പതിനഞ്ചുകാരിയ പീഡിപ്പിക്കാൻ ശ്രമിച്ച 68 കാരനായ വ്യാപാര പ്രമുഖൻ....പിടിയിലായപ്പോൾ ആശുപത്രിയിൽ സുഖ ചികിത്സ.... പരിശോധനയിൽ തകരാറുകൾ ഒന്നുമില്ലെങ്കിലും ഡിസ്ചാർജ് ചെയ്യാതെ ഓരോ ദിവസവും ഓരോ പരിശോധനകൾ .....ഷറാറ ഗ്രൂപ്പ് ഉടമയെ തൊടാൻ നിയമത്തിന് പേടിയോ?

പതിനഞ്ചുകാരിയ പീഡിപ്പിക്കാൻ ശ്രമിച്ച 68 കാരനായ വ്യാപാര പ്രമുഖൻ....പിടിയിലായപ്പോൾ ആശുപത്രിയിൽ സുഖ ചികിത്സ.... പരിശോധനയിൽ തകരാറുകൾ ഒന്നുമില്ലെങ്കിലും ഡിസ്ചാർജ് ചെയ്യാതെ ഓരോ ദിവസവും ഓരോ പരിശോധനകൾ .....ഷറാറ ഗ്രൂപ്പ് ഉടമയെ തൊടാൻ നിയമത്തിന് പേടിയോ?
പതിനഞ്ചുകാരിയ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റിലായ അതിസമ്പന്നനായ വ്യാപാര പ്രമുഖൻ ഷറാറ ഗ്രൂപ്പ് ഉടമ തലശേരി ഗുഡ് ഷെഡ് റോഡിലെ ഷറാറ ബംഗ്ലാവിൽ ഉച്ചുമ്മൽ കുറുവാൻ കണ്ടി ഷറഫുദ്ദീൻ പോലീസ് കസ്റ്റഡിയിൽ ആയത്. എന്നാൽ കസ്റ്റഡിയിൽ എത്തിയപ്പോൾ തന്നെ ഉന്നതങ്ങളിൽ നിന്ന് വിളി വന്നു....
"ബുദ്ധിമുട്ടിക്കരുത്, ജയിലിൽ അയക്കാതെ നോക്കണം...വേണ്ടത് ചെയ്യണം.. വേണ്ടപ്പെട്ടയാളാണ്..' ഉന്നതന്റെ ഈ ഫോൺ കോളിനെ തുടർന്ന് പോക്സോ കേസിലെ പ്രതിയെ ആശുപത്രിയിലേയ്ക്ക് മാറ്റി... ഉന്നതൻ സ്വന്തം ഫോണിൽ നിന്നും വിളിക്കാതെ മറ്റൊരു ഫോൺ മുഖാന്തിരം രണ്ട് ആശുപത്രികളിലേയും അടുപ്പക്കാരെ വിളിച്ച് പ്രതിക്ക് സൗകര്യങ്ങൾ ഒരുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു .....പിന്നീട് തലശേരി ജനറൽ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജിലും സുഖവാസം.
പോക്സോ കേസിലെ പ്രതിക്ക് ലഭിച്ച സുഖ സൗകര്യങ്ങളെക്കുറിച്ച് പോലീസിലെ രഹസ്യാന്വേഷണ വിഭാഗം വിശദമായ അന്വേഷണം ആരംഭിച്ചു. പ്രതിയുടെ ആരോഗ്യ നില മോശമാണെന്ന് വരുത്തി തീർത്ത് ജാമ്യം നേടാൻ ഗൂഢനീക്കം നടക്കുന്നതായും റിപ്പോർട്ട് ഉണ്ട് .ഏതായാലും ആശുപത്രിവാസം നാലാം ദിവസത്തിലേക്ക് എത്തി.
പരിശോധനയിൽ തകരാറുകൾ ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പ്രതിയെ ഡിസ്ചാർജ് ചെയ്യുന്നതിന് ആരോഗ്യപരമായ തടസങ്ങളില്ലെന്നും ആശുപത്രി വൃത്തങ്ങൾ പറഞ്ഞു..പക്ഷെ ഒരോ പരിശോധനകളുടെ പേരിലാണ് ഒരോ ദിവസവും തള്ളി നീക്കുന്നത്.
അറസ്റ്റിലായ ദിവസം ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഏഴ് മണിക്കൂർ കുടുംബാംഗങ്ങൾക്കൊപ്പം കഴിയാൻ സൗകര്യമൊരുക്കിയതിനു പിന്നാലെയാണ് പരിയാരം മെഡിക്കൽ കോളജിലെ പ്രതിയുടെ വാസം നാലാം ദിവസത്തിലേക്ക് കടന്നിട്ടുള്ളത്.
