ഇതിഹാസ കാവ്യമായ മഹാഭാരതം എഴുതപ്പെട്ട കാലത്തും ഇൻറർനെറ്റും സാറ്റലൈറ്റ് സാങ്കേതികവിദ്യയും ഉണ്ടായിരുന്നു ; പിന്നാലെ ടാഗോറിന്റെ സർ പദവിയെ നോബൽ സമ്മാനമാക്കി ; വിടുവായത്തരം വിട്ടൊഴിയാതെ ബിജെപി നേതാവ്

ഇതിഹാസ കാവ്യമായ മഹാഭാരതം എഴുതപ്പെട്ട കാലത്തും ഇൻറർനെറ്റും സാറ്റലൈറ്റ് സാങ്കേതികവിദ്യയും ഉണ്ടായിരുന്നുവെന്ന പ്രസ്താവനയ്ക്ക് ശേഷം വീണ്ടും മണ്ടത്തരവുമായി ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്. ഇത്തവണ രവീന്ദ്ര നാഥ ടാഗോറിനെ കുറിച്ചായിരുന്നു പരാമര്‍ശം. ബ്രിട്ടീഷുകാര്‍ക്കെതിരായ പ്രതിഷേധത്തിന്‍റെ ഭാഗമായി രവീന്ദ്ര നാഥ് ടാഗോര്‍ തന്‍റെ നോബല്‍ സമ്മാനം തിരികെ നൽകിയെന്ന് ബിപ്ലബ് പറഞ്ഞു.
ടാഗോറിന്‍റെ ജന്മദിനാഘോഷ ഭാഗമായി ഉദയ്പൂരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.1913ല്‍ സാഹിത്യത്തിലാണ് രവീന്ദ്രനാഥ് ടാഗോറിന് നോബല്‍ സമ്മാനം ലഭിച്ചത്. തനിക്ക് ലഭിച്ച നൈറ്റ്ഹൂഡ് ബഹുമതി (സര്‍ ബഹുമതി) 1919ലെ ജാലിയന്‍ വാലാ ബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് ടാഗോര്‍ ഉപേക്ഷിച്ചിരുന്നു. ഇതാണ് ത്രിപുര മുഖ്യന്‍ നോബല്‍ സമ്മാനമായി കണക്കാക്കിയത്.
അബദ്ധങ്ങൾ വിളിച്ചു പറഞ്ഞ് മാധ്യമങ്ങൾക്ക് ‘മസാല’ വാർത്തകൾ നൽകരുതെന്ന് മോദി ബി.ജെ.പി എം.പിമാർക്കു താക്കീത് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് മണ്ടത്തരങ്ങളുടെ മേളവുമായി ബിജെപി നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിൽ വരുന്നത്.
https://www.facebook.com/Malayalivartha

























