വിഷു ദിനത്തില്‍ വൈകിട്ട് പ്രതിശ്രുത വരനോടൊപ്പം ഇരുന്ന് യുവതിയുടെ മുന്നിൽ നഗ്നതാപ്രദര്‍ശനം, ചോദ്യം ചെയ്ത യുവാവിന്റെ കണ്ണ് കടിച്ചുപൊട്ടിച്ചു, ശാരീരികമായ ഉപദ്രവങ്ങളും; പിടിയിലായത് നിരവധി കേസുകളിലെ പ്രതി
സ്ത്രീയുടെ മുന്നിൽ നഗ്നതാ പ്രദർശനം നടത്തി യുവാവ്. വിഷു ദിനത്തില്‍ തേക്കിന്‍കാട് മൈതാനത്തായിരുന്നു സംഭവം നടന്നത്.ഇയാൾ സ്ത്രീയുടെ മുമ്പില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയും പിറകെ നടന്ന് ശാരീരിക ഉപദ്രവം ചെയ്യുകയും ചെയ്തു.
തുടർന്ന് യുവാവിനെ തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. കുണ്ടുവാറ ദേശത്ത് എം.ജി നഗറില്‍ നടുമുറ്റം വീട്ടില്‍ അരുണ്‍ (27) എന്നയാളാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലാകുന്നത്.
വിഷു ദിനത്തില്‍ വൈകിട്ട് മാടക്കത്തറ സ്വദേശിനിയും പ്രതിശ്രുത വരനും കൂടി തേക്കിന്‍കാട് മൈതാനത്തിന് കിഴക്കുവശം നിൽക്കുകയായിരുന്നു.
ഈ സമയം ഇവിടെ എത്തിയ പ്രതി നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു തുടർന്ന് സ്ഥലത്തു നിന്നും മാറിപ്പോയ ഇവരുടെ പിറകെയെത്തി പരാതിക്കാരിയുടെ മുടിയില്‍ പിടിച്ച് വലിക്കുകയും കൈയ്യില്‍ കയറിപ്പിടിക്കുകയും ചെയ്തു.
എതിര്‍ക്കാന്‍ ചെന്ന പ്രതിശ്രുത വരനെ പട്ടികവടികൊണ്ട് അക്രമിക്കുകയും കണ്ണ് കടിച്ച് പൊട്ടിക്കുകയുമായിരുന്നു ചെയ്തത്.
സംഭവസ്ഥലത്തു നിന്നും ഓടിപ്പോയ പ്രതിയെ ഈസ്റ്റ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍മാരായ അന്‍ഷാദ്.എസ്, അഭിലാഷ്, മധു, എ.എസ്.ഐ: ലിപ്‌സണ്‍, സി.പി.ഒ: അജയഘോഷ് എന്നിവര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഈസ്റ്റ്, വിയ്യൂര്‍ പൊലീസ് സ്റ്റേഷനുകളില്‍ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha