കേരളത്തെ പിടിച്ച് കുലുക്കും! അഞ്ചു ദിവസം! ശ്രദ്ധിക്കുക! കടുത്ത ജാഗ്രത നിർദ്ദേശം... സംസ്ഥാനത്ത് വൻ നാശനഷ്ടം! ശക്തമായ മഴയ്ക്ക് സാദ്ധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കനത്ത മഴയിൽ നിരവധിയിടങ്ങളിൽ നാശനഷ്‌ടങ്ങളുണ്ടായി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ബംഗ്ലദേശിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നതിനാൽ അടുത്ത 24 മണിക്കൂറിനുള്ളിൽ വടക്കൻ ഒഡീഷയ്ക്ക് മുകളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.
അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും സ്വാധീന ഫലമായി കേരളത്തിൽ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴ പെയ്യുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ജൂലായ് അഞ്ച്, ആറ്, ഏഴ് തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ട്.
കനത്ത മഴയിൽ ഇടുക്കിയിൽ മണ്ണിടിഞ്ഞ് വീട് തകർന്നു. ഇടുക്കി മുരിക്കാശേരിക്ക് സമീപം പതിനാറാംകണ്ടത്താണ് സംഭവം. നേരിയ പരിക്കുകളോടെ കുടുംബാംഗങ്ങൾ രക്ഷപ്പെട്ടു. ഇടുക്കി പാബ്ല ഡാമിന്റെ ഷട്ടറുകൾ 70 സെന്റീ മീറ്റർ തുറന്നു.
ഇതിന്റെ ഭാഗമായി അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുകയും സ്വാധീന ഫലമായി കേരളത്തിൽ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴ പെയ്യുകയും ചെയ്യുമെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അടുത്ത 5 ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുള്ള 11 ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ജാഗ്രതാ നിർദേശം. സംസ്‌ഥാനത്ത് മത്സ്യബന്ധനത്തിനു വിലക്കേർപ്പെടുത്തി.
അടുത്ത ബുധനാഴ്ച വരെ കേരളം, കർണാടക, മഹാരാഷ്ട്ര തീരങ്ങളിൽ മത്സ്യബന്ധനത്തിനു പോകരുതെന്നാണു കർശന നിർദേശം. അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
https://www.facebook.com/Malayalivartha






















