കൊവിഡില്‍ മേലനങ്ങാതെ ... റേഷൻ കടകൾ വഴിയുള്ള സൗജന്യ ഭക്ഷ്യക്കിറ്റിന് അർഹതയുള്ളവരുടെ പട്ടികയിൽ നിന്ന് സമ്പന്നരെയും സർക്കാർ ജീവനക്കാരെയും ഒഴിവാക്കാൻ ആലോചന

കേരളത്തിൽ തുടർ ഭരണം എൽഡിഎഫ് - ന് കിട്ടിയതിൽ ഏറ്റവുമധികം സന്തോഷിക്കുന്നത് ഭക്ഷ്യ കിറ്റാണ്. ഞാനാണല്ലോ ഇപ്പോൾ താരം എന്നുള്ള രീതിയിലാണ് കിറ്റ് നിൽക്കുന്നത്. കോവിഡിനെ തുടർന്ന് ലോക്ക് ഡൗൺ വന്നതോടെ കഴിഞ്ഞ വർഷം സെപ്തംബറിലാണ് സൗജന്യ കിറ്റ് വിതരണം ചെയ്തു തുടങ്ങിയത്.
കിറ്റിൻ്റെ പിത്യത്വത്തിൻ്റെ കാര്യത്തിലാണ് ഏറ്റവും കൂടുതൽ തർക്കം നടന്നിട്ടുള്ളത്.ഇവിടെ ഇപ്പോൾ ആ തർക്കത്തിൻ്റെ കാര്യത്തിലേക്ക് പോകുന്നില്ല. പിതൃത്വം ആര് ഏറ്റെടുത്താലും കേരളത്തിലെ 85 ലക്ഷം റേഷൻ കാർഡ് ഉടമകൾകിറ്റിൻ്റെ ഗുണഭോക്താക്കൾ ആയി മാറി.
ഒരു വർഷക്കാലം കേന്ദ്ര സംസ്ഥാന സർക്കാരിൻ്റെ കിറ്റ് വാങ്ങി കഴിച്ച് ആരോഗ്യവാന്മാരായി ഇരിക്കുമ്പോഴാണ് സർക്കാർ പുതിയ തീരുമാനവുമായി വരുന്നത് - റേഷൻ കടകൾ വഴിയുള്ള സൗജന്യ ഭക്ഷ്യക്കിറ്റിന് അർഹതയുള്ളവരുടെ പട്ടികയിൽ നിന്ന് സമ്പന്നരെയും സർക്കാർ ജീവനക്കാരെയും ഒഴിവാക്കാൻ ആലോചന. അത് നല്ലത് തന്നെ - പക്ഷേ അത് വളരെ മുന്നേ ചെയ്യേണ്ടിയിരുന്നു.അത് മുൻപേ ചെയ്താൽ വോട്ട് നഷ്ടമാകുമല്ലോ എന്നോർത്ത് അനങ്ങിയില്ല.
ഇപ്പോൾ ഖജനാവ് കാലി ആയപ്പോൾ ബോധം വന്നു. ഇനിയിപ്പോൾ നിർത്തലാക്കായാലും തെറ്റില്ല. ഒരു വർഷത്തിലധികമായി 5- അഞ്ചര ലക്ഷം സർക്കാർ ജീവനക്കാരെ തീറ്റിപ്പോറ്റി അമ്പലക്കാളകളെ പോലെ വളർത്തി കൊണ്ടുവരികയാണല്ലോ. ആഫീസിൽ പോകാതെ ഇരുന്ന് ശമ്പളം പറ്റിസുഖിക്കുന്ന ഉദ്യോഗദുഷ്പ്രഭുക്കന്മാർ.
ദേഹം അനങ്ങാതെ ദുർമേദസ്സ് കയറിയിരിക്കുന്ന കുറെ ഉദ്യോഗസ്ഥന്മാർ - നാണമില്ലാതെ വന്ന് കിറ്റും വാങ്ങി വെറുതെ ഇരുന്ന ഞണ്ണുന്ന തീറ്റപ്പണ്ടാരങ്ങൾ എന്നു വേണമെങ്കിൽ പറയാം. ശമ്പള പരിഷ്ക്കരണത്തോടെ ഉയർന്ന തുക പ്രതിമാസം ലഭിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കും അതിസമ്പന്നർക്കും സൗജന് കിറ്റ് നൽകുന്നതിനെതിരെ സമൂഹ മാധ്യമങ്ങളിൽ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.
