Widgets Magazine
01
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

ഇടതുസ്ഥാനാര്‍ഥികള്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയോ? കെ. സുരേന്ദ്രന്‍ ചോദിക്കുന്നു; സ്വര്‍ണക്കടത്തിന്റെ മുഖ്യ ഉപഭോക്താവ് പിണറായി വിജയന്‍; യു.ഡി.എഫിനെതിരെയും രൂക്ഷ വിമര്‍ശനം; ജനങ്ങളുടെ ഏക പ്രതീക്ഷ എന്‍ഡിഎ

05 DECEMBER 2020 01:10 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂടുതല്‍ രൂക്ഷമായ വിമര്‍ശനങ്ങളുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്. സ്വര്‍ണക്കടത്ത് അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ മുഖ്യമന്ത്രിയാമെന്നാണ് സുരേന്ദ്രന്‍ ആരോപിക്കുന്നത്. സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്നാല്‍ ഇത് മുഖ്യമന്ത്രിയായിരിക്കും ഇതില്‍ കുടുങ്ങുന്നത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സ്വപ്ന, ശിവശങ്കര്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്നിവര്‍ പ്രവര്‍ത്തിച്ചത്. ഈ അഴിമതിയുടെ മുഖ്യ ഉപഭോക്താവും അദ്ദേഹം തന്നെയാണ്. സ്വര്‍ണക്കടത്ത് അടക്കമുള്ള അഴിമതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം വികൃതമാക്കി. പിണറായി കള്ളക്കടത്തിന് കൂട്ട് നിന്നെന്നും അതിന് പ്രതിഫലവും ലഭിച്ചെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന തോന്നലാണ് സംസ്ഥാനത്ത് ഇടതുപക്ഷ ടിക്കറ്റില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിക്കൊപ്പം നിന്ന് പ്രചാരണം നടത്തുന്നതിനോട് താത്പ്പര്യം കാണിക്കാത്തതെന്നും സുരേന്ദ്രന്‍ പറയുന്നു. മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ മടിയാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജനങ്ങളെ ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടത്, വലത് മുന്നണികള്‍ ഒരു പോലെ വിയര്‍ക്കുകയാണ്. ഇടത് മുന്നണിക്ക് പ്രചരണം നയിക്കാനാളില്ല. ഭൂമിയില്‍ ഇറങ്ങാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്രചാരണമാണ് നടത്തുന്നതെന്നാണ് അദ്ദേഹം ഇതിന് മറുപടി നല്‍കുന്നത്. മുഖ്യമന്ത്രി കൊറോണ ജാഗ്രത മൂലമാണ് പ്രചാരണത്തിന് ഇറങ്ങാത്തതെന്ന വാദം ബിജെപി വിശ്വാസത്തിലെടുക്കുന്നില്ല. സംസ്ഥാനത്തെ റേഷന്‍ കിറ്റ് വിതരണത്തില്‍ പിണറായി സര്‍ക്കാരിന് ഒരു ക്രെഡിറ്റുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രം നേരിട്ട് നല്‍കുന്ന സൗജന്യ റേഷനാണ് ഇത്തരത്തില്‍ വിതരണം ചെയ്തിട്ടുള്ളത്. ആവശ്യമായ ഘട്ടത്തില്‍ ബിജെപിയുടെ ദേശീയ നേതാക്കളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനെതിരെയും രൂക്ഷമായ ഭാക്ഷയിലാണ് സുരേന്ദ്രന്‍ പ്രതികരിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലൊരു നുണയന്‍ വേറെയില്ലെന്നും, ജമാ അത്തെ ഇസ്ലാമിയുമായുള്ള സംഘം ചേരലില്‍ രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. അഴിമതി കേസുകള്‍ പേടിച്ച് യുഡിഎഫും കളം വിട്ടെന്നാണ് ബിജെപി പറയുന്നത്. മുഖ്യമന്ത്രി കോവിഡ് ജാഗ്രത മൂലമാണ് പ്രചാരണത്തിന് ഇറങ്ങാത്തതെന്ന വാദം ബിജെപി വിശ്വാസത്തിലെടുക്കുന്നില്ല. ഏക പ്രതീക്ഷ എന്‍ഡിഎയില്‍ ആണെന്നാണ് സുരേന്ദ്രന്റെ അവകാശവാദം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളം ശക്തമായ ത്രികോണപ്പോരാണ് നടക്കുന്നത്. നാല് മാസം കഴിഞ്ഞുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സലായി ഇതിനെ കാണുന്ന മൂന്ന് മുന്നണികളും ഗോദയില്‍ പ്രകടിപ്പിക്കുന്നത് അടങ്ങാത്ത വീറും വാശിയും. 2015 ഫലം ആവര്‍ത്തിക്കാന്‍ ഇടതുമുന്നണിയും, 2010ലെ നിലയിലേക്ക് മടങ്ങാന്‍ യു.ഡി.എഫും മത്സരിക്കുമ്പോള്‍ 2015ല്‍ നിന്ന് മുന്നേറാനുള്ള വാശിയിലാണ് എന്‍.ഡി.എ നടത്തുന്നത്. ബി.ജെ.പി ഉണ്ടാക്കിയ നേട്ടങ്ങള്‍ യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും നല്ലപോലെ ബാധിച്ച തിരഞ്ഞെടുപ്പായിരുന്നു 2015ലേത്. ഇത്തവണയും ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ സജീവസാന്നിദ്ധ്യം ഇരുമുന്നണികളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇതിന്റെ ഭാഗമായിയാണ് ബി.ജെ.പി നേതാക്കളുടെ അതിരൂക്ഷമായ പ്രസ്താവനകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജോര്‍ജുകുട്ടിയുടെ പോരാട്ടം ഇനിയും തുടരും ; 'ദൃശ്യം 3' ടീസര്‍ പുറത്ത്  (5 minutes ago)

