Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു


ദിവസം 80,000 തീർത്ഥാടകരെ മാത്രമേ സന്നിധാനത്തേക്ക് കടത്തിവിടാവൂ... ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടതി ഉത്തരവ്


ഇന്ന് കലാശക്കൊട്ട്.... കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..

'രാജവെമ്പാലയുടെ കടിയേറ്റാല്‍ ആശുപത്രിയില്‍ കൊണ്ടു പോയിട്ട് കാര്യമില്ല എന്ന് പറയുന്നത് ശരിയല്ല. രാജവെമ്പാലയുടെ വിഷം നാഡിവ്യവസ്ഥയെ ആണ് പ്രധാനമായും ബാധിക്കുന്നത്...' ഇന്‍ഫോ ക്ലിനിക്കിലെ ഡോ.ജിനേഷ് പി എസ് എഴുതുന്നു

04 JULY 2021 02:29 PM IST
മലയാളി വാര്‍ത്ത

രാജവെമ്പാലയുടെ കടിയേറ്റാല്‍ ആശുപത്രിയില്‍ കൊണ്ടു പോയിട്ട് കാര്യമില്ല, കാരണം ആന്റിവെനം ആശുപത്രികളില്‍ ഇല്ല' എന്നൊരു സ്ക്രീന്‍ഷോട്ട് വളരെയധികം പ്രചരിക്കുന്നുണ്ട്. രാജവെമ്ബാലയുടെ കടിയേറ്റാല്‍ ആശുപത്രിയില്‍ കൊണ്ടു പോയിട്ട് കാര്യമില്ല എന്ന് പറയുന്നത് ശരിയല്ല. രാജവെമ്ബാലയുടെ വിഷം നാഡിവ്യവസ്ഥയെ ആണ് പ്രധാനമായും ബാധിക്കുന്നത്. ഇന്‍ഫോ ക്ലിനിക്കിലെ ഡോ.ജിനേഷ് പി എസിന്റെ കുറിപ്പ് ഏറെ ശ്രദ്ധേയമാണ്.


കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

രാജവെമ്പാലയുടെ കടിയേറ്റാല്‍ ആശുപത്രിയില്‍ കൊണ്ടു പോയിട്ട് കാര്യമില്ല, കാരണം ആന്റിവെനം ആശുപത്രികളില്‍ ഇല്ല' എന്നൊരു സ്ക്രീന്‍ഷോട്ട് വളരെയധികം പ്രചരിക്കുന്നുണ്ട്. രാജവെമ്ബാലയുടെ കടിയേറ്റാല്‍ ആശുപത്രിയില്‍ കൊണ്ടു പോയിട്ട് കാര്യമില്ല എന്ന് പറയുന്നത് ശരിയല്ല. രാജവെമ്ബാലയുടെ വിഷം നാഡിവ്യവസ്ഥയെ ആണ് പ്രധാനമായും ബാധിക്കുന്നത്.

മസ്തിഷ്കത്തിലെ റെസ്പിറേറ്ററി സെന്ററിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതിലൂടെ ശ്വസനപ്രക്രിയ തടസ്സപ്പെടാനും അങ്ങനെ മരണം സംഭവിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് വെന്റിലേറ്ററി സപ്പോര്‍ട്ട് അടക്കം ആവശ്യമായി വരും. രാജവെമ്ബാലയുടെ കടിയേറ്റാല്‍ എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിക്കുകയാണ് വേണ്ടത്. ചികിത്സയില്ല എന്നൊക്കെ പറയുന്നത് തെറ്റാണ്.

ഇന്ത്യയില്‍ കാണുന്ന പാമ്പുകളില്‍ ഏറ്റവും കൂടുതല്‍ വീര്യമുള്ള വിഷം രാജവെമ്പാലയുടേത് അല്ല. അത് വെള്ളിക്കെട്ടന്‍ (Common Krait) ആണ്. അതായത് ഏറ്റവും കുറഞ്ഞ അളവ് വിഷം കൊണ്ട് മനുഷ്യ മരണം സംഭവിക്കാന്‍ സാധ്യതയുള്ള കരയില്‍ കാണുന്ന പാമ്പ് വെള്ളിക്കെട്ടന്‍ ആണ്. എന്നാല്‍ ഒരു കടിയില്‍ ഏറ്റവും കൂടുതല്‍ അളവ് വിഷം കുത്തിവെക്കാന്‍ കഴിവുള്ള പാമ്പുകളില്‍ ഒന്നാണ് രാജവെമ്പാല (King Cobra). അതുകൊണ്ടുതന്നെ വളരെയധികം അപകടകരവുമാണ്.

