ഡമ്മിയെങ്കില്‍ ഡമ്മി... നിയമത്തിന്റെ പഴുതടച്ച് മാധ്യമ പ്രവര്‍ത്തകരെ തോല്‍പ്പിച്ച് ശ്രീറാം വെങ്കിട്ടറാമിനെ രക്ഷിക്കാമെന്ന ചില ഉദ്യോഗസ്ഥരുടേയും ഡോക്ടര്‍മാരുടേയും കണക്കുകൂട്ടലുകള്‍ക്ക് ആന്റി ക്ലൈമാക്‌സ്; ശ്രീറാമിനെതിരെ തെളിവില്ലാതായത് എങ്ങനെ? ഒരു സിബിഐ ഡയറിക്കുറിപ്പുപോലെ കേസ് സി.ബി.ഐക്കു വിടാന്‍ ആലോചന
മലയാളികളെ ഏറെ ചിന്തിപ്പിച്ച സിനിമയാണ് ഒരു സിബിഐ ഡയറിക്കുറിപ്പ്. ചെവി കേള്‍ക്കുന്നില്ലെന്ന് പറഞ്ഞ അമ്മച്ചിയെ ഗ്ലാസ് തറയിലിട്ടുടച്ച് കേള്‍പ്പിച്ച മമ്മൂട്ടിയെ ആരു മറക്കാന്‍. ഒപ്പം അതിലെ ഡമ്മി പ്രയോഗവും എല്ലാം മലയാളികളുടെ ഓര്‍മ്മയില്‍ തന്നെയുണ്ട്. ഏതാണ്ട് അതേ കഥ പോലെയാണ് ഐ.എ.എസ്. ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീര്‍ കൊല്ലപ്പെട്ട സംഭവവും. സത്യം പകല്‍പോലെ വ്യക്തമായിട്ടും ചില ഉദ്യോഗസ്ഥരും പോലീസുകാരും ഡോക്ടര്‍മാരും ഒത്ത് കളിച്ച് ശ്രീറാമിനെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ്. അതിനെ പൊളിച്ചടുക്കാന്‍ സിബിഐ വരുമെന്നാണ് സൂചന.
സംഭവത്തില്‍ പോലീസിന്റെ മനഃപൂര്‍വമുള്ള വീഴ്ചയും ആരോപണവിധേയമായ പശ്ചാത്തലത്തിലാണിത്. സി.ബി.ഐ. അന്വേഷണത്തോടു സര്‍ക്കാരിനും സി.പി.എം. സംസ്ഥാനനേതൃത്വത്തിനും വിയോജിപ്പില്ലെന്നാണു സൂചന.
ആരുടെ ഭാഗത്തുനിന്നായാലും ഗൂഢാലോചനയുണ്ടെങ്കില്‍, അന്വേഷിക്കണമെന്നാണു സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും നിലപാട്. കേസില്‍ പോലീസിന്റെ അനാസ്ഥയെ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതോദ്യോഗസ്ഥരുടെ യോഗത്തില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. സംഭവത്തെക്കുറിച്ചും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായ ശ്രീറാമിന്റെ പശ്ചാത്തലത്തെക്കുറിച്ചും കേന്ദ്ര രഹസ്യാന്വേഷണവിഭാഗം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതു സംബന്ധിച്ചു സി.ബി.ഐ. ഇന്റലിജന്‍സ് വിഭാഗവും അന്വേഷണമാരംഭിച്ചു. അപകടത്തിലേക്കു നയിച്ച സാഹചര്യങ്ങളിലും തുടര്‍നടപടികളിലുമാണു ദുരൂഹതയുള്ളത്.
