Widgets Magazine
21
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലപ്പുറത്ത് നിയന്ത്രണം വിട്ട് 65 അടിയോളം താഴ്ചയുള്ള ക്വാറിയിലെ വെള്ളക്കെട്ടിൽ വീണ മിനിലോറിയിൽ കുടുങ്ങിയ ക്ലീനർ മരിച്ചു.... ഏഴു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് ലോറി ഉയർത്താനായത്


സാൻജോ ഏതോ ഒരു ദുർബലനിമിഷത്തിൽ ചെയ്ത ആത്മഹത്യ.. കാരണങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല..സംഭവം ഇനിയും ഉൾക്കൊള്ളാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടിൽ മാതാപിതാക്കൾ..


എവിടെയാണു സർ റെഡിയായത്... പൊട്ടിത്തെറിച്ച് ഹൈക്കോടതി..വെറും 27 വയസുള്ള ചെറുപ്പക്കാരന്റെ ജീവനാണ് റോഡിലെ കുഴിയിൽ പൊലിഞ്ഞത്...മരുമകൻ മുങ്ങി..


ബംഗാൾ ഉൾക്കടലിൽ അപൂർവ്വ ന്യൂനമർദ്ദം; കേരളത്തിൽ മഴ കനക്കും...


വേദനയ്ക്കിടയിലും ആ അപകടത്തിന് കാരണക്കാരനായ ഡ്രൈവറെ നിയമക്കുരുക്കിൽ നിന്ന് മോചിപ്പിക്കാൻ മാപ്പുനൽകി മലയാളി ദമ്പതികൾ...

കുന്തവും കുടച്ചക്രവും മന്ത്രിസ്ഥാനം ഗോവിന്ദ ഗവര്‍ണര്‍ കട്ടയ്ക്കിറങ്ങുന്നു ഇനി 3 വര്‍ഷം അഴിക്കുള്ളില്‍

05 JULY 2022 09:42 PM IST
മലയാളി വാര്‍ത്ത

തൊടുന്നതും പറയുന്നതുമെല്ലാം പാളി പിണറായി സര്‍ക്കാര്‍. മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശം സഭയിലെ ഖേദപ്രകടനത്തിലും പ്രസ്താവനയിലും ഒതുക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞ് പരിശ്രമിക്കുമ്പോള്‍. മന്ത്രിയെ കാത്തിരിക്കുന്നത് തിരിച്ചടിയുടെ വാര്‍ത്തകള്‍. ഇപ്പോള്‍ പിണറായിയുടെ കയ്യിലാണ് കളിയിരിക്കുന്നത്. എന്നാല്‍ ലഭിക്കുന്ന വിവരം അനുസരിച്ച് സജി ചെറിയാനനുകൂല നിലപാടാണ് പിണറായിയും സ്വീകരിച്ചിരിക്കുന്നത്. അത് പരസ്യമായി അറിയിച്ചാല്‍ പിന്നെയുള്ള കളി ഗവര്‍ണര്‍ ഏറ്റെടുക്കും. മന്ത്രിയെ പുറത്താക്കിയില്ലെങ്കില്‍ നിയമനടപടി ഉറപ്പെന്ന നിലപാടിലാണ് പ്രതിപക്ഷവും. അതിനെ വെറും നാക്കു പിഴയെന്ന് പറഞ്ഞ് നിയമപരമായി ചെറുക്കാന്‍ മന്ത്രിക്കോ സര്‍ക്കാരിനോ കഴിയില്ല. എന്തായാലും ഗവര്‍ണര്‍ എടുക്കുന്ന തീരുമാനം ഇവിടെ നിര്‍ണായകമാകും. ബിജെപി നേതാക്കള്‍ ഗവര്‍ണറെ കണ്ട് പരാതി നല്‍കിക്കഴിഞ്ഞു. നിയമ പരമായാണ് നീങ്ങുന്നതെങ്കില്‍ ഭരണഘടനയെ അപമാനിച്ചു എന്ന് തെളിഞ്ഞാല്‍ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയാണ്.

