Widgets Magazine
27
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഇടതുസ്ഥാനാര്‍ഥികള്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയോ? കെ. സുരേന്ദ്രന്‍ ചോദിക്കുന്നു; സ്വര്‍ണക്കടത്തിന്റെ മുഖ്യ ഉപഭോക്താവ് പിണറായി വിജയന്‍; യു.ഡി.എഫിനെതിരെയും രൂക്ഷ വിമര്‍ശനം; ജനങ്ങളുടെ ഏക പ്രതീക്ഷ എന്‍ഡിഎ

05 DECEMBER 2020 01:10 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂടുതല്‍ രൂക്ഷമായ വിമര്‍ശനങ്ങളുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്. സ്വര്‍ണക്കടത്ത് അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ മുഖ്യമന്ത്രിയാമെന്നാണ് സുരേന്ദ്രന്‍ ആരോപിക്കുന്നത്. സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്നാല്‍ ഇത് മുഖ്യമന്ത്രിയായിരിക്കും ഇതില്‍ കുടുങ്ങുന്നത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സ്വപ്ന, ശിവശങ്കര്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്നിവര്‍ പ്രവര്‍ത്തിച്ചത്. ഈ അഴിമതിയുടെ മുഖ്യ ഉപഭോക്താവും അദ്ദേഹം തന്നെയാണ്. സ്വര്‍ണക്കടത്ത് അടക്കമുള്ള അഴിമതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം വികൃതമാക്കി. പിണറായി കള്ളക്കടത്തിന് കൂട്ട് നിന്നെന്നും അതിന് പ്രതിഫലവും ലഭിച്ചെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന തോന്നലാണ് സംസ്ഥാനത്ത് ഇടതുപക്ഷ ടിക്കറ്റില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിക്കൊപ്പം നിന്ന് പ്രചാരണം നടത്തുന്നതിനോട് താത്പ്പര്യം കാണിക്കാത്തതെന്നും സുരേന്ദ്രന്‍ പറയുന്നു. മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ മടിയാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജനങ്ങളെ ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടത്, വലത് മുന്നണികള്‍ ഒരു പോലെ വിയര്‍ക്കുകയാണ്. ഇടത് മുന്നണിക്ക് പ്രചരണം നയിക്കാനാളില്ല. ഭൂമിയില്‍ ഇറങ്ങാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്രചാരണമാണ് നടത്തുന്നതെന്നാണ് അദ്ദേഹം ഇതിന് മറുപടി നല്‍കുന്നത്. മുഖ്യമന്ത്രി കൊറോണ ജാഗ്രത മൂലമാണ് പ്രചാരണത്തിന് ഇറങ്ങാത്തതെന്ന വാദം ബിജെപി വിശ്വാസത്തിലെടുക്കുന്നില്ല. സംസ്ഥാനത്തെ റേഷന്‍ കിറ്റ് വിതരണത്തില്‍ പിണറായി സര്‍ക്കാരിന് ഒരു ക്രെഡിറ്റുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രം നേരിട്ട് നല്‍കുന്ന സൗജന്യ റേഷനാണ് ഇത്തരത്തില്‍ വിതരണം ചെയ്തിട്ടുള്ളത്. ആവശ്യമായ ഘട്ടത്തില്‍ ബിജെപിയുടെ ദേശീയ നേതാക്കളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനെതിരെയും രൂക്ഷമായ ഭാക്ഷയിലാണ് സുരേന്ദ്രന്‍ പ്രതികരിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലൊരു നുണയന്‍ വേറെയില്ലെന്നും, ജമാ അത്തെ ഇസ്ലാമിയുമായുള്ള സംഘം ചേരലില്‍ രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. അഴിമതി കേസുകള്‍ പേടിച്ച് യുഡിഎഫും കളം വിട്ടെന്നാണ് ബിജെപി പറയുന്നത്. മുഖ്യമന്ത്രി കോവിഡ് ജാഗ്രത മൂലമാണ് പ്രചാരണത്തിന് ഇറങ്ങാത്തതെന്ന വാദം ബിജെപി വിശ്വാസത്തിലെടുക്കുന്നില്ല. ഏക പ്രതീക്ഷ എന്‍ഡിഎയില്‍ ആണെന്നാണ് സുരേന്ദ്രന്റെ അവകാശവാദം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളം ശക്തമായ ത്രികോണപ്പോരാണ് നടക്കുന്നത്. നാല് മാസം കഴിഞ്ഞുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സലായി ഇതിനെ കാണുന്ന മൂന്ന് മുന്നണികളും ഗോദയില്‍ പ്രകടിപ്പിക്കുന്നത് അടങ്ങാത്ത വീറും വാശിയും. 2015 ഫലം ആവര്‍ത്തിക്കാന്‍ ഇടതുമുന്നണിയും, 2010ലെ നിലയിലേക്ക് മടങ്ങാന്‍ യു.ഡി.എഫും മത്സരിക്കുമ്പോള്‍ 2015ല്‍ നിന്ന് മുന്നേറാനുള്ള വാശിയിലാണ് എന്‍.ഡി.എ നടത്തുന്നത്. ബി.ജെ.പി ഉണ്ടാക്കിയ നേട്ടങ്ങള്‍ യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും നല്ലപോലെ ബാധിച്ച തിരഞ്ഞെടുപ്പായിരുന്നു 2015ലേത്. ഇത്തവണയും ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ സജീവസാന്നിദ്ധ്യം ഇരുമുന്നണികളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇതിന്റെ ഭാഗമായിയാണ് ബി.ജെ.പി നേതാക്കളുടെ അതിരൂക്ഷമായ പ്രസ്താവനകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (48 minutes ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (1 hour ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (1 hour ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (1 hour ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (1 hour ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (1 hour ago)

മാഞ്ചസ്റ്ററിന് ജയം  (2 hours ago)

ദുര്‍മന്ത്രവാദത്തിന്റെ കേന്ദ്രം നരബലി ..ആഭിചാരം, ചാത്തന്‍ സേവ !! ഇന്ത്യയിലെ ഈ ഗ്രാമം പറയുന്ന കഥ !! മയോങ്ങിന്റെ ചരിത്രം ഇങ്ങനെ  (2 hours ago)

ആണവ അന്തർവാഹിനിയിൽ നിന്ന് ഇന്ത്യ നടത്തിയ ആ കിടുക്കാച്ചി നീക്കം !! ശത്രുസംഹാരം മാത്രം ലക്ഷ്യം  (2 hours ago)

സൽമാൻഖാന് ഇന്ന് അറുപതാം പിറന്നാൾ...  (2 hours ago)

കോട്ടയം മെഡിക്കൽ കോളജ് മുൻ ഡപ്യൂട്ടി സൂപ്രണ്ടും പ്രമുഖ ഡെർമറ്റോളജിസ്റ്റുമായ എം.ഐ.ജോയ് അന്തരിച്ചു...  (2 hours ago)

സ്വര്‍ണക്കൊള്ള മറച്ചുപിടിക്കാന്‍ ഫോട്ടോയെ കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല; ജയിലില്‍ കിടക്കുന്ന നേതാക്കളെ സി.പി.എം സംരക്ഷിക്കുകകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (2 hours ago)

ലഹരി ഉപയോ​ഗിച്ചാൽ പണി പോകും....  (3 hours ago)

ഹൈബ്രിഡ് കഞ്ചാവുമായി കോഴിക്കോട് സ്വദേശികൾ  (3 hours ago)

ശ്രീലേഖ ഇത്ര ചീപ്പാവരുത്...! സത്യപ്രതിജ്ഞയ്ക്കിടെ കണ്ണ് നിറഞ്ഞ് ഹോളിൽ നിന്ന് ഇറങ്ങിയോടി വീട്ടിൽ എത്തി രാജേഷും ആശയും  (3 hours ago)

Malayali Vartha Recommends