കൊടിയിറങ്ങുന്ന കർണ്ണാടക തെരഞ്ഞെടുപ്പിൽ തിളങ്ങി മോദിയും രാഹുലും; കർണാടകയിൽ ഭരണം പിടിക്കാം എന്ന പ്രതീക്ഷയിൽ ഇരു പാർട്ടികളും

വ്യാഴാഴ്ച്ച കൊടിയിറങ്ങുന്ന കര്‍ണ്ണാടക തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തിളങ്ങിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും .തെരഞ്ഞെടുപ്പ് റാലികളിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ്സിനെ കടന്നാക്രമിക്കുകയായിരുന്നു.കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാകട്ടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഒരുമാസത്തോളം കര്‍ണ്ണാടകയില്‍ ചെലവഴിച്ചു. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കൊപ്പം പ്രചരണത്തെ മുന്നില്‍ നിന്ന് നയിച്ച രാഹുല്‍ ഗാന്ധി കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സ് അധികാരം നിലനിര്‍ത്തുന്നതിനായുള്ള തീവ്രയത്‌നത്തിലാണ്.
കര്‍ണ്ണാടകയില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയാല്‍ അതിന്റെ ഗുണം അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് രാഹുല്‍ ഗാന്ധി്.രണ്ട് വര്‍ഷത്തിന് ശേഷം സോണിയാ ഗാന്ധിയും കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തി.മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും കോണ്‍ഗ്രസ്സ് റാലിയില്‍ പങ്കെടുത്തു.അതേസമയം പൊതുതെരഞ്ഞെടുപ്പിന്റെ സെമിഫൈനല്‍ എന്ന് വിശേഷിപ്പിക്കുന്ന കര്‍ണ്ണാടക തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തുമെന്ന കണക്ക് കൂട്ടലിലാണ് ബിജെപി. അഭിപ്രായ സര്‍വ്വെകളില്‍ കോണ്‍ഗ്രസ്സ് സര്‍ക്കാരിനെതിരായ ജനവികാരമില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത് കോണ്‍ഗ്രസ്സിന് ആശ്വാസമായിട്ടുണ്ട്.
എന്നാല്‍ ബിജെപി യാകട്ടെ സംസ്ഥാനത്തെ ജനങ്ങള്‍ ഭരണമാറ്റം ആഗ്രഹിക്കുന്നെന്ന വിലയിരുത്തലിലാണ്.കോണ്‍ഗ്രസ്സും ബിജെപിയും ഏറ്റുമുട്ടിയ കന്നഡമണ്ണില്‍ തങ്ങള്‍ക്കും കരുത്ത് തെളിയിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജനതാദള്‍ സെക്യുലര്‍. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്‌പോള്‍ തങ്ങള്‍ നിര്‍ണ്ണായക ശക്തിയായി മാറുമെന്നാണ് ജനതാദള്‍ എസ്സ് നേതാക്കളുടെ അവകാശവാദം.ഈ മാസം പന്ത്രണ്ടിന് വോട്ടെടുപ്പ് കഴിയുന്നതോടെ കര്‍ണ്ണാടകയില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തും.എന്നാല്‍ കോണ്‍ഗ്രസ്സിനേയും ബിജെപിയേയും അലട്ടുന്ന ഒരുകാര്യമുണ്ട്.കര്‍ണ്ണാടകയില്‍ അധികാരത്തിലിരിക്കുന്ന പാര്‍ട്ടി കേന്ദ്രത്തിലധികാരത്തിലെത്തില്ലെന്ന കീഴ് വഴക്കം.
https://www.facebook.com/Malayalivartha

























