ശ്രീ കെ. സുധാകരനെ മാത്രമല്ല, സി.പി.എമ്മിന്റെ പാർട്ടി ഗ്രാമങ്ങളിലെ ഓരോ യു.ഡി.എഫ് പ്രവർത്തകനേയും അരിഞ്ഞു വീഴ്ത്തണമെന്നാണ് സി.പി.എം ആഗ്രഹിക്കുന്നത്; കൊലപാതകമാണ് രാഷ്ട്രീയ പ്രവർത്തനം എന്ന് കരുതുന്ന യമരാജന്മാരായ സി.വി വർഗീസിനെ പോലുള്ളവരിൽ നിന്നും കേരളത്തെ ദൈവം രക്ഷിക്കട്ടെ; വിമർശനവുമായി ഫാത്തിമ തഹ്‌ലിയ

ശ്രീ കെ. സുധാകരനെ മാത്രമല്ല, സി.പി.എമ്മിന്റെ പാർട്ടി ഗ്രാമങ്ങളിലെ ഓരോ യു.ഡി.എഫ് പ്രവർത്തകനേയും അരിഞ്ഞു വീഴ്ത്തണമെന്നാണ് സി.പി.എം ആഗ്രഹിക്കുന്നതെന്ന വിമർശനവുമായി ഫാത്തിമ തഹ്‌ലിയ. ശ്രീ കെ. സുധാകരന്റെ കാര്യത്തിൽ അവർ സൗജന്യം പോലെ 'ദയ' കാണിച്ചു എന്നാണ് വിളിച്ചു പറയുന്നത്.
ശുക്കൂറിന്റെയും ശുഐബിന്റെയും ശരത്ത്ലാലിന്റെയും കൃപേഷിന്റെയും കാര്യത്തിൽ അവർക്ക് ഒരു ദയയും തോന്നിയില്ല. നിഷ്കരുണം ജീവൻ എടുത്തു കളഞ്ഞു. കൊലപാതകമാണ് രാഷ്ട്രീയ പ്രവർത്തനം എന്ന് കരുതുന്ന യമരാജന്മാരായ സി.വി വർഗീസിനെ പോലുള്ളവരിൽ നിന്നും കേരളത്തെ ദൈവം രക്ഷിക്കട്ടെയെന്നും ഫാത്തിമ പറഞ്ഞു.
അതേസമയം കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഭീഷണി ഉയർത്തിയിരിക്കുകയാണ് സിപിഎം ഇടുക്കി ജില്ല സെക്രട്ടറി സി വി വര്‍ഗീസ് രംഗത്ത് വരികയായിരുന്നു. ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താത്പര്യമില്ല എന്നാണ് സിപിഎം നേതാവ് പറഞ്ഞത്. സുധാകരന് സിപിഎം കൊടുത്ത ഭിക്ഷയാണ് അയാളുടെ ജീവിതമെന്നുമായിരുന്നു നേതാവ് ഉയർത്തിയ വാദം.
കോണ്‍ഗ്രസിന്റെ കൊലപാതക രാഷ്‌ട്രീയത്തിനെതിരെ ചെറുതോണിയില്‍ നടത്തിയ പ്രതിഷേധ സംഗമത്തില്‍ ആയിരുന്നു സി.വി.വര്‍ഗീസിന്റെ പ്രകോപന പ്രസംഗം നടന്നത്. സിപിഎം എന്ന പാര്‍ട്ടിയുടെ കഴിവുകളെ സംബന്ധിച്ച് സുധാകരന്‍ എന്ന നേതാവിന് ധാരണയുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു .
കെ.സുധാകരന്റെ ജീവന്‍ സിപിഎമ്മിന്റെ ഭിക്ഷയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. അത് ഒരു നികൃഷ്ട ജീവിയെ കൊല്ലാന്‍ താല്പര്യം ഇല്ലാത്തതു കൊണ്ടാണ്. സുധാകരന്‍ എന്ന ഭിക്ഷാംദേഹിക്ക് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി കൊടുത്ത ഭിക്ഷയാണ് സുധാകരന്റെ ജീവന്‍ എന്നതില്‍ ഒരു തര്‍ക്കം വേണ്ടെന്നുമായിരുന്നു സി.വി.വര്‍ഗീസ് വ്യക്തമാക്കിയത്.
https://www.facebook.com/Malayalivartha























