വായനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ കയറി ഗാന്ധി ചിത്രം തകര്‍ത്ത കേസ്; എസ്എഫ്ഐ അല്ലെന്ന പോലീസ് റിപ്പോര്‍ട്ട് വിശ്വാസ്യത ഇല്ലാത്തതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍

വായനാട് എംപി രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ കയറി ഗാന്ധി ചിത്രം തകര്‍ത്തുമായി ബന്ധപ്പെട്ട കേസിൽ പോലീസ് റിപ്പോര്‍ട്ട് വിശ്വാസ്യത ഇല്ലാത്തതെന്ന് വ്യക്തമാക്കി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ രംഗത്ത്. രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രം തകര്‍ത്തത് എസ്എഫ്ഐ അല്ലെന്ന പോലീസ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി നിയമസഭയില്‍ അവതരിപ്പിക്കുകയുണ്ടായി. അക്രമം നടത്താനെത്തിയവരെ തട്ടി പ്രോത്സാഹിപ്പിക്കുന്ന പോലീസിന്റെ ദൃശ്യം പുറത്തുവിട്ടുകൊണ്ടാണ് കെ.സി.വേണുഗോപാലിന്റെ വിമര്‍ശനം എന്നത്.
ഇത് മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാക്കിയ കഥയ്ക്കുള്ള തിരക്കഥയാണ് പോലീസ് റിപ്പോര്‍ട്ട് എന്നത്. ഈ റിപ്പോര്‍ട്ടും കേരളം തള്ളും. രാഹുല്‍ ആസൂത്രണം ചെയ്തതാണ് ആക്രമമെന്നു പറയാത്തത് ഭാഗ്യമെന്നും കെ.സി.വേണുഗോപാല്‍ വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ വയനാട്ടില്‍ രാഹുല്‍ ഗാന്ധി എം.പിയുടെ ഓഫീസിലേക്ക് എസ്എഫ്‌ഐ നടത്തിയ അതിക്രമത്തിനിടെ ഗാന്ധി ചിത്രം നിലത്തിട്ട സംഭവത്തില്‍ പോലീസ് അന്വേഷണം നടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് പരാതി ലഭിച്ചിട്ടുമുണ്ട്. മഹാത്മ ഗാന്ധിയുടെ ഫോട്ടോ തകര്‍ത്തത് എസ് എഫ് ഐ അല്ലെന്ന പോലീസ് റിപ്പോര്‍ട്ട് സഭയില്‍ മുഖ്യമന്ത്രി അവതരിപ്പിക്കുകയുണ്ടായി.
എസ് എഫ് ഐ പ്രവര്‍ത്തകരുടെ അക്രമം ഉണ്ടായ ശേഷം അവരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തുമ്പോള്‍ തന്നെ ഒപ്പമുണ്ടായിരുന്ന പോലീസ് ഫോട്ടോഗ്രാഫറുടെ ഫോട്ടോയും മൊഴിയും അടിസ്ഥാനമാക്കി വയനാട് എസ് പി നല്‍കിയ റിപ്പോര്‍ട്ട് ആണ് മുഖ്യമന്ത്രി സബ്മിഷന് മറുപടിയായി നല്‍കിയിരിക്കുന്നത്. വി.ജോയി എം.എല്‍.എ.യുടെ സബ്മിഷന്‍ നോട്ടീസിനുളള മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha


























