കുടുംബവഴക്ക് അവസാനിച്ചത് ക്രൂരമായ കൊലപാതകത്തിൽ; ഭാര്യാസഹോദരിയെ നടുറോഡില് വെട്ടിക്കൊലപ്പെടുത്തിയ വ്യക്തി പൊലീസ് സ്റ്റേഷനില് കീഴടങ്ങി; നാടിനെ നടുക്കിയ സംഭവമുണ്ടായത് തൊടുപുഴയിൽ
കുടുംബവഴക്കിനെ തുടര്ന്ന് ഭാര്യാസഹോദരിയെ നടുറോഡില് വെട്ടിക്കൊലപ്പെടുത്തിയ വ്യക്തി പൊലീസ് സ്റ്റേഷനില് കീഴടങ്ങി.തൊടുപുഴ വെങ്ങല്ലൂര് ഗുരു ഐടിസിക്ക് സമീപം കളരിക്കുടിയില് ഹലീമ(54)യാണ് കൊല്ലപ്പെട്ടത്. ഇവരുടെ മൂത്ത സഹോദരിയുടെ ഭര്ത്താവ് ചന്തക്കുന്ന് സ്വദേശി ഷംസുദീന്(64) വാഴക്കുളം പൊലീസില് കീഴടങ്ങി. വ്യാഴം രാത്രി ഏഴിന് വെങ്ങല്ലൂര് ഗുരു ഐടിസി റോഡിലായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം.
വെങ്ങല്ലൂരില് പുതുതായി നിര്മിക്കുന്ന വീട്ടില്നിന്ന് ഇരട്ടസഹോദരി താമസിക്കുന്ന വീട്ടിലേക്ക് നടന്നുവരുമ്ബോള് കാത്തുനിന്ന ഷംസുദ്ദീന് ഇവരെ വാക്കത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു. തലയ്ക്കു കൈയ്ക്കും ശരീരത്തിന്റെ പുറംഭാഗത്തും വെട്ടേറ്റ ഹലീമ പ്രാണരക്ഷാര്ഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറിയെങ്കിലും അവശയായി വീണുമരിച്ചു. സ്ഥലത്തെത്തിയ പൊലീസാണ് ഇവരെ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
ഷംസുദീനും ഭാര്യയും രണ്ട് വര്ഷമായി അകന്ന് കഴിയുകയായിരുന്നു. സമീപനാളില് ഭാര്യയെ തിരികെ വിളിക്കാന് ഷംസുദീന് എത്തിയപ്പോള് അനുജത്തി ഹലീമ എതിര്ത്തു. ഇതാണ് പ്രകോപനത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. ഭര്ത്താവ് നൗഷാദ് മരിച്ചശേഷം വെങ്ങല്ലൂരിലെ ഇരട്ടസഹോദരിയുടെ വീട്ടിലായിരുന്നു ഹലീമ താമസിച്ചിരുന്നത്. വാഴക്കുളം പൊലീസ് സ്റ്റേഷനില്നിന്ന് പ്രതിയെ പിന്നീട് തൊടുപുഴ പൊലീസ് സ്റ്റേഷനില് എത്തിച്ചു. ഹലീമയുടെ മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോര്ച്ചറിയിലേക്ക് മാറ്റി. മക്കള്: ഉമ്മുക്കുല്സു, യൂനുസ്.
https://www.facebook.com/Malayalivartha