ഗോവിന്ദച്ചാമി ജയില്‍ച്ചാടിയപ്പോള്‍ അവന്‍ ഇവിടെവരെ എത്താനുള്ള സമയം പോലും ഞാന്‍ കണക്കുകൂട്ടിയിരുന്നു: ജയിൽ ചാടുമെന്ന് മുമ്പേ മുന്നറിയിപ്പ് തന്നു: തന്നെ കെട്ടിയിട്ട് വീട്ടിലെ എല്ലാവരെയും ബലാത്കാരം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി: മുൻ സീനിയർ അസിസ്റ്റന്റ് പ്രിസൺ ഓഫീസറുടെ വെളിപ്പെടുത്തൽ...

ഗോവിന്ദച്ചാമിയുടെ ജയിൽച്ചാടൽ പഴയതല്ല, മുമ്പേ തന്നെ ആസൂത്രിതമെന്ന് വെളിപ്പെടുത്തൽ! ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ആസൂത്രിതമായി തന്നെ രക്ഷപ്പെട്ടതാണെന്ന് വെളിപ്പെടുത്തലുകൾ. മുൻ സീനിയർ അസിസ്റ്റന്റ് പ്രിസൺ ഓഫീസറായ അബ്ദുൽ സത്താറാണ് പുതിയ വെളിപ്പെടുത്തലുമായി മുന്നോട്ടുവന്നത്. ജയിലിൽ ജോലി ചെയ്തിരുന്ന സമയത്ത് തന്നെ ഗോവിന്ദച്ചാമി പലതവണ ജയിൽ ചാടുമെന്ന ഭീഷണി മുഴക്കിയിരുന്നുവെന്നും, കൃത്യമായി തന്നെ പത്താം ബ്ലോക്കിൽ നിന്നാകും ചാടുന്നതെന്നും പറഞ്ഞതായി അദ്ദേഹം പറഞ്ഞു.
“ചാടിയെത്തിയാൽ നിന്റെ കുടുംബത്തെ ബലാത്സംഗം ചെയ്യും” – ഇതുപോലെയുള്ള കടുത്ത ഭീഷണികൾതന്നെ നേരിട്ടതായി സത്താർ ആരോപിക്കുന്നു. ഏറ്റവും സുരക്ഷിതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന പത്താം ബ്ലോക്കിൽ നിന്ന് തന്നെ ഗോവിന്ദച്ചാമി രക്ഷപ്പെട്ടതിന്റെ പിന്നിൽ ഉള്ളിൽ നിന്ന് തന്നെ സഹായമുണ്ടായിട്ടുണ്ടാവാമെന്ന സംശയവും ശക്തമാണ്. സംഭവത്തിൽ അന്വേഷണമാരംഭിച്ചിരിക്കുകയാണ്. ഇന്നലെ ഗോവിന്ദച്ചാമി ജയില്‍ച്ചാടിയതോടെ ഭയംകൊണ്ട് അവധിയെടുത്ത് വീട്ടിലേക്ക് പോയതെന്നും അബ്ദുള്‍ സത്താര്‍ പറഞ്ഞു. നിലവില്‍ കൊട്ടാരക്കര സബ്ജയിലില്‍ ആണ് അബ്ദുള്‍ സത്താര്‍ ജോലി ചെയ്യുന്നത്. 'കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയിലിനകത്തെ ജയിലിലാണ് ഗോവിന്ദച്ചാമിയെ താമസിപ്പിക്കുന്നത്.
അവിടെ നിന്നും ഗോവിന്ദച്ചാമി ജയില്‍ച്ചാടില്ലെന്ന പ്രതീക്ഷയായിരുന്നു എനിക്ക്. ടൈറ്റാനിക്ക് മുങ്ങില്ലായെന്ന് പറയുന്നതുപോലത്തെ ഒരു പ്രതീക്ഷയായിരുന്നു അത്. ഗോവിന്ദച്ചാമി ജയില്‍ച്ചാടിയപ്പോള്‍ അവന്‍ ഇവിടെവരെ എത്താനുള്ള സമയം പോലും ഞാന്‍ കണക്കുകൂട്ടിയിരുന്നു. ജയില്‍ നിയമം അനുസരിക്കുന്ന കാര്യങ്ങളിലൊന്നും താല്‍പര്യമുള്ളയാളായിരുന്നില്ല ഗോവിന്ദച്ചാമി. സൈക്കോയാണ്. പലപ്പോഴും നിര്‍ബന്ധിതമായി ജയില്‍ നിയമങ്ങള്‍ അനുസരിപ്പിക്കേണ്ടി വന്നിട്ടുണ്ട്. അതിന്റെ ഭാഗമായി അവന്‍ എന്നോട് പറഞ്ഞത്,
'ഞാന്‍ ജയില്‍ച്ചാടും. ചാടി തന്റെയടുത്ത് എത്തിപ്പെടാന്‍ കഴിഞ്ഞാല്‍ തന്നെ കെട്ടിയിട്ട് വീട്ടിലെ എല്ലാവരെയും ബലാത്കാരം ചെയ്യും. കൊച്ചുകുട്ടികളെപ്പോലും വെറുതെ വിടില്ല' എന്നായിരുന്നുവെന്ന് അബ്ദുള്‍ സത്താര്‍ വെളിപ്പെടുത്തി. എന്തും ചെയ്യും അവന്‍. കോയമ്പത്തൂരിലെ ഒന്നോ രണ്ടോ ശ്മശാനത്തില്‍ സ്വര്‍ണ്ണം ഉള്‍പ്പെടെയുള്ള മോഷണസാധനങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. അത് കൈകാര്യം ചെയ്യാന്‍ വിംഗുമുണ്ട്. അവരാണ് കേസ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതെന്നും അബ്ദുള്‍ സത്താര്‍ പറഞ്ഞു.
തടവുകാരില്‍ നിന്നാണ് ഇത്തരം കഥകള്‍ അറിഞ്ഞതെന്നും അബ്ദുള്‍ സത്താര്‍ കൂട്ടിച്ചേര്‍ത്തു. പക്ക ക്രിമിനലാണ് ഗോവിന്ദച്ചാമി. ഗോവിന്ദച്ചാമിയെ വധശിക്ഷയ്ക്ക് വിധിച്ചെങ്കില്‍ സന്തോഷിച്ചേനെ. ആരാച്ചാര്‍ ഇല്ലായെങ്കില്‍ താന്‍ തയ്യാറായേനെ. സൗമ്യ നമ്മുടെ സഹോദരിയാണെന്നും അബ്ദുല്‍ സത്താര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha