തിരുവനന്തപുരം അടിമലത്തുറയില്‍ വളര്‍ത്തു നായയെ തല്ലിക്കൊന്ന സംഭവം; സംസ്ഥാന സര്‍ക്കാറിന് ഹൈക്കോടതിയുടെ നോട്ടീസ്, വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനായി പത്ത് ദിവസം സമയം നൽകി കോടതി

തിരുവനന്തപുരം അടിമലത്തുറയില്‍ കഴിഞ്ഞ ദിവസം വളര്‍ത്തു നായയെ തല്ലിക്കൊന്ന ദാരുണമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ് നൽകി. വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം എന്നത്. ഇതിനായി പത്ത് ദിവസം സമയമാണ് ഹൈക്കോടതി സര്‍ക്കാറിന് നല്‍കിയിരിക്കുന്നത്.
കാലാവധി കഴിഞ്ഞ സംസ്ഥാന വെല്‍ഫെയര്‍ ബോര്‍ഡ് പുനഃസംഘടിപ്പിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിക്കുകയുണ്ടായി. ഹൈക്കോടതിയിലെ ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ ചീഫ് ജസ്റ്റിസിന് എഴുതിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഹര്‍ജി കോടതിയുടെ പരിഗണനയില്‍ വന്നത്. പൊതു താല്‍പര്യ ഹര്‍ജിയായാണ് വിഷയം കോടതി പരിഗണിച്ചിരുന്നത്. മൃഗങ്ങളോട് ഉള്ള ക്രൂരതയെന്ന് വിഷയത്തില്‍ കോടതി ഇടപെടണം എന്നായിരുന്നു കത്തിലെ ആവശ്യം എന്നത്. ഹൈക്കോടതി സ്വമേധയാ കേസെടുക്കകയാണ് ചെയ്തിരിക്കുന്നത്.
അതേസമയം, മൃഗങ്ങളോടുള്ള ക്രൂരത തടയാന്‍ ബോധ വത്കരണം നടത്തണമെന്നും അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡിനോട് നിര്‍ദേശിക്കുകയും ചെയ്തു. തെരുവില്‍ അലയുന്ന മൃഗങ്ങളുടെ സംരക്ഷണം അനിവാര്യമാണ്. ഇത്തരം മൃഗങ്ങളെ ദത്ത് നല്‍കുന്നതിനായി പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിക്കണമെന്നും കോടതി നിര്‍ദേശിക്കുകയുണ്ടായി. സംസ്ഥാന അനിമല്‍ വെല്‍ഫെയര്‍ കാര്യ ക്ഷമമാക്കണമെന്നും കോടതി നിര്‍ദേശിച്ചു.
അതോടൊപ്പം തന്നെ അടിമലത്തുറയില്‍ നായയെ കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ 3 പേരെ അറസ്റ്റ് ചെയ്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അതിക്രമത്തില്‍ നടപടികള്‍ വേഗത്തിലാക്കാനും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. നടപടികള്‍ വ്യക്തമാക്കി മൃഗസംരക്ഷണ വകുപ്പിനോട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ ഹൈക്കോടതി നിര്‍ദേശിക്കുകയുണ്ടായി
ബുധനാഴ്ചയാണ് വിഴിഞ്ഞം അടിമലത്തുറയില്‍ വളര്‍ത്തു നായയെ കെട്ടിയിട്ട് അടിച്ചു കൊന്നു സംഭവം സമൂഹമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. അടിമലത്തുറ സ്വദേശി ക്രിസ്തുരാജിന്റെ ലാബ്രഡോര്‍ ഇനത്തില്‍ പെട്ട ബ്രൂണോ എന്ന നായയെയാണ് മൂന്നുപേര്‍ ചേര്‍ന്നു ക്രൂരമായി തല്ലി കൊന്നത്. സംഭവത്തില്‍ പ്രായപൂര്‍ത്തി ആകാത്ത രണ്ടു പേര്‍ ഉള്‍പ്പടെ മൂന്ന് പേര്‍ക്കെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. സ്ഥിരമായി കടപ്പുറത്തു കളിക്കാറുണ്ടായിരുന്ന ബ്രൂണോ എന്ന നായ വള്ളത്തിന്റെ അടിയില്‍ വിശ്രമിക്കവെയാണ് ആക്രമണം നടന്നതെന്നാണ് വിവരം.
കുട്ടികള്‍ അടങ്ങുന്ന സംഘം നായയെ മരത്തടി ഉപയോഗിച്ച് അടിച്ച് അവശനാക്കി ചൂണ്ടകൊളുത്തില്‍ കെട്ടിത്തൂക്കുകയായിരുന്നു. തുടര്‍ന്ന് നായയെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു. കൊന്നതിന് ശേഷം നായയുടെ ജഡം കടലില്‍ എറിയുകയും ചെയ്തു. ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha























