വീട്ടുവാടക നൽകാൻ പണമില്ല; പതിനഞ്ചുകാരിയായ മകളെ പിതാവ് വീട്ടുടമസ്ഥന്റെ മകന് വിവാഹം ചെയ്തു നൽകി

ഒഡീഷയിൽ വീട്ടുവാടക നൽകാൻ പണമില്ലാത്തതിനാൽ പിതാവ് കൗമാരക്കാരിയായ മകളെ വീട്ടുടമയുടെ മകന് വിവാഹം ചെയ്തു നൽകി. എന്നാൽ ഹൈദരാബാദിലെ ക്ഷേത്രത്തിൽ വിവാഹചടങ്ങുകൾ നടക്കുന്നതിനിടെ പെണ്‍കുട്ടിയെ നാടകീയമായി രക്ഷപ്പെടുത്തി.
ഒഡീഷയില്‍ നിന്ന് ഹൈദരാബാദിലേക്ക് താമസം മാറിയവരാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍. ഭേദപ്പെട്ട ജീവിതത്തിനാണ് ഇവര്‍ ആന്ധ്രയിലേക്ക് വന്നതെന്ന് പറയുന്നത്. ഒഡീഷയിലെ ബലാസോറിലായിരുന്നു ഇവര്‍ ആദ്യം താമസിച്ചത്. ഇവര്‍ മൂന്നു കുട്ടികളെയും കൊണ്ട് നാലുവര്‍ഷം മുമ്പാണ് താമസം മാറിയത്.
ഇവര്‍ ചെന്നയ്യ ഗുപ്ത എന്ന വ്യക്തിയുടെ വീട്ടില്‍ താമസിക്കുകയും ഇയാള്‍ നിന്ന് കടം വാങ്ങുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറയുന്നു. അതേസമയം ഇവര്‍ വീട്ടുവാടകയും കുറച്ചുമാസങ്ങളായി നല്‍കിയിരുന്നില്ല. ചെന്നയ്യ ഗുപ്തയില്‍ നിന്ന് വാങ്ങിയ പണവും താമസിക്കുന്ന സ്ഥലത്തിന്റെ വാടകയും പെരുകി വന്നതോടെ ഇയാള്‍ ഇവരോട് നിരന്തരം ദേഷ്യപ്പെടുമായിരുന്നു.
ഒടുവിൽ തന്റെ മകനായ രമേശിനു പെണ്‍കുട്ടിയെ വിവാഹം ചെയ്തു നൽകാൻ ചെന്നയ്യ ആവശ്യപ്പെട്ടു. തീരുമാനം മറിച്ചാണെങ്കിൽ വാടക മുഴുവനായി നൽകേണ്ടിവരുമെന്നും ചെന്നയ്യ പറഞ്ഞു. ഇതേതുടർന്നാണു പതിനഞ്ചുകാരിയായ പെണ്‍കുട്ടിയുടെ ശാരീരിക ദൗർബല്യമുള്ള പിതാവ് രമേശ് ഗുപ്ത വിവാഹത്തിനു തയാറായത്.
കഴിഞ്ഞ ദിവസം സമീപത്തെ ക്ഷേത്രത്തിൽ വിവാഹ ചടങ്ങുകൾ നടക്കവെ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരെത്തി പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി ശിശുക്ഷേമ കേന്ദ്രത്തിലേക്കു മാറ്റി. വരനും ഇദ്ദേഹത്തിന്റെ മാതാവിനും പിതാവിനുമെതിരേ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. അതേസമയം, പെണ്‍കുട്ടി ഒൻപതാം ക്ലാസിൽ പഠിക്കുമ്പോൾ തന്നെ രമേശിനു വിവാഹം ചെയ്തു നൽകാമെന്നു തങ്ങൾ ചെന്നയ്യയ്ക്കു വാക്കു നൽകിയിരുന്നതായി പെണ്‍കുട്ടിയുടെ മാതാവ് ഉൗർമിള പറഞ്ഞു.
https://www.facebook.com/Malayalivartha

























