റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ്..നീണ്ടുനിൽക്കുന്ന കടുത്ത പനിയും രക്തം ചുമച്ചു തുപ്പുന്നതുമായ ഗുരുതരമായ രോഗവസ്ഥ.. റഷ്യയിൽ വ്യാപിക്കുന്നുവെന്ന് റിപ്പേർട്ടുകൾ..

വര്‍ഷം അഞ്ചായെങ്കിലും കോവിഡ് മഹാമാരി സൃഷ്ടിച്ച ഭീതിയുടെയും ദുഖത്തിന്റെയും നഷ്ടങ്ങളുടെയും അലയൊലികള്‍ ഇന്നും അവസാനിച്ചിട്ടില്ല. പിന്നിട്ട ആ മഹാമാരി നാളുകളുടെ ആശങ്ക നിറഞ്ഞ ഓര്‍മ്മകളെ വീണ്ടും തട്ടിയുണര്‍ത്തുകയാണ് പുതിയ അജ്ഞാത വൈറസുകളുടെ ഉത്ഭവം. ഇപ്പോൾ റഷ്യയിൽ കോവിഡിന് സമാനമായ അജ്ഞാത വൈറസ് പടർന്നു പിടിക്കുന്നതായി റിപ്പോർട്ടുകൾനീണ്ടുനിൽക്കുന്ന കടുത്ത പനിയും രക്തം ചുമച്ചു തുപ്പുന്നതുമായ ഗുരുതരമായ രോഗവസ്ഥയ്ക്ക് കാരണമാകുന്ന അജ്ഞാത വൈറസ് രോഗം റഷ്യയിൽ വ്യാപിക്കുന്നുവെന്ന് റിപ്പേർട്ടുകൾ.
ഒരു നിഗൂഢമായ ശ്വാസകോശ രോഗം റഷ്യയിൽ വ്യാപിക്കുന്നുണ്ടെന്നും ഗുരുതരമായ രോഗ ലക്ഷണങ്ങളെ തുടർന്ന് ഇൻഫ്ലുവൻസ, കോവിഡ് 19 പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ഫലമാണ് ലഭിച്ചതെന്നുമുള്ള റിപ്പോർട്ടുകളാണ് പ്രചരിക്കുന്നത്.മാർച്ച് 29 നാണ് അജ്ഞാത വൈറസിനെക്കുറിച്ചുള്ള ആദ്യ റിപ്പോർട്ടുകൾ പ്രത്യക്ഷപ്പെട്ടത്. ഫെഡറൽ ഏജൻസികളുമായി ബന്ധമുണ്ടെന്ന് പറയപ്പെടുന്ന ടെലിഗ്രാം വാർത്താ ചാനലായ ഷോട്ട് ആണ് ഇത് സംബന്ധിച്ച സൂചനകൾ പുറത്തുവിട്ടത്. കടുത്ത പനിയും കഠിനമായ ചുമയും ശരീരവേദനയും രക്തം ചുമച്ച് തുപ്പുന്ന അവസ്ഥയും ചിലർക്ക് അനുഭവപ്പെടുന്നുവെന്നും ഇൻഫ്ലുവൻസ,
കോവിഡ് 19 പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ഫലമാണ് ലഭിച്ചതെന്നുമായിരുന്നു റിപ്പോർട്ട്.സമാനമായ ലക്ഷണങ്ങൾ പ്രകടിപ്പിച്ച നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായും ഉറവിടം വ്യക്തമാകാത്ത അക്യൂട്ട് അപ്പർ റെസ്പിറേറ്ററി ട്രാക്റ്റ് അണുബാധയെന്നാണ് ഡോക്ടർമാർ രോഗനിർണയം നടത്തിയതെന്നും ഷോട്ട് റിപ്പോർട്ട് ചെയ്തു. ലക്ഷണങ്ങൾ വഷളാകുകയാണെങ്കിൽ അടിയന്തര പരിചരണം തേടാൻ രോഗികളോട് നിർദ്ദേശിച്ചതായും റിപ്പോർട്ടുണ്ട്. മുഖ്യധാരാ റഷ്യൻ മാധ്യമങ്ങളും റിപ്പോർട്ടുകൾ ഏറ്റെടുത്തു.'ഇതൊരു പേടിസ്വപ്നമാണ്.
ചുമ കാരണം വാരിയെല്ലുകൾ വേദനിക്കുന്നു. ഭക്ഷണം കഴിക്കാൻ കഴിയില്ല. മരുന്നുകൾ പോലും എന്നെ രോഗിയാക്കുന്നു'. എന്ന് ഒരു ടെലിഗ്രാം ഉപയോക്താവ് തന്റെ അനുഭവം പങ്കുവെച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഒരു മാസത്തിലേറെയായി ചുമ നീണ്ടുനിൽക്കുകയാണെന്നും ഏകദേശം മൂന്ന് ആഴ്ചയായി പനി ഉണ്ടെന്നും മറ്റൊരു ഉപയോക്താവ് പറഞ്ഞു. അതേസമയം അജ്ഞാത വൈറസ് ബാധ രാജ്യത്ത് വ്യാപിക്കുന്നുവെന്ന റിപ്പോർട്ടുകൾ റഷ്യൻ ആരോഗ്യ വിഭാഗം തള്ളിക്കളഞ്ഞു.
https://www.facebook.com/Malayalivartha