ഈ വര്‍ഷത്തെ എഴുത്തച്ഛൻ പുരസ്ക്കാരം ആനന്ദിന്. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്കാരമാണ് എഴുത്തച്ഛന്‍ പുരസ്ക്കാരം. അഞ്ച് ലക്ഷം രൂപയാണ് പുരസ്ക്കാരത്തുക

ഈ വര്‍ഷത്തെ എഴുത്തച്ഛൻ പുരസ്ക്കാരം ആനന്ദിന്. ഭാഷാ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്റെ നാമത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന ഏറ്റവും വലിയ സാഹിത്യപുരസ്കാരമാണ് എഴുത്തച്ഛന്‍ പുരസ്ക്കാരം. അഞ്ച് ലക്ഷം രൂപയാണ് പുരസ്ക്കാരത്തുക.മന്ത്രി എ കെ ബാലനാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്.ഒരു സാഹിത്യകാരന്റെയോ സാഹിത്യകാരിയുടേയോ സമഗ്രസംഭാവന വിലയിരുത്തി ബഹുമതി അർപ്പിക്കാനായി കേരള സർക്കാർ ഏർപ്പെടുത്തിയ പരമോന്നതസാഹിത്യപുരസ്കാരമാണു് എഴുത്തച്ഛൻ പുരസ്കാരം
വൈശാഖൻ അദ്ധ്യക്ഷനായ കമ്മിറ്റിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത് . 1936 ൽ ഇരിങ്ങാലക്കുടയിൽ ജനിച്ച ആനന്ദ് സൈനികനായും , ഗവണ്മെന്റ് സർവ്വീസിലും സേവനം ചെയ്തിട്ടുണ്ട് . പി സച്ചിദാനന്ദൻ എന്നാണ് യഥാർത്ഥ പേര് .
നോവൽ, കഥ, നാടകം, ലേഖനം, പഠനം തുടങ്ങിയ വിഭാഗങ്ങളിലായി ഇരുപതോളം കൃതികൾ ആനന്ദിന്റെതായി പ്രസിദ്ധീകരിച്ചിട്ടുണ്ട് ..ആൾക്കൂട്ടം ,മരണ സർട്ടിഫിക്കറ്റ് തുടങ്ങിയ നോവലുകളിലൂടെയാണ് ആനന്ദ് മലയാളികൾക്കിടയിൽ പ്രശസ്തനായത് . ആൾക്കൂട്ടം എന്ന കൃതിക്ക് യശ്പാൽ അവാർഡും അഭയാർത്ഥികൾക്ക് കേരള സാഹിത്യ അക്കാദമി അവാർഡും ലഭിച്ചെങ്കിലും മുമ്പ് സ്വീകരിച്ചിരുന്നില്ല....
. . വീടും തടവും, ജൈവമനുഷ്യൻ- ഇവ കേരള സാഹിത്യ അക്കാദമി അവാർഡും മരുഭൂമികൾ ഉണ്ടാകുന്നത് വയലാർ അവാർഡും ഗോവർദ്ധനന്റെ യാത്രകൾ 1997-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡും സ്വന്തമാക്കിയിട്ടുണ്ട്. മഹാശ്വേതാദേവിയുടെ 'കവി ബന്ദ്യഘടിഗായിയുടെ ജീവിതവും മരണവും' എന്ന കൃതിയുടെ മലയാള വിവർത്തനത്തിന് 2012-ൽ കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു
https://www.facebook.com/Malayalivartha

























