4-ാം ക്ലാസും ഗുസ്തിയും, ആശാരി പണിക്കാരൻ മുഹമ്മദ് തങ്ങളായി... മാനസിക പ്രശ്നങ്ങളും, മറ്റ് അസുഖങ്ങൾക്കും ചികിത്സ:- ചികിത്സയുടെ മറവിൽ തട്ടിപ്പും, പീഡനവും- ഈ മന്ത്രവാദി ആളൊരു പുലിയാ...
ചികിത്സയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച വ്യാജ സിദ്ധമന്ത്രവാദി പിടിയിലായി. മലപ്പുറം കൊണ്ടോട്ടിയിലെ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച തൃശ്ശൂർ ചാവക്കാട് തോയക്കാവ് സ്വദേശി ചുങ്കത്ത് പണിക്ക വീട്ടിൽ മുഹമ്മദ് ( 4 7 ) എന്ന ആശാരി മുഹമ്മദിനെയാണ് കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തത്. 4 -ാം ക്ലാസ് വിദ്യാഭ്യാസവും യാതൊരു മതപരമായ അറിവും ഇല്ലാതെ ആശാരി പണിയെടുത്ത് നടന്ന മുഹമ്മദാണ് മന്ത്രവാദിയായി മാറി, തട്ടിപ്പും, പീഡനവും നടത്തി വന്നത്.
മുഹമ്മദ് തങ്ങൾ കുടുംബത്തിൽ പെട്ട ആളാണെന്ന് പറഞ്ഞാണ് വ്യാജ ചികിത്സ നടത്തി വന്നിരുന്നത് . ഇയാളുടെ ഫോൺ പരിശോധിച്ചതിൽ നിരവധിയാളുകളെ ഇയാൾ തട്ടിപ്പിനിരയാക്കിയതായുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ട് . രണ്ട് വർഷം മുമ്പ് പെൺകുട്ടിയുടെ അമ്മയെ ചികിത്സിക്കാൻ വീട്ടിലെത്തിയ സമയത്താണ് ഇയാൾ കുട്ടിയെ പീഡനത്തിനിരയാക്കിയത്.
ചാവക്കാട്ടെ വീട്ടില്‍ നിന്ന് ഇയാളെ പിടികൂടിയെന്ന് അറിഞ്ഞതോടെ പരാതിയുമായി നിരവധി പേർ പോലീസ് സ്റ്റേഷനിൽ എത്തുന്നുണ്ട്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസ് ' ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ഡി.വൈ.എസ്പി അഷറഫ്, ഇൻസ്പെക്ടർ മനോജ് എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ നൗഫൽ ഡൻസാഫ് ടീമംഗങ്ങളായ സഞ്ജീവ്, ഷബീർ, രതീഷ്, സബീഷ്, സുബ്രഹ്മണ്യൻ, വിമല എന്നിവരാണ് പ്രതിയെ പിടികൂടിയത്.
മാനസിക പ്രശ്നങ്ങളും, മറ്റ് അസുഖങ്ങൾക്കും ഇയാളുടെ പക്കൽ ചികിത്സയുണ്ടെന്നും ഉടൻ പരിഹാരം കാണുമെന്നും പറഞ്ഞാണ് വീട്ടിലേയ്ക്ക് ആളുകളിലെ വരുത്തുന്നത്. ഇയാൾ ചെയ്യുന്ന പൊടിക്കൈകൾ കണ്ട് വിശ്വസിച്ച് ആളുകൾ തോന്നുന്ന രീതിയിൽ പണം നൽകുന്നതും പതിവായിരുന്നു. പ്രതിക്കെതിരെ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. സമാനമായ രീതിയിൽ പ്രതി മറ്റിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ടോയെന്നും പരിശോധിച്ചുവരികയാണ്.
കൂടുതൽ പരാതികൾ പ്രതിക്കെതിരെ വരാൻ സാധ്യതയുണ്ടെന്നാണു പൊലീസിൽനിന്നും ലഭിക്കുന്ന വിവരം. തൃശ്ശൂർ ചാവക്കാട് തോയക്കാവിലാണ് പ്രതിയൂടെ വീടെങ്കിലും എവിടേയും പോയി മന്ത്രവാദ ചികിത്സ ചെയ്തുകാടുക്കാറുണ്ട്. പ്രതിക്കെതിരെ വിശദമായ അന്വേഷണം നടന്നു വരികയാണെന്നും പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha