അയോധ്യയില്‍ ഭൂവാപൂര്‍ ഗ്രാമത്തില്‍ വീടിനു സമീപത്തുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ കിടന്നുറങ്ങുകയായിരുന്ന യുവാവിനെ കഴുത്തറുത്തു കൊന്നു; ക്ഷേത്രവും പരിസരവും ഇപ്പോള്‍ പോലീസിന്റെ കടുത്ത നിരീക്ഷണത്തിൽ; ചൂടുകൂടുതലുള്ള സമയത്ത് ഫാന്‍ ഉള്ളതിനാലാണ് ക്ഷേത്രത്തില്‍ ഇയാള്‍ ഉറങ്ങാന്‍ എത്താറുള്ളത്; കൊലപാതക കാരണം അന്വേഷിച്ച് പോലീസ്

മതവിദ്വേഷം ആളിക്കത്തിക്കാന്‍ വീണ്ടും യുവാവിനെ കഴുത്തറുത്തു കൊന്നു. ഉദ്യപൂരില്‍ തയ്യല്‍ക്കടക്കാരനായ കനയ്യലാനിനെ കഴുത്തുവെട്ടി കൊലപ്പെടുത്തിയതിന്റെ അലയൊലികള്‍ അടങ്ങുന്നതിനു മുമ്പാണ് വീണ്ടും അരുകൊല നടന്നിരിക്കുന്നത്. ഉത്തര്‍ പ്രദേശിലെ അയോദ്ധ്യയിലാണ് സംസ്ഥാനത്തേയും രാജ്യത്തേയും ഒരു പോലെ നടുക്കിയ അരുംകൊല നടന്നിരിക്കുന്നത്.
അയോധ്യയില്‍ ഭൂവാപൂര്‍ ഗ്രാമത്തില്‍ വീടിനു സമീപത്തുള്ള ഹനുമാന്‍ ക്ഷേത്രത്തില്‍ കിടന്നുറങ്ങുകയായിരുന്ന അമേഠി സ്വദേശിയായ 35 കാരന്‍ പങ്കജ്ശുക്ല എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രണ്ടുമാസമായി ഇയാള്‍ അമ്മാവനായ ശിവനാരായണന്റെ വീട്ടിലായിരുന്നു താമസം. ഇയാള്‍ ഇടയ്ക്കിടെ ക്ഷേത്രത്തിന്റെ പരിസരത്തുള്ള പ്ലാറ്റ്‌ഫോമില്‍ കിടന്നുറങ്ങാറുണ്ടായിരുന്നു. ചൂടുകൂടുതലുള്ള സമയത്ത് ഫാന്‍ ഉള്ളതിനാലാണ് ക്ഷേത്രത്തില്‍ ഇയാള്‍ ഉറങ്ങാന്‍ എത്താറുള്ളത്. ക്ഷേത്രവും പരിസരവും ഇപ്പോള്‍ പോലീസിന്റെ കടുത്ത നിരീക്ഷണത്തിലാണ്.
പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിവരുന്നു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. കാരണമെന്തെന്നും വ്യക്തമല്ല. രാജസ്ഥാനില്‍ ഉദയ്പൂരിലെ കനയ്യലാല്‍ എന്ന യുവാവ് പ്രവാചകനിന്ദ നടത്തിയെന്നാരോപിക്കുന്ന നൂപുര്‍ശര്‍മയെ സാമൂഹ്യമാധ്യമങ്ങളില്‍ പിന്തുണച്ചു എന്നതായിരുന്നു കനയ്യലാലിനെ വെട്ടിക്കൊലപ്പെടുത്താന്‍ തീവ്രവാദികളെ പ്രേരിപ്പിച്ചത്. അതിന്റെ അലയൊലികള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ സജീവമാണ്.
അടുത്തിടെ മഹാരാഷ്ഠ്രയില്‍ മെഡിക്കല്‍ സ്‌റ്റോര്‍ നടത്തിയിരുന്ന അമ്പത്തിനാലുകാരനായ ഉമേഷ് പ്രഹ്‌ളാദ് റാവും എന്നയാളും സമാനസാഹചര്യത്തില്‍ കൊലചെയ്യപ്പെട്ടിരുന്നു. സാമൂഹ്യമാധ്യമത്തില്‍ നൂപുര്‍ശര്‍മയെ പിന്തുണച്ചു എന്നാണ് അതിനു കാരണമായി പറഞ്ഞിരുന്നതും. മഹാരാഷ്ട്രയിലെ അമരാവതി നഗരത്തിലാണ് ഇയാളെ കുടംബത്തിന് മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തിയത്.
ഇതുമായി ബന്ധപ്പെട്ട് അമരാവതി സ്വദേശികളായ മുദ്‌സിര്‍ അഹമ്മദ്, ഷാരൂഖ് പത്താന്‍, അബ്ദുള്‍ തൗഫിക്ക്, ഷോയിഖ് ഖാന്‍, അദിബ്‌റഷീദ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. കേസിലെ പ്രധാന പ്രതിയും എന്‍.ജി.ഒ നടത്തിപ്പുകാരനുമായ ഇര്‍ഫാന്‍ ഖാന്‍ ഒളിവിലാണ്. ഈ സംഭവം മഹാരാഷ്ട്രയില്‍ ഇപ്പോള്‍ വലിയ രാഷ്ഠ്രീയ വിവാദമായി മാറിയിട്ടുണ്ട്. എന്തായാലും രാജ്യത്തെ കത്തിക്കാനുള്ള ശ്രമ ഒരു ഭാഗത്ത് തീവ്രമായി വരുന്നു എന്നതിന്റെ സമ്പന്നമായ സൂചനകളാണ് ഈ മൂന്നു സംഭവങ്ങളും.
https://www.facebook.com/Malayalivartha


























