കോൺഗ്രസ്സ് താപ്പാനകൾക്ക് മത്സര പേടി ; സംസ്ഥാനത്ത് സേഫ് ആകാനുള്ള നെട്ടോട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍; സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിക്കുന്നതിനിടെ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കാന്‍ വിസമ്മതിക്കുന്നതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി

കൈ വിട്ട് നേതാക്കള്‍. കൈ കൊടുക്കുമോ കേരളം. സംസ്ഥാനത്ത് സേഫ് ആകാനുള്ള നെട്ടോട്ടത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍. സ്ഥാനാര്‍ഥി നിര്‍ണയം പുരോഗമിക്കുന്നതിനിടെ കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കാന്‍ വിസമ്മതിക്കുന്നതില്‍ ഹൈക്കമാന്‍ഡിന് അതൃപ്തി. വി.എം.സുധീരന്‍, കെ.സുധാകരന്‍, കെ.സി.വേണുഗോപാല്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി തുടങ്ങിയവരെല്ലാം മത്സരിക്കാന്‍ താത്പര്യമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ ഹൈക്കമാന്‍ഡ് അതൃപ്തി അറിയിച്ചതോടെ നേതൃത്വം പറഞ്ഞാല്‍ മത്സരിക്കുമെന്ന് നിലപാടിലായി ചില നേതാക്കള്‍. വടകരയിലെ സിറ്റിംഗ് എംപിയായ മുല്ലപ്പള്ളി രാമചന്ദ്രനും സംഘടനാ ചുമതല ഡല്‍ഹിയില്‍ ഏകോപിപ്പിക്കുന്ന കെ.സി.വേണുഗോപാലും മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചതിനോട് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് വലിയ വിയോജിപ്പില്ല. വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കെ.സുധാകരനും ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം മുല്ലപ്പള്ളിയും പിന്‍വാങ്ങിയതോടെയാണ് ഹൈക്കമാന്‍ഡ് അതൃപ്തി രേഖപ്പെടുത്തിയത്. എല്ലാവരും മത്സര രംഗത്തുനിന്നും മാറിനില്‍ക്കുന്നതിനോട് ഹൈക്കമാന്‍ഡിന് വിയോജിപ്പുണ്ട്. അതേസമയം തന്റെ അസൗകര്യം നേതാക്കളെ അറിയിച്ചിട്ടുണ്ടെന്നും ഹൈക്കമാന്‍ഡ് പറഞ്ഞാല്‍ ഏത് കോണ്‍ഗ്രസുകാരനെപ്പോലെ താനും മത്സരിക്കുമെന്നും സുധാകരന്‍ പറഞ്ഞു.
ഉമ്മന്‍ ചാണ്ടിയെപ്പോലെ മുതിര്‍ന്ന ഒരു നേതാവിനെ അവസാന അസ്ത്രം എന്ന നിലയ്ക്ക് മാത്രമേ ഉപയോഗിക്കൂ എന്നും അദ്ദേഹം നിലവില്‍ എംഎല്‍എ അല്ലേയെന്നും സുധാകരന്‍ ചോദിച്ചു. അതിനിടെ മത്സരിക്കാന്‍ സന്നദ്ധനായി പി.സി.ചാക്കോയും പി.ജെ.കുര്യനും രംഗത്തുവന്നിട്ടുണ്ട്. പത്തനംതിട്ടയില്‍ മത്സരിക്കാനാണ് കുര്യന് താത്പര്യം. ചാലക്കുടിയില്‍ മത്സരിക്കാന്‍ ചാക്കോയും സന്നദ്ധത അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ മത്സരരംഗത്തുണ്ടാകുമോ എന്ന കാര്യം കണ്ടറിയണം. പത്തനംതിട്ടയില്‍ സിറ്റിംഗ് എംപി ആന്റോ ആന്റണി തന്നെ മത്സരിക്കുമെന്നാണ് ഇതുവരെയുള്ള സൂചനകള്‍. ചാലക്കുടിയില്‍ ബെന്നി ബെഹനാന്‍, വി.ജെ.പൗലോസ്, മാത്യൂ കുഴല്‍നാടന്‍ എന്നിവര്‍ ശക്തമായി സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തുണ്ട്. അതിനാല്‍ പി.സി.ചാക്കോയെ സംസ്ഥാന നേതൃത്വം പിന്തുണച്ചേക്കില്ല. അതായാത് പതുങ്ങിയിരിക്കുകയാണ് നേതാക്കളില്‍ പലരും. ആര്‍ക്കും മല്‍സരിക്കാന്‍ വയ്യെന്ന മട്ട്. എല്ലാവരും മത്സര രംഗത്തുനിന്നും മാറിനില്‍ക്കുന്നതിനോട് ഹൈക്കമാന്‍ഡിന് വിയോജിപ്പുണ്ട്.
https://www.facebook.com/Malayalivartha
























