മത്സ്യബന്ധനത്തിന് പുറപ്പെട്ട മത്സ്യ തൊഴിലാളികളെ കാണാനില്ല... സ്വന്തം ജീവൻ വെടിഞ്ഞും സുഹൃത്തിന്റെ ജീവൻ രക്ഷിച്ച് രതീഷ്....

കാസർകോട് മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് മറിഞ്ഞ് മത്സ്യ തൊഴിലാളികളെ കാണാതായി വാർത്തകൾ പുറത്ത് വന്നിട്ടുണ്ട്. കീഴൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ഫൈബർ വള്ളമാണ് അപകടത്തിൽ പെട്ട്ത്. അപകടത്തിൽ മൂന്നു പേരെ കാണാതായി എന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
നാലു പേർ അവിടെ നിന്ന് നീന്തി രക്ഷപ്പെട്ടിട്ടുണ്ട്. കസബ സ്വദേശികളായ സന്ദീപ് (33) , രതീഷ് (30), അജാനൂർ സ്വദേശി കാർത്തിക്ക്(29) എന്നിവരെയാണ് നിലവിൽ കാണാതായത്. ഞായറാഴ്ച പുലർച്ചേ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്.
മത്സ്യബന്ധനത്തിടെ അഴിയോടു ചേർന്നാണ് അപകടം സംഭവിച്ചിട്ടുള്ളത്. അഴിമുഖത്ത് ചുഴിയിൽ പെട്ടാണ് വള്ളം മറിഞ്ഞതെന്നാണ് പുറത്ത് വരുന്നത്. ഏഴു പേർ സഞ്ചരിച്ച ഫൈബർ വള്ളം ശക്തമായ തിരമാലയിൽ പെട്ട് മറിയുകയായിരുന്നു.
രവി, ഷിബിൻ, മണിക്കണ്ഠൻ, ശശി എന്നിവരാണ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടവർ. ഇവരെ കാസർകോട് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇവിടെ ഊർജ്ജിതമാക്കിയിട്ടുണ്ട്. കോസ്റ്റൽ പോലീസും മത്സ്യത്തൊഴിലാളികളും ചേർന്നാണ് കടലിൽ ഇപ്പോൾ രക്ഷാ പ്രവർത്തനം നടത്തുന്നത്. നേവിയുടെ സഹായത്തിനായി അധികൃതർ ശ്രമം നടത്തുന്നുണ്ട്.
ഫിഷറീസ് വകുപ്പിൻ്റെ രക്ഷാ ബോട്ട് തൈക്കടപ്പുറത്തു നിന്ന് പുറപ്പെട്ടിട്ടുണ്ട്. തകർന്ന ബോട്ട് കരക്കെത്തിച്ചിട്ടുണ്ട്. വിവരമറിഞ്ഞ് എം.എൽ എ എൻ.എ നെല്ലിക്കുന്ന് സംഭവ സ്ഥലത്തെത്തിയിട്ടുണ്ടായിരുന്നു.
ഇതിൽ അപടത്തിൽ കാണാതായ രതീഷ്, ബോട്ടിലെ 7 പേരും കടലിൽ മറിഞ്ഞ് വീണ സമയത്ത് തന്റെ കയ്യിലുള്ള രക്ഷാജാക്കറ്റ് കൂടെയുള്ള വ്യക്തിക്ക് കൊടുത്താണ് തിരകൾക്കുള്ളിലേക്ക് മറഞ്ഞത്.
തനിക്ക് നീന്താൻ അറിയാം എന്ന കാരണത്താൽ മറ്റൊരാളെ രക്ഷിക്കാൻ ഊരി നൽകുകയായിരുന്നു. ശേഷം നീന്തുന്നതിനിടയിൽ തന്റെ കൈകാലുകൾ കുഴഞ്ഞ് കടലിലേക്ക് പോവുകയായിരുന്നു.
https://www.facebook.com/Malayalivartha























