വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ അധികാരകേന്ദ്രങ്ങള്‍.. ക്വട്ടേഷന്‍ സംഘങ്ങളും മാഫിയാ സംഘവും ഒന്നിച്ച് ജയില്‍ ഭരിക്കുന്നു; കൊടി സുനി- റഷീദ് അച്ചുതണ്ടില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ ഭരണം; കണ്ണ് അടച്ച് ജയില്‍ ഉദ്യോഗസ്ഥര്‍; ജയിലില്‍ ഫോണ്‍ ഉപയോഗിച്ച കേസിന് എന്ത് സംഭവിച്ചു

കോടി സുനിയാണ് വിയ്യൂര്‍ ജയിലിലെ സൂപ്രണ്ട് എന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ പറഞ്ഞത് വെറും ഒരു രാഷ്ട്രീയ ആരോപണം മാത്രമല്ല. അതില്‍ യാഥാത്ഥ്യമുണ്ടെന്ന തന്നെ പുറത്ത് വരുന്ന വാര്‍ത്തകള്‍ പരിശോധിക്കുമ്പോള്‍ മനസിലാകുന്നത്. വിയൂര്‍ ജയില്‍ നിയന്ത്രിക്കുന്ന അധികാര അച്ചുതണ്ടുകളാണ് കൊടി സുനിയും റഷീദും.
ടി.പി വധക്കേസില്‍ ശിക്ഷിക്കപ്പെട്ടു ജയിലില്‍ കഴിയുന്ന കൊടി സുനി ഹവാല കൊള്ളസംഘത്തലവന്‍ കോടാലി ശ്രീധരന്റെ കൂട്ടാളിയും കൊലക്കേസിലെ മുഖ്യപ്രതിയുമായ റഷീദിനൊപ്പം ജയിലിനുള്ളില്‍ മാഫിയാ സഖ്യത്തിലാണെന്നാണ് പുറത്ത് വരുത്ത വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.
സ്വര്‍ണക്കടത്തും ക്വട്ടേഷനും സംബന്ധിച്ച ആരോപണങ്ങളില്‍ കൊടി സുനിയുടെ പേര് ചര്‍ച്ചയാകുന്നനിടെയാണ് ഈ വിവരങ്ങളും പുറച്ച് വരുന്നത് എന്നത് ശ്രദ്ധേയമാണ്. ജയിലില്‍ ഫോണ്‍ ഉപയോഗിച്ചതിനു കയ്യോടെ പിടിക്കപ്പെട്ടതോടെ കഴിഞ്ഞ വര്‍ഷം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയ സുനിയെ ഒന്നരമാസം മുന്‍പാണ് വിയ്യൂര്‍ ജയിലിലെത്തിച്ചത്.
ടിപി കേസിലെ മറ്റൊരു കുറ്റവാളി മുഹമ്മദ് ഷാഫി ആയിരുന്നു അതുവരെ വിയ്യൂരിലെ 'പ്രമുഖന്‍'. പലവട്ടം ജയിലില്‍ ഫോണ്‍ ഉപയോഗത്തിനു പിടിയിലായിട്ടും ജയിലില്‍ സൂപ്രണ്ടിന്റെ ഓഫിസിലെ സഹായിയായി ജോലി ചെയ്യുകയായിരുന്നു ഷാഫി. സുനിയുടെ വരവിനു മുന്‍പായി ഷാഫിയെ കണ്ണൂര്‍ ജയിലിലേക്കു മാറ്റിയിരുന്നു.
കൊലപാതകക്കേസിലെ കുറ്റവാളിയും ക്വട്ടേഷന്‍ നേതാവുമായ റഷീദ് ജയിലിനുള്ളിലെ നേതൃസ്ഥാനത്തേക്കുയരുന്നത് ഈ ഘട്ടത്തിലാണ്. കഞ്ചാവ് ഉപയോഗവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ രണ്ട് ആഴ്ച മുന്‍പ് ഒരു തടവുകാരന്റെ പല്ല് റഷീദ് അടിച്ചുകൊഴിച്ചിരുന്നു. കൊടി സുനി എത്തിയതോടെ റഷീദുമായി ചേര്‍ന്ന് പുതിയ സഖ്യം രൂപപ്പെട്ടു. ടിപി കേസിലെ കുറ്റവാളികളായ കിര്‍മാണി മനോജ്, എം.സി. അനൂപ് എന്നിവരും വിയ്യൂരിലാണെങ്കിലും ഇവര്‍ പരോളില്‍ ഇറങ്ങി.