തലസ്ഥാനത്തെ പ്രധാനവീഥിയില്‍ നടന്ന അപകടമായിട്ടും അതിനിരയായ ആളുടെ മൊെബെല്‍ ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണു പോലീസ് ഭാഷ്യം. അപകടസമയത്തു ശ്രീറാം മദ്യപിച്ചിരുന്നോയെന്നതു സംബന്ധിച്ചു പരസ്പരവിരുദ്ധമായ മൊഴികളാണുള്ളത്. ശ്രീറാം െ്രെഡവിങ് സീറ്റില്‍ മാറിക്കയറിയതിനെക്കുറിച്ചും നൂറിലേറെ കിലോമീറ്റര്‍ വേഗത്തില്‍ വാഹനമോടിച്ചതിനെക്കുറിച്ചും സംശയങ്ങളേറെ. വി.വി.ഐ.പി. വീഥിയിലെ 11 സി.സി. ടിവി ക്യാമറകളില്‍ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടില്ലെന്നതും സംശയാസ്പദം.
ശ്രീറാം മദ്യപിച്ചു വാഹനമോടിച്ചതായി സാക്ഷിമൊഴികളുണ്ടെങ്കിലും തെളിവു ശേഖരിക്കുന്നതില്‍ പോലീസിന്റെ വീഴ്ചയെ െഹെക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. യൂബര്‍ ഈറ്റ്‌സ് ജീവനക്കാരന്‍ ബെന്‍സന്‍, വിദ്യാര്‍ഥിയായ ജോബി, ഓട്ടോറിക്ഷാ ്രെഡെവര്‍മാരായ മണിക്കുട്ടന്‍, ഷഫീഖ് എന്നിവരുടെ മൊഴി ശ്രീറാമിനെതിരായിരുന്നു. എന്നാല്‍, പോലീസ് തെളിവ് ഹാജരാക്കാത്തതിനാല്‍ പ്രതിക്കു ജാമ്യം ലഭിച്ചു.
ശ്രീറാം വെങ്കിട്ടരാമന്‍ നടത്തിയ കുറ്റകൃത്യത്തെ തുടര്‍ന്ന് വൈദ്യലോകത്തിന്റെ ഭാഗത്തുണ്ടായികൊണ്ടിരിക്കുന്ന അധാര്‍മ്മികതകളെപറ്റി പ്രതികരിക്കാന്‍ ഡോക്ടര്‍മാരുടെ സംഘടനകളും സാമൂഹ്യ പ്രതിബദ്ധതയുള്ള ഡോക്ടര്‍മാരും തയാറാകണമെന്ന് പ്ലാനിംഗ് ബോര്‍ഡ് അംഗവും കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ.ബി. ഇക്ബാല്‍ തുറന്നടിച്ചത് ഏറെ ശ്രദ്ധേയമായിരുന്നു.
ഇതിന് തയാറായില്ലെങ്കില്‍ പില്‍ക്കാലത്ത് ഈ കുറ്റകൃത്യത്തില്‍ നമുക്കും പങ്കുണ്ടെന്ന് ചരിത്രം വിധിയെഴുതും. കേരളത്തിലെ വൈദ്യലോകം മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ച പ്രസ്തുത സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. നീതിന്യായം നടപ്പിലാക്കാന്‍ ബാധ്യസ്ഥന്‍ കൂടിയായ ഉയര്‍ന്ന ഉദ്യോഗസ്ഥനായ ഒരു ഡോക്ടര്‍ കുറ്റകൃത്യം ഒളിപ്പിക്കുന്നതിനും അര്‍ഹമായ ശിക്ഷയില്‍ നിന്നും രക്ഷപ്പെടുന്നതിനുമായി നടത്തിവരുന്ന ശ്രമങ്ങള്‍ക്ക് വൈദ്യലോകത്തെ ഒരു വിഭാഗം കൂട്ടു നില്‍ക്കയാണെന്ന് പൊതു സമൂഹം കരുതുന്നു. ഡോക്ടര്‍മാരുടെ സഹായത്തോടെ ശ്രീറാം എന്ത് മറന്നതായി ഭാവിച്ചാലും അദ്ദേഹം കാട്ടിയ കൊടിയ തെറ്റിനെ മറക്കാന്‍ കേരള സമൂഹത്തിനാവില്ലെന്നും ഇക്ബാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
https://www.facebook.com/Malayalivartha