ലോക്ക് ഡൗൺ കാലത്ത് ജോലി ഇല്ലാതിരിക്കുമ്പോഴും കൃത്യമായി ഉയർന്ന തുക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരും തൊഴിൽ ചെയ്യാനാവാതെ വരുമാനം മുടങ്ങി പ്രതിസന്ധിയിലായ സാധാരണക്കാരും ഒരുപോലെയാണോ? ഗവ. അദ്ധ്യാപകർ സ്കൂളിൽ പോകുന്നുണ്ടോ? വിക്ടേഴ്സ് ചാനലിലെ ക്ലാസ്സ്കൾ വഴി കുട്ടികളെ തൃപ്തിപ്പെടുത്തുമ്പോൾ വലിയ ഒരു വിഭാഗം അദ്ധ്യാപകർ അറുമാദിച്ച് സൗജന്യ കിറ്റും വാങ്ങി ഭക്ഷിച്ച് കുമ്പയും തിരുമ്മി ഉമ്മറത്ത് ഇരിക്കുകയാണ് ചെയ്തു കൊണ്ടിരിക്കുന്നത്.
ഓ സിന് കിട്ടിയാൽ ആ സിഡും വാങ്ങി കുടിക്കും എന്ന് ഒരു ചൊല്ല് ഉണ്ടല്ലോ. അതാണല്ലോ നമ്മുടെ സർക്കാർ ഉദ്യോഗസ്ഥന്മാർ ചെയ്തു കൊണ്ടിരിക്കുന്നത്. കൊടുക്കേണ്ടത് എല്ലാം കൊടുത്ത് വോട്ടും വാങ്ങി കീശയിലിട്ട് ഇപ്പോൾ - സാമ്പത്തിക ശേഷിയുള്ളവർ സ്വയം പിൻമാറണമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് അഭ്യർത്ഥിച്ചിരിക്കുന്നു - ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കിറ്റ് വിതരണം ഇടതുപക്ഷത്തിൻ്റെ വിജയത്തിന് വഴിയൊരുക്കി എന്ന വിലയിരുത്തലിൽ ആണല്ലോ സർക്കാർ ഉദ്യോഗസ്ഥരായ അമ്പലക്കാളകളെ വരെ കിറ്റ് കൊടുത്ത് പെരുകി വെയ്പ്പിച്ചിരിക്കുന്നത്
ഭക്ഷ്യക്കിറ്റ് സർക്കാരിന് വൻ സാമ്പത്തിക ബാദ്ധ്യതയായ സാഹചര്യത്തിലാണ് ഇനിയും ഈ അമ്പലക്കാളകളെ തീറ്റിപ്പോറ്റ ണ്ട എന്ന തീരുമാനത്തിൽ എത്തിച്ചിരിക്കുന്നത്.4050 കോടി രൂപയാണ് ഇത് വരെ ഇതിനായി ചെലവഴിച്ചത്.പ്രതിമാസം ശരാശരി 405 കോടി രൂപ വേണ്ടി വരുന്നു.സർക്കാർ കണക്ക് സിവിൽ സപ്ലൈസ് വകുപ്പ് കഴിഞ്ഞ സർക്കാരിൻ്റെ കാലത്തു തന്നെ ശേഖരിച്ചിരുന്നു.'
എന്നിട്ടും സർക്കാർ ഉദ്യോഗസ്ഥർ അടങ്ങുന്ന കുടുംബത്തിന് കിറ്റ് കൊടുത്ത് പ്രീതിപ്പെടുത്തി കൊണ്ടിരുന്നു. ഏത് സർക്കാർ അധികാരത്തിൽ വരുമ്പോഴും ചെയ്യുന്നത് കേരളത്തിലെ 5 ലക്ഷം സർക്കാർ ഉദ്യോഗസ്ഥന്മാരുടെ പള്ളവീർപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. ഇനിയും സൗജന്യ കിറ്റ് തുടരണം. അത് അർഹമായ കൈകളിൽ മാത്രമേ ചെല്ലാൻ പാടുള്ളൂ. ഇനിയുള്ള നാളുകളിലാണ് ഭക്ഷ്യ കിറ്റിൻ്റെ ആവശ്യം കൂടുതലായി വരുന്നത്.
" frhttps://www.facebook.com/Malayalivartha























