ദേശീയ പതാകയെ കാറ്റിൽ പറത്തി മോദിയെ ധിക്കരിച്ച് മുസ്ലിം ലീഗും സിപിഎമ്മും; വല്ലാത്ത രാജ്യ സ്നേഹം തന്നെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം മുഴുവനും ഹർ ഘർ തിരംഗയുടെ സന്ദേശം ഉൾക്കൊണ്ട് സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം സമുചിതമായി ആഘോഷിക്കുമ്പോൾ ദേശീയതയോട് മുഖം തിരിച്ച് മുസ്ലിം ലീഗും സിപിഎമ്മും.
നേരത്തെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ആദ്യം ഈ നിര്‍ദേശത്തെ വിമര്‍ശിച്ചെങ്കിലും വൈകാതെ നെഹ്രുവിനോടൊപ്പമുള്ള ദേശീയ പതാകയാണ് പ്രൊഫൈല്‍ ചിത്രമാക്കിയത്. ആര്‍എസ്എസ് അവരുടെ സ്ഥിരം ലോഗോ മാറ്റി ആഗസ്ത് 13ന് ട്വിറ്റര്‍, ഫേസ് ബുക്ക് അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ചിത്രം ദേശീയപതാകയുടേതാക്കി മാറ്റി.
എന്നാൽ രണ്ടു പേര്‍ മാത്രമാണ് ദേശീയ പതാകയെ തീരെ ഗൗനിക്കാതെ മുന്നോട്ട് പോകുന്നത്. ഇതില്‍ ഒരെണ്ണം ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗാണ്. ഇപ്പോഴും പച്ചനിറത്തിലുള്ള കോണി തന്നെയാണ് അവരുടെ പ്രൊഫൈല്‍ ചിത്രം. അതുപോലെ മറ്റൊന്ന് സിപിഎമ്മാണ്. അവരുടേത് ഇപ്പോഴും അരിവാളും ചുറ്റികയും തന്നെയാണ് പ്രൊഫൈല്‍ ചിത്രം. സിപി ഐയുടെ പ്രൊഫൈല്‍ ചിത്രവും മാറ്റിയിട്ടില്ല. രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന ഇന്നും ഇവർ മാറ്റിയിട്ടില്ല.
https://www.facebook.com/Malayalivartha























