മോൻസണിന്റെ സഹോദരിയുടെ ചേർത്തലയിലെ വീട്ടിൽ നിന്നും ഡി ഐ ജിയുടെ വാഹനത്തിൽ തേങ്ങയും മീനും കൊണ്ടു വന്നു; കൊവിഡ് കാലത്ത് മോൻസണും സുഹൃത്തുക്കളും ഐ ജി ലക്ഷ്മണയുടെ ഒപ്പും സീലും ഉപയോഗിച്ചാണ് യാത്ര ചെയ്തിരുന്നത്; നടുക്കുന്ന വെളിപ്പെടുത്തലുമായി മോൻസൺ മാവുങ്കലിന്റെ മുൻ ഡ്രൈവർ
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെ സംബന്ധിച്ച് അത്യന്തം നടുക്കുന്നതും വിചിത്രയുമായൊരു വെളിപ്പെടുത്തൽ പുറത്ത് വരികയാണ്. മോൻസന്റെ മുൻ ഡ്രൈവർ ജെയ്സൺ ആണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. പൊലീസ് വാഹനം ദുരുപയോഗം ചെയ്‌തെന്ന വിവരമാണ് ഇപ്പോൾ പുറത്ത് വരുന്നത്. മോൻസണിന്റെ സഹോദരിയുടെ ചേർത്തലയിലെ വീട്ടിൽ നിന്നും ഡി ഐ ജിയുടെ വാഹനത്തിൽ തേങ്ങയും മീനും കൊണ്ടുവന്നുവെന്നാണ് പുതിയ വെളിപ്പെടുത്തൽ.
ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകൾ ക്രൈം ബ്രാഞ്ചിന് കൈമാറിയിട്ടുണ്ടെന്നും ജെയ്‌സൺ വ്യക്തമാക്കിയിരിക്കുകയാണ്. കൊവിഡ് കാലത്ത് മോൻസണും സുഹൃത്തുക്കളും ഐ ജി ലക്ഷ്മണയുടെ ഒപ്പും സീലും ഉപയോഗിച്ചാണ് യാത്ര ചെയ്തിരുന്നത്. ഐ ജിയുമായി ജെയ്‌സൺ നടത്തിയ വാട്സാപ്പ് ചാറ്റുകളും പുറത്തുവന്നു. മാത്രമല്ല തേങ്ങ, മീൻ തുടങ്ങിയവ കൊണ്ടുവരാൻ മോൻസൺ ഡി ഐ ജിയുടെ വാഹനം ഉപയോഗിച്ചെന്നുമുള്ള അത്യന്തം ഗൗരവകരമായ വെളിപ്പെടുത്തലാണ് മുൻ ഡ്രൈവർ ഉന്നയിച്ചിരിക്കുന്നത്.
.
യുട്യൂബ് വ്ലോഗുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും പ്രമുഖ മാധ്യമങ്ങളിലൂടെയും പുരാവസ്തു വില്‍പ്പനക്കാരന്‍ എന്ന നിലയി ലാണ് മാവുങ്കൽ പോലീസുകാരുടെ വിശ്വസ്തനായത്. പ്രവാസി മലയാളി അസോസിയേഷന്‍ രക്ഷാധികാരി എന്ന നിലയിലും മോന്‍സന്‍ മാവുങ്കല്‍ പേരെടുത്തു.
പ്രസിദ്ധരായ രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും മാവുങ്കലിൻ്റെ അതിഥികളായി. മോന്‍സന്‍റെ തട്ടിപ്പ് കഥകള്‍ വലിയ വിവാദമായി. കേരള പൊലീസ് മുന്‍ മേധാവി, മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരെ കബളിപ്പിച്ച് മോന്‍സന്‍ നടത്തിയ തട്ടിപ്പുകള്‍ കേരളം അമ്പരപ്പോടെയാണ് കണ്ടത്. . മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ആളുകള്‍ അടക്കം ഇയാളുടെ തട്ടിപ്പുകളിൽ കബളിക്കപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha