Widgets Magazine
15
Dec / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...


പൊലീസ് വാഹനം തകർത്തതടക്കം ചുമത്തി, പാനൂരിലെ വടിവാൾ ആക്രമണത്തിൽ അമ്പതോളം സിപിഎം പ്രവർത്തകർക്കെതിരെ കേസ്: സിപിഎമ്മിന്റെ അറിയപ്പെടുന്ന ഗുണ്ടകളാണ് സംഘര്‍ഷം ഉണ്ടാക്കിയതെന്ന് ഡിസിസി പ്രസിഡന്റ്...


അധികാരം തലക്ക് പിടിച്ച പെരുമാറ്റമാണ് സിപിഐഎം നേതാക്കൾക്ക്; രാഹുൽ വിഷയം വാർത്ത ആയി ! ജനങ്ങളെ അത് സ്വാധീനിച്ചു.. തുടർ ഭരണ പ്രചരണം യുഡിഎഫിന് ഗുണം ചെയ്തു: പിണറായിയ്ക്ക് നേരെ ആഞ്ഞടിച്ച് ഷാഫി പറമ്പിൽ...

ഇടതുസ്ഥാനാര്‍ഥികള്‍ മുഖ്യമന്ത്രിയെ ഒഴിവാക്കിയോ? കെ. സുരേന്ദ്രന്‍ ചോദിക്കുന്നു; സ്വര്‍ണക്കടത്തിന്റെ മുഖ്യ ഉപഭോക്താവ് പിണറായി വിജയന്‍; യു.ഡി.എഫിനെതിരെയും രൂക്ഷ വിമര്‍ശനം; ജനങ്ങളുടെ ഏക പ്രതീക്ഷ എന്‍ഡിഎ

05 DECEMBER 2020 01:10 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൂടുതല്‍ രൂക്ഷമായ വിമര്‍ശനങ്ങളുമായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്ത്. സ്വര്‍ണക്കടത്ത് അഴിമതിയുടെ മുഖ്യ സൂത്രധാരന്‍ മുഖ്യമന്ത്രിയാമെന്നാണ് സുരേന്ദ്രന്‍ ആരോപിക്കുന്നത്. സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്നാല്‍ ഇത് മുഖ്യമന്ത്രിയായിരിക്കും ഇതില്‍ കുടുങ്ങുന്നത്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സ്വപ്ന, ശിവശങ്കര്‍ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്‍ എന്നിവര്‍ പ്രവര്‍ത്തിച്ചത്. ഈ അഴിമതിയുടെ മുഖ്യ ഉപഭോക്താവും അദ്ദേഹം തന്നെയാണ്. സ്വര്‍ണക്കടത്ത് അടക്കമുള്ള അഴിമതികള്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖം വികൃതമാക്കി. പിണറായി കള്ളക്കടത്തിന് കൂട്ട് നിന്നെന്നും അതിന് പ്രതിഫലവും ലഭിച്ചെന്ന് സുരേന്ദ്രന്‍ ആരോപിച്ചു.

സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന തോന്നലാണ് സംസ്ഥാനത്ത് ഇടതുപക്ഷ ടിക്കറ്റില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ത്ഥിയും മുഖ്യമന്ത്രിക്കൊപ്പം നിന്ന് പ്രചാരണം നടത്തുന്നതിനോട് താത്പ്പര്യം കാണിക്കാത്തതെന്നും സുരേന്ദ്രന്‍ പറയുന്നു. മുഖ്യമന്ത്രിക്ക് ജനങ്ങളെ അഭിമുഖീകരിക്കാന്‍ മടിയാണ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജനങ്ങളെ ഭയക്കുന്നതായും അദ്ദേഹം പറഞ്ഞു.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഇടത്, വലത് മുന്നണികള്‍ ഒരു പോലെ വിയര്‍ക്കുകയാണ്. ഇടത് മുന്നണിക്ക് പ്രചരണം നയിക്കാനാളില്ല. ഭൂമിയില്‍ ഇറങ്ങാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ പ്രചാരണമാണ് നടത്തുന്നതെന്നാണ് അദ്ദേഹം ഇതിന് മറുപടി നല്‍കുന്നത്. മുഖ്യമന്ത്രി കൊറോണ ജാഗ്രത മൂലമാണ് പ്രചാരണത്തിന് ഇറങ്ങാത്തതെന്ന വാദം ബിജെപി വിശ്വാസത്തിലെടുക്കുന്നില്ല. സംസ്ഥാനത്തെ റേഷന്‍ കിറ്റ് വിതരണത്തില്‍ പിണറായി സര്‍ക്കാരിന് ഒരു ക്രെഡിറ്റുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേന്ദ്രം നേരിട്ട് നല്‍കുന്ന സൗജന്യ റേഷനാണ് ഇത്തരത്തില്‍ വിതരണം ചെയ്തിട്ടുള്ളത്. ആവശ്യമായ ഘട്ടത്തില്‍ ബിജെപിയുടെ ദേശീയ നേതാക്കളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസിനെതിരെയും രൂക്ഷമായ ഭാക്ഷയിലാണ് സുരേന്ദ്രന്‍ പ്രതികരിച്ചത്. മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലൊരു നുണയന്‍ വേറെയില്ലെന്നും, ജമാ അത്തെ ഇസ്ലാമിയുമായുള്ള സംഘം ചേരലില്‍ രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. അഴിമതി കേസുകള്‍ പേടിച്ച് യുഡിഎഫും കളം വിട്ടെന്നാണ് ബിജെപി പറയുന്നത്. മുഖ്യമന്ത്രി കോവിഡ് ജാഗ്രത മൂലമാണ് പ്രചാരണത്തിന് ഇറങ്ങാത്തതെന്ന വാദം ബിജെപി വിശ്വാസത്തിലെടുക്കുന്നില്ല. ഏക പ്രതീക്ഷ എന്‍ഡിഎയില്‍ ആണെന്നാണ് സുരേന്ദ്രന്റെ അവകാശവാദം.

തദ്ദേശ തിരഞ്ഞെടുപ്പില്‍ കേരളം ശക്തമായ ത്രികോണപ്പോരാണ് നടക്കുന്നത്. നാല് മാസം കഴിഞ്ഞുള്ള നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഡ്രസ് റിഹേഴ്‌സലായി ഇതിനെ കാണുന്ന മൂന്ന് മുന്നണികളും ഗോദയില്‍ പ്രകടിപ്പിക്കുന്നത് അടങ്ങാത്ത വീറും വാശിയും. 2015 ഫലം ആവര്‍ത്തിക്കാന്‍ ഇടതുമുന്നണിയും, 2010ലെ നിലയിലേക്ക് മടങ്ങാന്‍ യു.ഡി.എഫും മത്സരിക്കുമ്പോള്‍ 2015ല്‍ നിന്ന് മുന്നേറാനുള്ള വാശിയിലാണ് എന്‍.ഡി.എ നടത്തുന്നത്. ബി.ജെ.പി ഉണ്ടാക്കിയ നേട്ടങ്ങള്‍ യു.ഡി.എഫിനെയും എല്‍.ഡി.എഫിനെയും നല്ലപോലെ ബാധിച്ച തിരഞ്ഞെടുപ്പായിരുന്നു 2015ലേത്. ഇത്തവണയും ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എയുടെ സജീവസാന്നിദ്ധ്യം ഇരുമുന്നണികളും ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഇതിന്റെ ഭാഗമായിയാണ് ബി.ജെ.പി നേതാക്കളുടെ അതിരൂക്ഷമായ പ്രസ്താവനകള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദിലീപ് സന്നിധാനത്ത്.  (6 minutes ago)

അപൂർവ ‘ഡബിൾ’ നേടുന്ന ആദ്യ ഇന്ത്യൻ താരം  (16 minutes ago)

ഡോളറിനെതിരെ രൂപയുടെ മുല്യത്തിൽ  (29 minutes ago)

ഇന്ത്യന്‍ മാജിക്ക് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി....  (37 minutes ago)

പവന് 600 രൂപയുടെ വർദ്ധനവ്  (54 minutes ago)

സർവീസിനിടെ ബസ് വഴിയിൽ നിർത്തി ഇറങ്ങി പോയ  (58 minutes ago)

NOT AN INCH BACK..! ഉവ്വ.. പോണേ ഇറങ്ങി ,ആര്യയ്ക്ക് 916 തെറിവിളി..! കൊമ്പ് വെട്ടി ഗായത്രി, പടക്കംപൊട്ടിച്ച് യദു..!  (1 hour ago)

അർധവാർഷിക (ക്രിസ്‌മസ്‌) പരീക്ഷക്ക്‌ തിങ്കളാഴ്‌ച തുടക്കം...  (1 hour ago)

സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം  (2 hours ago)

ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു  (2 hours ago)

നോവലിസ്റ്റും നാടകകൃത്തുമായ എം. രാഘവൻ അന്തരിച്ചു  (2 hours ago)

വയോധിക മരിച്ചു....  (2 hours ago)

ഇണ്ടാസ് വലിച്ചെറിഞ്ഞ് രാഹുൽ SIT-ക്ക് മുന്നിൽ എത്തില്ല കട്ടായം..! 10 മിനിട്ടിൽ അഡ്വ രാജീവിന്റെ തനി നിറം പ്രാസിക്യൂഷൻ കാണും  (3 hours ago)

അരവണ വിതരണത്തിൽ നിയന്ത്രണം...ഒരാൾക്ക് 20 എണ്ണം മാത്രം....  (3 hours ago)

ഒമാനിലെ ജ്വല്ലറിയിൽ നിന്നും ഇരുപത്തിമൂന്നര കോടി രൂപ വില  (3 hours ago)

Malayali Vartha Recommends