പിണറായിയുടെ തറക്കളി! അടുത്ത വെടി പൊട്ടിച്ചു; കസേരയിളകി! വീണ ആ റാക്കറ്റിന്റെ പങ്കാളി? മുഖ്യമന്ത്രിയെ അഴിയെണ്ണിക്കും... പിസി കട്ടകലിപ്പിൽ; മുഖ്യന്റെ മകളെ വെറുതേ വിടില്ല

സോളാർ കേസ് പ്രതിയുടെ പീഡനപരാതിയിലെ അറസ്റ്റിനും ജാമ്യത്തിനും പിന്നാലെ മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനവുമായി മുൻ എംഎൽഎ പി സി ജോർജ്. ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തിലുള്ള വലിയൊരു സാമ്പത്തിക റാക്കറ്റിന്റെ പങ്കാളികളാണ് മുഖ്യമന്ത്രിയും മകളുമെന്നാണ് ജോർജ് ആരോപണങ്ങൾ ഉന്നയിച്ചത്.
പിണറായി വിജയൻ വിദേശ രാജ്യങ്ങളിലേയ്ക്ക് പോകുന്നു. പിന്നാലെ മകൾ വീണാ വിജയനും ഈ രാജ്യങ്ങളിലേയ്ക്ക് പോകുന്നു. വലിയൊരു സാമ്പത്തിക കൊള്ളസംഘത്തിന്റെ ഭാഗമാണ് ഇരുവരും. പിണറായിയുടെയും മകളുടെയും യാത്രകൾ ഇഡി അന്വേഷിക്കണം. ഇക്കാര്യം പുറത്തുപറയുന്നവരെ ശരിപ്പെടുത്താമെന്നാണ് മുഖ്യമന്ത്രി കരുതുന്നത്. മുഖ്യമന്ത്രിയുടെ ഭാര്യയെക്കുറിച്ച് സഹതാപമുണ്ട്. അവര്‍ ഇതൊന്നും അറിയുന്നില്ല. അവര്‍ ഇതില്‍ പങ്കാളിയാണെന്ന് താന്‍ കരുതുന്നില്ലായെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.
ഫാരിസ് അബൂബക്കറിന്റെ നേതൃത്വത്തില്‍ വലിയ കൊള്ളസംഘമുണ്ട്. വീണ അതില്‍ പങ്കാളിയാണെന്നും ജോര്‍ജ് ആരോപിച്ചു. പിണറായി വിജയന്‍ അമേരിക്കയ്ക്ക് പോകുന്നതിന് രണ്ടുദിവസം മുമ്പോ അതിനുശേഷമോ വീണ വിജയനും അമേരിക്കയ്ക്ക് പോകുന്നു. മുഖ്യമന്ത്രി യുഎഇയിലേക്ക് പോകുമ്പോള്‍ ഒരാഴ്ച കഴിഞ്ഞോ ഒരാഴ്ചയ്ക്ക് മുമ്പോ മകളും പോകുന്നു. മുഖ്യമന്ത്രി ഓസ്‌ട്രേലിയയിലേക്ക് പോകുന്നു, ഒരാഴ്ചയ്ക്ക് മുമ്പോ ഒരാഴ്ചയ്ക്ക് ശേഷമോ വീണയും അവിടെ എത്തിയിട്ടുണ്ട്. ഇതില്‍ ദുരൂഹതയുണ്ടെന്നും ജോര്‍ജ് പറഞ്ഞു.
കോവളം കൊട്ടാരം രവി പിള്ളയ്ക്കു വിട്ടുകൊടുത്തതിന്റെ പ്രത്യുപകാരമായാണു മുഖ്യമന്ത്രിയുടെ മകൾ വീണയ്ക്ക് അദ്ദേഹത്തിന്റെ കമ്പനിയിൽ സിഇഒ ആയി ജോലി നൽകിയത്. വീണ സ്വന്തം കമ്പനി രൂപീകരിച്ച ശേഷം വന്നുചേർന്ന വൻ നിക്ഷേപങ്ങളുടെ സ്രോതസ്സ് ഇഡി അന്വേഷിക്കണം. ആ കമ്പനിയിലെത്തിയ പണത്തിന്റെ നല്ലൊരു പങ്ക് അമേരിക്കയിൽ ഫാരിസ് അബൂബക്കറിന്റെ ബെനാമി അക്കൗണ്ടിലേക്കാണോ പോയതെന്നു സംശയിക്കുന്നു. കേരളം കണ്ടതിൽ വച്ച് ഏറ്റവും വലിയ അഴിമതിക്കാരനായ പിണറായി വിജയന്റെ സാമ്പത്തിക ഇടപാടുകൾ മുഴുവൻ നടന്നിട്ടുള്ളത് വീണയുടെ അക്കൗണ്ടിലൂടെയാണെന്നു സംശയിക്കുന്നു.
