസിന് എങ്ങനെ സാധിച്ചു എന്ന് ഇസ്രായേല്‍ സൈന്യം അന്വേഷിക്കുന്നുണ്ട്.മേഖലയില്‍ നിന്ന് നേരത്തെ എല്ലാ ഹമാസ് അംഗങ്ങളെയും തുരത്തിയെന്ന് ഇസ്രായേല്‍ സൈന്യം അവകാശപ്പെട്ടിരുന്നു. മാത്രമല്ല, റഫയിലെ മിക്ക പ്രദേശങ്ങളിലും ഇസ്രായേല്‍ സൈന്യം മിസൈല്‍ ആക്രമണം നടത്തിയതാണ്. പിന്നെ എങ്ങനെ തിരിച്ചടി ലഭിച്ചു എന്നാണ് അന്വേഷിക്കുന്നത്.നരനായാട്ട് തുടരുന്ന ഇസ്രായേൽ സൈന്യം, ഗസ്സ സിറ്റിയിൽ വീടുകൾക്കുനേരെ നടത്തിയ ആക്രമണത്തിൽ 28 ഫലസ്തീനികളാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്.

 

ഈ ആക്രമണത്തിൽ ര​ണ്ട് ബ​ന്ദി​ക​ളും കൊ​ല്ല​പ്പെ​ട്ടിട്ടുണ്ട്.ജനുവരിയിൽ ഹമാസിന്റെ ആർപിജി തീപിടുത്തത്തിൽ 21 സൈനികർ കൊല്ലപ്പെട്ടു. രണ്ട് കെട്ടിടങ്ങൾ തകർന്നു.റഫയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ടെൽ അൽ-സുൽത്താൻ പ്രദേശത്ത് ഒരു കവചിത പേഴ്‌സണൽ കാരിയറിനുനേരെ പതിയിരുന്ന് ആക്രമണം നടത്തിയതായി ഹമാസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.ഇസ്രായേൽ സൈന്യം ആഴ്ചകളായി റാഫ മേഖലയിൽ മുന്നേറുകയാണ്, ഇന്ന് അവരുടെ ആക്രമണത്തിൽ കുറഞ്ഞത് 19 ഫലസ്തീനികൾ കൊല്ലപ്പെട്ടു.ഹമാസ് നിർമ്മിച്ച വിപുലമായ തുരങ്ക ശൃംഖലയിൽ ഭൂമിക്ക് മുകളിലുള്ളതും ഒളിപ്പിച്ചതുമായ വലിയ അളവിലുള്ള ആയുധങ്ങൾ റഫയിലെ തങ്ങളുടെ സൈന്യം പിടിച്ചെടുത്തതായും ഇസ്രായേൽ സൈന്യം വ്യക്തമാക്കി.വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കുന്നതിനിടെയാണ് സൈനികൻ്റെ മരണം. ആക്രമണം വെടിനിർത്തലിനായുള്ള ആഹ്വാനങ്ങൾക്ക് ആക്കം കൂട്ടുകയും സൈന്യത്തിൽ നിന്നുള്ള തീവ്ര ഓർത്തഡോക്സ്ഇളവുകൾക്കെതിരെ ഇസ്രായേലി പൊതുജന രോഷം വർദ്ധിപ്പിക്കുകയും ചെയ്യും.2023 ഒക്‌ടോബർ 7-ന് ഹമാസ് ഇസ്രായേലിലേക്ക് ഇരച്ചുകയറി 1,200-ഓളം ആളുകളെ കൊല്ലുകയും,

 

കൂടുതലും സാധാരണക്കാരെയും, ഏകദേശം 250-ഓളം പേരെ ബന്ദികളാക്കുകയും ചെയ്തതിന് ശേഷം ഇസ്രായേൽ ഒരു സൈനിക ആക്രമണം ആരംഭിച്ചു. ഇസ്രായേൽ തടവിലാക്കിയ ഫലസ്തീനുകൾക്ക് പകരമായി കഴിഞ്ഞ വർഷം ഹ്രസ്വമായ വെടിനിർത്തൽ സമയത്ത് 100 ബന്ദികളെ പലസ്തീൻ സംഘം മോചിപ്പിച്ചു.ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണങ്ങളിലും കര ആക്രമണങ്ങളിലും 37,000 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി പലസ്തീൻ ആരോഗ്യ ഉദ്യോഗസ്ഥർ പറഞ്ഞു. ഗാസയിലെ 2.3 ദശലക്ഷം ജനസംഖ്യയുടെ 80 ശതമാനവും അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യപ്പെട്ടു.ഗാസയിൽ വെടിനിർത്തലിന് ലോക നേതാക്കൾ സമ്മർദ്ദം ചെലുത്തി. യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്നും ഇസ്രായേൽ പൂർണമായി പിൻവാങ്ങണമെന്നും ഹമാസ് ആഗ്രഹിക്കുമ്പോൾ, ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിനുമുമ്പ് യുദ്ധം അവസാനിപ്പിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വിസമ്മതിച്ചു.

ഏറ്റവും പുതിയ സംഭവവികാസത്തിൽ, യുഎസ് മധ്യസ്ഥതയിലുള്ള വെടിനിർത്തൽ കരാർ ഇരു പാർട്ടികളും തമ്മിലുള്ള ചർച്ചയിലാണ്. അതെ സമയം സംഘർഷം അവസാനിപ്പിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് പലസ്തീൻ പ്രധാനമന്ത്രി മുഹമ്മദ് മുസ്തഫ.വെടി നിർത്തലിനും മാനുഷിക സഹായങ്ങൾക്ക് വേണ്ടിയും ഇന്ത്യ ഇടപെടണമെന്നാണ് അദ്ദേ​ഹത്തിന്റെ ആവശ്യം. മൂന്നാമതും പ്രധാനമന്ത്രിയയതിന് പിന്നാലെ നരേന്ദ്ര മോദിയെ അഭിനന്ദിച്ച് കൊണ്ട് അയച്ച കത്തിലാണ് സഹായം അഭ്യർത്ഥിക്കുന്നത്.ഗാസയിലെ സംഘർഷം അവസാനിപ്പിക്കുന്നതിൽ ഇന്ത്യക്ക് ബൃ​ഹത്തായ പങ്ക് വഹിക്കാൻ സാധിക്കുമെന്ന് മുസ്തഫ കത്തിൽ കുറിക്കുന്നു. ആ​ഗോള നേതാവെന്ന നിലയിലും മനുഷ്യാവകാശങ്ങളെയും സമാധാനത്തെയും വിലമതിക്കുന്ന രാഷ്‌ട്രമെന്ന നിലയിലും ​ഗാസയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ കാര്യമായ പങ്ക് വഹിക്കാൻ ഭാരതത്തിന് സാധിക്കും.

 

​​ഗാസയിലെ ജനങ്ങളെ സഹായിക്കണമെന്നും ഉടനടി വെടിനിർത്തലിന് നയതന്ത്രപരമായി ഇടപെടണമെന്നും പലസ്തീൻ പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.ഗാസയ്‌ക്ക് മാനുഷിക സഹായം വർദ്ധിപ്പിക്കാനും, പലസ്തീൻ പൗരന്മാരുടെ സംരക്ഷണവും സുരക്ഷയും ഉറപ്പാക്കാൻ അന്താരാഷ്‌ട്ര സമൂഹവുമായി സഹകരിക്കാനും, ദൃഢനിശ്ചയം ചെയ്യാനും ഇന്ത്യ എല്ലാ നയതന്ത്ര മാർഗങ്ങളും ഉപയോഗിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കത്തിൽ പറയുന്നു. പലസ്തീൻ ജനതയെ തുടർച്ചയായി പിന്തുണയ്‌ക്കുന്നതിനും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതിനും പ്രധാനമന്ത്രിയോട് നന്ദി അറിയിക്കുന്നതായും മുസ്തഫ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തൃശ്ശൂർ ശ്രീ വടക്കുന്നാഥ ക്ഷേത്രത്തിൽ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പ്രശസ്തമായ ആനയൂട്ട് നടന്നു  (23 minutes ago)

തെക്കൻ തമിഴ്‌നാടിന്റെ പ്രധാന ജീവനാഡിയായ വൈഗ അണക്കെട്ടിൽ ജലനിരപ്പ് കുത്തനെ കുറഞ്ഞതോടെ കാർഷിക മേഖല കടുത്ത പ്രതിസന്ധിയിലേക്ക്...  (1 hour ago)

ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു ജപ്പാൻ ഓപ്പൺ സൂപ്പർ 750 ടൂർണമെന്റിന്റെ സെമിഫൈനലിലേക്ക്....  (1 hour ago)

കേരളത്തെ ഇരുട്ടിലാഴ്‌ത്തിയ വൈദ്യുതി പ്രതിസന്ധിക്ക് കാരണം സംസ്ഥാന സർക്കാർ ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്താത്തത് കൊണ്ടാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ  (1 hour ago)

‘ഓപറേഷൻ തൂഫാൻ’ പദ്ധതിയിൽ കേരളത്തിൽ കഴിഞ്ഞ 40 ദിവസത്തിനുള്ളിൽ 70 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തതായി ആഭ്യന്തരമന്ത്രി  (1 hour ago)

ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിയിൽ എഡിജിപി എം ആർ അജിത് കുമാറിൽ നിന്ന് ‌ഡിജിപി വിശദീകരണം തേടും  (2 hours ago)

സതീശൻ ആർക്കെല്ലാം പണി കൊടുക്കുമെന്ന് കണ്ടറിയാം.  (2 hours ago)

കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ബസ് സ്റ്റാൻഡിൽ ബസ് കാത്തുനിന്ന യുവതിയെ പിന്തുടർന്ന് വെട്ടിക്കൊലപ്പെടുത്തി..  (2 hours ago)

M R Ajith kumar ഉടന്‍ സസ്‌പെന്‍ഷനില്‍ തീരുമാനം;  (2 hours ago)

അമേരിക്കൻ സംസ്ഥാനമായ ടെക്സസിൽ കനത്ത പ്രളയക്കെടുതി...  (2 hours ago)

കാലവര്‍ഷം അതിദുര്‍ബലമാകുന്നു; കൃഷിയും കുടിവെള്ളവും വന്‍പ്രതിസന്ധിയിലേക്ക്; വൈദ്യുതി ഉപഭോഗവും വര്‍ധിക്കുന്നു  (2 hours ago)

സംസ്ഥാനത്ത് തുടർച്ചയായി രണ്ടാം ദിവസവും സ്വർണവിലയിൽ കുറവ്... പവന് 560 രൂപയുടെ കുറവ്  (3 hours ago)

ഹരിയാനയിലെ ജീന്ദ് റെയിൽവേ സ്റ്റേഷനിൽ ഇന്ന് രാവിലെ 11ന് ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്ളാഗ് ഒഫ് ചെയ്യും...  (3 hours ago)

ഇഞ്ചി വില റെക്കോഡിലേക്ക്.... പച്ചക്കറി വിലയിൽ വർദ്ധനവ്  (3 hours ago)

നിരക്ക് വർദ്ധനയുൾപ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ഓൺലൈൻ ടാക്സികൾ 21ന് സംസ്ഥാനവ്യാപകമായി പണിമുടക്കും  (3 hours ago)

Malayali Vartha Recommends