3 ജീവനെടുത്ത ചാറ്റിങ്... നേരിൽ ഒരു തവണ പോലും കാണാത്ത ,വിളിക്കാത്ത കാമുകനോട് മുടിഞ്ഞ പ്രേമം ...ഒരുദിവസമെങ്കിലും കൂടെ ജീവിയ്ക്കാനായി നൊന്തു പ്രസവിച്ച കുഞ്ഞിനെ പൊക്കിൾകൊടി കൂടി മുറിച്ചുമാറ്റാതെ കരിയിലക്കുഴിയിലെറിഞ്ഞു....പക്ഷെ കാമുകനായി അഭിനയിച്ചു തകർത്തത് മരുമകളാണെന്ന് അവൾ അറിഞ്ഞില്ല... സിനിമയെ വെല്ലുന്ന സംഭവം ക്ലൈമാക്സിലേക്ക് എത്തുമ്പോൾ ....

സസ്പെൻസ് സിനിമയെപോലും വെല്ലുന്ന യഥാർഥ കഥ..,ഗ്രീഷ്മയും ആര്യയും കാമുകവേഷം അണിഞ്ഞത് വെറും തമാശയ്ക്ക് വേണ്ടി മാത്രമാണോ? അതോ ഇവർക്ക് മറ്റെന്തിങ്കിലും ലക്‌ഷ്യം ഉണ്ടായിരുന്നുവോ? വെറുമൊരു തമാശ ആയിരുന്നെങ്കിൽ പ്രസവിച്ചകുഞ്ഞിനെ ഉപേക്ഷിച്ചു കൂടെവരാൻ നിർബന്ധിക്കുന്ന തലത്തിലേയ്ക്ക് ഈ ബന്ധം വളർത്തി എടുക്കുമായിരുന്നുവോ?
ഫേയ്സ്ബുക്കിലൂടെ രേഷ്മയുടെ അജ്ഞാത കാമുകനായി അഭിനയിച്ച ഗ്രീഷ്മ കംപ്യൂട്ടർ കൈകാര്യം ചെയ്യുന്നതിൽ വിദഗ്ധയാണെന്ന് പോലീസ് സൈബർ സെൽ കണ്ടെത്തി . രഹസ്യമായി സിം കാർഡ് സംഘടിപ്പിച്ച് അനന്ദു എന്ന അക്കൗണ്ടുണ്ടാക്കി രേഷ്മയുടെ കാമുകനായത് തമാശയ്ക്കായിരുന്നു എന്നാണു ഇപ്പോൾ ഗ്രീഷ്മയുടെ സുഹൃത്ത് പറയുന്നത്. .
രേഷ്മ കാമുകന്റെ കാര്യത്തിൽ ഗൗരവമാവുകയും അയാളിൽ അടിമയാവുകയും ചെയ്തപ്പോൾ ഗ്രീഷ്മ സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞിരുന്നുവത്രെ.. . സ്വന്തം അമ്മായിയെ പറ്റിക്കുന്ന കാര്യം പിന്നീട് മറ്റൊരു അമ്മാവന്റെ ഭാര്യയായ ആര്യയോടും പറഞ്ഞു .. ഇത്തരം പ്രവൃത്തികൾ നിർത്താൻ ശാസിക്കുന്നതിനു പകരം ആര്യയും കൂടെ ചേരുകയായിരുന്നു... ഗ്രീഷമയും ആര്യയും ചേർന്നായി പിന്നീട് കാമുകൻ കളി.
രേഷ്മയോട് ചാറ്റ് ചെയ്തിരുന്ന ‘കാമുകൻ’ ഒരിക്കൽ പോലും വീഡിയോ കോളിൽ പോലും കണ്ടിട്ടില്ല.. രേഷ്മയോട് സംസാരിച്ചിട്ടുമില്ല. ... എങ്കിലും ചാറ്റിങ്ങിലൂടെ 'കാമുകനോട്' അകലാനാകാത്തവിധം രേഷ്മ അടുത്തു.. എന്നാൽ രഹസ്യ കാമുകന്റെ വിവരം ആര്യയോടും ഗ്രീഷ്മയോടും പങ്കുവച്ചപ്പോൾ അവർ തമാശ ആസ്വദിച്ചു ...
