പിണറായിയെ മടുത്തു പുതിയ മുഖ്യമന്ത്രിയെ തേടി സിപിഎം? ..പാര്‍ട്ടിയില്‍ വന്‍ പൊട്ടിത്തെറി

രണ്ടാം പിണറായി സര്‍ക്കാരിനെ ജനങ്ങള്‍ക്ക് വേണ്ട. സര്‍ക്കാര്‍ ജനങ്ങളില്‍ നിന്നും ഒരുപാട് അകന്നു കഴിഞ്ഞു. ഇത് പറയുന്നത് പ്രതിപക്ഷല്ല. ഭരണം കയ്യാളുന്ന സിപിഎം നേതൃത്വം തന്നെയാണ്. പിണറായിയെ ജനങ്ങള്‍ക്ക് എന്നതുപോലെ തന്നെ പാര്‍ട്ടിയും വറുത്തു തുടങ്ങിയിരിക്കുന്നു എന്നുവേണം വിലയിരുത്താന്‍.
സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ പ്രവര്‍ത്തന രീതികളില്‍ സിപിഐയ്ക്ക് അല്ല സി പി എമ്മിനുള്ളിലാണ് അതൃപ്തി എന്നുള്ളത് പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നും ഉദ്യോഗസ്ഥ തലത്തിലും പൊലീസിലും നിരന്തരം വീഴ്ചകള്‍ സംഭവിക്കുന്നത് സര്‍ക്കാരിനെയും പാര്‍ട്ടിയേയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നു എന്നുമാണ് സി പി എം സംസ്ഥാന സമിതിയില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം.
നിലവിലെ മന്ത്രിമാര്‍ ഒന്നാം പിണറായി സര്‍ക്കാരിന്റെ അടുത്തെങ്ങും എത്തുന്നില്ലെന്നും സ്വന്തമായി തീരുമാനമെടുക്കാതെ മന്ത്രിമാര്‍ എല്ലാ കാര്യങ്ങള്‍ക്കും മുഖ്യമന്ത്രിയുടെ തീരുമാനത്തിനായി കാത്തുനില്‍ക്കുകയാണെന്നുമാണ് പാര്‍ട്ടിക്കുള്ളിലെ പ്രധാന വിമര്‍ശനം. ചില മന്ത്രിമാരെ ഫോണില്‍ വിളിച്ചാല്‍ പോലും കിട്ടില്ലെന്നും കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിമാര്‍ ജനങ്ങളുടെ ഇടയില്‍ തന്നെയായിരുന്നെങ്കില്‍ ഇപ്പോഴത്തെ മന്ത്രിമാര്‍ ജനങ്ങളില്‍ നിന്നും അകന്ന് കഴിയുകയാണെന്നാണ് പാര്‍ട്ടിയുടെ അഭിപ്രായം. ചില മന്ത്രിമാര്‍ക്ക് യാത്ര ചെയ്യാന്‍ പോലും മടിയാണെന്നും ആക്ഷേപം ഉണ്ട്.
സര്‍ക്കാരിന്റെ വിവിധ ക്ഷേമപദ്ധതികള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഉദ്യോഗസ്ഥതലത്തില്‍ ഏകോപനകുറവുണ്ടായെന്നും പൊലീസിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടല്‍ വേണമെന്നും സംസ്ഥാന സമിതിയില്‍ ആവശ്യം ഉയര്‍ന്നു. തദ്ദേശം, ആരോഗ്യം, കെ എസ് ആര്‍ ടി സി, പൊതുമരാമത്ത്, വനം എന്നീ വകുപ്പുകള്‍ ഭരിക്കുന്ന മന്ത്രിമാരുടെ ആഫീസിനെതിരെയും കടുത്ത വിമര്‍ശനം ഉയര്‍ന്നു. ഇതോടുകൂടി പിണറായി യുഗം അവസാനിക്കുകയാണോ. പുതിയ മുഖ്യമന്ത്രിയെ കൊണ്ടുവരാനുള്ള നീക്കമാണോ സിപിഎം നടത്തുന്നത് എന്ന രീതിയിലും ചര്‍ച്ചകള്‍ എത്തിയിട്ടുണ്ട്.
