മാമി എന്ന് വിളിച്ച സ്ത്രീയെ കറിക്കരിയാൻ ഉപയോഗിക്കുന്ന കത്തി ഉപയോഗിച്ച് കഴുത്ത് അറുത്തു; കൊലയ്ക്ക് ശേഷം കത്തി ഒളിപ്പിച്ചത് വീടിനടുത്തുള്ള ഓടയിൽ; ചോര നിറഞ്ഞ കത്തി പൊലീസിന് കാണിച്ച് കൊടുത്ത് ആദം അലി; പോലീസിന്റെ സംരക്ഷണത്തിനിടയിലും ആദമിന്റെ കഴുത്തിൽ കയറി പിടിച്ച് യുവാവ്; ഓടിച്ചിട്ട് പിടിച്ച് പോലീസ്! കേശവദാസപുരത്തെ മനോരമ വധത്തിന്റെ തെളിവെടുപ്പിനിടെ നാടകീയ സംഭവങ്ങൾ

കേശവദാസപുരത്തെ ക്രൂരകൊലപാതകം.... പ്രതി ആദം അലിയുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. കൊലയ്ക്കു ഉപയോഗിച്ച ആയുധം പ്രതി പൊലീസിന് കാണിച്ച് കൊടുത്തു. വീടിന്റെ മുൻ വശത്തുള്ള മതിലിനടുത്ത് വെള്ളം വരുന്ന ഓടയിൽ മറപ്പിച്ച് വച്ചിരിക്കുകയിരുന്നു കത്തി. സാധാരണ വീടുകളിൽ മീൻ മുറിക്കാൻ ഉപയോഗിക്കുന്ന പിച്ചാത്തിയാണ് പ്രതി ക്രൂര കൊലപാതകത്തിന് ഉപയോഗിച്ചത്.
എന്നാൽ തെളിവെടുപ്പിനിടയിൽ പോലീസിന്റെ സംരക്ഷണ വലയത്തിൽ ആയിരുന്ന ആദം അലിയെ കയ്യേറ്റം ചെയ്യാൻ ശ്രമം ഉണ്ടായി. കയ്യേറ്റം ചെയ്യാൻ ശ്രമിച്ച വ്യക്തിയെ പോലീസ് പിടികൂടി. വമ്പൻ പ്രതിഷേധമാണ് നാട്ടുകാരുടെ ഭാഗത്ത് നിന്നും ഉണ്ടായത്.
കവര്‍ന്ന സ്വര്‍ണം എവിടെയെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. റിട്ട. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ മനോരമയെ ഞായറാഴ്ചയാണ് കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. ചോദ്യം ചെയ്യലുമായി പ്രതി സഹകരിക്കുന്നുണ്ട്. ആദമിന്റെ കൈവശം ബാഗുണ്ടായിരുന്നെങ്കിലും കസ്റ്റഡിയിലെടുക്കുമ്പോള്‍ അതുണ്ടായിരുന്നില്ല. ഈ ബാഗിനുള്ളില്‍ സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിരുന്നിരിക്കാം എന്നാണ് നിഗമനത്തിലുള്ളത്.
ആഭരണങ്ങള്‍, കൃത്യം നടത്താന്‍ ഉപയോഗിച്ച കത്തി എന്നിവ കണ്ടെത്തുകയായിരുന്നു തെളിവെടുപ്പിലൂടെ പ്രധാനമായും ലക്ഷ്യമിട്ടത്. ഇന്നലെ ശാസ്ത്രീയ പരിശോധന നടന്നു. വിരലടയാളം, സി.സി.ടി.വി. ഹാര്‍ഡ്ഡിസ്‌ക് ഉള്‍പ്പെടെ എടുത്തിട്ടുണ്ട്. അതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കും.
മനോരമയെ മാമിയെന്നാണ് വിളിച്ചിരുന്നതെന്ന് ആദം അലി പറഞ്ഞു. സ്നേഹത്തോടെയാണ് അവര്‍ പെരുമാറിയിരുന്നത്. കൃത്യം നടത്തിയത് വിശദമായി വിവരിച്ച പ്രതി സ്വര്‍ണം എന്ത് ചെയ്തുവെന്നു മാത്രം വിശ്വസനീയമായ മറുപടി നല്‍കിയിട്ടില്ല. ആദമിന് മലയാളം സംസാരിക്കാനറിയാം.
അന്വേഷണസംഘം ചോദ്യം ചെയ്യുമ്പോള്‍ മലയാളത്തിലായിരുന്നില്ല മറുപടി. മൂന്ന് മറുനാടന്‍ തൊഴിലാളികളും പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവര്‍ക്കൊപ്പവും അല്ലാതെയും ആദമിനെ ചോദ്യം ചെയ്‌തെങ്കിലും ആദം ഒഴികെയുള്ളവര്‍ക്ക് കൃത്യത്തില്‍ പങ്കുള്ളതായി ഇതുവരെ സൂചനകളൊന്നും കിട്ടിയിട്ടില്ല.
https://www.facebook.com/Malayalivartha


