ഭരണഘടനക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ രാജിവക്കണമെന്ന ആവശ്യം നിലവില്‍ ശക്തമാണ്, മന്ത്രിക്കെതിരെ പരാതി പ്രളയവുമായി പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തുണ്ട്. ബിജെപിയുടെ മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്റെ നേതൃത്വത്തില്‍ സജി ചെറിയാനെതിരെ ഗവര്‍ണര്‍ക്ക് പരാതി നല്‍കിക്കഴിഞ്ഞു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി കൈമാറുകയായിരുന്നു.

ഭരണഘടനയുടെ അന്തസത്ത ചോദ്യം ചെയ്ത സജി ചെറിയാനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നാണ് ബിജെപിയുടെയും ആവശ്യം. സജി ചെറിയാനെതിരെ ബിജെപി മാത്രമല്ല മറ്റ് രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തുണ്ട്. സജി ചെറിയാനെ മന്ത്രിസ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി പഴകുളം മധുവും ഗവര്‍ണര്‍ക്ക് പരാതി നല്‍കി. മന്ത്രിക്കെതിരെ കേസെടുക്കണം എന്നാവശ്യപ്പെട്ട് കെപിസിസി ജനറല്‍ സെക്രട്ടറി കെ പി ശ്രീകുമാര്‍ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയ്ക്കും പരാതി നല്‍കി.

ഭരണഘടനക്കെതിരായ സജി ചെറിയാന്റെ പരാമര്‍ശം ഫാസിസ്റ്റ് സമീപനമാണെന്നും. സജി ചെറിയാന്‍ രാജിവെക്കണമെന്നുമ. ഭരണഘടനയ്ക്ക് എതിരായുള്ള നീക്കം ഈയിടെ സജീവമായി നടക്കുന്നുണ്ടെന്നും .ഭരണഘടനയെ നിന്ദിക്കാന്‍ മന്ത്രി രംഗത്ത് വന്നത് അപകടരമായ പ്രവണതയെന്ന് എസ് ഡി പിഐ നേതാക്കളും കുറ്റപ്പെടുത്തി.

അതേസമയം സജി ചെറിയാനെതിരെ മുഖ്യമന്ത്രി നടപടി എടുത്തില്ലെങ്കില്‍ ഗവര്‍ണര്‍ ഇടപെടും എന്നതിന്റെ സൂചനകള്‍ ഗവര്‍ണര്‍ തന്നെ നല്‍കുന്നുണ്ട്. സജി ചെറിയാന്റെ വിവാദ പ്രസംഗത്തില്‍ മുഖ്യമന്ത്രി വിശദീകരണം ചോദിച്ചത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുകയാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ വിവാദ പ്രസംഗത്തില്‍ താന്‍ ഇതുവരെയായും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും ഗവര്‍ണര്‍ വ്യക്തമാക്കി. നേരത്തെ ഭരണഘടനയെ കുറിച്ച് പരാമര്‍ശം നടത്താനിടയായ സാഹചര്യം വിശദീകരിക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ രാജ് ഭവന്‍ ഇടപെട്ടതിന് പിന്നാലെയാണ് മുഖ്യമന്ത്രി മന്ത്രിയില്‍ നിന്നും വിശദീകരണം തേടിയതുപോലും. എന്നാല്‍ ഭരണഘടനയെ അല്ല വിമര്‍ശിച്ചതെന്നും ഭരണകൂടത്തെയാണ് വിമര്‍ശിച്ചതെന്നും മറുപടി നല്‍കി തടിതപ്പാനുള്ള ശ്രമമാണ് മന്ത്രി സജി ചെറിയാന്‍ നടത്തുന്നത്.

രാജ്യത്തെ ജനങ്ങളെ ഏറ്റവും കൂടുതല്‍ കൊള്ളയടിക്കാന്‍ സഹായിക്കുന്നതിന് വേണ്ടിയുള്ളതാണ് ഇന്ത്യന്‍ ഭരണഘടന എന്നായിരുന്നു മന്ത്രിയുടെ വിമര്‍ശനം. മല്ലപ്പള്ളിയില്‍ നടന്ന 'പ്രതിവാര രാഷ്ട്രീയ നിരീക്ഷണം നൂറിന്റെ നിറവില്‍' എന്ന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവേയാണ് മന്ത്രി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. സംഭവം വിവാദമായതോടെ മല്ലപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഫേസ്ബുക്ക് പേജില്‍ നിന്നും പ്രസംഗം ഡിലീറ്റ് ചെയ്തു. അതേസമയം, രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെ കുറിച്ചാണ് മന്ത്രി സംസാരിച്ചതെന്നും ഇത് മാദ്ധ്യമങ്ങളുടെ വ്യാഖ്യാനമാണെന്നും സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പ്രതികരിച്ചു.

ഭരണ ഘടനയെ അപമാനിച്ചതിന് മന്ത്രിക്കെതിരെ എന്ത് നടപടി ഉണ്ടാകുമെന്നാണ് ചിലര്‍ തിരയുന്നത്. പരാതി നല്‍കാതെ തന്നെ പൊലീസിന് സംഭവത്തില്‍ സ്വമേധയാ തന്നെ കേസെടുക്കാം. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റമാണിത്. മാത്രവുമല്ല മന്ത്രിയെന്ന നിലയിലുളള സത്യപ്രതിജ്ഞാ ലംഘനം വിഷയത്തെ കൂടുതല്‍ ഗുരുതരമാക്കുന്നുമുണ്ട്.

വാവിട്ട വാക്കും കൈവിട്ട ആയുധവും തിരിച്ചെടുക്കാനാകില്ലെന്നാണ് ചൊല്ല്. സ്വയം എത്ര ന്യായീകരിച്ചാലും മന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് ഇന്ത്യന്‍ ഭരണഘടനയെ നിശിതമായി വിമര്‍ശിച്ച സജി ചെറിയാനെതിരെ കേസെടുക്കാന്‍ പൊലീസിന് യാതൊരു തടസവുമില്ലെന്നാണ് നിയമ വിദഗ്!ധര്‍ പറയുന്നത്. ഇന്‍സള്‍ട്ട് ടു നാഷണല്‍ ഓണര്‍ ആക്ടിന്റെ പരിധിയില്‍ വരുന്നതാണിത്. ദേശീയ പതാകയെ അപമാനിക്കുക, ഭരണഘടനയെ നിരാകരിക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുക എന്നിവയൊക്കെ ഈ നിയമത്തിന്റെ പരിധിയില്‍ വരുന്നതാണ്. മൂന്നു വര്‍ഷം തടവോ പിഴയോ രണ്ടും ഒന്നിച്ചോ ആണ് ശിക്ഷ. ഇങ്ങനെയൊരു കാര്യം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊലീസ് സ്വമേധയാ കേസെടുക്കണം. ആരെങ്കിലും പരാതിപ്പെട്ടാലും പരിശോധിച്ച് നടപടിയെടുക്കണമെന്ന് റിട്ടയേ!ര്‍ഡ് ജസ്റ്റിസ് കെമാല്‍ പാഷ പറയുന്നു.

മന്ത്രിയായ സജി ചെറിയാന്‍ സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ് നടത്തിയിരിക്കുന്നത് എന്നുള്ളതാണ് ഏറ്റവും ഗുരുതരമായ കാര്യം. ഇന്ത്യന്‍ ഭരണഘടനയോട് നിര്‍വ്യാജമായ കൂറും വിശ്വസ്തതയും പുലര്‍ത്തുമെന്ന് ഏറ്റുപറഞ്ഞാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. അതേ മന്ത്രി തന്നെ ചൂഷണത്തിനുളള ഉപാധിയാണ് ഭരണഘടനയെന്ന് പ്രസ്താവിക്കുക വഴി സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്നാണ് നിയമവിദ്ധര്‍ പറഞ്ഞുവയ്ക്കുന്നത്. ഇത് ചൂണ്ടിക്കാട്ടി ഏത് പൗരനും കോടതിയെ സമീപിക്കാനാകും. ഇത് മുന്നില്‍ക്കണ്ടാണ് മന്ത്രി രാജിവച്ചില്ലെങ്കില്‍ നിയമപരമായി നീങ്ങുമെന്ന് പ്രതിപക്ഷ നേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഞ്ചാബ് മോ!ഡല്‍ പ്രസംഗം നടത്തിയ ആര്‍.ബാലകൃഷ്ണപിളളയ്ക്ക് ഹൈക്കോടതി ഇടപെടലോടെ രാജി അനിവാര്യമായതും പ്രതിപക്ഷം മുന്നില്‍ കാണുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ജാമ്യം കിട്ടി അവസാന നിമിഷം അയ്യപ്പൻ കളിച്ചു,പത്മകുമാർ പുറത്തിറങ്ങില്ല,വീട്ടിൽ കയറില്ല സെല്ലിൽ നിലവിളി തുടങ്ങി  (10 minutes ago)

