ഷോപ്പിങിനെന്ന വ്യാജേന രണ്ടര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം മുങ്ങിയ 24കാരിയും കാമുകനും റിമാന്റിൽ; പ്രവാസി ഭർത്താവിനൊപ്പം ജീവിക്കാൻ താത്പര്യമില്ലെന്ന് പറഞ്ഞ വീട്ടമ്മയ്ക്ക് ഇഷ്ടം കാമുകനൊപ്പം പോകാൻ: ബംഗളൂരുവിലും, എറണാകുളത്തും ഭാര്യാഭർത്താക്കന്മാരെപോലെ കറങ്ങിനടന്ന ഇരുവർക്കും പൂട്ട് വീണത് കാമുകൻ ഫോൺ ഓണാക്കിയതോടെ- ഭാര്യക്ക് വേണ്ടെങ്കിൽ തനിക്കും വേണ്ട, ഡിവോഴ്സിന് തയ്യാറെന്ന് പ്രവാസി
ഷോപ്പിങിനെന്ന വ്യാജേന രണ്ടര വയസുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം മുങ്ങിയ വീട്ടമ്മയും കാമുകനും പോലീസിന് മുന്നിൽ കീഴടങ്ങി. ആലക്കാട് വലിയ പള്ളിക്ക് സമീപത്തെ ഓലിയന്റകത്ത് പൊയില്‍ റുമൈസ(24), കാമുകന്‍ ചപ്പാരപ്പടവിലെ റാഷിദ്(30) എന്നിവരാണ് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 12 നാണ് കുട്ടിയെ തന്റെ ഉമ്മയെ ഏല്‍പ്പിച്ച് ഷോപ്പിങ്ങിനാണെന്നു പറഞ്ഞ് റുമൈസ വീട്ടില്‍ നിന്നിറങ്ങിയത്. എന്നാല്‍ വൈകുന്നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് പിതാവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് അന്വേഷണം നടക്കുന്നതിനിടയിലാണ് ഇരുവരും സ്റ്റേഷനില്‍ ഹാജരായത്. ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയമാണ് ഒളിച്ചോട്ടത്തിന് പിന്നില്‍. ഷോപ്പിംഗിന് പോയ റുമൈസയെ മണിക്കൂറുകൾ പിന്നിട്ടിട്ടും കാണാതായതോടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് റുമൈസ ഒരു യുവാവിനൊപ്പം കടന്നുകളഞ്ഞതായുള്ള വിവരം പോലീസിന് ലഭിച്ചത്. റുമൈസയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്വിച്ച് ഓഫ് ആയിരുന്നു. പിന്നീട് സൈബര്‍ സെല്ലിന്റെ സഹായത്തോടെ കോൾ ഡീറ്റെയിൽസ് ശേഖരിക്കുകയായിരുന്നു. അവസാനം വന്ന ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൂടെയുള്ള യുവാവ് റാഷിദ് ആണെന്ന് വ്യക്തമായത്. റാഷിദിന്റെ ഫോൺ നമ്പറിൽ വിളിക്കാൻ ശ്രമിച്ചപ്പോഴും ഫോൺ സ്വിച്ച് ഓഫ് ആയ നിലയിലായിരുന്നു. ഇതിനിടയില്‍ ബാംഗ്ലൂരില്‍ വച്ച് റാഷിദിന്റെ ഫോണ്‍ ഓണായപ്പോള്‍ സൈബര്‍ സെല്‍ ലൊക്കേഷന്‍ പരിയാരം പൊലീസിന് കൈമാറി. ഇവിടേക്ക് പോകാനുള്ള ഒരുക്കങ്ങള്‍ക്കിടയില്‍ ഒന്നുകൂടി വിളിച്ചു നോക്കിയപ്പോള്‍ റാഷിദ് ഫോണ്‍ എടുത്തു. തുടര്‍ന്ന് പരിയാരം പൊലീസ് സ്റ്റേഷനില്‍ എത്തണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു. പൊലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇരുവരും കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനില്‍ ഹാജരായി. പൊലീസ് ചോദ്യം ചെയ്യലിലാണ് സമൂഹ മാധ്യമം വഴി പരിചയപ്പെട്ടതാണ് എന്നുള്ള വിവരം പുറത്ത് വന്നത്. റാഷിദിന് ഒപ്പം ജീവിക്കാനാണ് താല്‍പര്യം എന്നാണ് റുമൈസ പൊലീസിനോട് പറഞ്ഞത്.
റാഷിദും റുമൈസയും ബംഗളൂരുവിലും, എറണാകുളത്തും കറങ്ങിനടന്ന ശേഷമാണ് പൊലീസ് അന്വേഷിക്കുന്നതായി അറിഞ്ഞ് സ്റ്റേഷനിൽ കീഴടങ്ങിയത്. റുമൈസയുടെ ഭർത്താവ് വിദേശത്താണ്. ഭാര്യയെ കാണാനില്ലെന്ന വിവരമറിഞ്ഞ് ഭർത്താവ് നാട്ടിലെത്തിയിരുന്നു. തന്റെ ഒപ്പം ജീവിക്കാന്‍ താല്‍പര്യമില്ലെങ്കില്‍ തനിക്കും വേണ്ട എന്നും ഡിവോഴ്സിന് തയ്യാറാണെന്നും പറഞ്ഞു. പരിയാരം എസ്.എച്ച്.ഒ കെ.വി ബാബുവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ഇരുവരും വിവാഹം കഴിച്ച് ജീവിക്കാനായിരുന്നു ഉദ്ദേശമെന്ന് പൊലീസ് പറഞ്ഞു. ജുവൈനല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമാണ് റുമൈസയുടെ പേരില്‍ കേസെടുത്തത്. നാടുവിടാന്‍ പ്രേരിപ്പിച്ചതിനാണ് റാഷിദിനെതിരെ കേസ്. അറസ്റ്റ് ചെയ്ത പ്രതികളെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റിന്റെ ചുമതലയുള്ള കൂത്തുപറമ്പ് മജിസ്‌ട്രേറ്റ് കോടതിയാണ്പ്രതികളെ റിമാന്‍ഡ് ചെയ്തത്. ശനിയാഴ്ച രാവിലെ ഇരുവരും പരിയാരം പൊലീസ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു.
https://www.facebook.com/Malayalivartha