Widgets Magazine
29
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...


പ്രവേശന ദിനത്തിൽ സ്കൂളിലേക്ക് യൂണിഫോം ധരിച്ച് പോകാൻ ഒരുങ്ങവേ ഹൃദയാഘാതം അനുഭവപ്പെട്ട വിദ്യാർഥി മരിച്ചു..ഞെട്ടലോടെ കുടുംബം..

ഓഫറുകൾക്ക് പിന്നാലെ പായുന്ന മലയാളികളെ വെട്ടിലാക്കി വിദ്യാർത്ഥികൾ സമ്പാദിച്ചത് കോടികൾ; ഉത്തരേന്ത്യന്‍ യുവതികളെ ഭാര്യമാരാക്കി മൂന്ന് നില മാളികയില്‍ പരിചാരകര്‍ക്കൊപ്പം നടത്തിവന്ന ഫ്രീക്ക് തട്ടിപ്പിൽ പുറത്തായത് വിദ്യാർത്ഥികളുടെ ആഡംബര ജീവിതം

07 MARCH 2019 11:57 AM IST
മലയാളി വാര്‍ത്ത

കുറഞ്ഞ പലിശയില്‍ വായ്പ വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ കാസര്‍കോട് സ്വദേശിയുള്‍പെട്ട സംഘത്തെ പോലീസ് അറസ്റ്റു ചെയ്തത് അതിവിഗ്ദ്ധമായാണ്. മലപ്പുറം പാണ്ടിക്കാട്ടെ രാഹുല്‍ (22), പത്തനംതിട്ട റാന്നി മുക്കപ്പുഴ കാത്തിരത്താമലയില്‍ ജിബീന്‍ ജീസസ് ബേബി (24), കാസര്‍കോട് പരപ്പ വള്ളിക്കടവ് പുളിക്കല്‍ ജെയ്‌സന്‍ (21), കോഴിക്കോട് കക്കാട് പത്തിരിപ്പേട്ട് മാടന്നൂര്‍ വിഷ്ണു (22), കോട്ടയം കിളിരൂര്‍ ഷമീര്‍ (25) എന്നിവരെയാണ് ചാലക്കുടി ഡി വൈ എസ് പി കെ ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ബംഗളൂരുവില്‍ വെച്ച്‌ അറസ്റ്റു ചെയ്തത്. കുറഞ്ഞ പലിശ വാഗ്ദാനം ചെയ്ത് തട്ടിപ്പുനടത്തുകയാണ് ഇവരുടെ രീതി. ന്യൂജെന്‍ മോഡലിലാണ് തട്ടിപ്പ്.

ആദ്യം മൊബൈല്‍ ഫോണില്‍ കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭിക്കുമെന്ന് സന്ദേശം അയക്കും. ഇതുവഴി ബന്ധപ്പെടുന്നവരെ അതിവിദഗദ്ധമായി കബളിപ്പിക്കുകയാണ് സംഘം ചെയ്തുവന്നിരുന്നത്. മാള സ്വദേശിയായ യുവ വ്യവസായി ഇവരുടെ തട്ടിപ്പിനിരയാവുകയും പരാതി പോലീസിലെത്തിയതോടെയുമാണ് സംഘത്തെ പോലീസ് കുടുക്കിയത്. ഏതാനും മാസം മുമ്ബാണ് യുവ വ്യവസായിയുടെ ഫോണിലേക്ക് കുറഞ്ഞ പലിശക്ക് വായ്പ ലഭിക്കുമെന്ന സന്ദേശം ലഭിച്ചത്.

പ്രളയം മൂലം സാമ്ബത്തിക ഞെരുക്കത്തിലായിരുന്ന വ്യവസായി ഇവരുടെ കെണിയില്‍ അകപ്പെട്ടു. സംഘം നല്‍കിയ നമ്ബറിലേക്ക് ബന്ധപ്പെട്ടപ്പോള്‍ ലോണ്‍ അനുവദിക്കുന്ന നടപടി ക്രമങ്ങളെപ്പറ്റി വിശദമായ വിവരണം കിട്ടി. ലോണിന്റെ എഗ്രിമെന്റ് നടപടികള്‍ക്കായി മുദ്രപത്രത്തിന്റെ തുകയായ എട്ടു ലക്ഷം രൂപ അടയ്ക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് വിശ്വസിക്കാന്‍ വ്യവസായി തയ്യാറായിരുന്നില്ല.

ഇതിന്റെ അന്വേഷണത്തിനായി ഇദ്ദേഹം ബംഗളൂരുവില്‍ നേരിട്ടെത്തി. ഇവരുടെ ഹെബ്ബാളിലെ ആധുനിക കോര്‍പറേറ്റ് ഓഫീസിലെത്തി കാര്യങ്ങള്‍ കണ്ടറിഞ്ഞു. തുടര്‍ന്ന് അവിടെനിന്ന് നല്‍കിയ അക്കൗണ്ടില്‍ എട്ടു ലക്ഷം രൂപ നിക്ഷേപിക്കുകയും ചെയ്തു. നാട്ടിലെത്തിയ വ്യവസായി രണ്ടാഴ്ചക്ക് ശേഷം ലോണിന്റെ നടപടികള്‍ അറിയാനായി വിളിച്ചപ്പോള്‍ നമ്ബര്‍ സ്വിച്ച്‌ ഓഫ് ചെയ്ത നിലയിലായിരുന്നു. തുടര്‍ന്ന് പരിചയക്കാരെക്കൊണ്ട് ഹെബ്ബാളിലെ ഓഫീസുമായി ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് ഓഫീസ് പൂട്ടിയ നിലയില്‍ കണ്ടെത്തിയത്. ഇതോടെയാണ് പരാതിയുമായി വ്യവസായി മാള പോലീസ് സ്‌റ്റേഷനിലെത്തിയത്.അതേസമയം ഇതേ രീതിയില്‍ മെസേജ് ലഭിച്ച മറ്റൊരു വ്യവസായിയും തട്ടിപ്പു സംഘവുമായി അങ്കമാലിയില്‍ വെച്ച്‌ കൂടിക്കാഴ്ച നടത്തി അക്കൗണ്ടിലേക്ക് ആറു ലക്ഷം രൂപ നിക്ഷേപിച്ചതായി പോലീസിന് പരാതിയെത്തി. പരാതികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ ഡി വൈ എസ് പി പ്രത്യേകാന്വേഷണ സംഘം രൂപവത്കരിച്ചു. അന്വേഷണത്തില്‍ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലുള്ളവരും കേരളത്തിനു വെളിയിലുള്ള മലയാളികളും തട്ടിപ്പിനിരയായതായി കണ്ടെത്തി.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ നമ്ബര്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല. ഇവര്‍ നല്‍കിയ വിലാസം പരിശോധിച്ചെങ്കിലും തമിഴ്‌നാട്ടിലെയും കര്‍ണാടകത്തിലെയും വ്യാജ വിലാസങ്ങളാണ് ലഭിച്ചത്. ഇതിനിടെ ഇവര്‍ ഉപയോഗിച്ച നമ്ബറിലൊന്ന് സ്വിച്ചോണായ സമയം അന്വേഷണസംഘം ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിന്റെ ഡെലിവറിക്കെന്ന രീതിയില്‍ വിളിച്ച്‌ ഡെലിവറി ബോയിയെപ്പോലെയെത്തി തന്ത്രപരമായി സംഘത്തെ കുടുക്കുകയായിരുന്നു. വിവിധ കോളജുകളിലെ വിദ്യാര്‍ത്ഥികളാണ് അറസ്റ്റിലായവര്‍.

അതേ സമയം പണം തട്ടിയ വിദ്യാർഥി സംഘത്തിന്റെ ആഡംബര പൂർണമായ ജീവിത രീതി അന്വേഷണ സംഘത്തെ അമ്പരപ്പിക്കുന്നതായിരുന്നു. മൂന്നുനില മാളികയിൽ പരിചാരകമാർക്കൊപ്പമായിരുന്നു താമസം. സഞ്ചരിക്കാനായി ഉപയോഗിച്ചിരുന്നത് മുന്തിയയിനം കാറുകളും. തട്ടിപ്പു സംഘത്തിന്റെ നേതാവും ബുദ്ധികേന്ദ്രവും കോട്ടയം സ്വദേശി സരുൺ ആണെന്ന് പോലീസ് പറഞ്ഞു. ചെന്നൈയിലെ തുണി വ്യാപാരി കൂടിയാണ് ഇയാൾ. വിനയ് പോൾ ജോർജ് എന്ന പേരിലാണ് സരുൺ ഇരകളെ പരിചയപ്പെടുന്നത്. സംഘാംഗങ്ങളുടെ പേരിൽ ബെംഗളൂരു വിലാസത്തിൽ വ്യാജ വോട്ടർ ഐഡന്റിറ്റി കാർഡ് നിർമിച്ച് അതുപയോഗിച്ചാണ് ബാങ്ക് അക്കൗണ്ട് എടുത്തത്. ബസ് സ്റ്റാൻഡുകളിലും മറ്റുമുള്ള ചെറിയ മൊബൈൽ ഷോപ്പുകളിൽ നിന്നാണ് സിം കാർഡുകൾ സംഘടിപ്പിക്കുക.

ഇങ്ങനെ സംഘടിപ്പിക്കുന്ന സിംകാർഡുകൾ ഉപയോഗിച്ചാണ് തട്ടിപ്പിനാവശ്യമായ മെസേജുകളും മറ്റ്‌ ഓൺലൈൻ ആവശ്യങ്ങളും നിറവേറ്റുന്നത്. ഇരകളെ കെണിയിൽ വീഴ്ത്താനാണ് ആഡംബര വാഹനങ്ങളിൽ സഞ്ചരിക്കുന്നത്. കിട്ടുന്ന പണം മുഴുവൻ ആഡംബര ജീവിതത്തിനാണ് ചെലവഴിച്ചിരുന്നത്. ഉത്തരേന്ത്യൻ യുവതികളെ ഭാര്യമാരായി ചിത്രീകരിച്ചാണ് മൂന്നു നില ആഡംബര വീട് ഒരു ലക്ഷം രൂപ മാസവാടകയിൽ എടുത്തിരുന്നത്. ഇരകളെ വിശ്വസിപ്പിക്കാൻ ഓഫീസ് എന്നു പരിചയപ്പെടുത്തുന്ന സ്ഥലത്ത് ജീവനക്കാരെന്ന രീതിയിൽ ഉത്തരേന്ത്യൻ യുവതികളെ നിയോഗിച്ചിരുന്നു. വാടക വീട്ടിൽ പുറമേ നിന്നു വരുന്നവരെ നിരീക്ഷിക്കാൻ അതീവസുരക്ഷാ സംവിധാനവും ഒരുക്കിയിരുന്നു. ബെംഗളൂരുവിലെ ഭൂപസാന്ദ്ര എന്ന സ്ഥലത്തായിരുന്നു താമസം.


തട്ടിപ്പു സംഘത്തിലെ കോയമ്പത്തൂരിൽ പഠിക്കുന്ന വിദ്യാർഥികൾ വാരാന്ത്യത്തിൽ പതിവായി ബെംഗളൂരുവിലെത്തി ജീവിതം ആഘോഷിച്ചിരുന്നതായും അന്വേഷണ സംഘം കണ്ടെത്തി. പോലീസ് സംഘം ഇവർ തങ്ങിയിരുന്ന വീടു വളഞ്ഞപ്പോൾ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെ ഓടി പിടികൂടുകയായിരുന്നു. പിടിയിലായവരിൽ ജെയ്‌സൺ വർഗ്ഗീസ് രണ്ടു വർഷത്തോളം സെമിനാരിയിൽ പോയ ആളാണ്. രാഹുൽ പരമേശ്വരൻ താന്ത്രികപഠനം പാതിവഴിയിൽ ഉപേക്ഷിച്ചയാളും. എന്തേ മലയാളികളെ മാത്രം തട്ടിപ്പിനിരയാക്കുന്നു എന്ന അന്വേഷണ സംഘത്തിന്റെ ചോദ്യത്തിന് മലയാളികൾ മാത്രമേ ഇത്തരം ഓഫറുകൾക്കു പിന്നാലെ പോകുന്നുള്ളൂവെന്ന രസകരമായ മറുപടിയാണ് ഇവരിൽനിന്നു ലഭിച്ചതെന്നും അന്വേഷണസംഘം പറഞ്ഞു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (24 minutes ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (37 minutes ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (42 minutes ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (50 minutes ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (1 hour ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (1 hour ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (2 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (2 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (2 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (2 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (3 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (3 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകടസ്ഥലത്ത് പരിശോധന നടത്തി ജൂഡീഷ്യല്‍ കമ്മീഷന്‍  (3 hours ago)

അമ്മയ്ക്ക് അവൻ മതി അമ്മച്ചീടെ നെഞ്ചത്ത് ഏലച്ചെടി നട്ടു തെളിവെടുപ്പിൽ സംഭവിച്ചത് കസ്റ്റഡിയിൽ പൊട്ടിക്കരഞ്ഞ് സജി  (3 hours ago)

AKG-യിൽ രാഹുലിന്റെ അഗ്നിഹോത്രം..!ഫ്യൂസും അടിച്ചോണ്ട് പോകുന്ന ഡാഷിനെ വലിച്ച് കീറിവിട്ട് MLA..മുഖ്യനെ KSEB ചതിച്ചു  (3 hours ago)

Malayali Vartha Recommends