കോവിഡ് വില്ലനായി! ബിരുദ വിദ്യാര്‍ത്ഥിയായ മകളുടെ സ്വര്‍ണാഭരണങ്ങള്‍ അടക്കം പണയത്തിൽ, വാടക കൊടുത്തിട്ട് മാസങ്ങൾ.... പത്ത് ലക്ഷം രൂപയുടെ കടബാധ്യത: സംസ്ഥാനത്ത് വീണ്ടും കടബാധ്യതയെ തുടർന്ന് ആത്മഹത്യ

കോവിഡ് പ്രതിസന്ധിയിൽ സംസ്ഥാനത്ത് വീണ്ടും ആത്മഹത്യ. കടബാധ്യതയെത്തുടര്‍ന്ന് തിരുവനന്തപുരം മുറിഞ്ഞപാലം സ്വദേശി 54 കാരനായ നിര്‍മല്‍ ചന്ദ്രനാണ് ആത്മഹത്യ ചെയ്തത്. ഇദ്ദേഹം ലൈറ്റ് & സൗണ്ട് കടയുടമയായിരുന്നു.
കോവിഡ് പ്രതിസന്ധിയെ തുടർന്ന് ലൈറ്റ് ആന്റ് സൗണ്ടില്‍ നിന്നും കോഴിക്കട നടത്തിപ്പിലേക്ക് തിരിഞ്ഞിരുന്നു. വായ്പയെടുത്തായിരുന്നു ഈ ബിസിനസ് ആരംഭിച്ചത്.എന്നാല്‍ ഗ്രാമപ്രദേശമായതിനാല്‍ കച്ചവടം വളരെ കുറവായിരുന്നു.
കടബാധ്യതയെ തുടർന്ന് ബിരുദ വിദ്യാര്‍ത്ഥിയായ മകളുടെ സ്വര്‍ണാഭരണങ്ങള്‍ അടക്കം പണയത്തിലാണ്. വാടക കൊടുത്തിട്ട് മാസങ്ങളായെന്നും 10 ലക്ഷത്തോളം രൂപയുടെ കടം ഉണ്ടായിരുന്നുവെന്നും പ്രതിസന്ധിയെ കുറിച്ച് സുഹൃത്തുക്കളോട് സംസാരിച്ചിരുന്നുവെന്നും നിര്‍മ്മലിന്റെ സഹോദരന്‍ മാധ്യമങ്ങളോട് പറഞ്ഞു
സാമ്പത്തിക പ്രതിസന്ധിയും കടക്കെണിയും തുടര്‍ന്നാണ് നിര്‍മ്മല്‍ ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം. ഇയാൾ തൂങ്ങി മരിച്ചത് കല്ലമ്പലത്താണ്. എല്ലാം സാധാരണ ഗതിയിലാകുമെന്ന പ്രതീക്ഷയോടെ ഇദ്ദേഹം കാത്തിരുന്നുവെന്നും എന്നാല്‍ കടയുടെ വാടക നല്‍കാന്‍ പോലും പണം ഉണ്ടായിരുന്നില്ലെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. സാമ്പത്തിക പ്രയാസത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെയാകാം ആത്മഹത്യ ചെയ്തതെന്ന് പോലീസ് നിഗമനം.
അതേസമയം, ഇടുക്കിയിൽ ഇന്നലെ കോവിഡ് പ്രതിസന്ധി മൂലം സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ ഭീഷണിയെ തുടര്‍ന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഇടുക്കി പാമ്പാടുംപാറ നെല്ലിപ്പാറയില്‍ 45 കാരനായ സന്തോഷ് ആണ് ആത്മഹത്യ ചെയ്തത്. കടക്കെണി മൂലമാണ് ആത്മഹത്യയെന്നാണ് ഭാര്യ പറഞ്ഞത്.
കടമെടുത്ത പണത്തിന്റെ തിരിച്ചടവ് ആവശ്യപ്പെട്ടു സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ഭാര്യ ഗീതയുടെ വാക്കുകൾ. കോവിഡ് ലോക്ക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്നായിരുന്നു വായ്പ തിരിച്ചടവ് മുടങ്ങിയതെന്നും ഗീത വ്യക്തമാക്കി.
https://www.facebook.com/Malayalivartha