പലവട്ടം ജയിലിനുള്ളില്‍ കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചതിനു പിടിയിലായിട്ടും റഷീദ് ഇപ്പോഴും ജയിലിലെ ഓഫീസ് ജോലികളില്‍ വ്യാപൃതനാണ്. കുഴപ്പക്കാരെ ഇത്തരം ജോലികള്‍ക്കു നിയോഗിക്കരുതെന്നു കര്‍ശന നിര്‍ദേശമുണ്ടെങ്കിലും പാലിക്കപ്പെടുന്നില്ല. സുനി എത്തിയതോടെ ബി ബ്ലോക്കില്‍ തന്റെ സെല്ലിനു മുന്നിലെ പച്ചക്കറിത്തോട്ടത്തിന്റെ ജോലികളിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു.
റഷീദിന്റെ ഹവാല ബന്ധങ്ങള്‍ ഉപയോഗിച്ച് ടിപി കേസ് കുറ്റവാളികള്‍ ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത് സംഭവങ്ങള്‍ ആസൂത്രണം ചെയ്യുന്നതായി സൂചന പുറത്തു വന്നിരുന്നെങ്കിലും കാര്യമായ അന്വേഷണമുണ്ടായില്ലെ എന്നത് ഇവരുടെ രാഷ്ട്രീയ ബന്ധത്തിന് സ്വാധീനം കൊണ്ടു തന്നെയാണ്.
ടിപി കേസ് കുറ്റവാളികള്‍ ഭരിക്കുന്ന ബ്ലോക്കുകളില്‍ കാര്യമായ പരിശോധന നടത്താന്‍ ജയില്‍ ജീവനക്കാര്‍ക്കും ധൈര്യമില്ല. കഞ്ചാവ്, മദ്യം, മൊബൈല്‍ ഫോണ്‍ എന്നിവയുടെ ഉപയോഗം നിര്‍ബാധം നടക്കുന്നു. കഞ്ചാവ് ഉപയോഗത്തെക്കുറിച്ചുള്ള തര്‍ക്കത്തിന്റെ പേരില്‍ വിയ്യൂരില്‍ മാത്രം അടുത്തിടെ രണ്ടു ഏറ്റുമുട്ടലുകളുണ്ടായി. മദ്യക്കുപ്പിയുടെ പേരില്‍ ഒരു തവണയും തല്ലുണ്ടായി.
ഇത്തരം നിയമലംഘനങ്ങള്‍ കണ്ടാലും പിടികൂടാന്‍ അധികൃതര്‍ മെനക്കെടാറില്ല. പ്രതികളുടെ ഉന്നത സ്വാധീനമാണ് കാരണം. ജയിലിലെ മറ്റു തടവുകാരെ പലതരം ജോലികള്‍ക്കു നിയോഗിക്കാറുണ്ടെങ്കിലും ഇവര്‍ക്കു ബാധകമല്ല. ഓഫിസ് ജോലിയോ മറ്റുള്ള തടവുകാരെ ജോലിക്കിറങ്ങുമ്പോള്‍ അവരെ സൂപ്പര്‍വൈസ് ചെയ്യുന്ന ജോലിയോ മാത്രമേ ഇവര്‍ ചെയ്യാറുള്ളൂവെന്നാണ് ജയിലില്‍ നിന്നും പുറത്ത് വരുന്ന വാര്‍ത്തകളില്‍ നിന്നും വ്യക്തമാകുന്നത്.
https://www.facebook.com/Malayalivartha
























