വിവാഹ നിശ്ചയം കഴിഞ്ഞ യുവാവിന്റെയും യുവതിയുടെയും സ്വകാര്യ നിമിഷങ്ങൾ ബീച്ചിൽ വച്ച് മൊബൈലിൽ പകർത്തി; ഇഷ്‌ക്ക് സിനിമാ സ്റ്റൈൽ അനുകരിച്ച് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ മൊബൈൽ നമ്പർ കൈക്കലാക്കി: ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യണമെന്ന് കേണപേക്ഷിച്ചിട്ടും തന്റെ ഇംഗിതത്തിന് വഴങ്ങാന്‍ ആവശ്യപ്പെടുകയും മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്ത ഷഫീക്ക് നാട്ടുകാർ വന്നതോടെ മുങ്ങി- പെൺകുട്ടിയോട് തന്റെയൊപ്പം ലൈംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെട്ടതോടെ പ്രതിശ്രുത വരന്റെ സമയോചിതമായ ഇടപെടലിലൂടെ കാമഭ്രാന്തൻ കുടുങ്ങി
ബീച്ചിലെത്തിയ യുവതിയുടെയും യുവാവിന്റെയും ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രതിയെ പോലീസ് അറസ്റ്റു ചെയ്തു. മലപ്പുറം സ്വദേശിയും തളങ്കര ബാങ്കോട് താമസക്കാരനുമായ ഷഫീഖിനെ (30)യാണ് കാസര്‍കോട് ടൗണ്‍ എസ്ഐ. നളിനാക്ഷന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റു ചെയ്തത്. ഇക്കഴിഞ്ഞ 14-ാം തീയതി നെല്ലിക്കുന്ന് ബീച്ചില്‍ വെച്ചാണ് സംഭവം. വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയും യുവാവും ബീച്ചിലെത്തിയതായിരുന്നു.
സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ ഷഫീഖ് മൊബൈലില്‍ ഫോട്ടോ പകര്‍ത്തുകയും തുടര്‍ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ നമ്പർ കൈക്കലാക്കിയ പ്രതി ഇംഗിതത്തിന് വഴങ്ങാന്‍ ആവശ്യപ്പെടുകയും മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്യാന്‍ തുടങ്ങി. ഭീഷണി തുടര്‍ന്നതോടെയാണ് പരാതിയുമായി പോലീസിലെത്തിയത്. സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.
ഇവരുടെ ചില സ്വകാര്യ നിമിഷങ്ങള്‍ ബീച്ചിൽ വച്ച് ഷഫീക്ക് മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ഇവരുടെ അടുത്തെത്തി താന്‍ മൊബൈലില്‍ വീഡിയോ എടുത്തിട്ടുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ അവര്‍ ദയവ് ചെയ്ത് ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞു. യുവതിയെ കയറിപ്പിടിക്കുകയും ഭീഷണിപ്പെടുത്തി ഫോണ്‍നമ്ബര്‍ കരസ്ഥമാകുകയും ചെയ്തു ഷഫീക്ക് യുവതിയോട് തന്റെ ഇംഗിതത്തിന് വഴങ്ങാന്‍ ആവശ്യപ്പെടുകയും മോശമായ രീതിയില്‍ സംസാരിക്കുകയും ചെയ്യാന്‍ തുടങ്ങി. ഇതിനിടയില്‍ നാട്ടുകാരില്‍ ചിലര്‍ വരുന്നത് കണ്ട് വേഗം അവിടെ നിന്നും ഷഫീക്ക് കടന്ന് കളഞ്ഞു.
