Widgets Magazine
30
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... കാർ നിയന്ത്രണംവിട്ട് കൊടൂരാറ്റിലേക്ക് പതിച്ച് യുവാവ് മരിച്ചു... രണ്ടു പേർ ആശുപത്രിയിൽ


പ്രചാരണം തകൃതിയിൽ.... നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി പത്ത് നാൾ മാത്രം.... യുഡിഎഫ് ക്യാംപിന് ആവേശമാകാനായി പ്രചാരണത്തിനായി രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും


പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ.... പാലക്കാടും തൃശൂരും എൻഡിഎയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും, തൃശൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ


ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു... പള്ളികളിൽ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കർമങ്ങളും വിശുദ്ധ കുർബാനയും നടക്കും


കേരളത്തിൽ അടുത്ത 3 മണിക്കൂർ നിർണായകം: വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; ജാഗ്രതാ നിർദ്ദേശം...

വിഡി വെടി പൊട്ടിച്ചു! എന്തിനു കോവിഡ് മരണനിരക്ക് മറച്ചുവച്ചു? പിണറായിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം....

04 JULY 2021 04:13 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് കോവിഡ് മരണങ്ങൾ കുറച്ച് കാണിക്കാൻ സർക്കാർ ബോധപൂർവ്വം ശ്രമം നടത്തുന്നുവെന്ന ആരോപണവുമായി വീണ്ടും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോവിഡ് മരണങ്ങൾ കേരളത്തിൽ കുറവാണെന്ന് വരുത്തി തീർത്ത് ക്രെഡിറ്റ് എടുക്കുന്ന പരിപാടി സർക്കാർ അവസാനിപ്പിക്കണമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

എന്നാൽ, അതിന്റെ അടുത്ത ഡോസുമായിട്ടാണ് പ്രതിപക്ഷം ഇപ്പോൾ രം​ഗത്തെത്തിയിരിക്കുന്നത്. കോവിഡ് മരണത്തിൽ സർക്കാരിനെതിരെ ഗുരുതര ആരോപണവുമായിട്ടാണ് പ്രതിപക്ഷം നിൽക്കുന്നത്.

ഐസിഎംആറിന്റെ മാർഗനിർദേശത്തിന് വിരുദ്ധമായി സർക്കാർ നിയമിച്ച വിദഗ്ധ സമിതി പ്രവർത്തിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിട്ടുണ്ട്. കോവിഡ് ബാധിച്ച് മരിച്ചവരുടെ പേരു വിവരങ്ങൾ മറച്ചുവച്ചത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണം എന്നാണ് അദ്ദേഹം പ്രധാനമായി ഉന്നയിക്കുന്ന വാദം. ലിസ്റ്റിലില്ലാത്തവരുടെ ബന്ധുക്കൾക്ക് പരാതി നൽകാൻ എന്തു സംവിധാനമാണ് സർക്കാർ ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം ആരാഞ്ഞു.

കോവിഡുമായി ബന്ധപ്പെട്ട് സർക്കാരിന്റെ അനാസ്ഥ ചൂണ്ടിക്കാണിച്ചുകൊണ്ട് നിരവധി ചോദ്യങ്ങളാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരിക്കുന്നത്. മരിച്ചവരുടെ വിവരങ്ങൾ സർക്കാർ മറച്ചുവച്ചതെന്തിനാണ്, പട്ടികയിൽ ഉൾപ്പെടാത്തവരുടെ ബന്ധുക്കൾ ഏതു മാർഗത്തിലൂടെയാണ് പരാതി നൽകുക,

പട്ടിക പ്രസിദ്ധീകരിക്കാതെ എങ്ങനെ പരിശോധിക്കാനാകും, ആർക്കാണ് പരാതി നൽകേണ്ടത്, ബന്ധുക്കൾ എന്തുതെളിവാണ് ഹാജരാക്കേണ്ടത്, സർക്കാർ മരണനിരക്ക് കുറച്ചുകാണിച്ചത് എന്തിനാണ്, കോവിഡ് പ്രതിരോധത്തിൽ ക്രെഡിറ്റ് എടുക്കാനാണോ സർക്കാർ ഇങ്ങനെ ചെയ്തത് തുടങ്ങിയ ചോദ്യങ്ങളാണ് വിഡി സതീശൻ ഉന്നയിച്ചത്.