അതേസമയം ലോകായുക്ത വിഷയത്തില്‍ സിപിഎമ്മും ഇടഞ്ഞു നില്‍ക്കുകയാണ്. കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകളുടെ നിയമനിര്‍മ്മാണത്തിനായി നിയമസഭ ചേരും മുന്‍പ് ലോകായുക്ത വിഷയത്തില്‍ ധാരണയിലെത്താന്‍ സിപിഐയും സിപിഎമ്മും. ഇതിനായി രണ്ട് പാര്‍ട്ടികളുടേയും നേതൃത്വം വിശദമായ ചര്‍ച്ച നടത്തും. ലോകായുക്ത നിയമത്തില്‍ ഭേദഗതി വേണമെന്ന സിപിഎം ആവശ്യം സിപിഐ അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ നിര്‍ദ്ദേശിക്കപ്പെട്ട രീതിയില്‍ നിയമം ഭേദഗതി ചെയ്യാനാവില്ലെന്നാണ് സിപിഐ നിലപാട്. ലോകായുക്തയുടെ അഴിമതി വിരുദ്ധ മുഖം സംരക്ഷിച്ചുകൊണ്ട് വേണം നിയമഭേദഗതിയെന്നും സിപിഐ വാദിക്കുന്നു. ലോകായുക്ത വിധി പരിശോധിക്കാന്‍ നിയമ സംവിധാനം വേണമെന്നും സിപിഐ ആവശ്യപ്പെടും.
മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ക്കൊപ്പം റവന്യു മന്ത്രി കെ.രാജന്‍, നിയമമന്ത്രി പി.രാജീവ് എന്നിവരും ഉഭയകക്ഷി ചര്‍ച്ചകളുടെ ഭാഗമാകും എന്നാണ് സൂചന.
ലോകായുക്ത നിയമഭേദഗതിക്കെതിരെ തുടക്കം മുതല്‍ സിപിഐ ഉയര്‍ത്തിയത് കടുത്ത എതിര്‍പ്പാണ്. മന്ത്രിസഭാ യോഗത്തില്‍ ലോകായുക്തയുടെ ചിറകരിയാനുള്ള ഓര്‍ഡിനന്‍സിനെ ആദ്യം പാര്‍ട്ടി മന്ത്രിമാര്‍ മിണ്ടാതെ അനുകൂലിച്ചു. പിന്നെ നേതൃത്വം വടിയെടുത്തോടെ എതിര്‍പ്പ് ഉന്നയിച്ചു. അസാധുവായ ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം പാസ്സാക്കാന്‍ ബില്‍ കൊണ്ട് വരാനിരിക്കെ എതിര്‍പ്പ് ആവര്‍ത്തിക്കാനാണ് സിപിഐ നീക്കം.
നേരത്തെ ഭേദഗതിയില്‍ ഭിന്നത കടുത്ത സമയത്തും വിഷയത്തില്‍ ചര്‍ച്ച വേണമെന്ന് സിപിഎം സിപിഐയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അന്ന് സിപിഎം ചര്‍ച്ചയ്ക്ക് തയ്യാറായിരുന്നില്ല. ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള 14 ആം വകുപ്പില്‍ ഭേദഗതി കൊണ്ടുവരാനാണ് തീരുമാനത്തിലാണ് സിപിഐക്ക് എതിര്‍പ്പ്.
അഴിമതി തെളിഞ്ഞാല്‍ പൊതപ്രവര്‍ത്തകന് സ്ഥാനിത്തിരിക്കാന്‍ ആകില്ലെന്ന ലോകായുക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി സര്‍ക്കാറിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് കൊണ്ടുവരുന്നത്. ഇതില്‍ സിപിഐ ആവശ്യം പരിഗണിച്ച് എങ്ങിനെ മാറ്റം വരുമെന്നാണ് കണ്ടറിയേണ്ടത്. നിലവിലുള്ള് ലോകായുക്ത നിയമം അതേ പടി നിലനിര്‍ത്തിയാല്‍ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരായ കേസിലടക്കം വിധി നിര്‍ണ്ണായകമാണ്.
https://www.facebook.com/Malayalivartha






