പിന്നീട് യുവതിയുടെ ഫോണില്‍ വിളിച്ച് തന്റെയൊപ്പം ലൈംഗിക ബന്ധത്തിന് തയ്യാറാകണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങി. തയ്യാറായില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. താന്‍ ഒരു ഗള്‍ഫ് കാരനാണെന്നും 15 ദിവസം മാത്രമേ ലീവുള്ളൂ എന്നും ഒരു മണിക്കൂര്‍ മാത്രം ഒപ്പം വന്നാല്‍ മതിയെന്നുമായിരുന്നു ഫഫീക്ക് യുവതിയോട് ആവശ്യപ്പെട്ടത്. ഞായറാഴ്ച തന്റെ കാറില്‍ കയറി വന്നാല്‍ മതിയെന്നും എല്ലാം കഴിയുമ്പോൾ ദൃശ്യങ്ങള്‍ യുവതിയുടെ മുന്നില്‍ വച്ച് തന്നെ നശിപ്പിക്കാമെന്നും വാക്ക് കൊടുത്തു. ശേഷം എല്ലാം ഒരു സ്വപ്നമായി കരുതി മറന്നാല്‍ മതിയെന്നും നിര്‍ദ്ദേശിച്ചു. ഇയാള്‍ സംസാരിക്കുന്ന കാര്യങ്ങള്‍ യുവതി തന്റെ മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യുന്നുണ്ടായിരുന്നു. ഇത് പ്രതിശ്രുത വരന് യുവതി അയച്ചു കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
യുവതി വഴങ്ങുന്നില്ല എന്ന് മനസ്സിലായതോടെ യുവാവിനെ ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ചോദിക്കുന്ന പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് നാണം കെടുത്തുമെന്നായിരുന്നു ഭീഷണി. ഇതോടെ യുവാവ് ഫഫീക്ക് യുവതിയോടും തന്നോടും സംസാരിച്ച ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖകളും ബീച്ചില്‍ നടന്ന സംഭവങ്ങളും ചേര്‍ത്ത് കാസര്‍ഗോഡ് ടൗണ്‍ സിഐയ്ക്ക് പരാതി നല്‍കി. സിഐ ടൗണ്‍ എസ്‌ഐ നലിനാക്ഷന് കേസ് കൈമാറി എത്രയും വേഗം അറസ്റ്റ് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഇതോടെ എസ്‌ഐ പെണ്‍കുട്ടിയോട് ഇനി ഷഫീക്ക് വിളിക്കുമ്പോൾ കൂടെ വരാമെന്ന് സമ്മതമാണെന്ന് പറയാന്‍ പറഞ്ഞു. എസ്‌ഐയുടെ നിര്‍ദ്ദേശ പ്രകാരം യുവതി ഷഫീക്കിനോട് വരാന്‍ സമ്മതമാണെന്ന് അറിയിക്കുകയും പൊലീസ് നിര്‍ദ്ധേശിച്ച സ്ഥലത്ത് എത്താന്‍ പറഞ്ഞത് പ്രകാരം ഇയാളെ വിളിച്ച് വരുത്തി പിടികൂടുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ ദൃശ്യങ്ങള്‍ ഫോണില്‍ നിന്നും ഡിലീറ്റ് ചെയ്തു എന്ന് ഷഫീക്ക് പറഞ്ഞു. എന്നാല്‍ ഇത് വിശ്വസിക്കാന്‍ പൊലീസ് തയ്യാറായില്ല. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ രഹസ്യ അക്കം ഉപയോഗിച്ച് ലോക്ക് ചെയ്ത ഫോള്‍ഡര്‍ ലോക്ക് എന്ന ആപ്ലിക്കേഷനുള്ളില്‍ നിന്നും ദൃശ്യങ്ങള്‍ പൊലീസ് കണ്ടെടുത്തു. വീണ്ടും ചോദ്യം ചെയ്തപ്പോള്‍ താനൂരിലുള്ള ഒരു യുവതിയേയും ഇത്തരത്തില്‍ ഭീഷണിപ്പെടുത്തി തന്റെ ഇംഗിതങ്ങള്‍ക്ക് ഉപയോഗിച്ചു എന്ന് പ്രതി സമ്മതിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
https://www.facebook.com/Malayalivartha