കരച്ചിലടക്കാനാകാതെ.... മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ മാറ്റി വച്ച സിലിണ്ടറിലെ ഓക്സിജന്‍ തീര്‍ന്നു; ഇത് പറഞ്ഞപ്പോൾ മാസ്ക് മാറ്റാന്‍ ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെട്ടു; അച്ഛന് ശ്വാസംമുട്ടല്‍ കൂടി അവശനാകുന്നത് നേരിൽ കണ്ടു; സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡ്രൈവറോട് അപേക്ഷിച്ചപ്പോൾ സംഭവിച്ചത്! എന്റെ മടിയിൽ കിടന്നാണ് അച്ഛൻ മരിച്ചത്; ശ്വാസം കിട്ടാതെ ജീവന് വേണ്ടി പിടഞ്ഞ് സ്വന്തം മകന്റെ മടിയിൽ കിടന്ന് പിതാവ് മരിച്ചു; ചങ്കു പൊട്ടി മകൻ; ആംബുലൻസ് ഡ്രൈവർ ഓടി കളഞ്ഞു

ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ രോഗിക്ക് ദാരുണാന്ത്യം സംഭവിച്ച വാർത്ത വളരെ വേദനയോടെയാണ് നാം അറിഞ്ഞത്. ഇപ്പോൾ ഈ സംഭവത്തിൽ സ്വന്തം പിതാവിന്റെ മരണം നേരിൽ കണ്ട മകൻ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ്. എന്റെ മടിയിൽ കിടന്നാണ് അച്ഛൻ മരിച്ചതെന്ന് വേദനയോടെ ആ മകൻ പ്രതികരിക്കുകയാണ്. മകന്റെ വാക്കുകൾ ഇങ്ങനെ; ''അച്ഛന് കടുത്ത ശ്വാസംമുട്ടല്‍ കാരണം കാഷ്വാലിറ്റിയില്‍ വച്ച് ഓക്സിജന്‍ നല്‍കി. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയ സമയം ആംബുലന്‍സ് ഡ്രൈവറും ആശുപത്രി ജീവനക്കാരനും ചേര്‍ന്ന് അപ്പോഴുണ്ടായിരുന്ന ഓക്സിജന്‍ സിലിണ്ടര്‍ മാറ്റി മറ്റൊന്ന് വച്ചു.
മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചപ്പോള്‍ മാറ്റി വച്ച സിലിണ്ടറിലെ ഓക്സിജന്‍ തീര്‍ന്നു. ഇത് പറഞ്ഞപ്പോൾ മാസ്ക് മാറ്റാന്‍ ആംബുലന്‍സ് ഡ്രൈവര്‍ ആവശ്യപ്പെടുകയായിരുന്നു. അച്ഛന് ശ്വാസംമുട്ടല്‍ കൂടി അവശനാകുന്നത് കണ്ടു. അപ്പോൾ തകഴിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് ഡ്രൈവറോട് അപേക്ഷിച്ചു. പക്ഷേ ഇതിന് തയ്യാറാകാതെ നേരെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് വണ്ടി കൊണ്ട് പോകുകയായിരുന്നു. എന്റെ മടിയിൽ കിടന്നാണ് അച്ഛൻ മരിച്ചത്. ആശുപത്രിയിലെത്തി മിനിറ്റുകള്‍ക്കകം ഡ്രൈവര്‍ കടന്നുകളഞ്ഞുവെന്നും മകൻ ഗിരീഷ് ആരോപിച്ചു. പൊലീസിലും ആരോഗ്യമന്ത്രിക്കും പരാതി നൽകാനുള്ള പദ്ധതിയിലാണ് ബന്ധുക്കൾ ഇപ്പോൾ ഉള്ളത്.
പനി ബാധിതനായിരുന്ന തിരുവല്ല സ്വദേശി രാജന്‍ ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്ത രോഗിക്കായിരുന്നു ഇത്തരത്തിലൊരു ദാരുണാന്ത്യം സംഭവിച്ചത്. തിരുവല്ല പടിഞ്ഞാറെ വെൺപാല ഇരുപത്തിരണ്ടിൽ രാജൻ (67) ആണ് ഓക്സിജൻ കിട്ടാതെ മരിച്ചത്. ഓക്സിജൻ കിട്ടാതെയുള്ള മരണമെന്നാണ് മെഡിക്കൽ കോളജിലെ റിപ്പോർട്ടിലുള്ളത്. ഞായറാഴ്ച രാത്രിയിലായിരുന്നു ഈ സംഭവം നടന്നത്. പനിയെ തുടർന്ന് രാജന് ശ്വാസതടസ്സം അനുഭവപ്പെട്ടു. അദ്ദേഹത്തെ ബന്ധുക്കൾ തിരുവല്ല താലൂക്ക് ആശുപത്രിയിൽ കൊണ്ടുപ്പോയി.
എന്നാൽ ഡ്യൂട്ടി ഡോക്ടർ വണ്ടാനം മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകാൻ പറഞ്ഞു. ഡോക്‌ടറുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രിയിലെ ആംബുലൻസിലായിരുന്നു അവിടേക്ക് പോയത്. ഓക്സിജൻ മാസ്ക് രാജൻ ധരിച്ചു. എന്നാൽ വാഹനം പുറപ്പെട്ട് ഏതാനും നിമിഷങ്ങൾ കഴിഞ്ഞപ്പോൾ രാജന് ശ്വാസതടസ്സം നേരിട്ടു. തനിക്ക് ശ്വാസം കിട്ടുന്നില്ലെന്ന് രാജൻ കൂടെയുണ്ടായിരുന്ന മകൻ ഗിരീഷിനോട് പറഞ്ഞു. ഇക്കാര്യം ആംബുലൻസ് ഡ്രൈവറെ അറിയിച്ചു. എന്നാൽ ഡ്രൈവർ വാഹനം നിർത്താൻ തയാറായില്ല. ഇത്തരത്തിലൊരു ആരോപണമാണ് ബന്ധുക്കൾ ഉന്നയിച്ചത്.
https://www.facebook.com/Malayalivartha