സ്വപ്ന സുരേഷിനെ രണ്ട് തവണ മാത്രമാണ് കണ്ടിട്ടുള്ളതെന്നും ജോർജ് പറഞ്ഞു. സരിത താൻ വിളിച്ചിട്ടുതന്നെയാണ് മുറിയിൽവന്നത്. സരിത തന്നെയും വിളിച്ചിരുന്നു താനും വിളിച്ചിരുന്നു. എന്നാൽ തന്നോടൊപ്പം മുറിയിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന സുനിൽകുമാർ ആലപ്പുഴയെ തനിക്കറിയില്ല. സരിതയുടെ മൊഴിയിൽ പറയുന്നത് സുനിൽ കുമാർ തൊടുപുഴ ഉണ്ടായിരുന്നു എന്നാണ്. മനപ്പൂർവ്വം ഒരു സാക്ഷിയെ സൃഷ്ടിക്കുകയാണ് പിണറായി വിജയൻ ചെയ്യുന്നത്. ഇത്തരത്തിൽ കള്ളക്കേസുകൾ ഉണ്ടാക്കുകയാണെന്നും പി സി ജോർജ് ആരോപിച്ചു.
വീണാ വിജയന്റെ കമ്പനിയുടെയും വ്യക്തിപരവുമായ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. ഡേറ്റ കച്ചവടത്തിൽ സർക്കാരിന്റെ ഇടനിലക്കാരി വീണയാണെന്നു സംശയിക്കുന്നു. വി.എസ്.അച്യുതാനന്ദൻ സജീവമായിരുന്നെങ്കിൽ ഇവരെയെല്ലാം അടിച്ചോടിച്ചേനെ എന്നും പി.സി.ജോർജ് പറഞ്ഞു. ഇതൊക്കെ പുറത്തു പറയാൻ പോകുന്നുവെന്നു മനസ്സിലാക്കിയാണു പിണറായി വിജയൻ കള്ളക്കേസുണ്ടാക്കി തന്നെ അറസ്റ്റ് ചെയ്തതെന്നും അദ്ദേഹം ആരോപിച്ചു.
തന്റെ ഭാര്യയെ ഉൾപ്പടെ പ്രതിയാക്കുകയാണ്. താമസിയാതെ അഭിഭാഷകനുമായി സംസാരിച്ച് മുഖ്യമന്ത്രിയ്ക്കും സർക്കാരിനുമെതിരെ വലിയൊരു തുകയ്ക്ക് മാനനഷ്ടക്കേസ് നൽകും. മുഖ്യമന്ത്രിയ്ക്കും മകൾക്കുമെതിരെ തെളിവുകൾ കണ്ടത്തേണ്ടത് ഇഡിയുടെ ചുമതലയാണ്. പ്രധാനമന്ത്രി ഉൾപ്പടെയുള്ളവരെ കാണുമെന്നും പി സി പറഞ്ഞു.
സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്‍കിയ പീഡന പരാതിയില്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് പിസി ജോര്‍ജിന് ജാമ്യം നല്‍കിയിരുന്നു. പരാതിക്കാരിക്ക് വിശ്വാസ്യതയില്ല, രാഷ്ട്രീയ താല്‍പര്യങ്ങള്‍ ഉണ്ട്, എല്ലാവര്‍ക്കുമെതിരെ സമാനമായ പരാതികള്‍ നല്‍കിയിട്ടുണ്ടെന്നും പ്രതിഭാഗം വാദിച്ചു.
പകല്‍ ഗസ്റ്റ് ഹൗസില്‍ വച്ചു പീഡനം നടന്നുവെന്ന് പറഞ്ഞ പരാതിക്കാരി എന്തുകൊണ്ട് നേരത്തെ ഇതു സംബന്ധിച്ച് പരാതി നല്‍കിയില്ലെന്നും മജിസ്‌ട്രേറ്റിന് മുന്നില്‍ വാദിച്ചു. കേസ് രാഷ്ട്രീയ പ്രേരിതമാണ്. കര്‍ട്ടന് പിന്നില്‍ മറ്റ് പലരുമാണ്. പരാതിക്കാരിയെ കൊണ്ട് കള്ള പരാതി നല്‍കി. പി.സി.ജോര്‍ജിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ജോര്‍ജിന്റെ അഭിഭാഷകന്‍ ശാസ്തമംഗലം അജിത് വാദിച്ചു.
പിസി ജോര്‍ജിന് ജാമ്യം നല്‍കരുതെന്നാണ് സര്‍ക്കാര്‍ വാദിച്ചത്. മത വിദ്വേഷ പ്രസംഗമടക്കം മറ്റ് കേസുകളിലും പ്രതിയാണ്. ജാമ്യം ലഭിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കും. കോടതി നല്‍കിയ ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.. പ്രോസിക്യൂഷന്‍ വാദങ്ങളെല്ലാം തള്ളിയാണ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് ജാമ്യം അനുവദിച്ചത്.
എന്നാൽ പിസി ജോര്‍ജിന്റെ ആരോപണങ്ങളില്‍ പ്രതികരിക്കാന്‍ നില്‍ക്കേണ്ടതില്ലായെന്ന് സിപിഎം തീരുമാനം. പ്രതികരണങ്ങള്‍ വിവാദത്തെ സജീവമായി നിര്‍ത്തുമെന്നത് മുന്‍കൂട്ടികണ്ടാണ് നേതൃതലത്തിലുള്ള തീരുമാനം. പിസി ജോര്‍ജിന്റെ തുടര്‍ പ്രതികരണങ്ങളും അവഗണിക്കാനാണ് ധാരണ.
https://www.facebook.com/Malayalivartha






















