Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

പ്രളയങ്ങളും കോവിഡും സംസ്ഥാന സമ്പദ്ഘടനയ്ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്; ഈ പ്രതിസന്ധിയെ മറികടക്കുന്നതിനും പാർട്ടി സംസ്ഥാന സമ്മേളനം അംഗീകരിച്ച നയകാഴ്ചപ്പാടിനനുസരിച്ച് സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഉതകുന്ന ബജറ്റാണ് ധനമന്ത്രിഅവതരിപ്പിച്ചത്; പ്രതികരിച്ച് മുൻ ധനമന്ത്രി ഡോ .തോമസ് ഐസക്ക്

12 MARCH 2022 03:06 PM IST
മലയാളി വാര്‍ത്ത

പ്രളയങ്ങളും കോവിഡും സംസ്ഥാന സമ്പദ്ഘടനയ്ക്ക് വലിയ തിരിച്ചടിയായിട്ടുണ്ട്. ഈ പ്രതിസന്ധിയെ മറികടക്കുന്നതിനും പാർട്ടി സംസ്ഥാന സമ്മേളനം അംഗീകരിച്ച നയകാഴ്ചപ്പാടിനനുസരിച്ച് സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകുന്നതിനും ഉതകുന്ന ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് മുൻ ധനമന്ത്രി ഡോ .തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ; സാമ്പത്തിക റിവ്യു റിപ്പോർട്ട് പ്രകാരം സംസ്ഥാന ജിഡിപി 2019-20-ൽ 2.22% ആണു വളർന്നത്.

ദേശീയതലത്തിൽ 4% വർദ്ധനയുണ്ടായി. അതുപോലെ 2020-21-ൽ സംസ്ഥാന ജിഡിപി 9.2% ഇടിഞ്ഞപ്പോൾ ദേശീയതലത്തിലെ ഇടിവ് 7.2%-മേ ആയിരുന്നുള്ളൂ. 2019-20-ലെ തിരിച്ചടിക്കു കാരണം തുടർച്ചയായ രണ്ട് പ്രളയവർഷങ്ങളാണെങ്കിൽ കോവിഡ് മാന്ദ്യം ഇത്രമാത്രം രൂക്ഷമാകുന്നതിനു കാരണം ഗൾഫിൽ നിന്നുള്ള തിരിച്ചുവരവാണ്. ഈ പശ്ചാത്തലത്തിൽ ബജറ്റ് സമ്പദ്ഘടനയ്ക്ക് ഉത്തേജകമാകും. ബോധപൂർവ്വം തന്നെയാണ് ധനക്കമ്മി 3.91% ആയി ഉയർത്തി നിർത്തിയിട്ടുള്ളത്.

അനുവദനീയമായ വായ്പ പൂർണ്ണമായി എടുക്കുന്നതിനാണ് ധനമന്ത്രി തീരുമാനിച്ചിട്ടുള്ളത്. അതോടൊപ്പം 7000-ത്തിൽപ്പരം കോടി രൂപ കിഫ്ബിയിൽ നിന്ന് പശ്ചാത്തലസൗകര്യ നിർമ്മാണത്തിനായി അധികമായി ചെലവഴിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. മുൻവർഷങ്ങളിൽ പ്രഖ്യാപിച്ചിട്ടുള്ള കിഫ്ബി പദ്ധതികൾ പൂർത്തീകരിക്കുന്നതും ദേശീയപാതയുടെ ദ്രുതഗതിയിലുള്ള നവീകരണവും അടുത്ത ധനവർഷം ബജറ്റിനു പുറത്ത് 40,000 കോടി രൂപയെങ്കിലും ചെലവഴിക്കപ്പെടുമെന്ന് ഉറപ്പുനൽകുന്നു.