രാഹുലിന്റെ ആദ്യ ടാർഗറ്റ് ഫേക്ക് മുഖങ്ങൾ ഓരോന്നായി വലിച്ച് കീറി, രാഹുൽ...! തെളിവ് സഹിതം...!  (32 minutes ago)

രാഹുൽ പറഞ്ഞത് അച്ചട്ടായി..! ആണുങ്ങൾ കൂട്ടത്തോടെ ഇറങ്ങി ഷഹനാസ് താത്ത ഓടിയാലും മുഴുക്കൂല്ല കോടതി വളഞ്ഞിട്ട് പൂട്ടി..!മുണ്ടാട്ടമില്ല  (49 minutes ago)

ശബരിമലയിൽ വമ്പൻ ട്വിസ്റ്റ് കടുവയെ കിടുവ പിടിക്കുമോ? ശ്രീധരൻ പിള്ള ഡൽഹിക്ക്  (57 minutes ago)

ബാ​ങ്ക് വാ​യ്പ​ക​ളി​ലെ മൊ​റ​ട്ടോ​റി​യം കാ​ലാ​വ​ധി ആ​റു​മാ​സം കൂ​ടി നീ​ട്ടി സ​ർ​ക്കാ​ർ  (1 hour ago)

ഡൽഹിയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഡെലിവറി ബോയിക്ക് ദാരുണാന്ത്യം....  (1 hour ago)

ഇന്ത്യ നാളെ ദക്ഷിണാഫ്രിക്കയെ നേരിടാനിരിക്കെ വീണ്ടും പരുക്ക്  (1 hour ago)

കണ്ണൂര്‍ പാലത്തായി കേസ്....ബിജെപി നേതാവ് കെ പത്മരാജന്     പരോൾ  (1 hour ago)

നാടൻപാട്ട് സംഘം സഞ്ചരിച്ച പിക്കപ്പ് വാൻ മരത്തിലിടിച്ച യുവഗായിക മരിച്ചു...  (1 hour ago)

ഡൽഹി-മീററ്റ് നമോ ഭാരത് ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നാടിന് സമർപ്പിക്കും...  (1 hour ago)

ക്രിസ്തുമസ് പുതുവത്സര ബമ്പർ സമ്മാനത്തിന് അവകാശവാദവുമായി പാഴൂർ സ്വദേശി...ഹ  (2 hours ago)

ഇ​ന്ന് പാ​കി​സ്താ​നും ന്യൂ​സി​ല​ൻ​ഡും കൊ​ളം​ബോ​യി​ൽ ഏ​റ്റു​മു​ട്ടും  (2 hours ago)

ടൗൺഷിപ്പിൽ ഒരുങ്ങിയ ആദ്യഘട്ട വീടുകളുടെ നറുക്കെടുപ്പ് പൂർത്തിയായി.  (3 hours ago)

മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

ഒരു പീഡകന്റെയും ഒരു ഭീഷണിക്ക് മുന്നിലും തോൽക്കാതെ ഇവിടെ തന്നെ ഉണ്ടാകും; ഉറക്കെ ഉറക്കെ ശബ്ദിച്ചു കൊണ്ട് തന്നെ; സ്ത്രീകളുടെ മാനത്തിന് വില പറയുന്ന ഒരുത്തന്റെയും ഒരു ഭീഷണിക്കും വഴങ്ങാൻ തത്കാലം ഉദ്ദേശമില്ല  (3 hours ago)

Malayali Vartha Recommends