എത്രയും പെട്ടെന്ന് ആശുപത്രിയില്‍ എത്തിച്ച്‌ ചികിത്സ തേടുകയാണ് വേണ്ടത്. ഒരു കടിയില്‍ ഏറ്റവും കൂടുതല്‍ വിഷം കുത്തിവെക്കാന്‍ ശേഷിയുണ്ട് എന്ന് കരുതി എല്ലാ കടികളിലും അത്രയധികം വിഷം കുത്തി വയ്ക്കണമെന്ന് നിര്‍ബന്ധവുമില്ല. കുത്തിവയ്ക്കുന്ന വിഷത്തിന്റെ അളവ് പലപ്പോഴും പലതാവാം. ഡ്രൈ ബൈറ്റ് ഉണ്ടാവാനുള്ള സാധ്യത പോലും തള്ളിക്കളയാന്‍ പറ്റില്ല. ഡ്രൈ ബൈറ്റ് എന്നാല്‍ ശരീരത്തില്‍ വിഷം കയറാത്ത കടികള്‍. അതുപോലെ തന്നെ ചില കടികളില്‍ വളരെ കുറഞ്ഞ അളവില്‍ വിഷം ശരീരത്തില്‍ പ്രവേശിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല.

'രാജവെമ്പാലയുടെ കടിയേറ്റാല്‍ ആശുപത്രിയില്‍ ASV അഥവാ ആന്‍റി സ്നേക്ക് വെനം ഉണ്ടെങ്കില്‍ പോലും കാര്യമില്ല, ആശുപത്രിയില്‍ എത്തുന്നതിനു മുന്‍പ് മരണം സംഭവിക്കും' എന്ന ഒരു തെറ്റിദ്ധാരണയും പലരും പ്രകടിപ്പിക്കുന്നത് കണ്ടു. അങ്ങനെയല്ല വസ്തുത. രാജവെമ്ബാലയുടെ കടിയേറ്റ നിരവധിപേര്‍ ചികിത്സയിലൂടെ രക്ഷപ്പെട്ടിട്ടുണ്ട്. രാജവെമ്ബാലയുടെ കടിയേറ്റ്, ശരീരത്തില്‍ വിഷം വ്യാപിച്ച ലക്ഷണങ്ങള്‍ ഉണ്ടായ ഒരാള്‍ക്ക് ആറ് മണിക്കൂറിന് ശേഷം ആന്‍റി സ്നേക്ക് വെനം നല്‍കി രക്ഷപ്പെടുത്തിയ ഒരു കേസ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപോലെ നിരവധി കേസുകളുണ്ട്.

നിലവില്‍ രാജവെമ്പാലയുടെ വിഷത്തിന് എതിരായ ആന്‍റി സ്നേക്ക് വെനം ഇന്ത്യയില്‍ നിര്‍മ്മിക്കുന്നില്ല എന്നാണ് ധാരണ. നമ്മുടെ നാട്ടിലെ സാധാരണ ആശുപത്രികളില്‍ അത് ലഭ്യവുമല്ല. രാജവെമ്ബാലയുടെ വിഷത്തിന് എതിരായ ആന്‍റി സ്നേക്ക് വെനം നിര്‍മ്മിക്കുന്ന ഒരു രാജ്യം തായ്‌ലന്‍ഡ് ആണ്. അവിടെ നിര്‍മ്മിക്കുന്ന ആന്‍റി സ്നേക്ക് വെനം നമ്മുടെ നാട്ടിലെ രാജവെമ്ബാലയുടെ വിഷത്തിനെതിരെ പ്രവര്‍ത്തിക്കുമോ എന്നത് പഠനവിധേയമാക്കേണ്ടതുണ്ട്.

