ലോക്സഭാ തെരെഞ്ഞെടുപ്പിൽ യു.ഡി.എഫ് സീറ്റുകള്‍ തിരിച്ചുപിടിക്കാന്‍ എം.എല്‍.എമാരെ കളത്തിലിറക്കി ഇടത് മുന്നണി

യു.ഡി.എഫ് സീറ്റുകള്‍ തിരിച്ചുപിടിക്കാന്‍ എം.എല്‍.എമാരെ ഇറക്കി ഇടത് മുന്നണി. അഞ്ച് എം.എല്‍.എമാരാണ് ഇത്തവണ ഇടതുമുന്നണിയുടെ സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. സി.പി.എം മൂന്നും സി.പി.ഐ രണ്ടും എം.എല്‍.എമാരെയാണ് പോരാട്ടത്തിനിറക്കുന്നത്.
എറണാകുളത്ത് സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം പി.രാജീവും വടകരയിൽ കണ്ണൂര്‍ ജില്ല സെക്രട്ടറി പി. ജയരാജനും പത്തനംതിട്ടയിൽ ആറന്മുള എം.എൽ.എ വീണ ജോർജും കോഴിക്കോട്ട് എ.പ്രദീപ് കുമാർ എം.എൽ.എയും പൊന്നാനിയിൽ പി.വി.അൻവർ എം.എൽ.എയുമായിരിക്കും സ്ഥാനാർഥികൾ. കോട്ടയത്ത് സംസ്ഥാന നേതൃത്വം നിർദേശിച്ച സിന്ധുമോൾ ജേക്കബിനെ പിന്തള്ളി ജില്ല സെക്രട്ടറിയും മുൻ എം.എൽ.എയുമായ വി.എൻ. വാസവെൻറ പേരാണ് മണ്ഡലം കമ്മിറ്റി മുന്നോട്ട്വെച്ചത്.
ലോക്സഭാ തെരഞ്ഞെടുപ്പിനെ ഇടതുമുന്നണി എത്രത്തോളം ഗൗരവമായി കാണുന്നു എന്നതിന്റെ സൂചനയാണ് എം.എല്‍.എമാരുടെ സ്ഥാനാര്‍ഥിത്വം. വിജയസാധ്യത മാത്രമാണ് അടിസ്ഥാനമെന്നു പറയുമ്പോഴും കാരണങ്ങള്‍ ഏറെയാണ്.
ബംഗാളിലും ത്രിപുരയിലും സി.പി.എം തിരിച്ചടി നേരിട്ട സാഹചര്യത്തില്‍ കേരളത്തില്‍ പരമാവധി സീറ്റും വോട്ടും ഉറപ്പാക്കണം. സി.പി.എമ്മിന്റെയും സി.പി.ഐയുടേയും നിലനില്പിനു കൂടി അത് ആവശ്യമാണ്. അഞ്ചിടത്തും വിജയസാധ്യതയുള്ള മറ്റുപേരുകള്‍ കണ്ടെത്താനാകാത്തതും എം.എല്‍.എമാരെ രംഗത്തിറക്കാന്‍ കാരണമാണ്. നിയമസഭ തെരഞ്ഞെടുപ്പുകളില്‍ വലിയ നേട്ടമുണ്ടാക്കിയിട്ടും ലോകസ്ഭ തെരഞ്ഞെടുപ്പില്‍ തോല്വിയുണ്ടാകുന്ന പശ്ചാത്തലത്തിലാണ് എഎം ആരിഫിനെ രംഗത്തിറക്കാന്‍ സി.പി.എമ്മിന് പ്രചോദനമായത്.
അന്തിമ തീരുമാനം ഒമ്പതിന് എല്‍.ഡി.എഫ് സംസ്ഥാന നേതൃത്വമാണ് പ്രഖ്യാപിക്കുക. കാസർക്കോടൊഴികെ മറ്റു സിറ്റിങ് സീറ്റുകളിൽ നിലവിലെ എം.പിമാരെ മത്സരിപ്പിക്കാൻ കഴിഞ്ഞദിവസം ചേർന്ന സംസ്ഥാന സെക്രേട്ടറിയറ്റ് യോഗം തീരുമാനിച്ചിരുന്നു.
മൂന്നാം വിജയം തേടുന്ന കെ.സി വേണുഗോപാലെന്ന തടയുകയാണ് ലക്ഷ്യം. ശബരിമല വിവാദങ്ങള്‍ക്ക് പിന്നാലെ പത്തനംതിട്ട തിരിച്ചുപിടിക്കേണ്ടതും അഭിമാന പ്രശ്നമായി. അതിന് സിപിഎം ആലോചിക്കുന്നത് ആറന്മുള എം.എല്‍.എ വീണാ ജോര്‍ജിനെ. വീണ ജോര്‍ജ്ജിന് താത്പര്യമില്ലെങ്കില്‍ രാജു എബ്രഹാമിനെ തന്നെ സി.പി.എം രംഗത്തിറക്കിയേക്കും.