പാമ്പുകടിയേറ്റ് മരിച്ച ആല്‍ജോയുടെ മൂത്ത സഹോദരന്‍ അനോഷ് വീട്ടിലേക്ക് മടങ്ങി  (11 minutes ago)

മുഖ്യമന്ത്രി ചര്‍ച്ചകള്‍ക്കിടെ വി ഡി സതീശനെ പിന്തുണച്ച് യൂത്ത് ലീഗ് നേതാവ്  (16 minutes ago)

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു  (2 hours ago)

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ലെന്ന് ഹൈക്കോടതി  (2 hours ago)

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം  (2 hours ago)

വേനല്‍മഴയും കാറ്റും; അട്ടപ്പാടിയില്‍ ഓട്ടോറിക്ഷക്ക് മേല്‍ മരം വീണ് യുവതി മരിച്ചു  (2 hours ago)

കുസാറ്റിലെ ബിടെക് അവസാന വർഷ വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ  (2 hours ago)

ഒപെക്, ഒപെക് പ്ലസ് കൂട്ടായ്മയിൽനിന്ന് പിൻമാറാനുള്ള യു.എ.ഇയുടെ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് രാജ്യത്തിന്റെ ഊർജ അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്‌റൂയി പറഞ്ഞു  (2 hours ago)

സൈക്കിളില്‍ നിന്നും വീണു മരിച്ച സൈറ ഹാത്തൂന്റെ കുടുംബത്തെ കാണാന്‍ മന്ത്രി സജി ചെറിയാന്‍ ആലപ്പുഴയിലെത്തി  (3 hours ago)

കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടി എറണാകുളം ജെഎംസി സെക്കന്‍റ് കോടതിയിൽ രഹസ്യമൊഴി നൽകി  (3 hours ago)

ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തന്‍ കഴിച്ചു;ദൂരുഹത തുടരുന്നതിനിടെ വിപണികളില്‍ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷമായി  (3 hours ago)

''നീ ....... ആയിട്ട് വിഷയം തീര്‍ക്കോ, അല്ലെങ്കില്‍ എനിക്ക് എനിക്ക് ഭ്രാന്ത് പിടിക്കും; നിങ്ങള്‍ രണ്ടാളും ...  (3 hours ago)

'പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി'; കുഞ്ഞനുജനില്ലാതെ വീട്ടിലേക്ക് മടങ്ങി അനോഷ്, പൂർണ ആരോ​ഗ്യവാനെന്ന് ഡോക്ടർമാർ  (3 hours ago)

കേരളത്തില്‍ തൂക്കുമന്ത്രിസഭയുടെ സാധ്യത പറഞ്ഞ് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍ പ്രവചനം  (3 hours ago)

Malayali Vartha Recommends