രാജ്യ ദ്രോഹ കേസിൽ കനത്ത തിരിച്ചടിയേറ്റ് ഐഷ സുൽത്താന: ഐഷ്ക്കെതിരെയുള്ള രാജ്യദ്രോഹ കേസ് റദ്ദാക്കാനാവില്ല:കേസിന്റെ തുടരന്വേഷണത്തിന് തടസമില്ലെന്നും അന്വേഷണത്തിന് സമയം കൊടുക്കണമെന്നും ഹൈക്കോടതി

രാജ്യ ദ്രോഹ കേസിൽ കനത്ത തിരിച്ചടിയേറ്റ് ഐഷ സുൽത്താന. ഐഷ്ക്കെതിരെയുള്ള രാജ്യദ്രോഹ കേസ് റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി അറിയിച്ചു . കേസ് പ്രാരംഭ ഘട്ടത്തിലാണെന്നും അന്വേഷണം പുരോഗമിച്ചാൽ മാത്രമേ തീരുമാനം എടുക്കാൻ കഴിയുകയുള്ളൂവെന്നും കോടതി വ്യക്തമാക്കി. കേസ് റദ്ദാക്കണമെന്ന ഐഷ സുൽത്താനയുടെ ആവശ്യം തള്ളിക്കൊണ്ടായിരുന്നു കോടതി ഇക്കാര്യംവ്യക്തമാക്കിയത്.
കേസിന്റെ തുടരന്വേഷണത്തിന് തടസമില്ലെന്നും അന്വേഷണത്തിന് സമയം കൊടുക്കണമെന്നും ഹൈക്കോടതി തുറന്നടിച്ചു. അന്വേഷണം സ്റ്റേ ചെയ്യണമെന്ന ഐഷയുടെ ആവശ്യം കോടതി നിരാകരിക്കുകയും ചെയ്തു. കവരത്തി പോലീസ് രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കി കേസിലെ തുടർനടപടികൾ അവസാനിപ്പിക്കണം എന്നായിരുന്നു ഐഷ ഹർജിയിലൂടെ ആവശ്യപ്പെട്ടത് . നിയമം ദുരുപയോഗം ചെയ്യുകയാണെന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു.
ഒരു സ്വകാര്യ ചാനൽ ചർച്ചയ്ക്കിടെ രാജ്യദ്രോഹ പരാമർശം നടത്തിയ സംഭവത്തിലായിരുന്നു കവരത്തി പോലീസ് ഐഷയ്‌ക്കെതിരെ കേസെടുത്തത്. കേന്ദ്ര സർക്കാർ കൊറോണ വൈറസിനെ ലക്ഷദ്വീപിൽ ബയോവെപ്പണായി ഉപയോഗിച്ചു എന്നായിരുന്നു ഐഷയുടെ പരാമർശം. ഈ പ്രസ്താവന പിൻവലിക്കണമെന്ന് ചർച്ചയിൽ പങ്കെടുത്ത ബിജെപി പ്രതിനിധി ആവശ്യപ്പെട്ടെങ്കിലും ഐഷാ സുൽത്താനയോ ചാനലോ അനുകൂല നിലപാട് സ്വീകരിച്ചില്ല എന്നത് ശ്രദ്ധേയമായ കാര്യം.
ബിജെപി നേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് ഐഷയ്ക്കെതിരെ പരാതി നൽകിയത്. കേസിൽ ഐഷയെ കവരത്തി പോലീസ് ചോദ്യം ചെയ്തിരുന്നു. സംവിധായിക ഐഷ സുൽത്താന ബയോ വെപ്പൺ പരാമർശത്തിൽ ഒരു സ്വകാര്യ ചാനലിനെതിരെ രംഗത്തുവന്നിരുന്നു . ചാനൽ അജണ്ട നടപ്പാക്കാനുള്ള കരുവായി തന്നെ ഉപയോഗിച്ചെന്ന് ഐഷ സുൽത്താന പറഞ്ഞി ന്നിരുന്നു. അഭിമുഖത്തിലാണ് ചാനലിനെതിരെ ഐഷ സുൽത്താന രംഗത്ത് വന്നത്. ബയോ വെപ്പൺ പരാമർശം തെറ്റായിരുന്നുവെന്നും അവർ കുറ്റസമ്മതം നടത്തി.
https://www.facebook.com/Malayalivartha























