ഏറെ ആഗ്രഹിച്ച് അധ്വാനിച്ച് ആശിച്ച ജോലി കിട്ടി; ജോലി കിട്ടിയ സന്തോഷത്തിലും ആനന്ദത്തിലും ഇടയിൽ അപ്രതീക്ഷിതമായി ആ അപകടം; ദേശീയപാതയില്‍ റോഡരികില്‍ രൂപപ്പെട്ട വെള്ളക്കെട്ടിനടുത്ത് എതിര്‍വശത്തുനിന്ന് ബസ് വരുന്നത് കണ്ട് ബൈക്ക് നിര്‍ത്തി; പിക്കപ്പ് വണ്ടി അമിത വേഗത്തില്‍ എത്തി നിര്‍ത്തിയ ബൈക്കിനെ ഇടിച്ച് തെറിപ്പിച്ചു; ജോലിക്കായി പോയ ആദ്യ ദിനം തന്നെ അപകടത്തിൽ മരിച്ച് സഹോദരങ്ങൾ

ഏറെ ആഗ്രഹിച്ച് അധ്വാനിച്ച് ആശിച്ച ജോലി കിട്ടുക... ജോലി കിട്ടിയ സന്തോഷത്തിലും ആനന്ദത്തിലും ഇടയിൽ അപ്രതീക്ഷിതമായി ആ അപകടം....മനുഷ്യ മനഃസാക്ഷിയെ കണ്ണീരിലാഴ്ത്തുന്ന ഒരു സംഭവമാണ് ഉണ്ടായിരിക്കുന്നത്. ജോലിക്കായി പോയ ആദ്യ ദിനം തന്നെ അപകടത്തിൽ മരിച്ചിരിക്കുകയാണ് സഹോദരങ്ങൾ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക എന്ന ജോലിയാണ് സ്നേഹ എന്ന 24ക്കാരി ആഗ്രഹിച്ചത്.
ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായുള്ള ജോലിയില്‍ ചേരാന്‍ പോകുംവഴി യുവതിയും സഹോദരനും അപകടത്തില്‍ മരിക്കുകയായിരുന്നു. പരിയാരം പാച്ചേനി വീരന്‍മുക്കില്‍ താമസിക്കുന്ന ബക്കളം സ്വദേശി അക്കരമ്മല്‍ ലക്ഷ്മണന്റെയും പി.വി. ഭാനുമതിയുടെയും മക്കളായ എ. സ്‌നേഹ, എ. ലോഭേഷ്,എന്നിവരെയാണ് ദുരന്തം തട്ടിയെടുത്ത്ത്. ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ പിക്കപ്പ് വാന്‍ ഇടിച്ചായിരുന്നു അപകടം നടന്നത് .
ദേശീയപാതയില്‍ വിളയാങ്കോട് അലക്യംപാലം പെട്രോള്‍ പമ്പിനടുത്താണ് അപകടം നടന്നത്. വ്യാഴാഴ്ച രാവിലെ ഏഴിനായിരുന്നു അപകടം. മഞ്ചേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ്ടു ഗസ്റ്റ് അധ്യാപികയായി സ്‌നേഹയ്ക്ക് നിയമനംകിട്ടി. . സ്‌കൂളിലേക്കുള്ള യാത്രയില്‍ പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ബൈക്കില്‍ പോകുകയായിരുന്നു ഇരുവരും.
ദേശീയപാതയില്‍ റോഡരികില്‍ രൂപപ്പെട്ട വെള്ളക്കെട്ടിനടുത്ത് എതിര്‍വശത്തുനിന്ന് ബസ് വരുന്നത് കണ്ട് ബൈക്ക് നിര്‍ത്തി. അപ്പോൾ പിക്കപ്പ് വണ്ടി അമിതവേഗത്തില്‍ എത്തി നിര്‍ത്തിയ ബൈക്കില്‍ ഇടിക്കുകയായിരുന്നു. കോഴികളെ കയറ്റി വരികയായിരുന്നുപിക്കപ്പ് വണ്ടി . ബൈക്കുമായി സഹോദരങ്ങള്‍ വെള്ളക്കെട്ടില്‍ വീണു. മുകളിലേക്ക് പിക്കപ്പ് വാന്‍ മറിയുകയും ചെയ്തു.
വണ്ടിക്കടിയിലായിരുന്നു ഇവർ അകപ്പെട്ടത്. ഇവരെ സ്ഥലത്തെത്തിയ പോലീസ് പട്രോളിങ് സംഘത്തിലുണ്ടായിരുന്ന ചെറുപുഴ എസ്.ഐ. മനോജ് കാനായിയും സംഘവും ഓടിക്കൂടിയ നാട്ടുകാരും ചേര്‍ന്നാണ് പുറത്തെടുത്തത്. യുവതി സംഭവസ്ഥലത്ത് മരിച്ചു. സഹോദരന്‍ ആശുപത്രിയിലുമാണ് മരിച്ചത്. കാര്‍പ്പെന്റര്‍ തൊഴിലാളിയാണ് ലോഭേഷ്.
അതേസമയം റോഡപകടങ്ങൾ വർധിക്കുന്നുവെന്ന ഗൗരവകരമായ കാര്യം മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. . കഴിഞ്ഞ ഒരു വർഷം സംസ്ഥാനത്തു റോഡപകടത്തിൽ മരിച്ചത് 1000 കാൽനട യാത്രക്കാരാണ് . 2021 ജൂൺ 20 മുതൽ 2022 ജൂൺ 25 വരെ 8028 കാൽനട യാത്രക്കാർ റോഡപകടത്തിൽപ്പെട്ടതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു.
ഇക്കാലയളവിൽ സ്വകാര്യ വാഹനങ്ങൾ മൂലമുണ്ടായ അപകടങ്ങൾ 35476 ആണ്. ഇത്രയും അപകടങ്ങളിലായി 3292 പേർ മരിച്ചു . 27745 പേർക്കു ഗുരുതര പരുക്കേറ്റു. ചരക്കുലോറി മൂലം 2798 അപകടങ്ങളുണ്ടായപ്പോൾ 510 പേരാണു മരിച്ചത്. 2076 പേർക്കു ഗുരുതര പരുക്കേൽക്കുകയും ചെയ്തുവെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. വളരെ ഗൗരവകരമായി എടുക്കേണ്ട വിഷയം തന്നെയാണിത് , .
https://www.facebook.com/Malayalivartha























