Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...


രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: അതിജീവിതമാരുടെ പരാതിയിൽ സൈബർ ആക്രമണത്തിനെതിരെ പോലീസ് നടപടി കടുപ്പിക്കുന്നു...


കൊട്ടിയത്ത് ഉത്സവത്തിനിടെ തർക്കം: പത്തൊൻപതുകാരനെ നടുറോഡിൽ കുത്തിക്കൊലപ്പെടുത്തി; ആറുപേർ പിടിയിൽ...

48 കേന്ദ്രങ്ങള്‍ വിറച്ചു... ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനി വിവോയുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഓഫിസുകളില്‍ ഇഡി റെയ്ഡ്; ഇഡിയെ ഭയന്ന് വിവോ ഡയറക്ടര്‍മാര്‍ ഇന്ത്യയില്‍ നിന്ന് കടന്നു; ചൈനീസ് ഫോണ്‍ കുത്തകയ്ക്ക് പൂട്ട് വീഴുമോ

08 JULY 2022 10:02 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയിലെ ജനപ്രിയ ബ്രാന്‍ഡായ വിവോയ്ക്ക് ഇഡി കുരുക്കാകുന്നു. ചൈനയെ പേടിപ്പെടുത്തി ഇഡി റെയ്ഡ്. ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനി 'വിവോ'യുടെയും അനുബന്ധ സ്ഥാപനങ്ങളുടെയും ഓഫിസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധന നടത്തി. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ്. കേരളം, ഡല്‍ഹി, യുപി, മേഘാലയ, മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളിലായി 48 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. 465 കോടി രൂപ നിക്ഷേപമുള്ള 119 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതായും വിവരമുണ്ട്.

റെയ്ഡ് അക്ഷരാര്‍ത്ഥത്തില്‍ ചൈനയേയും വിവോയേയും ഞെട്ടിപ്പിച്ചിട്ടുണ്ട്. റെയ്ഡ് വിവോയെ കാര്യമായി ബാധിക്കും. അതേസമയം റെയ്ഡിന് തൊട്ടുമുമ്പ് വിവോയുടെ ഡയറക്ടര്‍മാര്‍ ഇന്ത്യയില്‍നിന്നു കടന്നെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. കമ്പനിക്കെതിരെ ഇന്ത്യയുടെ ഇഡി കള്ളപ്പണം വെളുപ്പിക്കല്‍ കേസിലെ അന്വേഷണം കൂടുതല്‍ ഊര്‍ജിതമാക്കിയതിനു പിന്നാലെയാണ് വിവോയുടെ ഇന്ത്യയിലെ ഡയറക്ടര്‍മാരായിരുന്ന സെങ്‌ഷെന്‍ ഓവു, സാങ് ജിയ് എന്നിവര്‍ രാജ്യം വിട്ടത്. കേസുമായി ബന്ധപ്പെട്ട് 44 ഇടങ്ങളില്‍ നിന്ന് കമ്പനിക്കെതിരെ ഇഡി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഉത്തര്‍പ്രദേശിലും മധ്യപ്രദേശിലുംം ചില ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലുമായിരുന്നു അന്വേഷണം.

വിവോ മൊബൈല്‍ കമ്യൂണിക്കേഷന്‍സ്, മറ്റു ചില ചൈനീസ് കമ്പനികളുടെ ഓഫിസുകള്‍ എന്നിവിടങ്ങളിലായിരുന്നു തിരച്ചിലും തെളിവു ശേഖരണവും. ഈ കേസ് സിബിഐയും അന്വേഷിക്കുന്നുണ്ട്. ഐടി ഡിപ്പാര്‍ട്ട്‌മെന്റ്, കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം തുടങ്ങിയവയും ഈ കേസിന്റെ അന്വേഷണത്തില്‍ സജീവമായി ഇടപെടുന്നുണ്ട്. രാജ്യത്ത് ചൈനീസ് കമ്പനികള്‍ക്കെതിരെ നടക്കുന്ന അന്വേഷണത്തിന്റെ ഭാഗം തന്നെയാണ് വിവോയ്‌ക്കെതിരെ ഇഡിയുടെ തിരച്ചിലും.

കള്ളപ്പണം വെളുപ്പിക്കല്‍നിരോധന നിയമത്തിന്റെ (പിഎംഎല്‍എ) ലംഘനം നടന്നിട്ടുണ്ടോ എന്നാണ് ഇഡിയും മറ്റ് ഏജന്‍സികളും അന്വേഷിക്കുന്നത്. മറ്റ് ചൈനാ കേന്ദ്രീകൃത കമ്പനികള്‍ക്കെതിരെയും അന്വേഷണം നടക്കുന്നു. വിവോ മൊബൈല്‍ കമ്യൂണിക്കേഷന്‍സിന് എതിരെയുള്ള അന്വേഷണത്തില്‍ എന്തെങ്കിലും കണ്ടെത്തിയോ എന്നു വ്യക്തമല്ല. നിയമ ലംഘനവും തട്ടിപ്പുകളും നടന്നോ എന്ന അന്വേഷണത്തില്‍ കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം അതീവ താത്പര്യത്തോടെയാണ് ഇടപെടുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വിവോയ്‌ക്കെതിരെ അന്വേഷണം വേണമെന്ന ആവശ്യം ഏപ്രിലിലാണ് ഉണ്ടായത്.

ഇന്ത്യയില്‍ ഏറ്റവുമധികം സ്മാര്‍ട് ഫോണ്‍ വില്‍ക്കുന്ന കമ്പനിയായ ഷഓമിക്കെതിരെ ഇഡി അടക്കമുള്ള ഏജന്‍സികള്‍ നേരത്തേ അന്വേഷണം നടത്തിയിരുന്നു. ഷഓമിയുടെ വിവിധ അക്കൗണ്ടുകളില്‍ നിന്നായി 72.5 കോടി ഡോളര്‍ പിടിച്ചെടുക്കുകയും ചെയ്തു. ഷഓമിയിലെ ജോലിക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമെതിരെ ഇഡി ഉദ്യോഗസ്ഥര്‍ ഭീഷണി മുഴക്കിയിരുന്നു എന്നും ആന്‍ഡ്രോയിഡ് പൊലിസ് ഡോട്ട് കോമിന്റെ പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യന്‍ സ്മാര്‍ട് ഫോണ്‍ വിപണിയെ അടക്കി വാഴുന്നത് ചൈനീസ് സ്മാര്‍ട് ഫോണ്‍ കമ്പനികളും അവയുടെ സബ് ബ്രാന്‍ഡുകളുമാണ്. ഇവരെ കൂടാതെ ഇന്ത്യന്‍ വിപണിയില്‍ കാര്യമായ സ്വാധീനമുള്ളത് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ്ങിനു മാത്രമാണ്.

അതേസമയം മേയ് ഒടുവില്‍ ബ്ലൂംബര്‍ഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത് വിവോ, സെഡ്ടിഇ കമ്പനികള്‍ നടത്തിയേക്കാവുന്ന തട്ടിപ്പുകളെക്കുറിച്ച് പേരുവിവരങ്ങള്‍ വെളിപ്പെടുത്താന്‍ താത്പര്യമില്ലാത്ത ആരോ കോര്‍പറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിനു പരാതി നല്‍കിയിരുന്നു എന്നാണ്. കമ്പനികളുടെ ഉടമസ്ഥാവകാശം, സാമ്പത്തിക റിപ്പോര്‍ട്ടിങ് എന്നിവയിലാണ് പ്രശ്‌നമെന്നും സെഡ്ടിഇയുടെ സാമ്പത്തിക രേഖകള്‍ അടിയന്തരമായി പരിശോധിക്കാന്‍ ഉത്തവുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, കേന്ദ്ര സര്‍ക്കാര്‍ അഞ്ഞൂറിലേറെ ചൈനീസ് കമ്പനികളുടെ അക്കൗണ്ടുകള്‍ പരിശോധിക്കുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷഓമി, ഒപ്പോ, വാവെയ്, ആലിബാബ തുടങ്ങിയ കമ്പനികള്‍ക്കെതിരെയാണ് അന്വേഷണം.

 

"  a

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

27 കിലോയോളം കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍  (3 hours ago)

ഹോര്‍മുസ് കടന്ന് 9,000 മെട്രിക് ടണ്‍ എല്‍പിജി കൊച്ചിയില്‍  (4 hours ago)

കന്നിവോട്ടര്‍മാരെ പോളിംഗ് ബൂത്തില്‍ ഹല്‍വ നല്‍കി സ്വീകരിക്കും  (4 hours ago)

ചുവപ്പ് ഭീകരതയുടെ നിഴല്‍ നീങ്ങിയെന്ന് അമിത്ഷാ  (4 hours ago)

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ല, ആവശ്യത്തിന് സ്‌റ്റോക്കുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍  (5 hours ago)

ഇസ്രയേല്‍ ശുദ്ധീകരണശാലയ്ക്കു നേരെ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍  (6 hours ago)

കാമുകിയെ വെട്ടിനുറുക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ച നാവികസേനാ ഉദ്യോഗസ്ഥന്‍ പിടിയില്‍  (7 hours ago)

‘വീട്ടിൽ വോട്ടിന്’ പ്രത്യേക പോളിങ് സംഘം എത്തിതുടങ്ങി....  (8 hours ago)

ലെന ജോനിന്റെ മരണം കൊലപാതകം..? കുഴിമന്തി കഴിച്ചതിനെത്തുടര്‍ന്നുണ്ടായ ദേഹാസ്വാസ്ഥ്യം മൂലം നഴ്സ് മരിച്ച സംഭവത്തില്‍ അസ്വാഭാവികത..സുഹൃത്തുക്കൾ പിടിയിൽ..?  (8 hours ago)

സമ്മർ ബമ്പർ കോടീശ്വരൻ ദാ ഇവിടെ...! 10 കോടി ലഭിച്ചത് മലപ്പുറം സ്വദേശിക്ക്  (9 hours ago)

ഇറാൻ-യുഎസ് സംഘർഷം: പാകിസ്താന്റെ മധ്യസ്ഥതാശ്രമം തള്ളി ഇറാൻ  (9 hours ago)

കോട്ടയത്തെ യു ഡി എഫ് പൊതുയോഗത്തിൽ രാഹുൽ ഗാന്ധി  (9 hours ago)

അറ്റാക്ക്..! പ്രവാസി മരിച്ചു..! ഏപ്രിൽ 2 വരെ കൊടും മഴ പക്ഷേ ഭരണാധികാരിയുടെ നീക്കം..! 90 സർവീസുകൾ റെഡി..!  (9 hours ago)

ഇന്‍ഡിഗോയില്‍ ക്യാബിന്‍ അറ്റന്‍ഡന്റാകണോ? എന്നാൽ ഇതാ ഒരു അടിപൊളി അവസരം ...!!  (9 hours ago)

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ  (10 hours ago)

Malayali Vartha Recommends