''മന്ത്രി ആദ്യം പറഞ്ഞത് പരാതിയുള്ളവർ പരാതി നൽകണമെന്നാണ്. എങ്ങനെയാണ് പരാതി കൊടുക്കുക? എന്നാൽ, സർക്കാരിന്റെ പട്ടിക പുറത്തുവരാതെ എങ്ങനെയാണ് ബന്ധുക്കൾ പരാതി കൊടുക്കുക? ഇക്കാര്യം ശ്രദ്ധയിൽപെടുത്തിയപ്പോഴാണ് പട്ടിക പുറത്തുവിടാമെന്ന് പറഞ്ഞത്. ഈ പരാതി കൊടുക്കാൻ പറയുന്നത് തന്നെ മര്യാദ കേടാണ്.

ഓരോ വീട്ടിലെയും അന്നദാതാക്കളാണ് മിക്കയിടത്തും മരിച്ചുപോയത്. അവരുടെ വരുമാനങ്ങൾകൊണ്ടായിരിക്കും ആ കുടുംബം ജീവിക്കുന്നത്. കോവിഡ് മരണത്തിലൂടെ അനാഥമാക്കപ്പെട്ട കുടുംബങ്ങളാണ്. അത്തരം കുടുംബത്തിലുള്ളവർ എവിടെപ്പോയി പരാതി നൽകാനാണ്?

മന്ത്രിക്കോ സെക്രട്ടറിക്കോ വില്ലേജ് ഓഫീസിലോ കലക്ടറേറ്റിലോ എവിടെയാണ് പരാതി നൽകുക? പരാതി കൊടുക്കാൻ ചെന്നാൽ ഉദ്യോഗസ്ഥർ തെളിവ് കൊണ്ടുവരാൻ പറയും. അവരുടെ കൈയിൽ എവിടെയാണ് തെളിവുള്ളത്? തെളിവ് സർക്കാരിന്റെ കൈയിലല്ലേ ഉള്ളത്?''

കോവിഡ് മരണം എന്താണെന്ന് കൃത്യമായി ഐസിഎംആർ മാർഗനിർദേശത്തിൽ പറയുന്നുണ്ട്. എന്നാൽ, ഡോക്ടർമാർ കോവിഡ് മരണമാണെന്ന് സ്ഥിരീകരിച്ചത് തിരുവനന്തപുരത്തെ വിദഗ്ധ സമിതി വെട്ടിക്കളയുകയാണ്.

ഇതിന് എന്ത് അധികാരമാണ് വിദഗ്ധ സമിതിക്കുള്ളത്? പിന്നീട് ജില്ലാതലത്തിലുള്ള വിദഗ്ധ സമിതിയുണ്ടാക്കി. എന്നാൽ, ആ സമിതിക്കും ഇതിനുള്ള അധികാരമില്ല. ഒരാളുടെ മരണം കോവിഡാണോ എന്നു സ്ഥിരീകരിക്കേണ്ടത് അയാളെ ഏറ്റവും ചുരുങ്ങിയത് 24 മണിക്കൂറെങ്കിലും ചികിത്സിച്ച ഡോക്ടറാണ് എന്നാണ് പ്രതിപക്ഷ നേതാവ് കൂടിയായ വിഡി സതീശൻ പറഞ്ഞത്.

കേരളത്തിൽ കോവിഡ് മൂലമുള്ള നിരവധി മരണങ്ങൾ സർക്കാരിന്റെ പട്ടികയിൽ നിന്ന് ഒഴിവാക്കിപ്പെട്ടതായി പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഐസിയു ബെഡിൽ കിടന്നുള്ള മരണംപോലും ഇതിൽ ഉൾപ്പെട്ടട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം കോവിഡ് ആരോഗ്യ ഡാറ്റ സർക്കാർ കൃത്രിമമായി ഉണ്ടാക്കുകയാണ്.

