എന്റെ അമ്മയെയും അച്ഛനെയും വിളിക്ക് പൊലീസുകാരേ, അവരെ കാണണം: പോലീസ് ജീപ്പിൽ വാവിട്ട് നിലവിളിച്ച് പീഡനക്കേസ് പ്രതി

പത്തനംതിട്ടയിൽ കാമുകിയുടെ മകളെ പീഡിപ്പിച്ച കേസിലെ പ്രതി മാതാപിതാക്കളെ കാണണമെന്ന് പറഞ്ഞ് പോലീസ് ജീപ്പിൽ കരച്ചിൽ. പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകയ്ക്ക് താമസിക്കുന്ന 16 വയസ്സുള്ള പെൺകുട്ടിയെ ഒന്നര വർഷമായി ഇയാൾ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
പെൺകുട്ടിയുടെ പിതാവ് കുറെ കാലം മുമ്പ് ഉപേക്ഷിച്ച് പോയതാണ്. വാടകവീട്ടിൽ കഴിഞ്ഞുവരവേ, ഒപ്പം കൂടിയ യുവാവ് പെൺകുട്ടിയെ പീഡിപ്പിച്ചുവരുകയായിരുന്നു. അമ്മക്കൊപ്പം താമസിച്ചുവന്നിരുന്ന പെൺകുട്ടിയെ കഴിഞ്ഞ അഞ്ചിന് രാത്രി പ്രതി ദേഹോപദ്രവം ഏൽപിച്ചതോടെയാണ് പീഡനവിവരം പുറത്തായത്.
നാളുകളായുള്ള ഉപദ്രവവും, പീഡനവും വെളിപ്പെടുത്തിയ കുട്ടിയുടെ മൊഴിപ്രകാരം പോലീസ് കേസ് എടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പത്തനംതിട്ട കൺട്രോൾ റൂം സബ് ഇൻസ്‌പെക്ടർ മധുവിന്റെ നേതൃത്വത്തിൽ റാന്നി തോട്ടമൺ സ്വദേശി അനന്തു പിടിയിലാവുകയായിരുന്നു.
പ്രതി വാവിട്ട് കരയുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സംഭവത്തിൽ പ്രതിയെ പോക്‌സോ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റി മുമ്പാകെ ഹാജരാക്കി.
https://www.facebook.com/Malayalivartha