ഗ്രീഷ്മ ഓരോ തവണയും രേഷ്മയോട് ചാറ്റ് ചെയ്ത ശേഷം അക്കൗണ്ട് ബ്ലോക്ക് ആക്കും. പിന്നീട് ഇത് ഡിലിറ്റ് ചെയ്യും. വീണ്ടും പുതിയ അക്കൗണ്ട് ഓപ്പൺ ചെയ്ത് ചാറ്റ് ചെയ്ത ശേഷം ഡിലിറ്റ് ചെയ്യുന്നതാണ് തെളിവ് നശിപ്പിക്കാൻ വേണ്ടി ചെയ്തിരുന്നതെന്ന് സൈബർ സെൽ കണ്ടെത്തിയതായി എസി പി വൈ .നിസാമുദീൻ പറഞ്ഞു.
ഒരു അക്കൗണ്ട് ഡിലിറ്റ് ചെയ്ത് കഴിഞ്ഞാൽ നിശ്ചിത നാൾ കഴിയുമ്പോൾ ഫേയ്സ്ബുക്ക് തന്നെ ഇത് ഉപയോഗിക്കാത്ത അക്കൗണ്ട് എന്ന നിലയിൽ നശിപ്പിച്ചു കളയുമെന്ന് ഗ്രീഷ്മയ്ക്കറിയാമായിരുന്നു.
സി പി എം പ്രതിനിധിയായിരുന്ന മുൻ നഗരസഭ കൗൺസിലറുടെ മകനാണ് ഗ്രീഷ്മയുടെ കാമുകൻ. കാമുകനോട് ഒന്നും മറച്ചു വയ്ക്കാൻ ഗ്രീഷ്മയ്ക്ക് കഴിഞ്ഞിരുന്നില്ല. അതിനാൽ ഇക്കാര്യമെല്ലാം അറിയാവുന്ന ഒരേ ഒരാൾ ഇപ്പോൾ ഇയാൾ മാത്രമാണ്
കാമുകനിൽ അമിത വിശ്വാസവും പ്രതീക്ഷയും വച്ചു പുലർത്തി സ്വന്തം ഭർത്താവിൽ ജനിച്ച കുഞ്ഞിനെ ഉപേക്ഷിച്ച് ജയിലിലായ രേഷ്മ എന്ന യുവതി തനിക്ക് സംഭവിച്ച വഞ്ചനയോർത്ത് വിധിയെ പഴിക്കുകയായിരിക്കും..പക്ഷെ ആര്യയുടെ നാല് വയസുള്ള മകൻ അഭിദേവും രേഷ്മയുടെ മൂന്ന് വയസുള്ള പെൺകുഞ്ഞും കാണുന്നവരുടെ മനസ്സിൽ വേദനയാകുന്നു..
ജനുവരി 5നാണ് കല്ലുവാതുക്കൽ ഊഴായ്ക്കോട് ക്ഷേത്രത്തിനു സമീപം റബർ തോട്ടത്തിലെ കുഴിയിൽ പൊക്കിൾക്കൊടി പോലും മുറിക്കാത്ത നിലയിൽ ആൺകുഞ്ഞിനെ കണ്ടെത്തിയത്. കരിയില കൊണ്ടു മൂടിയ നിലയിലായിരുന്നു.
ഇപ്പോൾ അറസ്റ്റിലായ രേഷ്മയുടെ ഭർത്താവ് വിഷ്ണുവാണ് കുഞ്ഞിനെ ആദ്യം കണ്ടത്. പുലർച്ചെ നാലോടെയാണ് വിഷ്ണു ആദ്യം കരച്ചിൽ കേട്ടത്. രാവിലെ ആറരയോടെ വിഷ്ണുവും രേഷ്മയും ഒരുമിച്ചു വീടിനു പുറത്തിറങ്ങിയപ്പോൾ കരിയിലക്കൂനയിൽനിന്നു വീണ്ടും കരച്ചിൽ കേട്ടു.
വിഷ്ണു തന്നെ കുഞ്ഞിനെ എടുത്തെങ്കിലും അതു തന്റെ ചോരയിൽ പിറന്ന കുഞ്ഞാണെന്ന് അപ്പോഴും അറിഞ്ഞിരുന്നില്ല. നിലത്തു കിടന്നു കരഞ്ഞ കുഞ്ഞിന്റെ ശരീരത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നു. ആ കുഞ്ഞു ശരീരം നിറയെ ഉറുമ്പുകൾ കടിച്ച പാടുകളുമുണ്ടായിരുന്നു.
പൊലീസെത്തി ആദ്യം കൊല്ലം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ആരോഗ്യനില മോശമായതോടെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്കു മാറ്റി. തുടർന്നു വെന്റിലേറ്ററിലാക്കിയെങ്കിലും വൈകിട്ടോടെ മരിച്ചു. ഇതോടെ പൊലീസ് കൊലക്കുറ്റത്തിനു കേസെടുത്തു... അതോടെയാണ് ഗ്രീഷ്‌മയുടെയും ആര്യയുടെയും തമാശക്കളിയ്ക്ക് അന്ത്യമായത്
മരിക്കുന്നതിന് മുമ്പ് ഗ്രീഷ്മ കാമുകനെ വിളിച്ചിരുന്നു. പക്ഷെ ഒന്നും പറഞ്ഞില്ല. ഗ്രീഷ്മയുടെ കാമുകനെ സംരക്ഷിക്കാൻ ഭരണപക്ഷ പാർട്ടിയിലുള്ള ചിലർ സമ്മർദം ചെലുത്തുന്നുണ്ടെന്നറിയുന്നു.
ഗ്രീഷ്മ എന്ന യുവതിയുടെ തമാശ തകർത്തത് അടുത്ത ബന്ധുക്കളായ മൂന്ന് കുടുംബങ്ങളെയാണ് . മൂന്ന് മരണങ്ങൾക്കും ഇടയാക്കി. സ്വന്തം അമ്മാവന്റെ ഭാര്യയായ രേഷ്മയെയാണ് ഗ്രീഷ്മ തമാശയുടെ പേരിൽ ചതിക്കുഴിയിൽപ്പെടുത്തിയത്. ഇതിലെ തമാശ പങ്കുവച്ചപ്പോൾ മറ്റൊരു അമ്മാവന്റെ ഭാര്യയായ ആര്യയും ഒപ്പം കൂടി...അവസാനം പിടിയ്ക്കപ്പെടുമെന്നായപ്പോൾ രണ്ടുപേരും ആത്‍മഹത്യ ചെയ്തു... രേഷ്‌മ കസ്റ്റഡിയിലും ആയി...
ഇപ്പോഴും ആ ചോദ്യം മാത്രം ബാക്കിയാകുന്നു... എന്തിനായിരുന്നു ഇതൊക്കെ? വെറും തമാശയ്ക്ക് വേണ്ടി മാത്രം പത്തൊമ്പതുകാരിയായ ഗ്രീഷ്മ ഈ 'കാമുക നാടകം' കെട്ടിയാടുമോ? ഭാര്യയും അമ്മയുമായ ആര്യ ഈ കുട്ടിക്കളിയ്ക്ക് കൂട്ടുനിന്നത് എന്തിന് ? ഇപ്പോഴും ഉത്തരം കിട്ടാത്ത ഈ ചോദ്യങ്ങൾക്ക് പിന്നാലെയാണ് പോലീസ്
https://www.facebook.com/Malayalivartha
