കോവിഡ് മരണങ്ങൾ നിശ്ചയിക്കാൻ ഐസിഎംആർ മാനദണ്ഡങ്ങളാണ് അടിസ്ഥാനമാക്കിയതെന്ന ആരോഗ്യ മന്ത്രിയുടെ വാദം തെറ്റാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു.

യഥാർത്ഥ കോവിഡ് മരണനിരക്ക് സർക്കാർ മറച്ചുവയ്ക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് കെ. മുരളീധരൻ എംപിയും ആരോപിച്ചിരുന്നു. വസ്തുതകൾ മറച്ചു വയ്ക്കാൻ ശ്രമിക്കുന്നത് കുറ്റകരമാണ്.

മരിക്കുന്നവരുടെ ആനുകൂല്യം ഇല്ലാതാക്കുന്ന നടപടിയാണ് സർക്കാരിന്റേതെന്നും മുരളീധരൻ കുറ്റപ്പെടുത്തി. കോവിഡ് മരണനിരക്ക് കുറച്ചുകാണിച്ച സർക്കാർ സമൂഹത്തോട് മാപ്പുപറയണമെന്ന് കുഞ്ഞാലിക്കുട്ടിയും ആവശ്യപ്പെട്ടിരുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വലിയ തുറ പാലം പണിയാത്തവർക്ക് ഇനി വോട്ടില്ല; പൊട്ടിത്തെറിച്ച് വലിയതുറയിലെ മത്സ്യതൊഴിലാളികൾ...!  (39 minutes ago)

തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പ്..... മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യും നാമനിർദേശ ​പത്രിക സമർപ്പിച്ചു  (1 hour ago)

  പ്രശസ്ത ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി അന്തരിച്ചു...  (2 hours ago)

ഓൺലൈൻ ഇടപാടുകൾ നടത്താനായി സാധിക്കുമെന്നത് ഇടപാടുകാർക്ക് ആശ്വാസം...  (2 hours ago)

തലസ്ഥാന നഗരത്തിലെ ശാസ്‌തമംഗലത്ത് മൂന്ന്‌ നില കെട്ടിടത്തിൽ തീപിടിത്തം..  (2 hours ago)

ഡോളറിനെതിരെ രൂപയ്ക്ക് വന്‍നേട്ടം.... വ്യാപാരത്തിന്റെ തുടക്കത്തില്‍ 130 പൈസയുടെ മുന്നേറ്റം  (2 hours ago)

  ഇടുക്കി രാജാക്കാട് കേരളാ കോൺഗ്രസ് (എം) മണ്ഡലം പ്രസിഡന്റിനെ മരിച്ച നിലയിൽ കണ്ടെത്തി....  (2 hours ago)

മുഖ്യമന്ത്രി വീണ്ടും തിരികെയെത്തി... കൊല്ലത്തെ മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിനിടെ നാടകീയ രംഗങ്ങൾ.. .  (3 hours ago)

തമിഴ്‌നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാസമർപ്പണം ഇന്ന് ആരംഭിക്കും.. പത്രികസമർപ്പിക്കാൻ . ഏപ്രിൽ ആറ് വരെ സമയം  (3 hours ago)

ഐ.പി.എല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ആദ്യ മത്സരത്തിനായി സഞ്ജു ഇന്നിറങ്ങും... എതിരാളികളായി എത്തുന്നത് സഞ്ജുവിന്റെ മുൻ ടീമായ രാജസ്ഥാൻ റോയൽസ്  (3 hours ago)

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്..  (3 hours ago)

500 അടി ഉയരത്തിൽ വിമാനം എമർജൻസി വാതിൽ തുറന്ന് പുറത്ത് ചാടാൻ മുഹമ്മദ് അടിച്ച് ഉരുട്ടി പൈലറ്റ്...!  (3 hours ago)

സെൻസെക്സും നിഫ്റ്റിയും ഒരു ശതമാനത്തോളം ഇടിഞ്ഞു  (4 hours ago)

മോദി എത്താൻ നിമിഷങ്ങൾ സ്റ്റേജിൽ തീയും പുകയും...!ഓടി എത്തി SPG....! മോദി തിരിച്ചു പോകും അവസാന നിമിഷം പാലക്കാട്  (4 hours ago)

സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ  (4 hours ago)

Malayali Vartha Recommends