ഫ്ലിപ്കാർട്ട് ഇനി വാൾമാർട്ടിന് സ്വന്തം; ഇത്രയും വലിയ തുകയ്ക്ക് ഇന്ത്യയിലെ ഒരു കമ്പനിയെ ഏറ്റെടുക്കുന്നത് ഇതാദ്യം

ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈന്‍ റീട്ടൈല്‍ മാര്‍ക്കറ്റായ ഫ്ലിപ്കാർട്ടിനെ അമേരിക്കൻ റീട്ടെയ്ലർ ഭീമൻ വാൾമാർട്ട് ഏറ്റെടുത്തു. ഫ്ലിപ്കാർട്ടിന്റെ 77 ശതമാനം ഓഹരികളാണ് വാള്‍മാര്‍ട്ട് സ്വന്തമാക്കിയത്. 1,07200 കോടി രൂപയ്ക്കാണ് കമ്പനി ഓഹരി വാങ്ങിക്കൂട്ടിയിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
ഇത്രയും വലിയ തുകയ്ക്കു ഇന്ത്യയിലെ ഒരു കമ്പനിയെ ഏറ്റെടുക്കുന്നത് ഇതാദ്യമായാണ്. ബുധനാഴ്ച ഉച്ചയോടെ സുപ്രധാന കരാറില്‍ ഇരു കമ്പനികളും ഒപ്പിട്ടതെന്ന് ബംഗളൂരു ആസ്ഥാനമായ ഫ്ലിപ്കാർട്ടില് 23 ശതമാനം ഓഹരി പങ്കാളിത്തമുള്ള സോഫ്റ്റ് ബാങ്ക് സ്ഥിരീകരിച്ചു.
ഫ്ലിപ്കാർട്ടിലെ വലിയ നിക്ഷേപകരായ ജപ്പാനിലെ സോഫ്റ്റ്ബാങ്കും അവരുടെ മുഴുവൻ ഓഹരിയും വാൾമാർട്ടിനു നൽകി. നിലവില്‍ സോഫ്റ്റ് ബാങ്കിനായിരുന്നു ഫ്ലിപ്കാർട്ടില് ഏറ്റവും കൂടുതല്‍ ഓഹരികളുണ്ടായിരുന്നത്. ബാംഗ്ലൂര്‍ അടിസ്ഥാനമായുള്ള കമ്പനിയില്‍ 23 ശതമാനം ഓഹരി പങ്കാളിത്തമായിരുന്നു സോഫ്റ്റ് ബാങ്കിനുണ്ടായിരുന്നത്. സോഫ്റ്റ് ബാങ്കിന് പുറമെ ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റും അവരുടെ ഓഹരികള്‍ വിറ്റൊഴിയും.
അമേരിക്കയും ചൈനയും കഴിഞ്ഞാൽ ഓൺലൈൻ വിപണിക്ക് ഏറ്റവും വേരൊട്ടമുള്ളത് ഇന്ത്യയിലായതിനാൽ വാൾമാർട്ട് ഇവിടെ അവസരം കാത്തിരിക്കുകയായിരുന്നു. മുമ്പ് ഭാരതി ഗ്രൂപ്പുമായി ചേർന്ന് വാൾ മാർട്ട് ഇന്ത്യൻ വിപണിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ചത് വിജയമായിരുന്നില്ല.
അതേസമയം ഇ കോമേഴ്സ് രംഗത്തെ പ്രാധാന എതിരാളിയായ ആമസോണ്‍ ഫ്ലിപ്കാർട്ടിനെ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നിരുന്നെങ്കിലും വാള്‍മാര്‍ട്ടുമായി ഡീല്‍ ഉറപ്പിക്കുയായിരുന്നു. ഗൂഗിളിന്റെ ആല്‍ഫബറ്റും ഫ്ലിപ്കാർട്ടിന്റെ അഞ്ച് ശതമാനം ഓഹരി വാങ്ങാനിരിക്കുകയാണ്.
https://www.facebook.com/Malayalivartha

