ദേശീയപാത ഭൂമി ഏറ്റെടുക്കലിനു മാത്രം ഈ വർഷം 10,000 കോടി രൂപയാണ് ചെലവഴിച്ചതെങ്കിൽ അടുത്ത വർഷം 15,000 കോടി രൂപയെങ്കിലും ചെലവഴിക്കും. ഇതിനെക്കുറിച്ചു ധാരണയില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് യാഥാർത്ഥ്യബോധമില്ലാത്ത ബജറ്റ് എന്നും മറ്റും വിമർശിച്ചിട്ടുള്ളത്. രാജാവിനേക്കാൾ രാജഭക്തിയോടെ നിയോലിബറൽ കമ്മി നിയമം നടപ്പാക്കുകയാണല്ലോ അദ്ദേഹത്തിന്റെ നിലപാട്.

സാമൂഹ്യക്ഷേമവും പോഷകാഹാരത്തിനുമായി ചെലവഴിക്കുന്ന തുകയിൽ നടപ്പുവർഷത്തെ അപേക്ഷിച്ച് 32% വർദ്ധനയുണ്ട്. അതുകൊണ്ട് പശ്ചാത്തലസൗകര്യ വികസനത്തിന് നൽകുന്ന ഊന്നൽമൂലം ജനങ്ങൾക്കുള്ള ക്ഷേമപ്രവർത്തനങ്ങളിൽ ഒരു കുറവും ഉണ്ടാവില്ലായെന്ന് ബജറ്റ് ഉറപ്പുവരുത്തിയിട്ടുണ്ട്. ബജറ്റിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗം വിജ്ഞാനസമ്പദ്ഘടനയിലേക്കുള്ള കേരളത്തിന്റെ പ്രയാണത്തിന് ആക്കംകൂട്ടാനുള്ള പരിശ്രമമാണ്.

ഉന്നതവിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതൽ ഉയർന്ന അടങ്കലും, ചക്രവാള വിജ്ഞാന മേഖലകളുമായി ബന്ധപ്പെട്ട മികവിന്റെ കേന്ദ്രങ്ങളും നൈപുണി വികസനത്തിനു നൽകിയിരിക്കുന്ന ഊന്നലും വിജ്ഞാനവ്യവസായങ്ങൾക്കു നൽകിയിരിക്കുന്ന പ്രാധാന്യവും നാളത്തെ വിജ്ഞാന കേരളത്തിന് അടിത്തറയാകും. കാർഷിക മൂല്യവർദ്ധിത വ്യവസായത്തിനു നൽകിയിരിക്കുന്ന ഊന്നലും ശ്രദ്ധേയമാണ്.

ഭൂമിയുടെ ന്യായവിലയിൽ വരുത്തിയിരിക്കുന്ന വർദ്ധനവ് തികച്ചും ന്യായമാണ്. ഇന്ന് ഭൂമി ഏറ്റെടുക്കുന്നതിനു നൽകുന്ന വിലയുടെ കണക്കുകൾ പരിശോധിക്കുമ്പോൾ മാർക്കറ്റ് കമ്പോളവിലയുടെ പകുതിയിൽ താഴെയാണ് ന്യായവില. വസ്തുവിന്റെ വില വർദ്ധനവുമൂലം കേരളത്തിൽ ഏറ്റവും കൂടുതൽ ക്യാപിറ്റൽ ഗെയിൻ ഉണ്ടാകുന്ന മേഖലയാണ് ഭൂമി.

പശ്ചാത്തലസൗകര്യ നിർമ്മാണം ഈ പ്രവണതയെ ഇനിയും ശക്തിപ്പെടുത്തും. ഈ നേട്ടത്തിൽ ചെറിയൊരു ഭാഗമെങ്കിലും വിഭവസമാഹരണത്തിനായി ഉപയോഗപ്പെടുത്തണം. ഇതിനെക്കുറിച്ച് ആർക്കെങ്കിലും തർക്കമുണ്ടെങ്കിൽ തോമസ് പിക്കറ്റിയെ ഒരാവർത്തി ശ്രദ്ധിച്ചു വായിക്കുക.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (2 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (4 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (4 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (4 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (4 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (4 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (5 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (5 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (5 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (5 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (5 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (6 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (7 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (9 hours ago)

Malayali Vartha Recommends