ഊരാളുങ്കിലിന് ജാക്കി വച്ച് മന്ത്രി റിയാസ്... ഇത്ര വേണ്ടായിരുന്നു! പണത്തിന് മീതെ പരുന്തും പറക്കില്ല

ഹൈഡ്രോളിക് ജാക്കിയുടെ അപാകതയാണ് കൂളിമാട് പാലം തകരാൻ കാരണമെന്നാണ് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ മറുപടി പറഞ്ഞത്. ഹൈഡ്രോളിക് ജാക്കിക്ക് ഉണ്ടായ തകരാറാണ് പ്രശ്നമെന്ന് എൻ ഐ ടിയുടെ റിപ്പോർട്ടുണ്ടെന്നും നിയമസഭയെ അറിയിച്ചു. ജീവനക്കാർക്ക് നൈപുണ്യം ഉണ്ടായിരുന്നു . ഗുണനിലവാര പരിശോധനാ ഫലവും തൃപ്തികരം ആണെന്ന് മന്ത്രി അറിയിച്ചു.
പാലത്തിനുണ്ടായ തകരാർ സർക്കാർ ഗൌരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. എൻജിനീയറോടും അസിസ്റ്റന്‍റ് എൻജിനീയറോടും വിശദീകരണം തേടി. അസിസ്റ്റന്‍റ് എക്സിക്യുട്ടീവ് എൻജിനിയർ അവധിയിൽ പോയപ്പോൾ പകരം ആളെ ചുമതല ഏല്പിച്ചില്ല. ഉദ്യോഗസ്ഥർ നിർമാണ സ്ഥലങ്ങളിൽ ഉണ്ടെന്നു ഉറപ്പാക്കാൻ നൂതന സാങ്കേതിക വിദ്യാ ആലോചനയിൽ ഉണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു. സംഭവത്തെ കുറിച്ച് വിശദ അന്വേഷണം നടത്തി. വിജിലൻസ് റിപ്പോർട്ടിൽ നടപടികൾക്ക് നിർദേശം നൽകിയെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്ത് മന്ത്രിക്ക് വീഴ്ച പറ്റിയെന്ന് പ്രതിപക്ഷംപറഞ്ഞിട്ടും ഫലമുണ്ടായില്ല.. കൂളിമാട് പാലം തകർച്ചയെ കുറിച്ച് സ്വതന്ത്ര അന്വേഷണം നടത്തണം എന്നു റോജി ജോൺ എം എൽ എ ആവശ്യപ്പെട്ടു. ഇതും ബധിരകർണ്ണങ്ങളിലാണ് പതിച്ചത്. പാലാരിവട്ടം പാലം പോലെ അല്ല കൂളിമാട് പാലം എന്നു മന്ത്രി പറഞ്ഞു. പാലാരിവട്ടം പാലം നിർമാണ കമ്പനിയെ തന്നെ കരിമ്പട്ടികയിൽ പെടുത്താൻ നിർദേശം നൽകിയെന്ന് മന്ത്രി പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളുടെ മണ്ഡലത്തിലും പാലങ്ങൾ നിർമാണത്തിൽ തകരാർ സംഭവിച്ചിട്ടുണ്ട് എന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ പ്രസ്താവന കേട്ട് പ്രതിപക്ഷം ഞെട്ടിയെന്നാണ് വിവരം.
ഉദ്യോഗസ്ഥ മേൽനോട്ടം ഇല്ലാതെയാണ് പണി നടന്നത്. ജാക്കിയ്ക്ക് പ്രശ്നം ഉണ്ടായിരുന്നു. ബീമുകൾ ചരിഞ്ഞപ്പോൾ മുൻകരുതലെടുത്തില്ല. ഇത് വ്യക്തമാക്കുന്ന എൻ ഐ ടിയുടെ റിപ്പോർട്ട് കിട്ടിയെന്നും പൊതമരാമത്ത്മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. നിർമാണ പ്രവര്ർത്തനങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തുമെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.എൻ ഐ ടിയുടെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥരോട് വിശദീകരണം തേടുമെന്നും മന്ത്രി പറഞ്ഞു.
പൊതുമരാമത്തിൻറെ നിർമാണ പ്രവർത്തനങ്ങൾക്ക് കൃത്യമായ മാർഗ നിർദേശങ്ങൾ ഇറക്കുമെന്നും മന്ത്രി പറഞ്ഞു. നിർമാണം പുരോഗമിക്കുന്ന പദ്ധതികളിൽ മിന്നൽ പരിശോധന നടത്തുമെന്നും മന്ത്രി റിയാസ് പറഞ്ഞു. ചാലിയാറിന് കുറുകെയുള്ള കൂളിമാട് പാലം തകർന്ന സംഭവത്തിൽ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നടപടിയെടുത്തിട്ടുണ്ട്. . പിഡബ്ല്യുഡി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ക്കും അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്കുമെതിരെയാണ് നടപടിയെടുത്തത്. . പാലം തകർച്ചയുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വിജിലന്‍സ് വിഭാഗം മന്ത്രിക്ക് അന്തിമ റിപ്പോര്‍ട്ട് നൽകിയിരുന്നു. ഈ റിപ്പോർട്ട് പരിഗണിച്ചാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തത്.
പാർട്ടിക്കും മുഖ്യമന്ത്രിക്കും ഉള്ള നിലപാടിന് വിരുദ്ധമാണ് റിയാസിൻ്റെ നിലപാട്. ഊരാളുങ്കൽ എന്ന സി പി എം സ്പോൺസേഡ് സംഘടനയെ സംബന്ധിച്ചടത്തോളം റിയാസിൻ്റെ നിലപാട്. ഒരു കമ്പനിക്കും പ്രത്യേക പരിഗണനയില്ലെന്ന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിൻ്റെ വാക്കുകൾ ഊരാളുങ്കലിന് നൽകിയ അടി ചെറുതല്ല. ഊരാളുങ്കലിനെ സംബന്ധിച്ചടത്തോളം ഇതവർക്ക് അപമാനമായി മാറിയിരിക്കുകയാണ്.
ഊരാളുങ്കലിന് ഒരു പ്രത്യേക പട്ടവും ചാർത്തി നൽകിയിട്ടില്ല. നിർമ്മാണ പ്രവർത്തികള്‍ സമയത്തിന് പൂർത്തിയാക്കിയില്ലെങ്കിൽ ഏതു കമ്പനിയ്ക്കെതിരെയും നടപടിയുണ്ടാകും. ഊാരാളുങ്കൽ ഏറ്റെടുത്ത ശംഖുമുഖം റോഡിന്‍റെ നിർമ്മാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകവേയാണ് മുഹമ്മദ് റിയാസ് നിലപാട് വ്യക്തമാക്കിയത്.
കടൽക്ഷോഭത്തിൽ തകർന്ന് ശംഖുമുഖം- എയർപോർട്ട് റോഡിന്‍റെ പുനർനിർമ്മാണ പ്രവർത്തനങ്ങ ളിലും പാളിച്ചയുണ്ടായി. ശക്തമായ തിരമാലകള്‍ വന്നടിച്ചാലും തീരം തകരാതിരിക്കാൻ പൈലിംഗ് നടത്തി ഡയഫ്രം വാൾ നിർമ്മിക്കുന്ന പ്രവർത്തിക്കളാണ് നടന്നത്.. ഡയഫ്രം വാള്‍ നിർമ്മിച്ച ശേഷമാണ് റോഡ് നിർമ്മിച്ചത്.. എന്നിട്ടും റോഡ് രണ്ടാമതും തകർന്നു. നിർമ്മാണ പുരോഗതി വിലയിരുത്താൻ പൊതുമരാമത്ത് മന്ത്രി വിളിച്ച യോഗത്തിൽ ഊരാളുങ്കലിന്‍റെ ഉദ്യോഗസ്ഥർ പങ്കെടുത്തിരുന്നില്ല.
https://www.facebook.com/Malayalivartha


























