ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്.. ദിവസങ്ങളെടുത്താണ് കമ്പികള്‍ മുറിച്ചതെന്നും ഗോവിന്ദച്ചാമി നേരത്തേ മൊഴിനല്‍കിയിരുന്നു.. ഏകദേശം അഞ്ചിടങ്ങളില്‍ കമ്പി മുറിച്ചതായും കാണാം..

ഇതാണ് ഗോവിന്ദച്ചാമിയുടെ പദ്ധതികൾ ആസൂത്രണം നടന്നിരുന്ന ജയിലറ . ഇവിടെ കിടന്നു കൊണ്ടാണ് പല പല പദ്ധതികളും തയ്യാറാക്കിയത് .
ജയില്‍ചാടിയ കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്ന സെല്ലിന്റെ ചിത്രം പുറത്ത്. അഴികള്‍ മുറിച്ചുമാറ്റിയനിലയിലുള്ള സെല്ലിന്റെ ചിത്രമാണ് പുറത്തുവിട്ടത്. കണ്ണൂര്‍ ജയിലില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നതിന്റെ കൃത്യമായ ഉദാഹരണമാണ് ഈ ചിത്രം.സെല്ലിന്റെ താഴ്ഭാഗത്തെ കമ്പികളാണ് ഗോവിന്ദച്ചാമി രക്ഷപ്പെടാനായി മുറിച്ചുമാറ്റിയത്.
അഴികള്‍ മുറിച്ചുമാറ്റുന്നത് ആരുടെയും ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ ഈ ഭാഗത്ത് നൂലുകള്‍കൊണ്ട് കെട്ടിയതും ചിത്രത്തില്‍ വ്യക്തമാണ്. ഓരോ ദിവസവും ഉപ്പ് ശേഖരിച്ച് സെല്ലിലെ കമ്പികള്‍ ദ്രവിപ്പിച്ചെന്നും അരം ഉപയോഗിച്ച് ദിവസങ്ങളെടുത്താണ് കമ്പികള്‍ മുറിച്ചതെന്നും ഗോവിന്ദച്ചാമി നേരത്തേ മൊഴിനല്‍കിയിരുന്നു. ഇതുശരിവെയ്ക്കുന്നതാണ് ഞായറാഴ്ച പുറത്തുവന്ന ചിത്രം.സെല്ലിന്റെ താഴ്ഭാഗത്തെ കമ്പികളാണ് ഗോവിന്ദച്ചാമി മുറിച്ചിരുന്നത്. സെല്ലില്‍നിന്ന് കൊണ്ട് കമ്പി മുറിച്ചാല്‍ ആരെങ്കിലും ശ്രദ്ധിക്കുമെന്ന് കരുതി,
മൂടിപ്പുതച്ച് കിടന്നുകൊണ്ടാണ് കമ്പി മുറിച്ചത്. അതിനാലാണ് താഴ്ഭാഗത്തെ കമ്പി മുറിച്ചുമാറ്റാന്‍ കാരണം. ഏകദേശം അഞ്ചിടങ്ങളില്‍ കമ്പി മുറിച്ചതായും പുറത്തുവന്ന ചിത്രത്തില്‍ കാണാം.ജയില്‍ ജീവനക്കാര്‍ മുഴുവന്‍സമയം ഫോണിലാണെന്നും ആരും ശ്രദ്ധിക്കാറില്ലെന്നും ഗോവിന്ദച്ചാമി മൊഴിനല്‍കിയിരുന്നു. ഇത്ശരിവെയ്ക്കുന്നരീതിയിലുള്ളതാണ് സെല്ലിന്റെ ചിത്രംദിവസങ്ങളെടുത്ത് ഇത്രയേറെ ഭാഗം മുറിച്ചുമാറ്റിയിട്ടും ജയില്‍ ജീവനക്കാര്‍ ആരും കണ്ടില്ലെന്നത് ശരിക്കും അമ്പരിപ്പിക്കുന്നതാണ്.
അതേസമയം, ജയിലില്‍ തടവുകാര്‍ ഏറ്റുമുട്ടിയാല്‍പോലും കേസെടുക്കില്ലെന്നാണ് ഒരുവിഭാഗം ജയില്‍ ജീവനക്കാരുടെ ആക്ഷേപം. . ഈ സംഭവത്തെത്തുടർന്ന് ജയിൽ സുരക്ഷയിൽ ഗുരുതരമായ വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.ജയിൽ സുരക്ഷാ വീഴ്ചയുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുകയും, സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷാ സംവിധാനങ്ങൾ വിലയിരുത്തുകയും ചെയ്തു.
https://www.facebook.com/Malayalivartha