തിങ്കളാഴ്ച ഉച്ചക്ക് ധർമടം സിഐ അബ്ദുൾ കരീം അറസ്റ്റ് ചെയ്ത ഷറഫുദ്ദീനെ വൈദ്യപരിശോധനയ്ക്കായി ജനറൽ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഏഴ് മണിക്കൂറിലധികം അത്യാഹിത വിഭാഗത്തിൽ കിടത്തിയത്. ഈ സമയമത്രയും മക്കളുൾപ്പെടെയുള്ള ബന്ധുക്കൾ പ്രതിക്കൊപ്പം അത്യാഹിത വിഭാഗത്തിൽ കഴിഞ്ഞു
സാധാരണ ഗുരുതരമായ കേസുകളിൽ പോലീസ് അറസ്റ്റ് ചെയ്യുന്ന പ്രതികൾക്ക് ബന്ധുക്കളെ കാണണമെങ്കിൽ കടമ്പകൾ ഏറെ കടക്കണം. അതുപോലെ ആശുപത്രിയിലെ പരിശോധനയും മിനിറ്റുകൾക്കകം നടക്കാറുണ്ട്.
എന്നാൽ, പോക്സോ കേസിലെ പ്രതിയായ സമ്പന്നന് തലശേരി ജനറൽ ആശുപത്രിയിലും പരിയാരത്തും ഒരുങ്ങിയത് സമാനതകളില്ലാത്ത സൗകര്യങ്ങളാണ്.. രാത്രി ഡ്യൂട്ടിക്കെത്തിയ വനിതാ ഡോക്ടർ പോക്സോ കേസിലെ പതിക്ക് ലഭിക്കുന്ന അമിത സൗകര്യങ്ങൾക്കെതിരെ പ്രതിഷേധിച്ചതും സജീവ ചർച്ചയായിട്ടുണ്ട്.
ഉന്നതന്റെ ഫോൺ കോളിനെ തുടർന്ന് ജനറൽ ആശുപത്രിയിൽ നിന്നും ഇസിജി വേരിയേഷൻ കണ്ടെത്തി എന്ന് പറഞ്ഞ് പ്രതിയെ ആദ്യം റഫർ ചെയ്തത് കണ്ണൂരിലെ പ്രമുഖ സ്വകാര്യ ആശുപത്രിയിലേക്കായിരുന്നു. എന്നാൽ പോലീസ് എതിർപ്പ് പ്രകടിപ്പിക്കുകയും ഡോക്ടർക്കെതിരെ റിപ്പോർട്ട് നൽകുമെന്ന് വ്യക്തമാക്കുകയും ചെയ്തതോടെയാണ് ഷറഫുവിനെ പരിയാരത്തേക്ക് റഫർ ചെയ്തത്
ഇതിനിടയിൽ പ്രതിയെ രക്ഷിക്കാനുള്ള ഉന്നതരുടെ നീക്കം കൂടുതൽ സജീവമായി. ആശുപത്രി വാസത്തിനിടയിൽ ജാമ്യം നേടാനുള്ള നീക്കമാണ് നടക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിനിടയിൽ അന്വഷണ ഉദ്യോഗസ്ഥന്മാരെ സ്വാധീനിക്കാൻ വയനാട്ടിലേയും പാനൂരിലേയും പ്രമുഖർ രംഗത്തെത്തി.
വൻ ഓഫറുകളാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിക്കുന്നത്. എന്നാൽ പാവം പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ സഹായിക്കാൻ തങ്ങൾക്കാവില്ലെന്ന നിലപാടിലാണ് അന്വേഷണ ഉദ്യോഗസ്ഥർ. അങ്ങനെയുള്ള പണം ഞങ്ങൾക്ക് വേണ്ട… ഒരു ഉദ്യോഗസ്ഥൻ ഒരു പ്രമുഖനോട് തുറന്നടിച്ചു.
തലശേരി ജനറൽ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജിലും പ്രതിക്ക് ലഭിച്ചിട്ടുള്ള സുഖ സൗകര്യങ്ങളെകുറിച്ച് അന്വേഷിക്കുമെന്ന് തലശേരി പോലീസ് അസി. കമ്മീഷണർ വി.സുരേഷും ജനറൽ ആശുപത്രി സൂപ്രണ്ട് ആശാദേവിയും പറഞ്ഞു. കതിരൂർ, ധർമടം പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് കേസുകളിലും പോലീസ് അന്വേഷണം ഊർജിതമാക്കി
ഷറാറ ഷഫുദ്ദീൻ ജില്ലാ സെഷൻസ് കോടതിയിൽ (അതിവേഗ കോടതി -ഒന്ന്) നൽകിയ ജാമ്യ ഹർജി ഇന്ന് കോടതി പരിഗണിക്കും. കഴിഞ്ഞ മാർച്ച് 25 നാണ് ഷറാറ ഷറഫു പ്രതിയായ കേസിനാസ്പദമായ സംഭവം നടന്നത്.
താൻ ദീനി പ്രവർത്തകനാണെന്നും ബോധപൂർവ്വം കള്ളക്കേസിൽ കുടുക്കിയതാണെന്നും ജാമ്യം അനുവദിക്കണമെന്നും തലശേരി പ്രമുഖ ക്രിമിനൽ അഭിഭാഷകൻ മുഖാന്തിരം സമർപ്പിച്ച ജാമ്യഹർജിയിൽ പറയുന്നു....
https://www.facebook.com/Malayalivartha
























