പത്തനംതിട്ട വേണമെന്ന് പിജെ കുര്യൻ ആർത്തി വേണ്ടെന്ന് എ ഗ്രൂപ്പ് ; തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് കുര്യന്‍ ആഗ്രഹിച്ചതാണ് പത്തനം തിട്ട പക്ഷേ ആ വെള്ളം അങ്ങ് വാങ്ങിവച്ചേരെ എന്നാണ് എഗ്രൂപ്പ് പറയുന്നത്

പത്തനംതിട്ടയില്‍ ഉറച്ച് കുര്യന്‍ ആര്‍ത്തി വേണ്ടെന്ന് എ ഗ്രൂപ്പ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ദിവസങ്ങള്‍ക്ക് മുന്‍പ് കുര്യന്‍ ആഗ്രഹിച്ചതാണ് പത്തനം തിട്ട പക്ഷേ ആ വെള്ളം അങ്ങ് വാങ്ങിവച്ചേരെ എന്നാണ് എഗ്രൂപ്പ് പറയുന്നത്. ഉമ്മന്‍ ചണ്ടി അടക്കമുള്ളവരുടെ നോട്ടപുള്ളിയാണ് കുര്യന്‍. കാരണം സ്ഥാനാര്‍ഥിയാകാനൊരുങ്ങുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ മൂര്‍ച്ചയേറിയ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍ രംഗത്തെത്തിരുന്നു. ഉമ്മന്‍ചാണ്ടിയേക്കാള്‍ മത്സരിക്കാന്‍ യോഗ്യരായ നിരവധിപേര്‍ കോണ്‍ഗ്രസിലുണ്ടെന്നു പറഞ്ഞ കുര്യന്‍, അദ്ദേഹത്തിന്റെ പ്രായവും ആരോഗ്യവും പരിഗണിക്കണമെന്നും പരിഹസിച്ചു. ഒരുചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉമ്മന്‍ചാണ്ടിക്കും പത്തനംതിട്ട എംപി ആന്റോ ആന്റണിക്കും എതിരെ വിമര്‍ശം ഉന്നയിച്ചത്.
മൂന്നാംതവണ മത്സരിക്കാനിറങ്ങുന്ന ആന്റോ ആന്റണിക്കെതിരെ ജനവികാരം ശക്തമാണെന്നായിരുന്നു മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍കൂടിയായ കുര്യന്റെ ആരോപണം. തനിക്ക് രാജ്യസഭാ സീറ്റ് നിഷേധിച്ചതിനു പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ കരങ്ങളാണെന്നത് മനസ്സില്‍വച്ചായിരുന്നു കുര്യന്റെ പരിഹാസം. ആന്റോ ആന്റണി എംപിക്കെതിരെ ജനരോഷമുണ്ടെന്നു താന്‍ പറഞ്ഞതായും ഉമ്മന്‍ ചാണ്ടിയെ താന്‍ പരിഹസിച്ചതായും ഒരു ചാനലില്‍ വന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നു പി.ജെ.കുര്യന്‍. എല്ലാ എംപിമാര്‍ക്കും സ്വാഭാവികമായി ഉണ്ടാകുന്ന ഭരണ വിരുദ്ധ വികാരം ആന്റോയ്‌ക്കെതിരെയും ഉണ്ടാകുമെന്നാണ് താന്‍ പറഞ്ഞത്. താന്‍ പറഞ്ഞത് അതുപോലെ നല്‍കാതെ വളച്ചൊടിച്ചു തെറ്റായ വാര്‍ത്തയാണ് ചാനല്‍ നല്‍കിയത്. ഉമ്മന്‍ ചാണ്ടിയെ പരിഹസിച്ചിട്ടില്ല. ഇതു ശരിയായ മാധ്യമ പ്രവര്‍ത്തനമല്ല എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























