വാഴ്ത്തിപ്പാടിയിരുന്നവർ പിന്നീട് കുറ്റപ്പെടുത്തിയപ്പോഴും തിഹാർ ജയിലിന്റെ ഇരുമ്പഴികൾക്ക് പിന്നിൽ കണ്ണീരുമായി നിൽക്കേണ്ടിവന്നപ്പോഴും ആ പോരാട്ടവീര്യത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല! 7 ടെസ്റ്റുകളിൽ നിന്ന് 87 വിക്കറ്റുകൾ.. 53 ഏകദിനങ്ങളിൽ നിന്ന് 75 വിക്കറ്റും 10 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റും.. ഐ.പി.എല്ലിൽ 40 മത്സരങ്ങളിൽ നിന്ന് 44 വിക്കറ്റുകൾ.. സ്പോട്ട്ഫിക്സിംഗ് കേസിൽ നിരപരാധിത്വം തെളിയിച്ച ശേഷം 39-ാം വയസിൽ രഞ്ജി ട്രോഫി കളിച്ച് വിരമിക്കൽ

രണ്ട് ലോകകപ്പുകൾ നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അംഗമായിരുന്ന മലയാളി താരം എസ്. ശ്രീശാന്ത് ഫസ്റ്റ്ക്ളാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. 27 ടെസ്റ്റുകളിൽ നിന്ന് 87 വിക്കറ്റുകൾ. 53 ഏകദിനങ്ങളിൽ നിന്ന് 75 വിക്കറ്റും 10 ട്വന്റി-20 മത്സരങ്ങളിൽ നിന്ന് ഏഴ് വിക്കറ്റും.ഐ.പി.എല്ലിൽ 40 മത്സരങ്ങളിൽ നിന്ന് 44 വിക്കറ്റുകൾ.
സ്പോട്ട്ഫിക്സിംഗ് കേസിൽ നിരപരാധിത്വം തെളിയിച്ച ശേഷം 39-ാം വയസിൽ രഞ്ജി ട്രോഫി കളിച്ച് വിരമിക്കൽ. വിരാമമില്ലാത്ത പോരാട്ടത്തിന്റെ മറ്റൊരു പേരാണ് ശ്രീശാന്ത്. ഒരിക്കൽ വാഴ്ത്തിപ്പാടിയിരുന്നവർ പിന്നീട് കുറ്റപ്പെടുത്തിയപ്പോഴും തിഹാർ ജയിലിന്റെ ഇരുമ്പഴികൾക്ക് പിന്നിൽ കണ്ണീരുമായി നിൽക്കേണ്ടിവന്നപ്പോഴും ആ പോരാട്ടവീര്യത്തിന് ഒട്ടും കുറവുണ്ടായിരുന്നില്ല. തന്റെ നിരപരാധിത്വം തെളിയിച്ച് വീട്ടിലേക്ക് മടങ്ങാനുമായിരുന്നില്ല ശ്രീയുടെ തീരുമാനം.
ഏഴുകൊല്ലം ആട്ടിയകറ്റിയിരുന്ന കളിക്കളത്തിലേക്ക് തിരിച്ചുവരികയെന്ന ലക്ഷ്യത്തിനായി മാറ്റിനിറുത്തപ്പെട്ട കാലമത്രയും ശാരീരികമായും മാനസികമായും തയ്യാറെടുക്കുകയായിരുന്ന ശ്രീശാന്താണ് ഇന്നലെ ഫസ്റ്റ് ക്ളാസ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചത്. ഈ സീസൺ രഞ്ജി ട്രോഫി ക്രിക്കറ്റിനുള്ള കേരള ടീമിലംഗമായിരുന്ന 39 കാരനായ ശ്രീശാന്ത് മണിപ്പൂരിനെതിരായ ആദ്യ മത്സരത്തിന് ശേഷം പരിശീലനത്തിനിടെ കാലിന് ഗുരുതര പരിക്കേറ്റ് പിൻവാങ്ങിയിരുന്നു. രഞ്ജി സീസൺ അവസാനിച്ചതിന് പിന്നാലെയാണ് ട്വിറ്ററിലൂടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. രണ്ടു ലോകകപ്പ് നേട്ടങ്ങളുടെ തിളക്കത്തിനുമപ്പുറം ഐ.പി.എൽ ഒത്തുകളി വിവാദവും ജയിൽവാസവും കോടതിയിലെ പോരാട്ടവും ഒടുവിൽ നിരപരാധിയെന്ന വിധിയുമായി വീണ്ടും കളിക്കളത്തിലെത്താനുള്ള വിജയകരമായ പരിശ്രമമവുമൊക്കെയായി സംഭവബഹുലമായ കരിയറിനാണ് ശ്രീശാന്ത് കർട്ടനിടുന്നത്.
തന്നെ കുറ്റക്കാരനാക്കിയ ഐ.പി.എൽ വേദിയിലേക്ക് ഒരു തിരിച്ചുവരവ് ശ്രീശാന്ത് കൊതിച്ചിരുന്നു. കഴിഞ്ഞ സീസൺ താരലേലത്തിൽ ശ്രീശാന്ത് സ്വയം രജിസ്റ്റർ ചെയ്തെങ്കിലും ഒരു ടീമും പരിഗണിക്കാത്തതിനാൽ ലേലപ്പട്ടികയിൽ വന്നില്ല. ഇത്തവണ പക്ഷേ ടീമുകൾ താത്പര്യം പ്രകടിപ്പിച്ച് ലേലപ്പട്ടികയിലെത്തിയെങ്കിലും ആരും ടീമിലെടുത്തില്ല. ആ നിരാശമറന്നാണ് രഞ്ജി ട്രോഫിക്ക് ഇറങ്ങിയത്. എന്നാൽ ഒരൊറ്റ മത്സരത്തിൽ കളിക്കാനേ വിധി അനുവദിച്ചുള്ളൂ. ഒരു വിക്കറ്റ് വീഴ്ത്തിയെങ്കിലും പ്രകടനം മികച്ചതായിരുന്നില്ല. അതിന്ശേഷം പരിക്ക് പറ്റി ആശുപത്രിയിലായി.പിന്നെ സീസണിലെ ഒരു മത്സരത്തിലും കളിക്കാനുമായില്ല.
https://www.facebook.com/Malayalivartha