കോഴിക്കോട്ട് ഹാട്രിക് വിജയം ലക്ഷ്യമിടുന്ന യു.ഡി.എഫ് സ്ഥാനാർഥി എം.കെ. രാഘവനെ നേരിടാൻ ശക്തനായ ആൾ തന്നെ വേണമെന്ന വികാരമാണ് നോർത്ത് മണ്ഡലം എം.എൽ.എയായ എ. പ്രദീപ് കുമാറിന് തുണയായത്.
മൂന്നു ടേം തുടര്‍ച്ചയായി എം.എല്‍.എയായ പ്രദീപ് കുമാറിലൂടെ കോഴിക്കോട് തിരിച്ചുപിടിക്കാമെന്നാണ് പ്രതീക്ഷ. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡൻറ് പി.എ. മുഹമ്മദ് റിയാസിെൻറ പേരും ഇവിടേക്ക് സംസ്ഥാന നേതൃത്വം നിർദേശിച്ചിരുന്നു.
തിരുവനന്തപുരത്ത് ജയിക്കാനാകാത്ത പാര്‍ട്ടിയെന്ന നാണക്കേട് മാറ്റുക മാത്രമല്ല, പേയ്മെന്റ് സീറ്റെന്ന ചീത്തപ്പേര് മറക്കാനും സി.പി.ഐക്ക് ഇവിടെ വിജയം അനിവാര്യമാണ്. അതുകൊണ്ട് തന്നെയാണ് മുതിര്‍ന്ന നേതാവ് സി.ദിവാകരനെ തിരുവനന്തപുരത്ത് പരിഗണിച്ചതും. ചിറ്റയം ഗോപകുമാറിന്റെ ജനപ്രീതി മാവേലിക്കരയിലും അട്ടിമറി വിജയം കൊണ്ടുവരുമെന്ന് സി.പി.ഐ പ്രതീക്ഷിക്കുന്നു.
വടകരയിൽ പി. ജയരാജനു പുറമെ പി.എ. മുഹമ്മദ് റിയാസ്, സംസ്ഥാന കമ്മിറ്റി അംഗം വി. ശിവദാസന്‍ എന്നീ പേരുകളാണ് സംസ്ഥാന കമ്മിറ്റിയുടെ പട്ടികയിലുണ്ടായിരുന്നത്. എന്നാൽ മണ്ഡലം കമ്മിറ്റി പി.ജയരാജനെ നിർദേശിക്കുകയായിരുന്നു. കഴിഞ്ഞ കാലങ്ങളില്‍ വടകര പാർലമെൻറ് മണ്ഡലം തെരഞ്ഞെടുപ്പുകളില്‍ എല്‍.ഡി.എഫിെൻറ ചുക്കാന്‍പിടിച്ചത് പി. ജയരാജനായിരുന്നു. ആലപ്പുഴയിൽ നേതൃയോഗത്തിൽ അരൂർ എം.എൽ.എ എ.എം. ആരിഫിെൻറ പേര് മാത്രമാണ് ഉയർന്നത്.
കോട്ടയത്ത് ഉഴവൂർ പഞ്ചായത്ത് അംഗം സിന്ധുമോൾ ജേക്കബിനേക്കാൾ വിജയസാധ്യത കൂടുതൽ വി.എൻ. വാസവനാണെന്നാണ് പാർലമെൻറ് മണ്ഡലം കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് കൈമാറിയ റിപ്പോർട്ടിലുള്ളത്. മത്സരത്തിനിെല്ലന്ന് വാസവൻ അറിയിച്ചെങ്കിലും കമ്മിറ്റി തള്ളി.
അതേസമയം, ഇടുക്കിയിൽ സിറ്റിങ് എം.പി. ജോയ്സ് ജോർജിനെ സ്ഥാനാർഥിയാക്കാനുള്ള നിർദേശം സി.പി.എം ഇടുക്കി ലോക്സഭ മണ്ഡലം കമ്മിറ്റി ഐകകണ്ഠ്യേന അംഗീകരിച്ചു. പത്തനംതിട്ടയിൽ ആറന്മുള എം.എൽ.എ വീണ ജോർജ് എൽ.ഡി.എഫ് സ്ഥാനാർഥിയാകാൻ സാധ്യതയേറി. പാർട്ടി സംസ്ഥാന നേതൃത്വമാണ് വീണ ജോർജിെൻറ പേര് നിർദേശിച്ചത്. ജില്ല കമ്മിറ്റി പേരുകളൊന്നും മുന്നോട്ടുവെച്ചിട്ടില്ല.
https://www.facebook.com/Malayalivartha

























