അനാഥാലയത്തിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കുന്നു; ലൈംഗികവൈകൃതത്തിന് ചുക്കാൻ പിടിച്ച് കോളേജ് പ്രൊഫെസറിന് കൂട്ട് നിന്നത് സ്വന്തം മകൾ

ഭോപ്പാലിൽ ഒാര്‍ഫനേജിന്‍െറ മറവില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത കേസില്‍ റിട്ട.പ്രൊഫസറെയും അഭിഭാഷകയായ മകളേയും പ്രേത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചതായി റിപ്പോർട്ടുകൾ.
റിട്ടയേഡ് കോളേജ് പ്രൊഫസര്‍ കെ.എന്‍ അഗര്‍വാള്‍ (79), മകള്‍ ഷൈല അഗര്‍വാള്‍ (50) എന്നിവരെയാണ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇതോടെ മരണം വരെ ഇരുവരും ജയിലില്‍ കഴിയണമെന്ന് കോടതി വ്യക്തമാക്കി.
ഷൈല നടത്തുന്ന അനാഥ പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലിന്‍റെ മറവിലായിരുന്നു പീഡനം നടത്തിയിരുന്നത്. നിര്‍ധനരായ 23 പെണ്‍കുട്ടികളാണ് ഹോസ്റ്റലില്‍ താമസിച്ചിരുന്നത്. 11 നും 16 നും ഇടയില്‍ പ്രായമുള്ള ആറ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പ്രൊഫസര്‍ ലൈംഗികമായി പീഡിപ്പിച്ചെന്നായിരുന്നു പ്രോസിക്യൂഷന്‍െറ വാദം.
അതേസമയം പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ പിതാവിനെ മകള്‍ സഹായിച്ചതായി അന്വേഷണത്തില്‍ ഉദ്യോഗസ്ഥർ കണ്ടെത്തി. ലൈംഗിക പീഡനത്തിനു മുൻപ് പെണ്‍കുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കിയിരുന്നതായും കണ്ടെത്തിയിരുന്നു. പീഡനത്തിനെതിരെ പരാതിപ്പെട്ടാല്‍ ഷൈല കുട്ടികളെ മര്‍ദിക്കാറുണ്ടെന്നും ഭീഷണിപ്പെടുത്തിയതായും കണ്ടെത്തി.
പീഡനവിവരം ശിവാപുരിയിലെ ചൈല്‍ഡ് വെല്‍ഫെയര്‍ സൊസൈറ്റി, ബാല സംരക്ഷണ ഓഫീസര്‍ എന്നിവരുടെ മുന്നില്‍ പരാതിയായി എത്തുകയായിരുന്നു. 2016 നവംബര്‍ 16ന് യുവതിയും പിതാവും പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നതായി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതോടെ ബാല സംരക്ഷണ ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ സ്ത്രീയെയും അച്ഛനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha

