ഹ്യൂമന്‍ ആനിമല്‍ കോണ്‍ഫ്ലിക്റ്റ് കുറവുള്ള പാമ്ബുകളില്‍ ഒന്നാണ് രാജവെമ്ബാല. കാരണം വനങ്ങളാണ് ഇവരുടെ ആവാസവ്യവസ്ഥ. അശാസ്ത്രീയമായ രീതിയില്‍ പാമ്ബുകളെ പിടിച്ച്‌ ഷോ കാണിക്കുന്നവരെ രാജവെമ്ബാല കടിച്ചതായി വാര്‍ത്തകള്‍ കേരളത്തില്‍ നിന്ന് വന്നിട്ടില്ല. മറ്റു പല പാമ്ബുകളുടെ കടികള്‍ ഏറ്റിട്ടുള്ള ഇത്തരം ആള്‍ക്കാര്‍ക്ക് പോലും രാജവെമ്ബാലയുടെ കടിയേറ്റതായി കേരളത്തില്‍ നിന്നും വാര്‍ത്ത വന്നിട്ടില്ല.

ഇതാദ്യമായാണ് കേരളത്തില്‍ രാജവമ്ബാല കടിച്ച്‌ ഒരു മരണം മാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതിനു മുമ്ബ് ഇന്ത്യയില്‍ തന്നെ വിരലിലെണ്ണാവുന്ന റിപ്പോര്‍ട്ടുകള്‍ മാത്രമേയുള്ളൂ.

കരയില്‍ കാണുന്ന പാമ്ബുകളില്‍ രാജവെമ്ബാലയേക്കാള്‍ കൂടുതല്‍ മനുഷ്യ മരണങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ഒരു പാമ്ബാണ് മുഴമൂക്കന്‍ കുഴി മണ്ഡലി (Hump-nosed Pit Viper). അതിനെതിരെ പോലും ആന്‍റി സ്നേക്ക് വെനം നിലവില്‍ ആശുപത്രികളില്‍ ലഭ്യമല്ല. ഇതിനുള്ള പഠനങ്ങള്‍ നടക്കുന്നുണ്ട് എന്നാണ് വായിച്ചറിഞ്ഞത്.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ മനുഷ്യ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മൂര്‍ഖന്‍ (Spectacled Cobra), വെള്ളിക്കെട്ടന്‍ (Common Krait), ചുരുട്ടമണ്ഡലി (Saw-sclaed Viper), അണലി (Russell's Viper) എന്നീ പാമ്ബുകളുടെ കടിയേറ്റ് ആണ്. ഈ നാല് പാമ്ബുകളുടെ വിഷത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ആന്‍റി സ്നേക്ക് വെനം നമ്മുടെ നാട്ടില്‍ ലഭ്യമാണ്. ഈ നാല് എണ്ണവുമായി താരതമ്യം ചെയ്താല്‍ മുഴമൂക്കന്‍ കുഴിമണ്ഡലി കടിച്ച്‌ ഉണ്ടായിട്ടുള്ള മനുഷ്യ മരണങ്ങള്‍ വളരെ വളരെ കുറവാണ്. ബഹുഭൂരിപക്ഷം അവസരങ്ങളിലും ശാസ്ത്രീയമായ ചികിത്സ കൊണ്ട് ആള്‍ക്കാര്‍ രക്ഷപ്പെടുകയാണ് പതിവ്.

പിന്നെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കടല്‍ പാമ്ബുകളുടെ (Sea Snakes) കടിയേറ്റ് ആണ്. ഇവയ്ക്കെതിരെയും ആന്‍റി സ്നേക്ക് വെനം നമ്മുടെ ആശുപത്രികളില്‍ ലഭ്യമല്ല. എന്നാല്‍ ശാസ്ത്രീയമായ ചികിത്സയിലൂടെ, വെന്റിലേറ്ററി സപ്പോര്‍ട്ട് അടക്കം ലഭിച്ച്‌ ജീവന്‍ രക്ഷപ്പെട്ടവര്‍ നിരവധി.

ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവുമധികം മനുഷ്യ മരണങ്ങള്‍ സൃഷ്ടിക്കുന്നത് മൂര്‍ഖന്‍, വെള്ളിക്കെട്ടന്‍, അണലി, ചുരുട്ടമണ്ഡലി എന്നീ പാമ്ബുകളുടെ കടികളാണ്. മുഴമൂക്കന്‍ കുഴിമണ്ഡലി കടിച്ചിട്ടുള്ള മനുഷ്യ മരണങ്ങള്‍ അപൂര്‍വമാണ്. രാജവെമ്ബാല കടിച്ചിട്ടുള്ള മനുഷ്യ മരണങ്ങള്‍ അത്യപൂര്‍വ്വവും. രാജവെമ്ബാലയുടെ കടിയേറ്റാല്‍ ചികിത്സയില്ല എന്നൊക്കെ പ്രചരിപ്പിക്കുന്ന സന്ദേശങ്ങള്‍ അവഗണിക്കുക. കടിയേറ്റാല്‍ എത്രയും പെട്ടെന്ന് ആധുനിക സൗകര്യങ്ങളുള്ള ആശുപത്രിയില്‍ ചികിത്സ തേടുക.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറുമണിക്കുശേഷം പരസ്യപ്രചാരണം നടത്തിയാൽ കർശന നടപടി.... വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി  (24 minutes ago)

ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കയറിയ യുവതി ലോറിയിടിച്ച് മരിച്ചു  (44 minutes ago)

ശബരിമലയിൽ മണ്ഡല, മകരവിളക്ക് തീർത്ഥാടനം കൂടുതൽ സുരക്ഷിതവും സുഗമവുമാക്കാൻ വെർച്വൽക്യൂ ബുക്കിംഗിൽ അടക്കം മാറ്റങ്ങൾ നിർദ്ദേശിച്ച് ഹൈക്കോടത  (1 hour ago)

വൈക്കത്ത്  കർഷകൻ തൂങ്ങിമരിച്ചു  (1 hour ago)

ഇന്ന് മുതൽ ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ... ഇന്ന് യൂറോപ്യൻ കരുത്തരും മുൻ ചാമ്പ്യന്മാരുമായ റയൽ മഡ്രിഡും ബയേൺ മ്യൂണിക്കും തമ്മിൽ ആദ്യപാദ മത്സരത്തിൽ ഏറ്റുമുട്ടും  (1 hour ago)

സൈക്കിൾ യാത്രയ്ക്കിടെ കുഴഞ്ഞുവീണ് വയോധികൻ മരിച്ചു...  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളം കസ്റ്റഡി കൊലക്കേസിൽ കുറ്റക്കാരായ ഒമ്പത് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വധശിക്ഷ...  (2 hours ago)

കൊല്ലത്ത് പുത്തൂർ മൈലംകുളം റേഡിയോ ജംഗ്ഷന് സമീപം 42 വയസ്സുകാരനെ മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

കണ്ണീർക്കാഴ്ചയായി... അമ്മയ്ക്ക് ഒപ്പം അങ്കണവാടിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന മൂന്നര വയസുകാരന്‍ പിക്കപ്പ് ഇടിച്ച് മരിച്ചു  (2 hours ago)

  ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തിൽ പൂജാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി...  (2 hours ago)

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസ്.... സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ വാദം ഇന്ന് മുതൽ  (3 hours ago)

പുതിയ ഗൃഹപ്രവേശവും ഉയർന്ന പദവിയും! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

ചന്ദ്രൻറെ പിന്നിലൂടെ യാത്ര ചെയ്യുന്ന മനുഷ്യർ എന്ന ചരിത്രം കുറിച്ച് ആർട്ടെമിസ് സംഘം.... 1972ന് ശേഷം ഇതാദ്യമായിട്ടാണ് മനുഷ്യൻ വീണ്ടും ചാന്ദ്ര ഗുരുത്വസ്വാധീന മേഖലയിലെത്തിയത്  (3 hours ago)

കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ മാത്രം... കേരളം വിധിയെഴുത്തിന് ഒരുങ്ങുമ്പോൾ അവസാനഘട്ട പ്രചാരണം ശക്തമാക്കി ഓരോ മുന്നണികളും.... നാളെ നിശബ്ദ പ്രചാരണം, മറ്റെന്നാൾ വിധിയെ‌ഴുത്ത്  (3 hours ago)

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (8 hours ago)

Malayali Vartha Recommends