ശ്വസിക്കുമ്പോൾപോലും പഴുപ്പിന്റെ നാറ്റം; വയറ്റിൽ കൊടിയ വേദന! മരിച്ച ഗർഭസ്ഥശിശുവിനെ വയറ്റിലിട്ട് രണ്ടുമാസം നടക്കേണ്ടിവരുകയും അണുബാധമൂലം മരിക്കുകയും ചെയ്ത അനിത നേരിട്ടത് കൊടിയ പീഡനം, ർത്താവ് ജ്യോതിഷിന്റെ ഭീഷണിക്ക് മുന്നിൽ ആ അമ്മ എല്ലാം സഹിച്ചു....

കഴിഞ്ഞ ദിവസമാണ് മല്ലപ്പുഴശ്ശേരി സ്വദേശിനി അനിതയും ഗർഭസ്ഥശിശുവും മരിച്ച സംഭവം പുറംലോകം അറിയുന്നത്. ഇതിനുപിന്നാലെ പുറത്തുവരുന്നത് ഭർത്താവ് ജ്യോതിഷിന്റെ ക്രൂരതകളും നിരന്തര അവഗണനയുമാണ്. മല്ലപ്പുഴശ്ശേരി സ്വദേശികളായ അനിതയും ജ്യോതിഷും പ്രണയത്തിലായി ഒരുവർഷത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം നടന്നത്. 35 പവൻ സ്വർണം അനിതയുടെ വീട്ടുകാർ ഇതിനായി നൽകിയിരുന്നു. വിവാഹശേഷം ഭാര്യയുടെ വീട്ടിൽ താമസമാക്കിയ ജ്യോതിഷിന് അഞ്ച് ലക്ഷം രൂപ വിലവരുന്ന കാറും വാങ്ങിനൽകിയിയുന്നു. എന്നിട്ടും ഏൽക്കേണ്ടിവന്നത് കൊടിയ പീഡനമാണ് എന്നതാണ്.
അതോടൊപ്പം തന്നെ ശ്വസിക്കുമ്പോൾപോലും പഴുപ്പിന്റെ നാറ്റം ഉണ്ടായിരുന്നു. വയറ്റിൽ കൊടിയ വേദന അനുഭവപ്പെട്ടിരുന്നു. എന്നിട്ടും അനിത ആരോടും പരാതിപ്പെട്ടിരുന്നില്ല. ഭർത്താവ് ജ്യോതിഷിന്റെ ഭീഷണിക്ക് മുന്നിൽ ആ അമ്മ നിശ്ശബ്ദയാവുകയായിരുന്നു. മരിച്ച ഗർഭസ്ഥശിശുവിനെ വയറ്റിലിട്ട് രണ്ടുമാസം നടക്കേണ്ടിവരുകയും അണുബാധമൂലം മരിക്കുകയും ചെയ്ത കോഴഞ്ചേരി മല്ലപ്പുഴശ്ശേരി കുറുന്താർ ഹൗസ് സെറ്റിൽമെന്റ് കോളനിയിൽ അനിത ഭർത്താവിൽനിന്ന് നേരിട്ടത് കൊടുംക്രൂരത എന്നത്.
ഇവരുടെ മൂത്തമകൻ ഒന്നരവയസ്സുള്ള ആദിദേവിന് ജനിച്ച് ആറാംമാസം, ഹൃദയത്തിന് തകരാറുണ്ടെന്നും അതിന് വിദഗ്ധ ചികിത്സ വേണമെന്നും ഡോക്ടർമാർ നിർദേശിച്ചിരുന്നതാണ്. ഇതും ജ്യോതിഷ് വീട്ടുകാരിൽനിന്ന് മറച്ചുവയ്ക്കുകയുണ്ടായി. ഇതിനുപിന്നാലെ ഗുരുതരാവസ്ഥയിലുള്ള ഈ കുട്ടിയെ ഞായറാഴ്ച തിരുവനന്തപുരം എസ്.യു.ടി. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അതേസമയം പ്രണയത്തിലായിരുന്ന ജ്യോതിഷും അനിതയും 2019 സെപ്റ്റംബർ 27-നാണ് വിവാഹിതരായത്. എന്നാൽ ഇരുവരുടെയും വീട്ടുകാർക്ക് ഇതിന് താത്‌പര്യമില്ലായിരുന്നു. അനിതയുടെ പിടിവാശിയിലാണ് വീട്ടുകാർ വിവാഹത്തിന് സമ്മതിച്ചത് പോലും. 35 പവൻ സ്വർണവും കാറും അനിതയുടെ വീട്ടുകാർ നൽകുകയുണ്ടായിരുന്നു. അനിതയുടെ വീട്ടിൽ താമസിച്ചിരുന്ന ജ്യോതിഷ് വിവാഹശേഷം മദ്യപാനം പതിവാക്കിയിരുന്നു. ഇതിനിടെ ഇവർക്ക് ഒരു ആൺകുട്ടി ജനിക്കുകയുണ്ടായി. അധികം കഴിയുംമുൻപ് തന്നെ അനിത ഗർഭം ധരിച്ചതിനെത്തുടർന്ന് ഇത് അലസിപ്പോകാൻ പല നാട്ടുമരുന്നുകളും ജ്യോതിഷ് നൽകിയിരുന്നു ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയതിനാൽ അനിത വീട്ടുകാരോട് മിണ്ടിയില്ല.
https://www.facebook.com/Malayalivartha
























